tag:blogger.com,1999:blog-64413216279249116682024-03-14T04:13:43.623+03:00കഥകള്അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമല്ലോ...പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.comBlogger66125tag:blogger.com,1999:blog-6441321627924911668.post-32377149225564416902019-04-30T08:35:00.000+03:002019-04-30T08:37:38.768+03:00ഇതെന്റെ രക്താമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-wb6bGIjE75Y/XMfeU-h-ajI/AAAAAAAAFV4/3ZCXRdCKTQAcv0XCRk83c4wMMF0NiwJuwCLcBGAs/s1600/56985369_2291158147582289_3340691932958425088_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="621" data-original-width="737" height="537" src="https://1.bp.blogspot.com/-wb6bGIjE75Y/XMfeU-h-ajI/AAAAAAAAFV4/3ZCXRdCKTQAcv0XCRk83c4wMMF0NiwJuwCLcBGAs/s640/56985369_2291158147582289_3340691932958425088_n.jpg" width="640" /></a></div>
<div>
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://www.facebook.com/photo.php?fbid=2291158144248956&set=a.517774938253961&type=3&theater"><img border="0" data-original-height="25" data-original-width="17" src="https://4.bp.blogspot.com/-3D_5uW3BBgc/XMffBUpCAQI/AAAAAAAAFWA/6YYEB_CvtPUV8XZhR_chvywF1fUvi65-gCLcBGAs/s1600/35748059_1859143800783728_6805456765199581184_n.jpg" /></a></div>
<br />
രക്തവും മാംസവും എചുമുക്കുട്ടിയും<br />
<br />
“ഒരു ഫോൺ മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ജീവിതക്കുറിപ്പുകളാണിത് “<br />
<br />
ആമുഖത്തിലെ ആദ്യവരി.<br />
നേരിയ സംശയം പോലും തോന്നാതെ ഈ വരി വയിച്ചു പോകാൻ കഴിയുന്നവർ ഉണ്ടാകുമൊ എന്ന് സംശയമാണ്. 272 പേജുകൾ ഉള്ള പുസ്തകം മുഴുവനായി ഫോണിൽ മാത്രം സൃഷ്ടിക്കുക.. ഒരു ഫോണിൽ ഇത്രയും എഴുതുകയൊ? അഞ്ചൊ ആറൊ വരികളിൽ മാത്രം തുടങ്ങുന്ന മുൻ അധ്യായങ്ങൾ ക്രമേണ നീളം വെക്കുന്നത് നമുക്ക് കാണാവുന്നതാണ്. യാത്രകളിലും ആശുപത്രികളിലുമായി എഴുതി തീർത്ത ജീവിത കഥയുടെ എഡിറ്റിങ്ങും ആശുപത്രിയിലിരുന്ന് ഫോണിൽ നിർവഹിച്ചു എന്നറിയുമ്പോൾ “നിത്യഭ്യാസി ആനയെ എടുക്കും“ എന്ന് പറയുന്നത് വെറുതെയാവില്ല. യാതൊരു അവകാശവാദമൊ മറ്റു വികാരങ്ങളൊ പ്രതിഫലിപ്പിക്കാതെ ഒരു സാധാരണ പറച്ചിൽ, തികച്ചും സത്യസന്ധമായി. ഈ പുസ്തകത്തിലെ ഒരോ വാചകങ്ങളിലൂടെയും കടന്നു പോകുന്ന വായനക്കാർ ആമുഖത്തിലെ ആദ്യവരി വായിച്ച അത്ഭുതത്തോടേയും ഉല്‍ക്കണ്ഠയോടേയും ആയിരിക്കും തുടർന്നുള്ള വായനയോട് ചേരുക. ഒരുപക്ഷെ, ഫോണിൽ രചിച്ച മലയാളത്തിലെ ആദ്യത്തെ വലിയ പുസ്തകം ““ ഇതായിരിക്കും. <br />
<br />
വിവാഹാജീവിതത്തിൽ സ്ത്രീയും പുരുഷനും പല തരത്തിലുള്ള അരുതായ്മകളും വ്യക്തിസ്വാതന്ത്ര്യങ്ങളും അനുഭവിക്കുക എന്നത് സാധാരണമാണ്. സമൂഹത്തിൽ കാലങ്ങളായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആൺക്കോയ്മയിൽ ഇന്നത്തെ പുരുഷന്മാർ സ്വയം ആഗ്രഹിക്കാതെ വന്നുചേർന്ന സ്ത്രീകൾക്കു മേലുള്ള ആധിപത്യം ഒരു ശീലമായ അവകാശമായി ഭൂരിപക്ഷത്തിലും തുടരുന്നു എന്നതാണ് വസ്തുത. കുടുംബം എന്ന ജീവിതരീതി തുടരുന്നതിനും അതൊരു കാരണമായിരിക്കാം. പുരുഷനും സ്ത്രീയും ജോലിക്കാർ ആകുന്ന ഇന്നത്തെ സാഹചര്യത്തിൽ രണ്ടിൽ ഒരാൾക്ക് കൂടുതൽ ജോലിഭാരം നൽകുന്നത് മനുഷ്യത്വപരമല്ല.<br />
<br />
മാംസത്തിൽ നിന്നിറ്റുവീണ രക്തത്തിൽ ഭീകരതയും നിസ്സഹായതയും ജീവിതാനുഭവക്രൂരതകളായി ഒരു പെണ്ണിനുമേൽ പകർന്നാടിയത്, കണ്ണീരുപ്പിട്ട ശക്തിയോടെ സമൂഹത്തിനു മുന്നിലേക്കെറിഞ്ഞിരിക്കുകയാണ് ഡീസി ബുക്സ് പുറത്തിറക്കിയ എച്ചുമുക്കുട്ടിയുടെ “ഇതെന്റെ രക്താമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക“ എന്ന പുസ്തകത്തിലെ അത്മകഥാപരമായ അനുഭവ വിവരണങ്ങളിലൂടെ.. <br />
<br />
മുന്തിയ ജാതിസ്ത്രീയും മുന്താത്ത ജാതിപുരുഷനും തമ്മിൽ ഒന്നിക്കേണ്ടി വന്നതിലെ ബാക്കിപത്രമായി പിറവിയെടുത്ത ജാതി തിരിച്ചറിയാൻ കഴിയാത്ത പെണ്ണിന്റെ, ചോദിക്കാനും പറയാനും ആളില്ലെന്ന ഈഗോകൾ സൃഷ്ടിക്കുന്ന അവസ്ഥ മുതലെടുത്തുകൊണ്ട് ദുരിതമാക്കിത്തീർക്കുന്ന പെൺജീവിതമാണ് ഈ പുസ്തകം. <br />
<br />
ആമുഖത്തിലെ ആദ്യവരിയിലെ ഉല്‍ക്കണ്ഠപോലെ തുടർന്നുള്ള വായനയും സമ്മാനിക്കുന്നുവെന്ന് പറഞ്ഞുവല്ലൊ. അതിന്റെ കാരണം ഇതൊരു നോവലൊ നീണ്ടകഥയൊ അല്ലെന്നുള്ളതാണ്. ഒരു സ്ത്രീ അതിജീവനത്തിനുവേണ്ടി അനുഭവിച്ചു തീർത്ത സമാനതകളില്ലാത്ത പൊള്ളിയടരുകളുടെ വ്രണമായി തുടരുന്ന നേർസാക്ഷ്യങ്ങളാണ്. വീടകങ്ങളിൽ ധാരാളം സ്ത്രീകൾ പലതരം പീഡനങ്ങൾക്കും വിധേയമാകാറുണ്ട്. ശാരീരിക പീഡനം, മതപരമായ പീഡനം, ലൈംഗികമായ പീഡനം എന്നിങ്ങനെ പലതരം പീഡനങ്ങൾ. ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കാത്ത സ്ത്രീകൾ കുറവായിരിക്കും. ഒരു സ്ത്രീ അനുഭവിച്ച പീഡനം, ഈ പുസ്തകം വായിക്കുമ്പോൾ ആ സ്ത്രീക്ക് അതേപോലെ വായിക്കാൻ സാധിക്കുന്നത് അവരെ അത്ഭുതപരതന്ത്രരാക്കും. തുടർന്ന് വായിക്കുമ്പോൾ ആ സ്ത്രീ അനുഭവിച്ചതിനേക്കാൾ കൂടിയ പീഡനങ്ങളിലേക്ക് എഴുത്തുകാരി സഞ്ചരിക്കുന്നു. താൻ അനുഭവിച്ചതാണ് ഏറ്റവും വലിയ വേദന എന്ന് അത്ര നാളും ദൃഡമാക്കിയിരുന്ന ആ സ്ത്രീക്ക്, തനിക്ക് അനുഭവമില്ലാത്തിടത്തേക്ക് എഴുത്തുകാരി പ്രവേശിക്കുമ്പോൾ അവിശ്വനീയത പടരുന്നത്, തന്റെ അനുഭവമാണ് എറ്റവും വലിയത് എന്ന ധാരണയെ കയ്യൊഴിയാൻ മനസ്സ് സമ്മതിക്കാത്തതിനാലാണ്. അത് സ്വാഭാവികവുമാണ്. പക്ഷെ, ആ സ്ത്രീ അനുഭവിക്കാത്ത പീഡനം മറ്റൊരു സ്ത്രീ അനുഭവിച്ചിട്ടുണ്ടായിരിക്കും. അവർക്കും അവരുടെ അനുഭവം മാറ്റിനിർത്തിയാൽ മുൻസ്ത്രീയുടെ ഉല്‍ക്കണ്ഠ തന്നെയായിരിക്കും. പറയാൻ ശ്രമിച്ചത് പല സ്ത്രീകളുടേയും പലതരം അനുഭവങ്ങൾ ഒരു സ്ത്രീ അനുഭവിക്കേണ്ടി വന്നതിക്കുറിച്ചാണ്. ബെന്യാമിന്റെ “ആടുജീവിത“ വായനയും ഇതേ സമാനതകൾ നൽകുന്നുണ്ട്.<br />
<br />
സ്വന്തം കുടുംബത്തിന്റെ വരുംകാല പ്രതീക്ഷകൾ നിർലോഭം വാഗ്ദാനം ചെയ്യപ്പെടുമ്പോൾ കാമുകനിൽ രക്ഷകനെ കണ്ടെത്തുകയും യൗവ്വനമോഹങ്ങൾക്ക് സ്വപ്നചിറക് വിരിയുകയും ചെയ്യുന്നത് സ്വാഭാവികം. പ്രണയ സാക്ഷാത്ക്കാരം താൽക്കാലിക രെജിസ്റ്റ്രേഷനലൂടെ പറ്റിക്കപ്പെട്ട വിവാഹമായിരുന്നുവെന്ന് നിഷ്ക്കളങ്കമനം തിരിച്ചറിയുന്നത് കാമശമനത്തിനായി മാത്രമുള്ള ഏകപക്ഷീയമായ രതിക്രൂരതയുടെ പരകോടിയിലാണ്. അത്തരം നിരവധി അനുഭവസാക്ഷ്യങ്ങളുടെ രചനയാണ് ഈ പുസ്തകം. <br />
<br />
ഗാർഹികപീഡനത്തിന്റെ സമാനതകളില്ലാത്ത ക്രൂരതക്കൾക്ക് ഇരയായ ഒരു പെണ്ണിന്റെ മാംസമഴുകിയ രക്തത്തുടിപ്പ് സമൂഹം പൊതുബോധാടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുമ്പോൾ മുഖംമൂടികൾ കപട ചിരിയുമായി ഗോഷ്ടി കാണിച്ചു കൊണ്ടിരിക്കും. സമൂഹത്തിൽ വീശിയെറിയുന്ന നുണകളുടെ നാരായവേര് പുറത്താകുമ്പോഴാണ് ബഹുമുഖ മുഖമ്മൂടികളുടെ തനിനിറം തുണിയുരിക്കപ്പെടുന്നത്. അത്തരം നാരായവേരുകൾ ഈ പുസ്തകം പുറന്തള്ളുന്നുണ്ട്. <br />
<br />
“ഒരു പുരുഷനൊപ്പം ജീവിച്ച പെണ്ണിനേക്കാൾ ആ പുരുഷനെ ഞങ്ങൾക്കറിയാം എന്ന് വരെ സ്ത്രീകൾ പറഞ്ഞുകളയും.“ പുസ്തകത്തിലെ ഒരു വരിയാണിത്. സമൂഹത്തിൽ വിതറുന്ന നുണകൾ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധനിർമ്മിതിക്ക് ഇതിൽ കൂടുതൽ തെളിവിന്റെ ആവശ്യമില്ല. <br />
<br />
ചവിട്ടും കുത്തുമേറ്റ് ചതഞ്ഞരഞ്ഞ മനസ്സുമായി ക്രൂരാനുഭവങ്ങളുടെ സഹിക്കാൻ കഴിയായ്മയിൽ നിന്ന് ഉയിർക്കൊള്ളുന്ന എഴുത്തുകാരികൾ നമുക്ക് ചുറ്റും ധാരാളമാണ്. നേരെ മുന്നിൽ കാണുന്ന മരണത്തെപ്പോലും ചിരിയോടെ ചങ്കൂറ്റത്തോടെ നേരിടാൻ സ്വജീവിതം പരീക്ഷണമാക്കിയവർ.... മറ്റു മനുഷ്യരെപ്പോലെ മാന്യമായി ജീവിക്കാനുള്ള ഉൽക്കടമായ ആഗ്രഹം മൂലം വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ സമൂഹത്തിന്റെ അലിഖിത നിയമത്തിനുമേൽ കാലെടുത്തു വെക്കുന്ന പിഴച്ച പെണ്ണെന്ന പഴി കേൾക്കേണ്ടി വരുന്നവർ... പൊള്ളയായ കപട സംസ്ക്കാരത്തെ വെല്ലുവിളിക്കുന്ന അഹങ്കാരിയും ധിക്കാരിയുമായവർ മുദ്ര ചാർത്തപ്പെടുന്നു. അത്തരം തീവ്രാനുഭവങ്ങളെ കൂട്ടുപിടിച്ച് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സാമൂഹിക കാഴ്ചപ്പാടോടെ ആവിഷ്ക്കാരങ്ങൾ നടത്തുന്ന എഴുത്തുകാരിയാണ് എച്ചുമുക്കുട്ടി. <br />
<br />
പുസ്തകത്തിന്റെ പുറംചട്ടയിൽ ചേർത്തിരിക്കുന്ന ഗ്രന്ഥപ്രശംസാക്കുറിപ്പ് ആ പുസ്തകത്തോട് കാണിച്ച അന്യായമായിത്തോന്നി. പുസ്തകം മുഴുവൻ വായിച്ചിട്ടും ഇത്രയും തരം താണ ഒരു വരി പോലും ആ പുസ്തകത്തിന്റെ ഉള്ളിൽ നിന്ന് കണ്ടെത്താനായില്ല. എന്നിരുന്നാലും സ്വയം സൃഷ്ടിച്ചെടുക്കുന്ന തേൻ പുരട്ടിയ നുണകൾ സമൂഹത്തിൽനിന്ന് ഇല്ലായ്മ ചെയ്യാൻ ഈ പുസ്തകം വായിക്കുന്നത് കുറച്ചൊന്നുമല്ല ഓരോ മനുഷ്യനേയും സഹായിക്കുക.<br />
<br />
— </div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com14tag:blogger.com,1999:blog-6441321627924911668.post-22525905116505612172017-08-15T17:39:00.000+03:002017-08-15T17:52:52.904+03:00<div dir="ltr" style="text-align: left;" trbidi="on">
<div>
<span style="background-color: white; font-family: "times new roman" , "new york" , "times" , serif;"><span style="color: #660000;">ട്രാന്‍സ്ജെന്റെഴ്സിനെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ നോവലാണ് എച്ചുമുക്കുട്ടി എഴുതിയ "</span><b><span style="color: red;">വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍</span></b><span style="color: #660000;">" എന്ന് തോന്നുന്നു. എന്റെ പരിമിതമായ വായന ഞാനിവിടെ പങ്കു വെക്കുന്നു.</span></span></div>
<div>
<span style="font-family: "times new roman" , "new york" , "times" , serif;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-nQ4QpqN2CWk/WZMHGemeRoI/AAAAAAAAFG0/bfC6kdnMtBgm8YG26iR_bV4BDz1Up85vwCLcBGAs/s1600/Untitled123-1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1083" data-original-width="800" height="640" src="https://1.bp.blogspot.com/-nQ4QpqN2CWk/WZMHGemeRoI/AAAAAAAAFG0/bfC6kdnMtBgm8YG26iR_bV4BDz1Up85vwCLcBGAs/s640/Untitled123-1.jpg" width="472" /></a></div>
<div>
<span style="font-family: "times new roman" , "new york" , "times" , serif;"><br /></span></div>
<div>
<span style="font-family: "times new roman" , "new york" , "times" , serif;"><br /></span></div>
<div>
<br />
<div style="background-color: white; font-family: "Helvetica Neue", Helvetica, Arial, sans-serif; font-size: 16px;">
എനിക്ക് ആണും പെണ്ണുമല്ലാത്തതെന്ന ആ ഛക്ക പ്രയോഗം മനസ്സിലായിത്തുടങ്ങുകയായിരുന്നു<br />
<br />
‘ കേസാവും.. ഇത് ചെയ്ത ആ നായിൻറെ മോൻ ഡോക്ടർ സുഖമായി രക്ഷപ്പെടുകയും ചെയ്യും . പോലീസ് പിന്നെ സീമയുടെ പുറകേ കൂടും.. അവർക്ക് വഴങ്ങി വഴങ്ങി വായിലും കുണ്ടിയിലും ക്യാൻസർ പിടിക്കും. വഴങ്ങാൻ മടിച്ചാൽ ഈ പച്ചമുറിവിൽ ലാത്തിയിറക്കാൻ മടിക്കില്ല പോലീസുകാർ. ആ അനുഭവമുണ്ട് .’ ഗരു മുരണ്ടു.<br />
<br />
‘എല്ലാവർക്കും കാശു മതി ദീദി.. അത് ഇരന്നായാലും കൊള്ളാം കിടന്നായാലും കൊള്ളാം..ആണുങ്ങൾ ഞങ്ങളെ കല്യാണം കഴിക്കുന്നത് ഞങ്ങൾ വായും കുണ്ടിയും വിറ്റിട്ടായാലും അവർക്ക് പണം സമ്പാദിച്ചുകൊടുക്കാനാണ്. ’<br />
<br />
പഴയ ഗരു ശരീര വിൽപനക്ക് പറഞ്ഞു വിട്ട് പണം സമ്പാദിക്കുകയും ഒടുവിൽ ഗുണ്ടകളുടേയും പോലീസുകാരുടെയും പീഡനത്തിൽ മലദ്വാരം പിളർന്നു പോവുകയും ചെയ്ത കഥയാണ് സ്വപ്ന പറഞ്ഞത്.<br />
<br />
. ആണുങ്ങളൂടെ ഘനമുള്ള ശബ്ദത്തിൽ സംസാരിക്കുകയും ആൺ ശരീര രൂപങ്ങളിൽ സാരി ധരിക്കുകയും ചെയ്യുന്നവരുമായി ഇങ്ങനെ പരിചയപ്പെടുമെന്ന് സ്വപ്നത്തിൽ കൂടി ഞാൻ കരുതിയിരുന്നില്ല. പൊടുന്നനെ ഒരു പ്രേതലോകത്തെത്തിയതു പോലെയാണ് എനിക്ക് തോന്നിയത്.<br />
<br />
നോവലിലെ പ്രധാന കഥാപാത്രമായ ശാന്തിയുടെ കഴ്ചകൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് നാമൊന്നും മനസ്സിൽ പോലും കരുതാത്ത മൃഗീയമായ ക്രൂരതകളുടെ അതിഭീകരമായ നടുക്കത്തിലേക്കാണ്. വായനിക്കിടയിൽ നമുക്ക് സംഭവിക്കുന്ന നടുക്കങ്ങൾ ഒരിക്കലും നമ്മെ വിട്ടുപിരിയില്ല എന്നത് ഈ നോവലിന്റെ വലിയ പ്രത്യേകതയാണ്. ഇങ്ങനെയൊക്കെ ഈ ലോകത്തിൽ സംഭവിക്കുമൊ എന്ന അന്തിച്ചിരിപ്പുകൾ യാഥാർത്ഥ്യങ്ങളായി മനോഹരമായൊരു ചിത്രം പോലെ നമുക്ക് മുന്നിൽ വരച്ചുവെക്കുന്നു എച്മുക്കുട്ടി.<br />
<br />
ട്രാൻസ്ജെന്റെഴ്സ് മാത്രം ജീവിക്കുന്ന ഒരിടത്തേക്ക് ശാന്തി എന്ന സ്ത്രീ കടന്നു ചെല്ലുമ്പോൾ അനുഭവപ്പെട്ട തീവ്രതകാളാണ് എച്ചുമുക്കുട്ടി നേരിൽ കാണുന്നത് പോലെ ഇവിടെ പറഞ്ഞിരിക്കുന്നത്. ആണായോ പെണ്ണായോ ജീവിക്കാൻ കഴിയാത്ത ഒരു വിഭാഗത്തിന്റെ ശക്തവും ദാരുണവുമായ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ നേരിൽ വരച്ചു കാട്ടുന്ന നേരിട്ടനുഭവിപ്പിക്കുന്ന ഒരു പുസ്തകം ഇതിനു മുൻപ് മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഞാൻ അങ്ങിനെ ഒന്ന് ഇതിനുമുൻപ് വായിച്ചിട്ടില്ല.<br />
<br />
‘ തുണിയൂരി മുഖത്തിട്ടാൽ മാത്രം മതി.. ബാക്കിയൊക്കെ ഒ കെ ’ എന്ന ചില പുരുഷന്മാരാകട്ടെ വെടലച്ചിരിയും അശ്ലീല കമൻറും കേൾക്കേണ്ടി വരുന്ന ശാന്തിയുടെയും പൂജയുടെയും കഥ ഇതിലടങ്ങിയിരിക്കുന്നു.<br />
<br />
‘എനിക്ക് ഓർമ്മകൾ വേണ്ട.. എനിക്ക് ഇന്നലെകൾ വേണ്ട.. എനിക്ക് ഇനി ഒരു പുരുഷൻറെ നെഞ്ചിലെ ചൂടും അവൻറെ കരവലയവും ഒന്നും ആവശ്യമില്ല.. എന്ന് പറയുന്ന ശാന്തി...<br />
<br />
“കാണാത്തതു കണ്ടുവെന്നും കേൾക്കാത്തത് കേട്ടുവെന്നും അനുഭവിക്കാത്തത് അനുഭവിച്ചുവെന്നും പറയുന്നതിനാണ് ഒരു പതിനഞ്ചുകാരി കുട്ടിയ്ക്ക് എല്ലാവരും ശിക്ഷ നൽകുന്നത്. എന്തിനാണ് കുട്ടി കളവ് പറയുന്നതെന്ന് എല്ലാവരും ചോദിക്കും. മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ നിന്ന് വരുമ്പോഴൊക്കെയും ചേട്ടൻ കുട്ടിയെ അടിച്ചു.. ചെവി പിടിച്ചു തിരുമ്മി.. കൊല്ലുമെന്ന് അലറി. അമ്മ കുട്ടിയ്ക്ക് ആഹാരം കൊടുത്തില്ല. ഇങ്ങനെയൊന്ന് എൻറെ ഈ വയറ്റിൽ പൊട്ടിയല്ലോ എന്ന് തലയ്ക്കടിച്ചുകൊണ്ട് സ്വയം ശപിച്ചു. അനിയത്തി തരം കിട്ടുമ്പോഴെല്ലാം കള്ളി എന്നു വിളിച്ചു. ടീച്ചറും കന്യാസ്ത്രീ പ്രിൻസിപ്പലും ഉപദേശിച്ചു. കുരിശു വരച്ചു മുട്ടു കുത്തിച്ചു. കുട്ടിയ്ക്ക് പാരനോയിയ എന്ന മനോരോഗമായിരുന്നു.” എന്നെല്ലാം കേൾക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ശന്തി..<br />
<br />
ജീവിതത്തിന്റെ കഠിനമായ വൈതരണികൾ നേരിട്ട് പതംവരുമ്പോൾ ഒരു ജീവിതത്തെ സ്വീകരിച്ച് മുന്നേറുന്ന പെൺമനസ്സിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ശാന്തിയിലൂടെ ഹൃദയസ്പർശ്ശിയായി ഈ നോവൽ അനാവരണം ചെയ്യുന്നുണ്ട്.<br />
<br />
കൂട്ടുകാരിയുടെ നിരാശാഭരിതനായ കാമുകൻ കൂട്ടുകാരിയുടെ മുഖത്തേക്കെറിഞ്ഞ ആസിഡ് പ്രയോഗത്തെ എതിർത്തപ്പോൾ സ്വീകരിക്കേണ്ടി വന്ന ബീഭൽസവും കത്തിക്കരിഞ്ഞു വികൃതമായ മുഖത്തിന്റെ ഒരു ഭാഗവും പേറി ജീവിക്കുന്ന പൂജ എന്ന സ്ത്രീയുടെ കഥയിലൂടെ നോവൽ ഏറെ ജ്വലിക്കുന്നു. സമൂഹത്തിൽ അവഗണിക്കപ്പെട്ട മനുഷ്യർക്ക് വേണ്ടി ജീവിക്കുന്ന പൂജ ഇംഗ്ളീഷുകാരനായ പ്ളാസ്റിക് സർജറി ഡോക്ടർ ഗ്രിഗറി സ്മിത്തെന്ന സുന്ദരനെ അറിയാതെ ഹൃദയത്തിൽ സ്വീകരിക്കുമ്പോഴും തനിക്കോ ഡോക്ടർക്കോ തന്റെ മുഖത്തെ വികൃതരൂപം സർജീ ചെയ്ത് സുന്ദരമാക്കണം എന്ന് തോന്നാത്തത് അവരുടെ വ്യക്തിത്വത്തിലെ പ്രത്യേകതകളാണ്.<br />
<br />
കാലുകൾ നഷ്ടപ്പെട്ട സ്വൻസിൽ എന്ന കാശ്മീരി ബ്രാഹ്മണ പെൺകുട്ടി ഇച്ചാക്കയെന്ന മുസ്ലീമിനെ വിവാഹം കഴിച്ചു ജീവിക്കുന്ന കഥയും മനുഷ്യരിലെ ജാതിമത ചിന്തകളുടെ നേർക്കാഴ്ച്ചയാക്കി നോവലിനെ ശക്തമാക്കാൻ ശ്രമിച്ച കഥാകാരിയുടെ കഴിവ് എടുത്ത് കാണിക്കുന്നു.<br />
<br />
കൂടാതെ മുസ്ലീങ്ങളാണ് ഇന്ത്യയെ നശിപ്പിക്കുന്നതെന്നും അവരെയെല്ലാം പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ നാട് കടത്തണമെന്നു കൂടെകുടെ പിറുപിറുക്കുന്ന ‘ബേൻചോ (പെങ്ങളെ ഭോഗിക്കുന്നവൻ) എന്ന ശൈലി കൂടെകൂട്ടിയ പ്രദീപ് ജെയിനും, നിരവധി കാര്യങ്ങൾ പൂജക്ക് പറഞ്ഞുകൊടുത്ത അശ്വനി ശർമ്മയും ഉൾപ്പെടുന്ന ആർക്കിടെക്റ്റ് ഫേമിന്റെ മുഴുവൻ കഥയും പറയുന്നത് കൂടാതെ ട്രാൻസ്ജെന്റെഴ്സായ ഗരുവിന്റെയും സീമയുടെയും മോനയുടെയും സ്വപനയുടെയും മുന്നിയുടെയും കഥകൾ കാണാം ദില്ലി പശ്ചാത്തലമായി രചിച്ച ഈ നോവലിൽ.<br />
<br />
സാമൂഹികസാമ്പത്തിക കെട്ടുപാടുകളും വ്യവസ്ഥകളും ഒരു നിസ്സഹായയായ മനുഷ്യനിൽ ഏതൊക്കെ തലങ്ങളിലൂടെ വർത്തിക്കുന്നു എന്ന നല്ല നിരീക്ഷമാണ് നോവൽ കാണിച്ചു തരുന്നത്. അതിന്റെ നല്ലൊരു ഉദാഹരണമാണ് ചികിത്സക്കായി ചെല്ലുമ്പോൾ ഡോക്ടരുടെ വാക്കുകൾ സമ്മാനിക്കുന്നത് “സാധ്യമല്ല. ഒരു ഛക്കയുടെ മനോരോഗം ചികിൽസിക്കേണ്ട ഗതികേട് എനിക്കില്ല. പൂജയ്ക്ക് അവരെയും കൂട്ടി വേഗം തന്നെ സ്ഥലം വിടാം .‘ ഛക്കകൾക്ക് വ്യക്തമായ ഒരു മനസ്സില്ല.. അതാണ് അവരിൽ സംഭവിച്ചിട്ടുള്ള എറർ. അവർ വെറും ക്രിമിനലുകളാണ്. ഈ സിറ്റിയിൽ നടക്കുന്ന പല കുറ്റകൃത്യങ്ങളിലും ഛക്കകൾ ഇൻവോൾവ്ഡ് ആണ്. അവരെയൊന്നും ആരു വിചാരിച്ചാലും നന്നാക്കാൻ കഴിയില്ല. കഴിഞ്ഞ ജന്മത്തിൽ കൊടിയ പാപം ചെയ്തവരാണ് ഇജ്ജന്മം ഛക്കകളായി പിറക്കുന്നത്.” <br />
<br />
- ’ഇല്ലാത്തവരേയും കുറഞ്ഞവരേയും നമ്മുടെ സമൂഹത്തിനു വെറുപ്പാണ്.. ധനവും അധികാരവും ഇല്ലാത്തവരെ.. ബുദ്ധി കുറഞ്ഞവരെ.. ജീവിതസമരങ്ങളിൽ തോറ്റു പോയവരെ അവരെയൊന്നും നമുക്ക് സഹിക്കാൻ കഴിയില്ല. ഉള്ളവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഉള്ളവരുടെ ധാർഷ്ട്യം അഹന്ത, ആർത്തി അതൊക്കെ നമ്മൾ തുപ്പൽ കൂട്ടി വിഴുങ്ങും.. എന്നാൽ ഇല്ലാത്തവരുടെ കളവ് , ആർത്തി, അഭിമാനം, ആഗ്രഹം ഇതൊന്നും നമുക്ക് സഹിക്കാനോ ക്ഷമിക്കാനോ പറ്റില്ല. -<br />
<br />
- ‘അവരിൽ പലരും ലിംഗച്ഛേദനം കഴിയുമ്പോൾ ചിലപ്പോഴൊക്കെ സമനില തെറ്റിയവരെപ്പോലെ ആയിത്തീരാറുണ്ടെന്ന് . ആ കഠിന വേദനയെ സഹിക്കുന്നത് അത് കഴിഞ്ഞാൽ പെണ്ണായിത്തീരാമെന്ന മോഹത്തിലാണ്. പക്ഷെ, എത്രയായാലും ഒരു മുഴുവൻ പെണ്ണാവാൻ ആർക്കും കഴിയില്ലല്ലോ. ആ സത്യവുമായി പൊരുത്തപ്പെടേണ്ടി വരുമ്പോൾ കഠിന വേദനയ്ക്കും യാതനകൾക്കും ശേഷവും ജീവിതം പഴയതു പോലെ തന്നെ വഴിയോരങ്ങളിൽ നൃത്തം ചെയ്തും കൈ നീട്ടി യാചിച്ചും കണ്ടവരുടേയെല്ലാം കാമം ശമിപ്പിച്ചും മാത്രം തുടരേണ്ടി വരുമെന്നറിയുമ്പോൾ പലരുടേയും സമനില തെറ്റാറുണ്ട്..’ ഗരു പറയുകയായിരുന്നു. -<br />
<br />
- ‘ബൃഹന്നളയും ശിഖണ്ഡിയുമാണ് ഛക്ക. ദില്ലിയിൽ ഇന്ദ്രപ്രസ്ഥത്തിൻറെ കാലം മുതൽ അവരുണ്ട്. എല്ലാ ആവശ്യങ്ങൾക്കും ഈ രാജ്യം അവരെ എക്കാലത്തും ഉപയോഗിച്ചിട്ടുണ്ട്. ശത്രു രാജാവിനെ വിഷം കൊടുത്ത് കൊല്ലാനും യുദ്ധത്തിൽ മറയായി മുന്നിൽ നില്‍ക്കാനും അന്തപ്പുരങ്ങൾക്കും വേശ്യാലയങ്ങൾക്കും കാവൽ നില്‍ക്കാനും എല്ലാം ധാരാളമായി അവരെ ഉപയോഗിച്ചിട്ടുണ്ട്. എന്നാലും അവർ ജീവിച്ചിരിപ്പില്ല എന്ന് ഭാവിക്കാനാണ് ഇപ്പോഴും ഈ രാജ്യത്തിനിഷ്ടം.‘ അശ്വനി ശർമ്മ. -<br />
<br />
- “മൂന്നാലു വയസ്സായിട്ടും എൻറെ ജ്യേഷ്ഠന് ജട്ടിയിടാതെ നടക്കാൻ അനുവാദമുണ്ടായിരുന്നു. എന്നോട് പറയുമ്പോലെ കുണ്ടിക്കുപ്പായമിടാതെ പുറത്തിറങ്ങിയാൽ അടിച്ചു ശരിപ്പെടുത്തുമെന്നൊന്നും ആരും ജ്യേഷ്ഠനോട് പറഞ്ഞിരുന്നില്ല. കുടപ്പനാടുന്ന സ്വർണ അരഞ്ഞാണവുമായി നഗ്നനായി ഓടുന്ന ജ്യേഷ്ഠനെ എല്ലാവരും വാരിയെടുത്തുമ്മ വെക്കാറുണ്ടായിരുന്നു.” -<br />
<br />
- ’അവർ തൊടും.. വഴക്ക് മൂത്താൽ കെട്ടിപ്പിടിക്കും.. അതവരുടെ ഒരു തന്ത്രമാണ്. ഒരു രീതിയാണ്. അവർ തൊടുന്നത് പൊതുസമൂഹത്തിനു അറപ്പാണ്. ആ അറപ്പുണ്ടാക്കി ഭയപ്പെടുത്തലാണ് അവർക്കാകെ കൂടി കഴിയുന്ന ഒരു പ്രതിഷേധം. ശാരീരിക വൈകല്യങ്ങളും അതുണ്ടാക്കുന്ന ദുർബലതയും കൊണ്ട് ആരേയും കായികമായി നേരിടാൻ അവർക്ക് കഴിയില്ല.“ -<br />
<br />
എന്നിങ്ങനെയുള്ള കുടുംബവും സമൂഹവുമായി ബന്ധപ്പെട്ടുകിടക്കുന്ന ധാരാളം നിരീക്ഷണങ്ങൾ ഈ നോവലിലുടനീളം നമുക്ക് കണ്ടെത്താൻ കഴിയും.<br />
ദില്ലിയില്‍, അതിക്രൂരമായി ബലാല്‍സംഗത്തിന് ഇരയായി മരണപ്പെട്ട നിര്‍ഭയ സംഭവത്തെ പകര്‍ത്തി വെച്ചാണ് നോവല്‍ അവസാനിപ്പിക്കുന്നത്<br />
<br />
"....ആ ഇരുമ്പ് വടികളില്‍ അവളുടെ ചെറുകുടല്‍ ഒരു രക്തഹാരമായി അവശേഷിച്ചു. ആശരീരം മുഴുവന്‍ ആഴത്തിലിറങ്ങിയ ദന്തക്ഷതങ്ങളും നഖപ്പാടുകളുമയിരുന്നു.<br />
<br />
കൂട്ടുകാരനൊപ്പം സിനിമയ്ക്ക് പോകുന്ന പെണ്‍കുട്ടിയെ, രാത്രി ഒമ്പതുമണിയ്ക്ക് ചാര്‍ട്ടേട് ബസ്സില്‍ കയറുന്ന പെണ്‍കുട്ടിയെ, അപമര്യാദ കാണിച്ച പുരുഷനോട് പ്രതിഷേധം പ്രകടിപ്പിക്കുന്ന പെണ്‍കുട്ടിയെ ഇത്ര ക്രൂരമായി ബലാല്‍സംഗം ചെയ്ത് ബസ്സില്‍ നിന്ന് വലിച്ചെറിയാമെന്ന് നമ്മുടെ പൊതു സമൂഹവും ഇന്ത്യയുടെ തലസ്ഥാനനഗരവും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു....."<br />
<br />
വളരെ മനോഹരമായി ലളിതമായി തയ്യാറാക്കിയിരിക്കുന്ന ഈ നോവൽ നമ്മുടെ കൂട്ടുകാരെക്കൊണ്ട് വായിപ്പിച്ച് പ്രചരണവും കഥാകാരിക്ക് പ്രോത്സാഹനവും നൽകുന്നത് നന്നായിരിക്കും എന്ന് ഞാൻ കരുതുന്നു. </div>
<div style="background-color: white; font-family: "Helvetica Neue", Helvetica, Arial, sans-serif; font-size: 16px;">
<span style="font-family: "times new roman" , "new york" , "times" , serif;"><br /></span></div>
<div style="background-color: white; font-family: "Helvetica Neue", Helvetica, Arial, sans-serif; font-size: 16px;">
<a data-ft="{"tn":"-U"}" href="https://www.facebook.com/logosbooks" rel="nofollow" style="color: #365899; cursor: pointer; font-family: inherit; font-size: 14px; text-decoration-line: none;" target="_blank">https://www.facebook.com/logosbooks</a> <span style="font-family: "times new roman" , "new york" , "times" , serif;"><br /></span></div>
<div style="background-color: white; font-family: "Helvetica Neue", Helvetica, Arial, sans-serif; font-size: 16px;">
<div style="font-family: helvetica, arial, sans-serif; font-size: 14px; margin-bottom: 6px;">
<b><span style="color: red;">Logos Books,</span></b><br />
<b><span style="color: red;">Vilayoor post,</span></b><br />
<b><span style="color: red;">Pattambi</span></b><br />
<b><span style="color: red;">679 309 <span class="ydpa616fdfatext_exposed_show" style="display: inline; font-family: inherit;"><br />Mobile no 8086126024<br />എന്ന വിലാസത്തിലും ഫോണ്‍ നമ്പറിലും അന്വേഷിച്ചാല്‍ പുസ്തകം ലഭ്യമാകും. </span></span></b><br />
<b><span style="color: red;"><span class="ydpa616fdfatext_exposed_show" style="display: inline; font-family: inherit;"><br /></span></span></b>
<b><span style="color: red;"><span class="ydpa616fdfatext_exposed_show" style="display: inline; font-family: inherit;"><br /></span></span></b></div>
</div>
</div>
<div>
<div class="ydpa616fdfatext_exposed_show" style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px;">
</div>
</div>
</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com7tag:blogger.com,1999:blog-6441321627924911668.post-51009387374990964142015-07-24T17:27:00.000+03:002015-07-24T16:16:13.416+03:00ചെരിപ്പ്<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: black;">മരത്തിന്റെ നിറമുള്ള രണ്ടു ചെരിപ്പ്.<br />
<br />
ഒറ്റ നോട്ടത്തില്‍ മരം കൊണ്ടുണ്ടാക്കിയതാണെന്നേ തോന്നു. സത്യത്തില്‍ തോന്നലായിരുന്നില്ല അത്. മരം കൊണ്ടുണ്ടാക്കിയതുതന്നെയായിരുന്നു. കണ്ടാല്‍ വിരൂപനല്ലാത്ത പരമേശ്വരവാരിയര്‍ നിത്യവും ഉപയോഗിച്ചിരുന്ന എന്നു പറയാന്‍ കഴിയില്ലെങ്കിലും, വിശേഷാല്‍ ദിവസങ്ങളില്‍ ഉപയോഗിക്കുന്ന ചെരിപ്പ്. വിശേഷാല്‍ ദിവസങ്ങളിലേ ഉപയോഗിക്കുന്നുള്ളുവെങ്കിലും ഈ ചെരിപ്പുകള്‍ ജീവിതത്തിന്റെ കടിഞ്ഞാണ്‍ പോലെയായിരുന്നു.<br />
<br />
വികാരങ്ങള്‍ വിവേകത്തെ നശിപ്പിച്ചിരുന്ന ഇളം പ്രായത്തില്‍ വാങ്ങിയ ചെരിപ്പ്. ഒരു വികാരത്തിന് അന്നത് വാങ്ങി എന്നു പറയുന്നത് തെറ്റാണ്. വികാരത്തേക്കാള്‍ പാദങ്ങളുടെ രക്ഷയെ ഓര്‍ത്തു എന്നതാണ് ശരി. അന്നത് പുത്തനായിരുന്നു. തേയ്മാനം സംഭവിച്ചിട്ടില്ലായിരുന്നു.....<br />
<br />
അന്നുകാലത്ത് മിക്കവരും നഗ്നപാദരായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നില്ല പ്രശ്നം. പാദരക്ഷയെക്കുറിച്ച ബോധം തലമണ്ടകളിലെത്തിയിരുന്നില്ല എന്നതു കൊണ്ടാണ്. പിന്നൊന്ന്, മരച്ചെരിപ്പ് വാങ്ങി കാലിലിട്ട് നടക്കുമ്പോഴുണ്ടാകുന്ന അല്ലറചില്ലറ പരിചയക്കുറവ് മുന്‍ കൂട്ടി മനസ്സിലാക്കി പലരും പിന് വാങ്ങുകയാണുണ്ടായത്. സാമ്പത്തികമൊ അല്ലെങ്കില്‍ മറ്റുവിധ ബുദ്ധിമുട്ടുകളൊ കാരണം മരച്ചെരിപ്പ് വാങ്ങാന്‍ കഴിയാതിരുന്നവരില്‍ ഏറെപ്പേരും മരച്ചെരുപ്പിനെ മനസ്സിലിട്ട് താലോലിച്ച് ആരാധിച്ചിരുന്നു. പാടെ അവഗണിച്ചിരുന്ന നഗ്നപാദര് മരച്ചെരിപ്പുമായി ബന്ധമുള്ള സകലതിനേയും ഭയന്നിരുന്നു.<br />
<br />
ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ പലരേയും അലട്ടിയിരുന്ന സന്ദര്‍ഭത്തിലാണ് പരമേശ്വരവാരിയര്‍ മരച്ചെരിപ്പ് വാങ്ങിയത്. വിവാഹം കഴിക്കുന്നതും ഇളം പ്രായത്തില്‍ തന്നെയാണ്. വിവഹത്തിനു വന്ന മുഴുവന്‍ പേരുടെ ശ്രദ്ധയും മരച്ചെരുപ്പില്‍ കുടുങ്ങിക്കിടന്നു. അതോടെയാണ് ആ ഗ്രാമത്തില്‍ മരച്ചെരിപ്പ് വാര്‍ത്തയാകുന്നതും പമേശ്വരവാരിയര്‍ ആളാകുന്നതും.</span><br />
<br />
പലര്‍ക്കും സംശയങ്ങളുണര്‍ന്നു. അത്ഭുതം-പരഹാസം-അസൂയ-ഭയം-ആകാംക്ഷ-എന്നിത്യാദി വികാരവിചാരങ്ങള്‍ പലരുടെ മുഖങ്ങളിലും തെളിഞ്ഞു,-മങ്ങി,-അറ്റുവീണു.-<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-MlIbUhcgEvI/VbI58cHjZPI/AAAAAAAAEcM/fD04EoMzmg0/s1600/hg%255B1%255D.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="http://4.bp.blogspot.com/-MlIbUhcgEvI/VbI58cHjZPI/AAAAAAAAEcM/fD04EoMzmg0/s320/hg%255B1%255D.jpg" width="320" /></a></div>
<br />
<br />
എല്ലാം കണ്ടും കേട്ടും പരമേശ്വരവാര്യര്‍ക്ക് കൂടുതല്‍ ഉന്മേഷം.<br />
<br />
ചെരിപ്പ് നിത്യവും ഉപയോഗിച്ചുത്തുടങ്ങി. പുറത്തിറങ്ങുമ്പോള്‍ നെഞ്ഞല്‍പം മുന്നിലേക്കുന്തിച്ച് ഞെളിഞ്ഞു നടന്നു. പിന്നിത്തുടങ്ങിയ അരക്കയ്യന്‍ വെള്ളഷര്‍ട്ട് തുന്നിച്ചേര്‍ത്ത് തേച്ച് മിനുക്കിയിട്ടു. നീലത്തില്‍ മുക്കി വെളുപ്പിച്ച വെള്ളമുണ്ടിന്റെ താഴത്തെ അറ്റം ഇടതുകൈകൊണ്ട് അല്പം ഉയര്‍ത്തിപ്പിടിച്ച് റോഡിലൂടെ നടക്കുമ്പോള്‍ മുഴുവന്‍ ജനങ്ങളേയും കടക്കണ്ണിലൂടെ വീക്ഷിച്ചിരുന്നു. കല്ലും മുള്ളും കാലില്‍ കയറി പഴുത്ത് വ്രണമായിക്കഴിഞ്ഞിരുന്ന പലരേയും നേരിട്ടുകണ്ട് ചെരുപ്പിന്റെ കഴിവിനെക്കുറിച്ച് വര്‍ണ്ണിച്ചു. ആരും മറുത്തൊന്നും പറഞ്ഞില്ലെങ്കിലും അജ്ഞാതമായൊരു ഭയം അവരെ അലട്ടിയിരുന്നു എന്നത് വ്യക്തമാണ്. മനമില്ലാമനസ്സോടെ ചിലരൊക്കെ തലയാട്ടി സമ്മതിച്ചു. കുറച്ചുപേര്‍ മരച്ചെരിപ്പ് ഉപയോഗിച്ചുതുടങ്ങി. മരച്ചെരിപ്പിന്റെ മഹിമ കണ്ടെത്തിയ നാട്ടുകാരെ കാണുന്നത് ആഹ്ളാദമേകി.<br />
<br />
മൂത്ത പെണ്‍ക്കുട്ടിയ്ക്ക് പന്ത്രണ്ട് വയസ്സായപ്പോഴാണ് ഭാര്യാവീട്ടില്‍ ഒരടിയന്തിരത്തിനു പോകേണ്ടിവന്നത്. അവിടെ എത്തിച്ചേര്‍ന്ന ബഹുമുഖ ജനങ്ങളും നഗ്നപാദരല്ലായിരുന്നുവെന്നുള്ളത് സന്തോഷത്തിന്റെ നേരിയ ചലനങ്ങളുണര്‍ത്തി. പക്ഷെ, ഈടും ഉറപ്പും ഭംഗിയുമുള്ള മരച്ചെരുപ്പിനുപകരം പലരും പല വര്‍ണങ്ങളിലുള്ള റബര്‍ ചെരിപ്പായിരുന്നു ഉപയോഗിച്ചിരുന്നത്. മരച്ചെരിപ്പുകള്‍ക്കിടയില്‍ കടന്നു കയറിയ റബര്‍ ചെരിപ്പുകളെ മനസ്സാ വെറുത്തു.<br />
<br />
എത്രയൊക്കെ തല പുകഞ്ഞാലോചിച്ചിട്ടും ഈടും ഉറപ്പും ഭംഗിയും മരച്ചെരുപ്പിനുമാത്രമാണെന്നാണ് കണ്ടെത്താനായത്. റബര്‍ ചെരുപ്പിന് വെറും പോളിച്ച മാത്രമാണ്. ആ പോളിച്ചയില്‍ പലരും കുടുങ്ങി. റബര്‍ ചെരിപ്പിനടിയില്‍ കൂടി മുള്ള് പാദങ്ങളില്‍ കയറാനിടയുണ്ടെന്ന് ആരും മനസ്സിലാക്കുന്നില്ല. എന്നാണിനി ഇക്കാണായ ജനങ്ങളുടെയൊക്കെ തലമണ്ടയില്‍ ബുദ്ധിയുദിക്കാന്‍ പോകുന്നത്.<br />
<br />
അങ്ങിങ്ങായി ഒറ്റയും തറ്റയും കാണപ്പെട്ട മരച്ചെരിപ്പുകള്‍ മാത്രമായിരുന്നു അല്പം ആശ്വാസത്തിന് വക നകിയത്. അപ്പോഴും പരമേശ്വരവാരിയരെ പരിഹസിച്ച് ചിരിക്കുന്നവര്‍ ഏറെയായിരുന്നു. കളിയാക്കുകയാണെന്നറിഞ്ഞിട്ടും ഞെളിഞ്ഞു നടന്നു. എന്നിരുന്നാലും മനസ്സിന് ഒരു തരം ചളിപ്പ് അനുഭവപ്പെടാതിരുന്നില്ല. ഏറെ വിദൂരമല്ലാത്ത ഒരു നാളെ മുഴുവന്‍ പേരും മരച്ചെരിപ്പ് ഉപയോഗിക്കുമെന്ന പ്രതീക്ഷ, എല്ലാവിധ ചളിപ്പുകളേയും അല്പം പരിഹാസത്തോടെ സ്വീകരിക്കാന്‍ പ്രചോദനമായി.<br />
<br />
സദ്യ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ചെരിപ്പൂരി ഇറയത്തുവെച്ചു. പെട്ടെന്നാണ് ശ്രദ്ധ സ്വന്തം ചെരിപ്പുകളില്‍ പതിഞ്ഞത്. ഇടതുകാലിന്റെ ഉപ്പുറ്റി പതിയുന്ന ഭാഗം പതിവില്‍ക്കൂടുതല്‍ താഴ്ന്നിരിക്കുന്നു. എടുത്തുനോക്കിയപ്പോള്‍ തേയ്മാനം സംഭവിച്ചതാണെന്ന് ബോദ്ധ്യമായി. ചെരിപ്പിന് സഭവിച്ചിരിക്കുന്ന തേയ്മാനത്തില്‍ മനംനൊന്ത് 'ഇനി എന്ത്' എന്നൊരു നിമിഷം ചിന്തിച്ചു. അപ്രതീക്ഷിതമായി കണ്ടെത്തിയ ഒന്നാകയാല്‍ പോംവഴിയെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം നഷ്ടബോധത്തിന്റെ ആഴങ്ങളിലേക്ക് ഉരുണ്ടു വീഴാനാണ് മനസ്സ് വെമ്പിയത്. ഉറപ്പ് നഷ്ടപ്പെടാത്തതും ഭംഗി അസ്തമിക്കാത്തതുമെന്ന് മനസ്സിലായിരം വട്ടം ഉയര്‍ന്നു പൊങ്ങിയിരുന്ന വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമാണ് ഇവിടെ ക്ഷതമേറ്റിരിക്കുന്നത്.<br />
<br />
താല്ക്കാലികമായ വിഭ്രാന്തിയില്‍ നിന്ന് മോചനം ലഭിച്ചപ്പോള്‍ ആശാരിയെ തിരക്കിയിറങ്ങി. ആ ഗ്രാമത്തിലെ ഏറ്റവും വലിയ മരാശാരിയെ സമീപിച്ചപ്പോഴും മാനസിക പിരിമുറുക്കം അയഞ്ഞിരുന്നില്ല. വേദനയോടെ ചെരിപ്പൂരി ആശാരിക്ക് കൊടുത്തു. തന്റെ വേദന മനസ്സിലാക്കിയിട്ടെന്നോണം വളരെ വിദഗ്ദമായ രീതിയില്‍ ആശാരി ചെരിപ്പിന് കട്ട വെച്ചു. ആശ്വാസത്തോടെ പരമേശ്വരവാരിയര്‍ ഇറങ്ങി നടന്നു. കട്ട വെച്ചപ്പോള്‍ പഴയ മേന്മ നഷ്ടപ്പെട്ടൊ എന്ന ശങ്ക ആശ്വാസത്തിന്റെ വക്കത്ത് ഒട്ടിച്ചേര്‍ന്നുനിന്നു. അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള മനസ്സിന്റെ ആഗ്രഹമായിരുന്നു ശങ്ക. എങ്കിലും പതിവായുള്ള ഉപയോഗം മൂലം ഗുണം നഷ്ടപ്പെട്ടു എന്ന തോന്നല്‍ അറിഞ്ഞിരുന്നില്ല.<br />
<br />
വെറുതെയിരുന്ന് ചെരിപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തൊ ഒരു പിഴവ് തോന്നിയിരുന്നു.<br />
<br />
ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നതിനാല്‍ മകളുടെ വിവാഹം കേമമായി നടന്നു. വികാരവിചാരങ്ങള്‍ക്കതീതമായിരുന്ന മരുമകന്റെ കറുത്ത നിറമുള്ള ഷൂ ഒരാധിയായി പടര്‍ന്നു. എല്ലാം മനസ്സിലൊതുക്കി അരിശം കൊള്ളാനല്ലാതെ എതിര്‍ക്കാനൊ മറുത്തെന്തെങ്കിലും പറയാനൊ കഴിഞ്ഞില്ല. വിവാഹത്തിനെത്തിച്ചേര്‍ന്ന മറ്റുള്ളവരുടെ കാലുകളായിരുന്നു അതിനേക്കാള്‍ വിചിത്രം. നിറത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലയിനം ചെരിപ്പുകള്‍. നല്ലവ ഒഴിച്ചു നിര്‍ത്തി പുതുമയ്ക്കുവേണ്ടിയുള്ള പാച്ചിലാണൊ ഇത്. ഉള്‍ക്കൊള്ളാനാവാത്ത ഇത്തരം മാറ്റങ്ങളിലും കുലുങ്ങാതെ ഉറച്ചു നിന്നു. പഴയ ചെരിപ്പുകള്‍ ഉപേക്ഷിച്ചില്ല.<br />
<br />
മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടൊ ഉള്‍ക്കൊള്ളാതെയൊ സൂര്യന് പതിവുപോലെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നു. വാര്‍ദ്ധക്യസഹചമായ അസുഖം ബാധിച്ച് കിടപ്പിലായപ്പോഴും ചെരിപ്പുകള്‍ വളരെ വൃത്തിയായിത്തന്നെ കട്ടിലിനടിയില്‍ സൂക്ഷിക്കാന്‍ ജാഗ്രത കാണിച്ചിരുന്നു. ആഴ്ചകളോളം കട്ടിലില്‍ കിടന്നു. ഇനി ശരീരത്തിന്റെ ഒരു ഭാഗം അനക്കാന്‍ കഴിയില്ലെന്ന അറിവ് ദു:ഖിതനാക്കി. മറ്റുള്ളവരുടെ സഹായത്തോടെ അത്യാവശ്യങ്ങള്‍ നിറവേറ്റിയിരുന്നപ്പോഴും അറിയാതെ കണ്ണുകള്‍ കട്ടിലിനടിയില്‍ പരതിയിരുന്നു.<br />
<br />
കാട്ടുതീപോലെ രോഗവിവരം ഗ്രാമത്തില്‍ പരന്നു. കേട്ടറിഞ്ഞവര്‍ ഓട്ടം തുടങ്ങി. ജാതിമതഭേതമന്യേ തൊട്ടടുത്ത പട്ടണത്തിലെ പല മാന്യന്മാരും പരമേശ്വരവാരിയരെ സന്ദര്‍ശിച്ച കൂട്ടത്തിലുണ്ടായിരുന്നു. എന്തു സംഭവിക്കുമെന്ന ജിജ്ഞാസ എല്ലാവരിലും പ്രകടമായിരുന്നു. ഒറ്റയും തറ്റയും വന്നുകൊണ്ടിരുന്നവര്‍ പിന്നെ ചെറു കൂട്ടങ്ങളായി.<br />
<br />
പിന്നെപ്പിന്നെ ഘോഷയാത്രകള്‍പോലെ-<br />
<br />
കിടന്നകിടപ്പില്‍ നിന്നനങ്ങാന്‍ കഴിയാതെ, കറുത്ത് കരുവാളിച്ച കുഴികളില്‍ കുടുങ്ങിയ കണ്ണുകള്‍ സന്ദര്‍ശകരെ കണ്ടു. അപ്പോഴും നിറം മങ്ങിയ കണ്ണുകള്‍ ജനങ്ങളുടെ ചെരിപ്പുകളിലുടക്കിനിന്നു.<br />
<br />
പെട്ടെന്ന്- നിറം മങ്ങിയ കണ്ണുകള്‍ തിളങ്ങി. മുഖത്തെ മാറാലപോലെ, ചുക്കിച്ചുളിഞ്ഞ തൊലിയില്‍ വികാരങ്ങള്‍ സ്പുരിച്ചു. കണ്‍കോണുകളില്‍ സന്തോഷാശ്രുക്കള്‍. നെഞ്ഞല്‍പം ഉയര്‍ന്നു താണു. മുളച്ചുയര്‍ന്ന പറങ്കിമാവിന്‍ തൈ ഉപേക്ഷിച്ച പുറം തോടുപോലുള്ള ചുണ്ടുകള്‍ ഒന്നനങ്ങി. കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. മരച്ചെരിപ്പുകളുപയോഗിച്ചുള്ള ജനങ്ങളുടെ സന്ദര്‍ശനം പരമേശ്വരവാരിയരെ വേണ്ടതിലധികം വികാരവിവശനാക്കി. ഘോഷയാത്രകളുടെ നീളത്തില്‍ വര്‍ദ്ധന ദിനം പ്രതി സംഭവിച്ചിരുന്നു. ശ്വാസഗതി പലപ്പോഴും ഉച്ചത്തിലായി. എന്നിരുന്നാലും കട്ടിലിനടിയിലെ ചെരിപ്പില്‍ കൌതുകപൂര്‍വ്വം നോക്കുന്ന സന്ദര്‍ശകരുടെ കള്ളക്കാഴ്ച പരമേശ്വരവാരിയര്‍ കണ്ടുപിടിച്ചിരുന്നു. സന്ദര്‍ശനമെന്ന ലേബലില്‍ എത്തിയവരൊക്കെ മരച്ചെരിപ്പ് അന്വേഷിക്കുകയാണെന്ന് മനസ്സിലായി. ആ അറിവ് വലിയ ആശ്വാസമായിരുന്നു.<br />
<br />
പരിചാരികയായി അപ്പൂപ്പനരുകില്‍ സദാസമയവും പേരക്കിടാവ് ഉണ്ടായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചുകുഞ്ഞ്. ആ കുഞ്ഞിന്റെ ദയനീയ ഭാവവും ഉല്‍ക്കണ്ഠയും ആവേശവും ശ്രദ്ധ പിടിച്ചുപാറ്റന്‍ തക്കതായിരുന്നു. ഒരു മുഴുവന്‍ സമയ പരിചാരിക.<br />
<br />
ഒരു ദിവസം ഉച്ച സമയത്ത് പമേശ്വരവാരിയര്‍ ചത്തു.<br />
<br />
പലരും ചെരിപ്പ് നോട്ടം വെച്ചു. കരഞ്ഞിരുന്ന പലരുടെ മനസ്സിലും ചെരിപ്പിന്റെ ആകൃതിയും ഭംഗിയുമാണ് തുടിക്കൊട്ടിയിരുന്നത്.<br />
<br />
'സ്പുടം' ചെയ്യുന്നതിന് ശവമെടുത്തപ്പോള്‍ രണ്ടുപേര്‍ കട്ടിലിനരുകിലേക്കു നീങ്ങി. പിന്നെ ശവമൊഴികെ ബാക്കിയെല്ലാവരും കട്ടിലിനരുകിലേക്ക് പാഞ്ഞു.<br />
<br />
തല മുട്ടാതെ കട്ടിലിനടിയില്‍നിന്ന് ഇറങ്ങിവന്നത് പേരക്കിടാവായിരുന്നു. സന്തോഷാധിക്യത്താല്‍ നിറഞ്ഞ കണ്ണുകളോടെ വലുപ്പം കൂടിയ മരച്ചെരിപ്പുകള്‍ കുഞ്ഞിക്കാലുകളില്‍ തളപളാ കടത്തി ഏന്തി വലിഞ്ഞ് ആ കുട്ടി നടന്നു വരുന്നതു കണ്ടപ്പോള്‍ ഒന്നായെല്ലാം സ്തംഭിച്ചൂനിന്നു.<br />
<br />
<strong><em><span style="color: blue;">(01-04-2009നു ഞാന്‍ ഇത് ബ്ലോഗില്‍ ഇട്ടിരുന്നതാണ്. ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു.)</span></em></strong></div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com80tag:blogger.com,1999:blog-6441321627924911668.post-40348953938952384442015-01-09T20:18:00.000+03:002015-01-24T21:31:46.837+03:00കൂത്തിച്ചി<div dir="ltr" style="text-align: left;" trbidi="on">
<br />
09/01/2015<br />
പൊലീസ് അയാളെ അറസ്റ്റു ചെയ്തു. അയാളെ അറിയാവുന്നവർക്കെല്ലാം പൊലീസിന്റേത് തെറ്റായ<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-JefFHgRv8xg/VK_6W9f4V7I/AAAAAAAAEZg/EgHctlVCUg0/s1600/kooththicchi.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://3.bp.blogspot.com/-JefFHgRv8xg/VK_6W9f4V7I/AAAAAAAAEZg/EgHctlVCUg0/s1600/kooththicchi.jpg" height="640" width="241" /></a></div>
പ്രവൃത്തിയായി അനുഭവപ്പെട്ടു. അറുപത്തൊന്നു വയസ്സിനിടക്ക് അയാൾ ഗുരുതരമായ തെറ്റൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് നാട്ടുകാർക്കെല്ലാം നല്ല നിശ്ചയമാണ്. മക്കളേയും പേരമക്കളേയും കൂട്ടാതെ അയാളൊറ്റക്ക് ജീവിക്കാൻ തുടങ്ങിയത് ഒൻപതു വർഷം മുൻപ് ഭാര്യ മരിച്ചേപ്പിന്നെ. തികച്ചും ഒറ്റക്കാണെന്ന് പറഞ്ഞുകൂടാ. കൂടെ ട്വിറ്റിയും കൂട്ടിനുണ്ട്. ഇരുപത് കഴിഞ്ഞ സുന്ദരി പെൺകുട്ടി. ദാരിദ്ര്യം ട്വിറ്റിയെ അയാളുടെ സഹായിയായി നില്ക്കാൻ നിർബന്ധിച്ചു. സുരക്ഷിതമായ ഒരിടത്ത് അവൾ ജോലി ചെയ്യുന്നതിൽ ട്വിറ്റിയുടെ അപ്പനും അമ്മയും തൃപ്തരായിരുന്നു.<br />
<br />
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന എമണ്ടൻ എസ്റ്റേറ്റിനകത്ത് ഒരു കൊച്ചു ടറസുവീട്, എല്ലാ സൗകര്യങ്ങളോടും കൂടി. ചുറ്റുവട്ടത്തൊന്നും ആളനക്കമില്ല.<br />
<br />
അയാളുടെ ദിനചര്യകളിലെ സമയവും ക്രമവും കണിശമാണ്. രാവിലെ എഴുന്നേറ്റ് പറമ്പിലൂടെയുള്ള ഓട്ടം, അര മണിക്കൂർ. ഒരാഴ്ചകൊണ്ട് എസ്റ്റേറ്റ് ഒരുവട്ടം ഓടിത്തീർക്കും. ഓട്ടം കഴിഞ്ഞെത്തിയാൽ കട്ടൻചായ കുടിച്ചുള്ള അല്പസമയത്തെ വിശ്രമത്തിനിടയിൽ പത്രം വായന. കുളി കഴിഞ്ഞ് ട്വിറ്റി തയ്യാറാക്കുന്ന നാസ്ത. നാസ്തക്കിടയിൽ ആദ്യമൊക്കെ ട്വിറ്റിയുടെ തമാശകൾ പതിവായിരുന്നു. “നേരത്തെ ഉണരുന്നവർ കൂടുതൽ നുണയന്മാരാണെന്നാ പുതിയ കണ്ടുപിടുത്തം“ എന്ന ട്വിറ്റിയുടെ തമാശയാണ് അവസാനത്തേത്. അന്നയാൾ സമനില തെറ്റിയവനെപ്പോലെ അടിക്കാനായി കൈയ്യുയർത്തി. കോപംകൊണ്ടു വിറച്ച അയാളെപ്പിന്നെ ട്വിറ്റി തമാശിച്ചിട്ടില്ല. പുറത്തു കാണാത്ത അയാളിലെ ഏതോ കള്ളത്തരമാണ് കോപമെന്ന് ട്വിറ്റി വെറുതെ ഓർത്തു.<br />
<br />
പൂക്കളുടേയും ഇലകളുടേയും മരങ്ങളുടേയും മണ്ണിന്റേയും സൗന്ദര്യം കൺകുളുർക്കെ കണ്ടുകൊണ്ടാണ് ഓട്ടം. കയ്യിൽ കിട്ടുന്ന ഏതെങ്കിലും ഒരു പുവ്വിറുത്ത് മണപ്പിച്ച് അതിന്റെ ഭംഗി ആസ്വദിച്ച് പിന്നെപ്പിന്നെ അതിന്റെ ഇതളുകൾ ഓരോന്നായി പിഴുതുകളഞ്ഞ് അയാൾ ഓടിക്കൊണ്ടിരിക്കും. എണ്ണം പറഞ്ഞൊരു സൗന്ദര്യ ആരാധകൻ. ആസ്വാദനം കഴിഞ്ഞ് അതിനെ നശിപ്പിക്കുന്നതോടെ കൂടുതൽ സംതൃപ്തി നേടുന്നു. സകലതിന്റേയും ബാഹ്യസൗന്ദര്യം അയാളെ ഉന്മത്തനാക്കാറുണ്ടായിരുന്നു.<br />
<br />
പെണ്ണുടലുകളിലെ ആകാരവടിവ് പ്രകടമാക്കുന്ന വസ്ത്രധാരണത്തെ അവരറിയാതെ അയാളാവോളം ആസ്വദിച്ചിരുന്നത് അയാൾക്കുമാത്രം അറിയാവുന്ന രഹസ്യമാക്കി സൂക്ഷിച്ചു. അതതു കാലങ്ങളിലെ ഭൂരിപക്ഷത്തിനനുകൂലമായ നിലപാടുകൾക്കൊപ്പം ചേർന്നു നിന്നതാണ് നല്ല മനുഷ്യനെന്ന പട്ടികയിലേക്ക് അയാളെ ജനം കല്പിച്ചു വെച്ചത്. ജനകല്പനയുടെ സ്വാധീനം അയാൾക്കയാളുടെ മനസ്സിന്റെ മോഹങ്ങൾ നുകരാൻ വിശാലമായി തുറന്നു കിടന്നു. മങ്ങലേല്ക്കുന്ന കാഴ്ചകളെ എന്നും പുതുക്കിക്കൊണ്ട് പീഡനങ്ങളെ സഹിക്കേണ്ടിവരുന്ന ഒരു ന്യൂനപക്ഷത്തെ അയാൾ അനുകൂലിക്കുകയൊ പ്രതികൂലിക്കുകയൊ ചെയ്യാതെ മനസ്സിനെ സുഖിപ്പിച്ച് ജീവിച്ചുപോന്നു.<br />
<br />
കൈകളിൽ വിലങ്ങണിയിച്ച് അയാളെ വീടിനു പുറത്തേക്കിറക്കി. അധികം മനുഷ്യസ്പർശമേല്ക്കാത്ത എസ്റ്റേറ്റിനകത്ത് ജനങ്ങൾ കാഴ്ചക്കാരായി, അത്ഭുതത്തിലേറെ അവിശ്വസനീയതയോടെ....ഒരിക്കലും വിശ്വസിക്കാൻ കഴിയാതെ കാഴ്ചക്കാരിൽ പൊലീസിനോടുള്ള സംശയം മുറുമുറുപ്പായി ‘ടപ്പേന്ന് ’ മനുഷ്യഗന്ധമേറ്റ മണ്ണിൽ പകച്ചുകിടന്നു.<br />
<br />
നവീനതകളും കാഴ്ചകളും അടക്കിയാസ്വദിച്ചിരുന്ന അയാളുടെ ജീവിതചര്യകൾക്ക് പ്രത്യേകതകൾ എന്നു പറയാൻ കാര്യമായൊന്നുമില്ലായിരുന്നു. നാസ്തക്കു ശേഷം ജീപ്പെടുത്ത് അയാൾ മാർക്കറ്റിലേക്ക് തിരിക്കും. മുന്തിയയിനം മത്സ്യവുമായി തിരിച്ചെത്തും. ട്വിറ്റി അത് നന്നായി കറി വെച്ചുകൊടുക്കും. സ്ഥിരമായി ഒരേ മത്സ്യം തന്നെയാണ് അയാൾ വാങ്ങുക. മടുക്കുമ്പോൾ മാത്രമാണ് മറ്റൊന്നിലേക്കു തിരിയുക. മീൻ മടുക്കുമ്പോൾ ഇറച്ചി. പൂർണ്ണമായി മടുത്തു കഴിയുമ്പോൾ അതൊഴിവാക്കി പുതിയതൊന്നിലേക്ക് എന്നതാണ് ഭക്ഷണ കാര്യത്തിലെ അയാളുടെ ശീലങ്ങൾ.<br />
<br />
ട്വിറ്റി അയാൾക്കൊപ്പം ചേർന്നതില്പിന്നെ മൂന്നു മാസങ്ങൾക്കു ശേഷമാണ് ഒരു ജോഡി വസ്ത്രങ്ങൾ അയാളവൾക്ക് വാങ്ങിക്കൊടുക്കുന്നത്. ജീൻസും ചുവന്ന ടീഷർട്ടും. അതുവരെ അവളുപയോഗിച്ചിരുന്നത് ചുരിദാറായിരുന്നു. പുതുമോഡൽ വസ്ത്രങ്ങൾ ധരിക്കാൻ എന്നും മോഹമായിരുന്നു ട്വിറ്റിക്ക്. ഒരാശങ്ക അവളെ അതിൽ നിന്നു പിൻതിരിപ്പിച്ചിരുന്നു. എസ്റ്റേറ്റിനകത്ത് കാഴ്ചക്കാരില്ലെന്നത് ശങ്കയെ ദുരീകരിക്കാൻ മതിയായ സാഹചര്യമൊരുക്കി. പുതിയ വസ്ത്രം ധരിച്ചു കാണണമെന്ന അയാളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ട്വിറ്റിക്ക് വൈമനസ്യമേതുമുണ്ടായില്ല.<br />
<br />
അയാളവളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ എടുത്തു. ട്വിറ്റിക്കും സ്വയം അഭിമാനമൊക്കെ തോന്നി. കട്ടി കൂടിയ തൊലികൊണ്ട് പൊതിഞ്ഞതുപോലെ അവൾക്കവളുടെ ശരീരം സുരക്ഷിതത്വത്തോടെ ഇരിക്കുന്നതായി അനുഭവപ്പെട്ടു. അയാളിൽ പുതിയ ഭാവങ്ങളൊന്നും കാണാതിരുന്നത് അവളുടെ തോന്നലുകളെ ശരിവെച്ചു. അടക്കിപ്പിടിച്ച അയാളുടെ ആസ്വാദനം മുറപോലെ നടന്നു. സഹകരണത്തിനു പ്രതിഫലമെന്നോണം മനുഷ്യദൗർബല്യമായി പരിഗണിക്കപ്പെടുന്ന പണത്തെ പ്രത്യേക പാരിതോഷികമായി അവൾക്കു നൽകാനയാൾ മറന്നില്ല.<br />
<br />
അയാളുടെ കാഴ്ചകളും പണത്തോടുള്ള ട്വിറ്റിയുടെ ദൗർബല്യവും ഇഴപിരിച്ചയാൾ മുന്നോട്ട് സഞ്ചരിച്ചു. കാണാത്തതും കേൾക്കാത്തതും കഴിച്ചിട്ടില്ലാത്തതുമായ മൃഗമാംസ ഭക്ഷണത്തിന്റെ രുചികളിലൂടെ ട്വിറ്റിയും സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഒരു കൊല്ലമൊ അതിനപ്പുറമൊ ഒക്കെ ഒന്നിന്റെ മാത്രം മാംസം ഭക്ഷണമാക്കുന്നതിൽ അയാൾ അതൃപ്തിയൊന്നും കാണിക്കാറില്ല. ഇട കലർത്തി വാങ്ങുന്നതാണ് നല്ലതെന്ന ട്വിറ്റിയുടെ അഭിപ്രായത്തിനയാൾ വില കല്പിച്ചില്ല.<br />
<br />
മോഹങ്ങളും പ്രതീക്ഷകളും അവയുടെ സാക്ഷാത്ക്കരണവുമായി എസ്റ്റേറ്റിനകത്ത് ഒരു പുതുലോകത്തിന്റെ സാദ്ധ്യതകൾ ചാരം മൂടി കിടന്നു. കൂടുവിട്ട് കൂടുമാറുന്ന ഭക്ഷണക്രമമെന്ന പോലെ ട്വിറ്റിക്ക് വാങ്ങിക്കൊണ്ടിരുന്ന ഡ്രസ്സുകളിലും പുതുശീലങ്ങളുടെ ഡിസൈനുകൾ ആവോളം പ്രതിഫലിച്ചിരുന്നു. ‘ലെഗിൻസ് ’ കഴിഞ്ഞ് ‘ബിക്കിനി’യും കടന്നപ്പോൾ ട്വിറ്റിയുടെ സാമ്പത്തിക നിലയിലും കാര്യമായ വ്യത്യാസം പ്രകടമായി. കാഴ്ചക്കാരുടെ ബാഹുല്യമേതുമില്ലാത്ത ലോകത്ത് അയാളുമവളും അവരുടെ വ്യക്തിസ്വാതന്ത്ര്യങ്ങൾ ആവോളം ആസ്വദിച്ചു, നിർദേശങ്ങൾ സ്വീകരിക്കാതേയും എതിർപ്പുകൾ ഏൽക്കാതേയും. ട്വിറ്റിയുടെ ശരീരത്തിൽ സ്പർശിക്കാതെയുള്ള അയാളുടെ ആസ്വാദനം അവളിൽ ദിനചര്യയായി വർത്തിച്ചു. കടുത്ത സമ്മർദങ്ങൾ കെട്ടുപിണഞ്ഞ് കുന്നുകൂടുന്നതിന് ദർശനതൃപ്തി കാരണമാകുന്നുവെന്ന് അയാൾ അറിഞ്ഞിരുന്നില്ല.<br />
<br />
ബിക്കിനിയിൽ കാണുന്ന ട്വിറ്റി എന്ന കാഴ്ചക്ക് മങ്ങലേറ്റു തുടങ്ങി. നാസ്ത കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു നാൾ അയാൾ അവളോട് പറഞ്ഞു...“നിന്റെ ബിക്കിനിയും ഒഴിവാക്കാൻ സമയമായി ട്വിറ്റി.” പെട്ടെന്ന് അതവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.<br />
<br />
ഉൾക്കൊള്ളാൻ കഴിയാതെ വരുന്നത് ഇതാദ്യമായല്ല. ആദ്യമായി കേൾക്കുന്ന കാണുന്ന എല്ലാറ്റിനോടും ട്വിറ്റിയുടെ മനോഭാവം അതായിരുന്നു. പിന്നെ.. ആട്ടിയോടിച്ചാലും പടിയിറങ്ങാതെ ഒരു ശീലമായി കൂടെ തുടരും. ആഡംബരഭ്രമം വർദ്ധിപ്പിക്കുന്ന ത്വരയെ നേടാൻ, പണം വരുന്ന വഴികളുടെ ന്യായങ്ങൾ നോക്കാതെ കണ്ണടക്കും. കാഴ്ചക്കാരില്ലെന്നത്, തോന്നിയപോലെ നടക്കാനുള്ള പ്രേരണക്ക് ഹേതുവായി. നേടിയതുമായി പൊതുബോധത്തിനൊപ്പം ജീവിക്കാൻ ശ്രമിക്കുമ്പോൾ ഒറ്റപ്പെടുന്നുവെന്ന പരിഹരിക്കാനാകാത്ത വേദന സംഭവിക്കും. ഓർക്കുന്തോറും ട്വിറ്റി ആകെ കൺഫ്യൂഷനിലാകുന്നു.<br />
<br />
സാദ്ധ്യമല്ലെന്നു പറഞ്ഞ് അയാളുടെ വാക്കുകളെ നിഷേധിക്കാൻ ട്വിറ്റിക്ക് കഴിയില്ല. സമൂഹത്തിൽ അവളെ നാറ്റിക്കാൻ അയാളെടുത്ത അവളുടെ ഫോട്ടോകൾ തന്നെ ഇപ്പോഴും ധാരാളമാണ്. സദാചാരക്കുടുക്കിൽ കുരുക്കാൻ ഫോട്ടോക്കുള്ള സ്ഥാനം വലുതായി തന്നെ തുടരുന്നു. അയാളൊരു മോശം മനുഷ്യനാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല.<br />
<br />
അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ജീൻസിലേക്ക് മാറിയതുപോലെ ബിക്കിനിയിലേക്കു മാറിയതുപോലെ അവൾ വിവസ്ത്രയായി മാറി. ടെറസ്സിനകത്ത് ട്വിറ്റി ജനിച്ചതുപോലെ ജീവിക്കാൻ തുടങ്ങി. ആദ്യ ദിവസം മാത്രമെ ഉൾക്കൊള്ളാനാകായ്ക ട്വിറ്റിയെ ബാധിച്ചുള്ളു. ക്രമേണ അയാളും വിവസ്ത്രനായി ആ വീടിനകത്ത് കഴിഞ്ഞു.<br />
<br />
ജീപ്പിനകത്തൊരു കൊച്ചു ഫ്രീസറുമായാണ് അന്നയാൾ മാർക്കറ്റിൽ നിന്നും തിരിച്ചെത്തിയത്. കാണാൻ മോശമല്ലാത്ത പതിനഞ്ചുകാരി ഇരുനിറവും അയാൾക്കൊപ്പം ജീപ്പിനകത്തുണ്ടായിരുന്നു. ചെല്ലുളിയില്ലാതെ കിടന്ന മുടികളും ശ്രദ്ധയില്ലാതെ ധരിച്ചിരുന്ന പിന്നിത്തുടങ്ങിയ വസ്ത്രങ്ങളും ജീപ്പിനകത്തെ പെൺകുട്ടിയുടെ സൗന്ദര്യത്തെ നിറം കെടുത്തിയിരുന്നു. അവളുടെ കണ്ണുകൾ ഭക്ഷണ ലഭ്യതയെ തേടിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെടും.<br />
<br />
അകത്തേക്കു നോക്കി അയാൾ ട്വിറ്റിയെ വിളിച്ചു. അര മാത്രം ടവലുകൊണ്ട് മറച്ച ട്വിറ്റിയെ കണ്ട പെൺകുട്ടി സംശയത്തോടെ അയാളുടെ മുഖത്തേക്കു നോക്കി. അയാൾ പെൺകുട്ടിക്കൊരു മന്ദഹാസം സമ്മാനിച്ച് ട്വിറ്റിയോടായി പറഞ്ഞു...“ഇവളെ അകത്തേക്ക് കൊണ്ടുപോ. തേച്ചു കഴുകി നന്നായി കുളുപ്പിക്ക്. എന്ന്ട്ടവളെ നല്ല ഡ്രസ്സ് ഇടുവിപ്പിക്ക്. വയറു നിറയെ ഭക്ഷണം കൊടുക്ക്. പാവം..വിശന്നുവലഞ്ഞ് നില്ക്കണെ കണ്ടപ്പൊ കൂടെ കൂട്ടിതാ. നിനക്കൊരു സഹായിയായി ഇവ്ടെ നിന്നോട്ടെ. കുളിച്ച് നല്ല വസ്ത്രങ്ങൾ ധരിച്ചാൽ അവളൊന്നാന്തരം തമിഴ് അഴകിയാകും.”<br />
<br />
പരസഹായമില്ലാതെ ഇറക്കി വെക്കാവുന്ന ഫ്രീസർ അയാൾ ഉമ്മറത്ത് ഇറക്കി വെച്ചു. ജീപ്പെടുത്ത് വീണ്ടും പുറത്തേക്കിറങ്ങി.<br />
<br />
തന്റെ സ്ഥാനം തെറുപ്പിക്കാൻ വന്ന ശത്രുവെന്ന വിചാരത്തോടെ ട്വിറ്റി പെൺകുട്ടിയെ അകത്തേക്കു കൂട്ടി. ചെറുതെങ്കിലും ആകൃതിയൊത്ത ട്വിറ്റിയുടെ മുലകളെ നോക്കിക്കൊണ്ടാണ് പെൺകുട്ടി അകത്തേക്കു നടന്നത്.<br />
<br />
ഉച്ചഭക്ഷണ സമയത്താണ് പിന്നീടാ പെൺകുട്ടിയെ അയാൾ ശ്രദ്ധിച്ചത്. കറുപ്പുനിറം അല്പം മുന്നിട്ടു നില്ക്കുന്നുവെങ്കിലും സുന്ദരിയായിരിക്കുന്നു. കണ്ണുകളപ്പോഴും ട്വിറ്റിയുടെ മാറിടത്തിൽ കള്ളനോട്ടം നടത്തിക്കൊണ്ടിരുന്നു. പെൺകുട്ടിയുടെ വിശപ്പിന് വ്യതിയാനം സംഭവിച്ചിരിക്കുന്നതായി അയാൾ മനസ്സിലാക്കി.<br />
<br />
ഒരാഴ്ചകൊണ്ട് പെൺകുട്ടിയും ട്വിറ്റിയും വളരെ കൂട്ടായി. അവർ ഒന്നിച്ച് കെട്ടിപ്പിടിച്ച് കിടന്നുറങ്ങാൻ തുടങ്ങി. ആ വീടിനകത്ത് പെൺകുട്ടി മാത്രം വസ്ത്രം ധരിക്കുന്നതിനാൽ പെൺകുട്ടിക്കെന്തൊ അരുതായ്ക തോന്നാൻ തുടങ്ങി. അയാളോട് അതേക്കുറിച്ച് സൂചിപ്പിക്കാനും ശ്രമിച്ചു.<br />
<br />
“താത്തേ...നാനും ഉങ്കളെപ്പോലെ തുണിയില്ലാമെ നടക്കട്ടുമാ”<br />
<br />
“അത് മുടിയാത്. നീ സുന്ദരമാണ തമിഴ് അഴകി. അതപ്പടി ഇരിക്കട്ടും.”<br />
<br />
പെൺകുട്ടിയുടെ മോഹം അതോടെ അവസാനിച്ചു. ഒന്നുരണ്ടാഴ്ചകൊണ്ട് അയാളുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്യാൻ പഠിച്ചു.<br />
<br />
ട്വിറ്റിക്ക് ഒരാഴ്ചയെങ്കിലും സ്വന്തം വീട്ടിൽ നിൽക്കാനുള്ള സാഹചര്യം ഒരുങ്ങിയതിൽ പെൺകുട്ടിയോടു നന്ദി തോന്നി. ഒരുപാടു മുന്നേ സഞ്ചരിക്കുന്ന ജീവിതത്തിൽ നിന്ന് വളരെ താഴോട്ടിറങ്ങിയാണ് ട്വിറ്റി വീട്ടിലേക്കു നടന്നത്. ജീൻസും ടി ഷർട്ടുമായിരുന്നു വേഷം. എന്നിട്ടും ട്വിറ്റിയെ വഴിക്കണ്ണുകൾ നോക്കുകുത്തിയാക്കി. അതെന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അപ്പോഴേക്കും മറന്നു തുടങ്ങിയിരുന്നു. അപ്പനും അമ്മയും വസ്ത്രത്തെ എതിർത്തപ്പോൾ വിഡ്ഡിച്ചിരി ചിരിച്ച് ആശ്വസിക്കാൻ ശ്രമിച്ചു. നിലവിലെ സദാചാര മൂല്യങ്ങളെ ഖണ്ഡിക്കാൻ തുനിയുമ്പോഴാണ് ഒറ്റപ്പെടലുകൾ സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ തുടങ്ങി. വ്യക്തമായ നിശ്ചയങ്ങളോടെ മുന്നോട്ട് ജീവിക്കുന്നത് പ്രയാസങ്ങൾക്ക് വഴിവെക്കുമെന്നും സാഹചര്യങ്ങൾക്കനുസരിച്ച ജീവിതം ആശ്വാസം സമ്മാനിക്കുമെന്നും ട്വിറ്റിയെ തോന്നിപ്പിച്ചു.<br />
<br />
ഒരാഴ്ചക്കുശേഷം എസ്റ്റേറ്റിൽ തിരിച്ചെത്തിയത് സാരി ധരിച്ചായയിരുന്നു. എസ്റ്റേറ്റിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ തന്റെ ശരീരത്തെ എന്തൊക്കെയൊ അനാവശ്യ വസ്തുക്കളാൽ പൊതിയപ്പെട്ടിരിക്കുന്നതായി അനുഭവപ്പെടാൻ തുടങ്ങി. ജീപ്പിന്റെ കുറവ് അയാൾ പുറത്തുപോയിരിക്കുമെന്ന അറിവ് നൽകി. ചാവിയെടുത്ത് വീടു തുറക്കുമ്പോൾ പെൺകുട്ടി പുറത്ത് പോയിരിക്കും എന്ന സംശയം പിടികൂടി. അവളെ പറഞ്ഞുവിട്ടിരിക്കാം എന്ന് പിന്നെ ആശ്വസിച്ചു. വസ്ത്രം അഴിച്ചു കളഞ്ഞപ്പോൾ വല്ലാത്തൊരു സുഖം. ആ സുഖത്തിനിടയിലും തമിഴത്തി പെൺകുട്ടിയുടെ അസാന്നിധ്യം എന്തുകൊണ്ടാണെന്നതിന്റെ കാരണം തേടുകയായിരുന്നു മനസ്സപ്പോഴും.<br />
<br />
മുറിക്കകത്ത് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫ്രീസർ ശ്രദ്ധയില്‍പെട്ടു. താൻ വീട്ടിലേക്കു പോകുന്ന സമയത്തുപോലും വരാന്തയിൽ അലക്ഷ്യമായിട്ടിരുന്ന ഫ്രീസർ മുറിക്കകത്ത് സൂക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് സംശയം ജനിച്ചു. ഫ്രീസറിന്റെ വെളുത്ത പ്രതലത്തിലൂടെ മെല്ലെ കൈവിരലുകളോടിച്ചു. പുറം നന്നായി തണുത്തിരിക്കുന്നു, ചെറിയൊരു മൂളിച്ചയും. വെറുതെ ഇരിക്കുകയല്ല. വർക്ക് ചെയ്യുന്നുണ്ട്. ഇതിനകത്ത് എന്താണാവൊ അയാൾ വാങ്ങിവെച്ചിട്ടുണ്ടാകുക? അകം തുറന്നു കാണാനുള്ള ജിജ്ഞാസ ട്വിറ്റിയിൽ വന്നുകൂടി.<br />
<br />
ഫ്രീസർ പൂട്ടിയിട്ടില്ലെന്നത് ആശ്വാസമായി. പതിയെ ഫ്രീസറിന്റെ ഹാന്റിലിൽ പിടിച്ച് ഉയർത്തി. കട്ടകുത്തി തണുത്തുവെളുത്ത പുക മുഖത്തേക്കടിച്ചു. ഫ്രീസറിന്റെ അകം ശൂന്യമെന്ന് തോന്നിപ്പിച്ചു. അല്പനിമിഷത്തെ ശൂന്യത അകന്നു. ഫ്രീസറിന്റെ അകം പതിയെ അനാവരണം ചെയ്യാൻ തുടങ്ങി. പ്ളാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന തണുത്തു വെറുങ്ങലിച്ച മാംസക്കഷ്ണങ്ങൾ പതിയെ ദൃശ്യമായിക്കൊണ്ടിരുന്നു.<br />
<br />
പെട്ടെന്നു തല ചുറ്റുന്നതുപോലെ തോന്നി. ഫ്രീസറിൽ പിടിച്ച് താഴെ ഇരുന്നു. സമനില വീണ്ടെടുത്ത ട്വിറ്റി ഭയവിഹ്വലതയോടെ അവളുടെ മുറിയിലേക്കോടി. അഴിച്ചു മാറ്റിയിട്ട സാരിയും ബ്ലൗസും വലിച്ചുവാരി ചുറ്റി. പരിഭ്രമവും ഭയവും അവളുടെ ബുദ്ധി നശിപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ തിടുക്കപ്പെട്ട് പുരക്കകത്ത് ഭ്രാന്തിയെപ്പോലെ ഓടിനടന്നു. എവിടെ തിരിഞ്ഞാലും അവിടെല്ലാം ഭയത്തിന്റെ നിഴലുകൾ പിന്തുടരാൻ തുടങ്ങി. ഉണങ്ങിപ്പിടിച്ച ചോരക്കീറുകൾ കണ്മുന്നിൽ വേടനൃത്തം ചെയ്തു.<br />
<br />
ചെറുഭാഗങ്ങളാക്കിയ പെൺകുട്ടിയുടെ ശരീരം പ്ലാസ്റ്റിക്ക് കവറിനകത്ത് മരവിച്ചിരുന്നു....<br />
<br />
മനസ്സിൽ ഒരൊറ്റ ചിന്ത മാത്രം! കണ്ണിൽ ഒരൊറ്റ കാഴ്ച മാത്രം! വിറക്കുന്ന കരങ്ങളോടെ വളരെ പണിപ്പെട്ട് തപ്പിപ്പിടിച്ചാണ് മൊബൈൽ എടുത്തത്. പലവട്ടം ട്രൈ ചെയ്തപ്പോൾ അപ്പനെ കിട്ടി. കണ്ണീരോടെ കിതപ്പോടെ ഒറ്റ ശ്വാസത്തിന് അവിടത്തെ ഭീകരാവസ്ഥ പറഞ്ഞുതീർത്ത് ട്വിറ്റി നിന്നു കിതച്ചു. ഉടനെ പൊലീസുമായി എത്തണമെന്ന് അപേക്ഷിക്കുമ്പോഴും മനസ്സ് ഭയത്തിൽ നിന്ന് ഒട്ടും മുക്തമായില്ല.<br />
<br />
ഇനിയും എന്തുചെയ്യണമെന്ന് രൂപമില്ലാതെ പരിഭ്രമിക്കുമ്പോഴും അയാളുടെ വാക്കുകൾ ട്വിറ്റിക്കോർമ്മിക്കാതിരിക്കാൻ കഴിഞ്ഞില്ല.<br />
<br />
“നിന്റെ മുലകൾ കാണുമ്പോൾ കടിച്ചു തിന്നാനാണെനിക്കു തോന്നുന്നത്. അതെങ്ങിനെയാ..ഇത്തിരിയെങ്കിലും കഴമ്പ് വേണ്ടെ ശരീരത്തിൽ? നിയീ ഭക്ഷണം കഴിക്കുന്നതൊക്കെ എങ്ങോട്ടാ പോകുന്നത്? ഇനിയെങ്കിലും ഭക്ഷണം കഴിച്ച് ശരീരം നന്നാക്കാൻ നോക്ക്.”<br />
<br />
“ഈയിടെയായി അച്ചായന്റെ തമാശകൾ ഇച്ചിരീശ്ശെ കൂടുന്നുണ്ട്.” അന്ന് പറഞ്ഞൊഴിഞ്ഞതോർക്കുന്നു.<br />
<br />
അയാളിതുവരെ മൊഴിഞ്ഞിരുന്ന ഓരോ വാക്കുകൾക്കു പിന്നിലും ആഴത്തിലുള്ള നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്ന് തിരിച്ചറിയുകയായിരുന്നു ട്വിറ്റി. ഇനിയിവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന വിശ്വാസത്തിൽ വാതിൽ കടന്ന് പുറത്തേക്കിറങ്ങി. മുറ്റത്ത് ബ്രേക്കിട്ട ജീപ്പിൽനിന്നും അയാളിറങ്ങി. വളരെ പ്രയാസപ്പെട്ടാണ് മുഖത്തെ പരിഭ്രമവും വിറയലും അടക്കിനിർത്താൻ ട്വിറ്റി ശ്രമിച്ചുകൊണ്ടിരുന്നത്. അവളെല്ലാം മനസ്സിലാക്കിയിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തിൽ അയാൾ തിരിച്ചറിഞ്ഞെങ്കിലും ഭാവഭേദമില്ലാതെ ചിരിച്ചുനിന്നു. ഫ്രീസർ ലോക്കു ചെയ്യാൻ മറന്നതിൽ സ്വയം പിറുപിറുത്തു.<br />
<br />
“ഒരാഴ്ച വീട്ടിൽ പോയി നിന്നപ്പോഴേക്കും നീ സാരിയിലേക്കു തന്നെ തിരിച്ചു പോയൊ?”<br />
<br />
“ഇപ്പഴെത്തിയതെ ഉള്ളു. ആരേം കാണാതായപ്പൊ പുറത്ത് വന്നു നോക്കിയതാ.”<br />
<br />
ഉം..അകത്തുപോയി സാരിയൊക്കെ മാറ്റി ഒരു ചായ ഇട്ടോണ്ട് വാ വേഗം.“<br />
<br />
രണ്ടുപേരും അകത്തേക്ക് കയറുമ്പോൾ ട്വിറ്റിയുടെ മനസ്സ് പിടയ്ക്കുകയായിരുന്നു, ഇനിയെന്താകണമെന്ന ചിന്തയിൽ അയാളും.<br />
<br />
ചായയുമായി വന്നപ്പോൾ അയാൾ ചോദിച്ചു. ”നിയെന്താ സാരി മാറാത്തത്?“ ട്വിറ്റി സ്വന്തം ശരീരത്തിലേക്ക് നോക്കി. ശരിയാണല്ലൊ. താനത് മറന്നിരിക്കുന്നു. തിരിച്ചുപോയി സാരി മാറ്റി. പഴയതുപോലെ അയാൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ ഇപ്പോഴാകുന്നില്ലെന്നത് വല്ലാതെ കുഴച്ചു. വേണ്ടായ്കയോടെ അയാൾക്കുമുന്നിൽ മടിച്ചുനിന്നു. രക്ഷാമാർഗ്ഗങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടൊ എന്നവൾ പുറത്തേക്കു നോക്കി<br />
<br />
”എന്താ പെണ്ണിനൊരു പുതിയ നാണം? ഒരാഴ്ചകൊണ്ട് നീ ആളാകെ മാറിയല്ലൊ?“ അയാൾ എഴുന്നേറ്റുചെന്ന് ട്വിറ്റിയുടെ തോളിൽ കൈവെച്ചു. അവളെ അയാൾ ആദ്യമായി സ്പർശിക്കുകയായിരുന്നു.<br />
<br />
തന്റെ തോളിൽ ശവം വന്നുവീണ അറപ്പോടേയും വെറുപ്പോടേയും അവജ്ഞയോടേയും ഭയപ്പെട്ടു. ഒന്നും പുറത്തു കാണിക്കാതെ ദൈവത്തെ പ്രാർത്ഥിച്ചു.<br />
<br />
“ഇന്ന് നമുക്കൊരുമിച്ച് ബാത്തുറൂമിൽ കയറി ഒന്നു കുളിക്കാം.” അയാളങ്ങിനെ ഒരാവശ്യം ഉന്നയിച്ചത് ട്വിറ്റിയുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. ഓരോ നിമിഷവും യുഗങ്ങൾ പോലെ നീളം വെക്കുന്നതായി അനുഭവപ്പെടാൻ തുടങ്ങി. അയാളുടെ സാന്നിധ്യം ട്വിറ്റിയെ കൂടുതൽ തളർത്തിക്കൊണ്ടിരുന്നു.<br />
<br />
ട്വിറ്റി മുൻപിലും അയാൾ പുറകിലുമായി ബാത്ത് റൂമിലേക്ക് കയറി. അകത്ത് കടന്ന ഉടനെ തിരിഞ്ഞോടാൻ ശ്രമിച്ച ട്വിറ്റിയെ അയാൾ തടഞ്ഞു. പിന്നിൽ നിന്ന് കുളിമുറിയുടെ കുറ്റിയിട്ടു. കരയാൻ ശ്രമിച്ച ട്വിറ്റിയുടെ വായ് പൊത്തിപ്പിടിച്ചു.<br />
<br />
കുളിമുറിക്കകത്തു പ്രവേശിച്ച ട്വിറ്റിക്ക് കാഴ്ച മങ്ങുന്നതായി അനുഭവപ്പെട്ടപ്പോഴാണ് ഒച്ചയിട്ട് അലറാൻ തയ്യറെടുത്തത്. അയാൾ മാസ്ക്കിങ്ങ് ടാപ്പുകൊണ്ട് അവളുടെ വായ് മൂടി. ചെറുതായൊന്ന് ചെറുത്തു നില്ക്കാൻപോലും ശക്തി നഷ്ടപ്പെട്ട ട്വിറ്റിയുടെ കൈകൾ പിന്നിലേക്ക് പിടിച്ച് ബന്ധിച്ചു. കാലുകൾ കൂടി കൂട്ടിക്കെട്ടിയപ്പോൾ അനങ്ങാൻ വയ്യാതായി.<br />
<br />
കുളിമുറിക്കകത്ത് ആറടി നീളത്തിൽ ഒരു ബഞ്ച് തറയിൽ ഉറപ്പിച്ചു വെച്ചിരുന്നു. തല ബഞ്ചിനു പുറത്തേക്കു നില്ക്കത്തക്ക വിധത്തിൽ ട്വിറ്റിയെ ബഞ്ചിൽ കിടത്തി ബന്ധിച്ചു. നഗ്നതയെക്കുറിച്ചോർക്കാൻ അപ്പോൾ ട്വിറ്റിക്ക് കഴിഞ്ഞിരുന്നില്ല. ഭയം അത്രമേൽ അവളെ ദുബ്ബലയാക്കിക്കൊണ്ടിരുന്നു. തലമാത്രം ബഞ്ചുവിട്ട് അല്പം താഴേക്ക് ചരിഞ്ഞു കിടന്നിരുന്നു. ആശ്രയമില്ലാതാകുമ്പോൾ പൊട്ടിയടരുന്ന ലാവ കണ്ണിൽ നിന്ന് തറയിലേക്ക് ഉരുകിയിറങ്ങിക്കൊണ്ടിരുന്നു. കൊരക്കിലെ മുഴ താഴേക്കും മുകളിലേക്കും തിടുക്കപ്പെട്ടു.<br />
<br />
അയാൾ ചുമരലമാര തുറന്ന് തിളങ്ങുന്ന കത്തിയെടുത്തു. ട്വിറ്റിയ്ക്ക് ശ്വാസം നിലച്ചതുപോലെ.. ആരാച്ചാരുടെ ചൂര് ആഗിരണം ചെയ്ത് അറവുശാല പുളകിതമാകുന്നത് നരമാംസഭോജികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതായും, അവർക്കിടയിൽ തൃപ്തിയുടെ താല്‍ക്കാലിക പുതുമ പടരുന്നതായും അവളിൽ തെളിഞ്ഞു. അടക്കിപ്പിടിക്കലുകൾക്കവസാനം പിറവി കൊള്ളുന്നത് മൗനങ്ങളാകുന്ന നെറികെട്ട ദുഷ്ടതകളാണല്ലൊ എന്നവൾ തേങ്ങി.<br />
<br />
പൊലീസ് അയാളെ വരാന്തയിൽ നിന്നിറക്കി ജീപ്പിനടുത്തേക്ക് നയിച്ചു. പറമ്പിനകത്തെ ജനങ്ങളുടെ മുറുമുറുപ്പ് വലിയ ആരവങ്ങളായി മുദ്രാവാക്യങ്ങളായി മുഴങ്ങിത്തുടങ്ങി. കണ്ണീരുണങ്ങിയ പാടുകൾക്കു പുറത്ത് ആശ്വാസകണങ്ങളുടെ നീരുറവയുമായി തകർന്നുനിന്ന ട്വിറ്റിയേയും പോലീസ് ജീപ്പിനകത്തേക്ക് കയറ്റി.<br />
<br />
“പൊലീസ് നീതി പാലിക്കുക. നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കുക. അച്ചായനെ വിട്ടു തരിക.” ജനങ്ങൾ കൂടുതൽ ബഹളം വെക്കാൻ തുടങ്ങുന്നതിനു മുൻപ് പൊലീസ്ജീപ്പ് മുന്നോട്ടു നീങ്ങി.<br />
<br />
ജീപ്പിനു പിറകെ ഓടിക്കൊണ്ടിരുന്ന ജനക്കൂട്ടം ട്വിറ്റിയെ കണ്ട് കൂടുതൽ പ്രകോപിതരാകാനും കല്ലെറിയാനും തെറി വിളിക്കാനും തുടങ്ങി. “കൂത്തിച്ചി...മനുഷ്യരെ ഇക്കിളിയാക്കുന്ന തുണിയും ചുറ്റി വയസന്മാരെ പറ്റിച്ച് പണം പിടുങ്ങി ജീവിച്ചോള്... വൃദ്ധരെ അനാശാസ്യത്തിൽ കുടുക്കുന്ന അറുവാണിച്ചി. നിനക്കുമില്ലേടി പ്രായമായ അപ്പൻ...”</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com181tag:blogger.com,1999:blog-6441321627924911668.post-3154385694395261822014-09-01T17:27:00.000+03:002014-09-01T17:27:03.587+03:00ശില്പസൗന്ദര്യം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
01/09/2014</div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-96RHRyCa01s/VASBqdD1sxI/AAAAAAAAESc/DAuKLnQIrro/s1600/shilpam%2Ba.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-96RHRyCa01s/VASBqdD1sxI/AAAAAAAAESc/DAuKLnQIrro/s1600/shilpam%2Ba.jpg" height="400" width="243" /></a></div>
<br />
മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി മുലയരിഞ്ഞെറിഞ്ഞ സമരങ്ങൾ വാഴുന്ന കാലത്തും നഗരമധ്യത്തിനടുത്ത് പഴക്കം തിട്ടമില്ലാത്ത കരിങ്കൽ പ്രതിമ ഓജസ്സോടെ നിലകൊണ്ടിരുന്നു. സ്ത്രീനഗ്നതയുടെ നയനവീക്ഷണമായ പൂർണ്ണകായ പ്രതിമ ഉണങ്ങിയ കാക്കക്കാഷ്ഠങ്ങളോടുപോലും പരിഭവമില്ലാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാഭാവികതയോടെ....<br />
<br />
പഴകിപ്പിഞ്ഞിയ ഭൂതകാലത്തിന്റെ കണക്കെടുപ്പിലേക്കു കടന്നുചെന്നാൽ ഒരുപക്ഷെ മനുഷ്യകുലാരംഭത്തിന്റെ പരിച്ഛേദമായി കാണാൻ കഴിഞ്ഞേക്കാവുന്ന കരിങ്കൽ പ്രതിമ.<br />
<br />
മുഷിഞ്ഞ ചാരനിറം. നൂറ്റാണ്ടുകളേല്പിച്ച വടുക്കൾ പ്രതിമയെ ഒന്നുകൂടി കറുപ്പിച്ചു. മാറിമാറി വന്ന ഋതുക്കൾ ചാരനിറത്തിന് കടുപ്പം കൂട്ടി. ആകൃതിയിലൊ അളവിലൊ മാറ്റം സംഭവിച്ചില്ല. പ്രതിമയിരിക്കുന്ന ഇടത്തിലെ പുല്ലും ചെടികളും കരിയുകയും പുതിയവ തഴച്ചു വളരുകയും ചെയ്തുകൊണ്ടിരുന്നു. പണ്ടൊന്നും ഇല്ലാതിരുന്ന ഒരദൃശ്യ സൗന്ദര്യം നാൾക്കുനാൾ പ്രതിമയിൽ തിളങ്ങി.<br />
<br />
കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവർ ഒരു ഭാഗത്ത്. മറ്റാരും കാണാതെ നോക്കിനിൽക്കാൻ കഴിയാത്തതിനാൽ നിരശ കൂടെ കൊണ്ടുനടക്കുന്നവർ മറുഭാഗത്ത്. ഇവരെല്ലാവരുംതന്നെ പ്രതിമയെ സ്നേഹിച്ചിരുന്നു.<br />
<br />
മനുഷ്യൻ തുണി കണ്ടുപിടിക്കുന്നതിനു മുൻപ് വെറുമൊരു ശില്പസൗന്ദര്യം മാത്രമായിരുന്നു പ്രതിമ. ഒളിവില്ലാത്ത നോട്ടങ്ങളാൽ സമ്പന്നമായ ചുറ്റുപാടുകളിൽ പ്രതിമ ശരിക്കും ബാഹ്യസമ്മർദങ്ങളെ നേരിടേണ്ടി വന്നിരുന്നില്ല. വളരെ വളരെ സാവധാനത്തിലാണ് പ്രതിമയിൽ സമ്മർദങ്ങൾ കനത്തു തുടങ്ങിയത്, നൂറ്റാണ്ടുകളുടെ പ്രയാണങ്ങൾക്കൊടുവിൽ...<br />
<br />
പ്രതിമയുടെ മുലകളും ഗുഹ്യഭാഗങ്ങളും മറച്ച് അതേപടി നിലനിർത്തുക.<br />
<br />
നിലനിൽക്കുന്ന ഭാരതസംസ്ക്കാരത്തിനുയോജ്യമെന്ന തിട്ടൂരം കല്പിക്കപ്പെടുമ്പോൾ ജയിച്ചത് നിരാശരായിരുന്നു. പ്രതിമ എടുത്തു മാറ്റില്ലെന്ന അറിവിൽ താൽക്കാലിക തൃപ്തി ലഭിച്ച സംതൃപ്തർ ‘ഹാവു’ എന്ന ആശ്വാസസ്വരം പുറപ്പെടുവിച്ചു. മുഴുവൻ പേർക്കും സ്വീകാര്യമായ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ അധികാരികൾക്കും ഹാവു.<br />
<br />
കരിങ്കൽ ശില്പത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ തുണിയുടുപ്പിക്കാനുള്ള ഒരു സംഘത്തിന്റെ കണ്ടെത്തലായിരുന്നു ചപ്രചിപ്ര താടിക്കാരൻ ശില്പി. മെലിഞ്ഞുണങ്ങിയ ശരീരത്തിൽ ഒട്ടിയ കവിൾത്തടം. മകിണ്ട തോൾസഞ്ചിയിൽ നിന്ന് ഉളികളും ചുറ്റികയും ചുള്ളിക്കമ്പുകൾ പോലുള്ള കൈവിരലുകൾ നിധിപോലെ പുറത്തെടുത്തു.<br />
<br />
തുണിയുടുപ്പിക്കൽ പ്രക്രിയയിലേക്ക് ഉളിയും ചുറ്റികയും കലപില കൂട്ടി. മറയക്കാൻ പോകുന്ന കാഴ്ച അവസാനമായി കാണാനും, ഇയാൾ എങ്ങിനെയാണ് പ്രതിമയെ തുണിയുടുപ്പിക്കുന്നതെന്ന് കാണാനും, ശില്പിയെന്ന സാധനം എങ്ങിനെയിരിക്കുന്നുവെന്ന് കാണാനുമായി ധാരാളം ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ട്. രൂപഭാവത്തിലും പ്രവൃത്തിയിലും അസാധാരണത്തം പ്രകടമായ ശില്പിക്കാണിപ്പോൾ പ്രതിമയുടേതിനേക്കാൾ കാഴ്ചക്കാർ.<br />
<br />
ഇടതു കൈക്കുഴ പ്രതിമയിൽ ചേർത്തുവെച്ച് കൈപ്പത്തിയല്പം ഉയർത്തിയാണ് വിരലുകളിൽ ഉളിയുടെ സ്ഥാനം. വിരലുകൾകൊണ്ട് പിടിച്ചു പിടിച്ചില്ല എന്ന മട്ടിലുള്ള കരുതലായിരുന്നു ശില്പി ഉളിയോടു സ്വീകരിച്ചിരുന്ന രീതി. ഉളിത്തലയിൽ ചുറ്റികയുടെ തലോടൽ പതിയുമ്പോൾ മാത്രം ഉളിമുന പ്രതിമയെ തഴുകി. ചുറ്റികയുടെ തലോടൽ ലഭിക്കാത്തപ്പോഴെല്ലാം പ്രതിമയുമായി ഉളിയല്പം അകലം പാലിച്ചേ നിന്നുള്ളു. അമ്മി കൊത്തുമ്പോഴുണ്ടാകുന്ന ചിലമ്പിച്ച മണിനാദത്തിൽ കരിങ്കൽ ധൂളികൾ മഴത്തൂളൽ പോലെ..<br />
<br />
വളരെ സൂക്ഷ്മതയോടെയാണ് പ്രതിമയുടെ പൊക്കിളിനു താഴെ ശില്പിയുടെ ഉളി ചിത്രം വരഞ്ഞുകൊണ്ടിരുന്നത്. പറഞ്ഞ നേരംകൊണ്ട് പൊക്കിളിനു താഴെയായി വളഞ്ഞൊരു ഉരുളൻ വടിപോലെ തിണർത്ത ഒരു വര പ്രതിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബീഡി വലിച്ച് വിശ്രമിക്കാനുള്ള മനസ്സാന്നിദ്ധ്യമായിരുന്നില്ല അപ്പോൾ ശില്പിയുടേത്, പ്രതിമയുടെ നഗ്നത പൂർണ്ണമായും മറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു വശത്തേക്കല്പം ചെരിഞ്ഞു നിൽക്കുന്ന പ്രതിമ ഒരു കാലല്പം ഉയർത്തി മറുതുടയിൽ ചേർത്താണ് നില്പ്. യോനി ദൃശ്യമാകാത്ത ശില്പചാതുരിയാണ് പ്രതിമയെ ജീവസ്സുറ്റതാക്കിയത്. രണ്ടു തുടകളുടേയും മുകൾ ഭാഗത്തായി തിണർത്ത രണ്ടു വരകൾ കൂടി സൃഷ്ടിച്ച ശില്പി താഴേക്കിറങ്ങി.<br />
<br />
ജുബ്ബാപോക്കറ്റിൽ നിന്ന് ബീഡിയെടുത്ത് കത്തിച്ചു. പ്രതിമയെ നോക്കാതെ മുന്നോട്ടു നടന്നു. അല്പം മുന്നിലെത്തിയ ശില്പി പെട്ടെന്നു തിരിഞ്ഞുനിന്ന് കണ്ണെടുക്കാതെ പ്രതിമയെ നോക്കിനിന്നു. ബീഡിത്തുമ്പത്തെ ചുവപ്പുരാശി മിന്നുകയും മങ്ങുകയും ചെയ്തിരുന്നത് വളരെ തിടുക്കപ്പെട്ടാണ്്. പ്രതിമയെ നിരീക്ഷിച്ചുകൊണ്ടുതന്നെ ചുണ്ടിലിരുന്ന ബീഡിക്കുറ്റി തുപ്പിയെറിഞ്ഞു. കണ്ണെടുക്കാതെ പ്രതിമക്കരികെ ചെന്നുനിന്ന് ഉളിയും ചുറ്റികയുമെടുത്ത് ഒന്നുരണ്ടു കോറലുകൾ കൂടി വീഴ്ത്തി. വീണ്ടും പഴയ സ്ഥലത്ത് തിരികെയെത്തി ഒരു ബീഡി കൂടി കത്തിച്ചു. പ്രതിമയെ ഒന്നു നോക്കിയ അയാൾ താഴെ പൊടിമണ്ണിൽ ചമ്രം പടിഞ്ഞിരുന്ന് ബീഡി ആസ്വദിച്ചു വലിച്ചു.<br />
<br />
ഇപ്പോൾ കാഴ്ചക്കാരെല്ലാം അത്ഭുതപ്പെട്ടിരിക്കയാണ്. അല്പം വിചിത്രമെന്ന് തോന്നാവുന്ന ശില്പിയിലേക്ക് ബഹുമാനങ്ങളും ആരാധനകളും കൂക്കിവിളിയുടെ ആരവമായി.<br />
<br />
മാറിടം മറയ്ക്കാനായി ശില്പി വീണ്ടും പ്രതിമയിലേക്ക് കയറി. ഉളിയെടുത്ത് ശില്പത്തിന്റെ മുലക്കണ്ണുകൾ നീക്കം ചെയ്തു. അരുതെന്ന നിഷേധസ്വരം ജനങ്ങൾക്കിടയിൽ പൊട്ടിയൊലിച്ചു. അത്രനേരംവരേയും ശില്പിയുടെ കഴിവിനെ ബഹുമാനിച്ചിരുന്നവരിൽ പോലും വെറുപ്പ് കിനിയാൻ തുടങ്ങി. ശില്പി എന്തെങ്കിലും കാണുകയൊ കേൾക്കുകയൊ ചെയ്യുന്നില്ലായിരുന്നു. കലയുടെ കൃത്യമായ പൂർണ്ണതയിലേക്ക് ഒരു ധ്യാനത്തിലെന്നപോലെ ഉളിയും ചുറ്റികയും പ്രതിമയുടെ മാറിടത്തിൽ ഒഴുകി നടന്നു. അധികസമയമെടുക്കാതെ പണി പൂർത്തിയാക്കി ശില്പി താഴെയിറങ്ങി.<br />
<br />
തെറിച്ചു നിന്നിരുന്ന മാറിടം മുലക്കച്ചയിൽ ഒതുങ്ങിയപ്പോൾ വൃത്തിയായ സൗന്ദര്യമായി പ്രതിമ തിളങ്ങി. നേരിയ നിരാശ പടർന്നിരുന്ന മുഖങ്ങളിൽ പോലും നിറഞ്ഞ തൃപ്തിയുടെ പൂത്തിരിവെട്ടം പ്രകാശിച്ചു. പുതുതായി ഒന്നും കൂട്ടിച്ചേർക്കാതെ നിലവിലെ വസ്തുവിനെ സ്നേഹപൂർവ്വം തഴുകി തൃപ്തരേയും അതൃപ്തരേയും സമന്വയിപ്പിച്ചുകൊണ്ട് ശില്പി തോൾസഞ്ചിയും തൂക്കി നടന്നകന്നു.<br />
<br />
കൂട്ടിച്ചേർക്കലുകൾ നടത്തിയില്ലെങ്കിലും കരിങ്കല്ലിന്റെ പഴമയുടെ നിറം ചില ഭാഗങ്ങളിൽ നിന്ന് തെറിച്ചുപോയിരുന്നു. ആ ഭാഗങ്ങളിൽ, ഇപ്പോഴത്തെ സ്വാഭാവികതയോട് ചേരാത്തതായ പുത്തൻ നിറം മുഴച്ചുനിന്നു. നാളെയത് പഴയതുമായി സമന്വയിച്ചേക്കാം.<br />
<br />
കാലം അവിടേയും നിന്നില്ല. അത് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേ ഇരുന്നു....<br />
<br />
നവീകരിക്കപ്പെട്ട പ്രതിമ നടപ്പുകാലത്തിന്റെ വേവുകളിൽ തൃപ്തി കാണിച്ചു.<br />
<br />
പുത്തൻ ചേലൊക്കെ ആർജ്ജിച്ച അനുഭൂതി. ഇരിപ്പിടവും ചുറ്റുപാടും ശ്രദ്ധിച്ചു. എല്ലാം ചേലാക്കിയിട്ടുണ്ട്. പ്രതിമയുടെ ശരീരത്തെ പൊളിച്ചു വാർത്തില്ലെങ്കിലും സിമന്റ് തറയും ഇരിപ്പിടവും മനോഹരമായ ഗ്രാനൈറ്റ് പതിപ്പിച്ച് മോടിയാക്കിയിട്ടുണ്ട്. പ്രതികരണശേഷിയില്ലാത്ത പ്രതിമ എല്ലാം സഹിച്ചു.<br />
<br />
ഈയിടെയായി കാഴ്ചക്കാരുടെ ബാഹുല്യം വർദ്ധിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലത്തുപോലും പ്രതിമക്കു മുന്നിലുള്ള വൃക്ഷച്ചുവട്ടിൽ സൊറ പറഞ്ഞിരിക്കുന്നവർ പതിവു കാഴ്ചയാണ്. കളിയും കാര്യവും ചിരിയുമായി അവരെല്ലാം ഉല്ലസിക്കുകയും ഗൗരവപ്പെടുകയും ചെയ്യുന്നത് കാണാം. അതിനിടയിലെല്ലാം ഒരോരുത്തരും അവരവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാൽ, പ്രതിമയെ ഒളിഞ്ഞൊ തെളിഞ്ഞൊ നോക്കാതിരിക്കുന്നില്ല. ആ നോട്ടം തന്നെയാണ് പ്രതിമയുടെ ഇന്നത്തെ പ്രസക്തി. പ്രസക്തി നഷ്ടപ്പെടാൻ ഇടയാക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതിമയിലവശേഷിക്കുന്ന പ്രത്യേകതകൾ ഒന്നുമില്ലാത്ത വെറുമൊരു ജീവനില്ലാത്ത കാഴ്ച മാത്രമായി മാറും.<br />
<br />
വെയിലെന്നൊ തണലെന്നൊ ഭേദമില്ലാതെ ചിലപ്പോഴൊക്കെ ചിലർ പ്രതിമയുടെ കാലിനു കീഴെയുള്ള ഗ്രാനൈറ്റ് തറയിലിരുന്ന് മുകളിലേക്ക് നോക്കും. അപ്പോഴവർക്ക് തല ഏങ്കോണിച്ച് ഉടലും കാലും വലുതായ പ്രതിമയുടെ രൂപം കിട്ടും. നോട്ടം കാലിടുക്കിലൂടെ മേലോട്ട് കയറുമ്പോൾ അനുഭവപ്പെടുന്ന വല്ലായ്മയിൽ പ്രതിമ തന്നെ ചൂളിപ്പോകാറുണ്ട്. അതുപക്ഷെ, പലർക്കും മനസ്സിലാവാറില്ല. ‘ഈ കിളികളെക്കൊണ്ട് തോറ്റു’ എന്നു പറഞ്ഞ് ഗ്രാനൈറ്റ് തറ കഴുകുന്നവർക്കറിയില്ലല്ലൊ അത് കിളികളുടെ മാത്രം കാഷ്ഠമല്ലെന്നും ഇരുട്ടുള്ള രാത്രികളിൽ ചിലരുടെ നിർവൃതി പൂത്തുലഞ്ഞുണങ്ങിയ അവശിഷ്ടങ്ങൾ കൂടെയുണ്ടെന്നും.<br />
<br />
കഷായത്തിൽ ചേരാൻ അറപ്പുകാട്ടുന്ന മേമ്പൊടി പോലെ സമരങ്ങൾ അതത് കാലത്തെ വേവുകളായി തൊണ്ടകീറി പാഞ്ഞു. ഇന്നലത്തെ സമരങ്ങൾ ഇന്ന് തെറ്റായും ഇന്നത്തെ സമരങ്ങൾ നാളെ തെറ്റാകാനുമായി....സ്നേഹവും കരുണയും വ്യക്ത്യാതിഷ്ഠിതമായി പകച്ചു നിൽക്കുമ്പോൾ പ്രതിമയൊരു കരിങ്കല്ല് മാത്രം. എല്ലാം കാണാനും കേൾക്കാനും ശ്രമിച്ചാൽ എങ്ങുമെത്താതെ അങ്ങിനെ...<br />
<br />
സമൂഹത്തിൽ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും പ്രതിമയുടെ അനുവാദം കൂടാതെ പ്രതിമയിലേല്പിക്കുന്നത് തടയാൻ കഴിയാത്ത സങ്കടം പ്രതിമ കടിച്ചമർത്തുമായിരിക്കും. എല്ലാതും എതിർപ്പില്ലാതെ സ്വീകരിക്കാൻ മാത്രമേ പ്രതികരണശേഷിയില്ലാത്ത പ്രതിമയ്ക്കാകു.<br />
<br />
കഴിഞ്ഞ ആഴ്ചയിലാണ് പ്രതിമയുടെ മുന്നിലൂടെ സമരാവേശമായി അഴിമതി ഇല്ലാതാക്കാനും സ്ത്രീപീഡനങ്ങൾ അവസാനിപ്പിക്കാനും വോട്ടു ചോദിച്ചുകൊണ്ട് ഒരു പുത്തൻ കൂട്ടം കടന്നു പോയത്. ഇനിയും നാരായവേര് കണ്ടെത്തിയിട്ടില്ലാത്ത സ്ത്രീപീഡനവും അഴിമതിയും ഇവരെങ്ങനെയാണ് അവസാനിപ്പിക്കുക എന്നോർത്ത് പ്രതിമ തലതല്ലി ചിരിച്ചില്ല.<br />
<br />
ഓരോ കാലത്തും സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമായി പ്രതിമയുടെ ശരീരത്തേയും വസ്ത്രങ്ങളേയും പുതുപുതു ശില്പികൾ അഴിച്ചു പണിതുകൊണ്ടിരുന്നു. കരിങ്കല്ലിനോടു ചേരാത്തതും ചേരുന്നതുമായ വിധത്തിൽ ഏച്ചുകെട്ടലുകളോടെ പ്രതിമയുടെ ശരീരം വികൃതമായിക്കൊണ്ടിരുന്നു. തുടക്കങ്ങളിൽ മാത്രം തോന്നാവുന്ന വികൃതമെന്ന ഭാവം. തുടക്കങ്ങളിലെ തോന്നൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുമ്പോൾ അതൊരു പരിചയമായി പ്രതിമയോടു ചേരും. ഇത്തരം പുതിയ പരിചയങ്ങൾ കുന്നുകൂടിയായിരിക്കാം അൺപെൺ പക്ഷമില്ലാത്ത വ്യക്തിസ്വാതന്ത്ര്യം വിലുങ്ങുകളില്ലാതെ പ്രവേശനം നേടിയിട്ടുണ്ടാകുക എന്ന് പ്രതിമക്ക് തോന്നിക്കൂടായ്കയില്ല. കാരണം ഇത്തരം വ്യക്തിസ്വാതന്ത്ര്യങ്ങൾ കൂട്ടംകൂട്ടമായാണ് പ്രതിമയുടെ കരിങ്കൽ പ്രതലത്തിലേക്ക് കുത്തിയൊഴുകിക്കൊണ്ടിരിക്കുന്നത്.<br />
<br />
പ്രതിമയുടെ രൂപത്തിൽ സംഭവിച്ച സാരമായ വ്യത്യാസങ്ങൾ ഒരു നൂറ്റാണ്ടുപോലും തികച്ച് ജീവിതമില്ലാത്ത മനുഷ്യർക്ക് കാര്യമായൊന്നും മനസ്സിലാകാൻ വഴിയില്ല. രൂപഭാവങ്ങളിലെ ആകർഷകത്വം നശിച്ചാൽ പ്രതിമയൊരു കരിങ്കല്ലുമാത്രം. ആകർഷകത്വം നശിപ്പിക്കുന്ന ചേലുകളാണ് പ്രതിമയിലേക്കിപ്പോൾ അടിച്ചേൽപിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ആണെന്നൊ പെണ്ണെന്നൊ തരം തിരിക്കേണ്ടതില്ല. നിലവിലെ സ്ത്രീപീഡനങ്ങൾക്ക് ചേലാണ് കാരണമെന്നും ചേല് ഞങ്ങളുടെ അവകാശവും വ്യക്തിസ്വാതന്ത്ര്യമാണെന്നും ശാഠ്യം പിടിക്കുമ്പോൾ പ്രതിമയുടെ രൂപമാണ് കൂടുതൽ വികൃതമാകുന്നത്.<br />
<br />
കാലം കാത്തുനിൽക്കുന്നില്ല....<br />
<br />
പ്രതിമയുടെ സൗന്ദര്യം ആസ്വദിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുകൊണ്ടിരിക്കയാണ്. മാറ്റങ്ങളെ സ്വീകരിക്കേണ്ടിവരുമ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗന്ദര്യസങ്കല്പം മാത്രമായിരുന്നില്ല അതിനു കാരണം, വർദ്ധിച്ചുവരുന്ന പുത്തൻ ശില്പങ്ങളുടെ നിലനില്പില്ലാത്ത കാഴ്ചകൾ കൂടിയായിരുന്നു. കാഴ്ചക്കാരുടെ ക്രമാതീതമായ കുറവ് പരിഹരിക്കപ്പെട്ടില്ലെങ്കിൽ പുതുമ നശിക്കുകയും പ്രത്യേകതകൾ അവസാനിക്കുകയും ചെയ്യും. അങ്ങിനെ വന്നാൽ മനുഷ്യജീവിതം വരെ ദുസ്സഹമായിത്തീർന്നേക്കാം. കൂടുതൽ കൂടുതൽ മടങ്ങിവരാ പോയിന്റുകൾ സൃഷ്ടിച്ചുകൊണ്ട് സമയക്ളിപ്തമായ ജീവിതങ്ങൾ മുന്നേറുമ്പോൾ ആ ജീവിതത്തിലെ ശരിയും തെറ്റും ചേർന്ന് വികൃതമാക്കിക്കൊണ്ടിരിക്കുന്നത് പ്രതിമയെ മാത്രമാണ്. അവസാനം സ്വന്തം രൂപം തന്നെ നഷ്ടമാകാവുന്ന അവസ്ഥയോർത്ത് പ്രതിമക്ക് വല്ലായമ തോന്നാൻ തുടങ്ങി. കാലപ്രവാഹത്തിന്റെ അങ്ങേത്തല പ്രതിമക്കു മുന്നിൽ ചോദ്യചിഹ്നംപോലെ ഉടക്കിക്കിടന്നു.<br />
<br />
പ്രതിമയുടെ മുന്നിലൂടെ കടന്നുപോയ കഴിഞ്ഞ ദിവസത്തെ നഗ്നരായ സ്ത്രീകളുടെ പ്രതിഷേധപ്രകടനം നാളെ പ്രതിമയിലേൽപിക്കാൻ പോകുന്ന നിർബന്ധിത മാറ്റങ്ങൾക്കുള്ള വഴിയൊരുക്കുന്നു. ഭൂതകാലവും വർത്തമാനകാലവും പ്രതിമക്കു നൽകുന്ന സൂചന ഭാവികാലത്തിന്റെ കാഴ്ചകളാണ്. തുടക്കത്തിൽ ചെന്നവസാനിക്കുന്ന വികൃതമായ മറ്റൊരു തുടക്കത്തിലേക്ക്...<br />
<br />
പുത്തൽ ശില്പികൾ മൂർച്ചയേറിയ തുളകൾ വീഴ്ത്തുന്ന ഡ്രില്ലുകളും ഗ്രൈന്ററുകളും ശരീരഘടനയെ മാത്രമല്ല ശരീരം നിർമ്മിക്കാനുപയോഗിച്ച കരിങ്കല്ലിന്റെ കാഠിന്യത്തെത്തന്നെ നശിപ്പിച്ചിരിക്കുന്നു. തൊട്ടാൽ പൊടിഞ്ഞുപോകാവുന്ന ചിതൽപ്പുറ്റുപോലെ തകർന്നിരിക്കുന്നു പ്രതിമയിലെ കടുത്ത പ്രതലങ്ങൾ പോലും.<br />
<br />
കുറെനാൾ കഴിഞ്ഞൊരു ദിവസമാണ് ശക്തിയായ് മഴ പെയ്തത്. മഴയിലലിഞ്ഞ ചിതൽപ്പുറ്റ് കലക്കവെള്ളമായി കുത്തിയൊഴുകി. </div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com119tag:blogger.com,1999:blog-6441321627924911668.post-10738225082788352322014-08-01T16:12:00.001+03:002014-08-02T07:45:06.026+03:00ഗര്‍ഭജാഥകള്‍<div dir="ltr" style="text-align: left;" trbidi="on">
01/08/2014 <br />
അവിഹിതഗർഭം എന്നു കേട്ടാൽ സാധാരണ ഒരു പുളകമൊക്കെ തോന്നാറുള്ളതാണ്. ഗർഭസ്വീകരണത്തിന് നിദാനമായ കാരണങ്ങളന്വേഷിച്ചും സ്വീകരണസമയത്ത് അവരിൽ സംഭവിക്കുന്ന തരളിതമായ ഭാവചലങ്ങളുടെ ഭാവന ആവാഹിച്ചെടുത്തും സംഭവിക്കുന്ന പുളകം. വന്നുവന്ന്, കേട്ടുകേട്ട് ഇപ്പോഴത് പുളകം പോയിട്ട് ഒരു സംഭവമേ അല്ലാതായി.<br />
<br />
ഇത്തരം ഗർഭങ്ങളിൽ പോലും സവർണ്ണനും അവർണ്ണനും ആകുന്നതിനനുസരിച്ച് അതിന്റെ പരസ്യ വിസ്തീർണ്ണത്തിലും ആരോഹണാവരോഹണക്രമങ്ങൾ താളം പിടിച്ചിരുന്നു.<br />
<br />
ഇവിടെയിപ്പോൾ ഒരു പുലയപ്പെണ്ണിന്റെ അവിഹിത ഗർഭമാണ് ചർച്ചയായത്. വിഹിതമാണൊ അവിഹിതമാണൊ എന്നൊക്കെ തീരുമാനിക്കുന്നത് നാട്ടുനടപ്പാണ്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല, ഗർഭം ധരിച്ചവൾക്കും ധരിപ്പിക്കുന്നവനുപോലും...! അതുകൊണ്ട് അവിഹിതം കളഞ്ഞ് വെറും ഗർഭമാക്കുകയാണിവിടെ.<br />
<br />
വാസന്തിയെന്ന പുലയപ്പെണ്ണിന്റെ ഗർഭം പത്തരമാറ്റൊന്നുമല്ല. നായര്ചെക്കന്റെ ബീജവും പുലയപ്പെണ്ണിന്റെ അണ്ഡവും സംയോജിച്ചതിനെ പൂർണ്ണമായും പുലയഗർഭമെന്ന് പറയാൻ കഴിയില്ലല്ലൊ. വേണമെങ്കിൽ നായര്‍-പുലയ ഗർഭമെന്ന് പറയാം. വാർത്തക്ക് പഴയ പുളകമൊന്നുമില്ലെങ്കിലും ഗർഭകാരണമന്വേഷിക്കാനും പെണ്ണിന്റെ പൂർവ്വ ചരിത്രം മെനഞ്ഞെടുക്കാനും ഇപ്പോഴും രസം തന്നെയാണ്. കൂടുതൽ വിദ്യാഭ്യാസം നേടിയ ഹരിജൻ പെൺകുട്ടിയാണെങ്കിൽ രസം ഒന്നുകൂടി വർദ്ധിക്കും. നട്ടുനടപ്പിന്റെ അസൂയയേയും അടിച്ചമർത്തലിനേയും ശക്തിയാർജ്ജിപ്പിക്കാൻ സിവിൽ എഞ്ചിനിയർ പെലിച്ചിപ്പെണ്ണിന് പള്ളേലായി എന്നു പറഞ്ഞാൽ....കൊള്ളാം.<br />
<br />
വാസന്തിയുടെ പൂർവ്വ ചരിത്രം അപ്പോഴേക്കും ഒന്നിനു പുറകെ മറ്റൊന്നായി മിച്ചഭൂമി കോളനിയിലെ ഇടവഴികളിലും പഞ്ചായത്ത് കിണറിന്റെ ചുവരെഴുത്തുകളിലും നിറം തെളിഞ്ഞു. വാസന്തിയുടെ ആദ്യ ഗർഭമായിരുന്നില്ല ഈ സങ്കര ജാതി ഗർഭമെന്നതാണ് ഒന്നാമത്തെ ന്യൂസ്. നസ്രാണിഗർഭവും മാപ്ളഗർഭവും നമ്പൂരിഗർഭവുമെല്ലാം ഇതിനുമുൻപ് പൂപോലെ വാസന്തി നുള്ളിക്കളഞ്ഞിട്ടുണ്ടത്രെ. പോലീസുകാർ ചവ്ട്ടിക്കലക്കിയ ഗർഭം വേറെയും.. എത്ര വേഗമാണ് ഗർഭജാഥകൾ കോളനി ഉഴുതു മറിച്ചിട്ടത്. പ്രായോഗികതയേക്കാൾ പ്രയോഗത്തിൽ വരുന്നത് ഭാവനകളാണ്... എളുപ്പവും... ശക്തവും..!<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-d99oC51fLjQ/U9qBXxoZ8LI/AAAAAAAAEQI/nrcjaeFovE8/s1600/garbham.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-d99oC51fLjQ/U9qBXxoZ8LI/AAAAAAAAEQI/nrcjaeFovE8/s1600/garbham.jpg" height="320" width="179" /></a></div>
സ്വജാതിസംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് വാസന്തിയുടെ അച്ഛൻ നാരായണൻ. ജാതിയുമായി പുലബന്ധം പോലുമില്ലാത്ത പേര്. ജാതിയുടെ തലപ്പത്തിരിക്കുന്നവനാകുമ്പോൾ പേരിനും ഒരു എടുപ്പൊക്കെ വേണം. കറുത്ത് കറുത്ത് കരിവീട്ടിയുടെ നിറമാണ്. പൊണ്ണത്തടി. കുംഭവയർ. ഉയരം കുറവ്. അലക്കിത്തേച്ച ഖദർ മുണ്ടും ജുബ്ബയും. കരിവീട്ടി, തൂവെള്ള തുണികൾ കൂടി അണിയുമ്പോൾ പ്രത്യേക കാഴ്ചയാണ്. മൂക്കിന്റെ ഇടതുഭാഗത്തായി കറുത്ത അരിമ്പാറ കൂടിയായപ്പോൾ പറയേം വേണ്ട.<br />
<br />
അടുത്ത കാലങ്ങളിലായാണ് ശരീരം ഇമ്മാതിരി പരുവപ്പെട്ടത്. പന്നിമലത്തും കള്ളുകുടിയുമായി നടന്ന ചെറുപ്പകാലത്ത് ഒരെലുമ്പൻ. അന്ന് നാരായണൻ മാക്കോതയായിരുന്നു. വെറും മാക്കോതയല്ല, അട്ട മാക്കോത. പന്നിമലത്തുമ്പോഴും അട്ടയെപ്പോലെ കടിച്ചുപിടിച്ച്...കള്ള് കുടിക്കുമ്പോഴും അട്ടയെപ്പോലെ കടിച്ചുപിടിച്ച്...എന്നുവേണ്ട എല്ലാത്തിലും മാക്കോത അട്ട തന്നെ. ചോര ഊറ്റിയെടുത്തിട്ടേ കടി വിടു. അട്ട മാക്കോത കെട്ടിയത് കാർത്തുവിനെ. കാർത്തുവും അന്നൊരു മൊതലായിരുന്നു, വായാടിയും. കാർത്തുവിന്റെ നാക്കായിരുന്നു മാക്കോതയുടെ ശക്തി വർദ്ധിപ്പിച്ചത്. ആരോടും തുറന്നടിച്ച് എന്തും പറയാൻ കാർത്തുവിന് ലൈസൻസ് വേണ്ടായിരുന്നു. രണ്ടുപേരും നല്ല കമ്മ്യൂണിസ്റ്റുകാരും.<br />
<br />
ഇല്ലായ്മയായിരുന്നു കമ്മ്യൂണിസത്തിൽ അവരെ ആകൃഷ്ടയാക്കിയത്. പാരമ്പര്യമായിട്ടും അത്തരം സമീപനം നിലനിന്നിരുന്നു എന്നും കൂട്ടിക്കോളു.<br />
<br />
മിച്ചഭൂമി സമരമൊക്കെ സ്വന്തം അവകാശം പിടിച്ചുവാങ്ങുന്ന തർക്കമായി മാക്കോതയുടെ കൂടെക്കൂടി. പൊലീസിന്റെ അടി കിട്ടുമ്പോഴൊക്കെ ചെരങ്ങൻ തവളയെപ്പോലെ ശ്വാസം പിടിച്ച് വീർത്ത് നിന്നു. തക്കം കിട്ടുമ്പോൾ ഇരക്കുമേൽ ചാടിവീഴാൻ കാത്തു നിൽക്കുന്ന സിംഹത്തെപ്പോലെ മാക്കോത മാറി.<br />
<br />
അന്നത്തെ സമരം വിജയിച്ചു. പുല്ലാനിവളപ്പിൽ തൊമ്മി മുതലാളിയുടെ കണ്ണായ മണ്ണ് പത്ത് സെന്റ് വീതം പകുത്ത് കിട്ടിയപ്പോൾ മാക്കോതക്കും കാർത്തുവിനും സ്വന്തമായി ഭൂമിയായി. പത്ത് സെന്റിന്റെ അവകാശികൾ.<br />
<br />
ശേഷിക്കുന്നവർക്കും ഭൂമിയെന്ന സമരവുമായി പാർട്ടി മുന്നേറിക്കൊണ്ടിരുന്നു. മാക്കോതയുടെ ആവശ്യം പത്തു സെന്റിൽ ഇനിയോരു വീടാണ്. മറ്റുള്ളവർക്കുകൂടി ഭൂമി വാങ്ങിക്കൊടുക്കാൻ സമരം ചെയ്യാനിറങ്ങി നടന്നിട്ട് കാര്യമില്ലെന്ന് മാക്കോതക്ക് തോന്നാൻ തുടങ്ങി. അട്ട പതിയെ കടി ലൂസാക്കാൻ തുടങ്ങി. പുതുരക്തം തേടി മാക്കോത ഭൂതകാല കടി വിട്ടു. ഭരണമുന്നണിയിലെ ഒരു ചെറുപാർട്ടിയെ സാവധാനത്തിൽ കടിക്കാൻ തുടങ്ങി. കടി മുറുകിയപ്പോൾ തൊമ്മി മുതലാളിയുടെ ഒരു പത്തു സെന്റിൽ കണ്ണായ മണ്ണിൽ എണ്ണം പറഞ്ഞൊരു കൊച്ചു ടെറസ് വീട് മാക്കോതക്കും കാർത്തുവിനും സ്വന്തം.<br />
<br />
കറുത്ത് കരഞ്ഞ വാസന്തിയെ കടിഞ്ഞൂൽ പ്രസവത്തിൽ കാർത്തു പെറ്റിട്ടത് ടെറസ് വീട്ടിൽ. വാസന്തി വളർന്ന് ബ്ലാക്ക് ബ്യൂട്ടിയായി. അച്ഛന്റെ കുരുട്ടു ബുദ്ധിയും അമ്മയുടെ വായാടിത്തവും ഇഴ പിരിഞ്ഞ വാസന്തി ബുദ്ധിയുടെ കാര്യത്തിൽ ഏറെ മുന്നിലാണെന്ന് മിച്ചഭൂമി കോളനിയിൽ നട്ടുച്ച പോലെ തെളിഞ്ഞു. ഇതിനിടയിൽ പഴയ കടികൾ ഉപേക്ഷിച്ചും പുതിയതിനെ കടിച്ചുപിടിച്ചും അട്ട ചീർത്തുകൊണ്ടിരുന്നു.<br />
<br />
സംവരണാനുകൂല്യങ്ങൾ കുത്തിയൊഴുകി മാക്കോതയുടെ പത്ത് സെന്റ് നിറഞ്ഞു കിടന്നു. വാസന്തി ഒന്നാം ക്ലാസ്സോടെ പത്താം തരം പാസ്സായപ്പോൾ മാക്കോതയും കനം വെച്ച് തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് ഒരു പോക്കായിരുന്നു മാക്കോതയുടെ തടി. അട്ട എന്നൊ മാക്കോത എന്നൊ വിളിക്കാൻ കോളനിക്കാർ ഭയപ്പെട്ടുതുടങ്ങി. മാക്കോതക്കും, ഹരിജൻ പേരായി തുടരുന്ന മാക്കോതയെ വെറുപ്പ് തോന്നാൻ തുടങ്ങി. അവിടെയാണ് അട്ട മാക്കോത മരിക്കുന്നതും നാരായണൻ പിറവി കൊള്ളുന്നതും.<br />
<br />
പയ്യെപ്പയ്യെയല്ല, പെട്ടെന്നാണ് നാരായണൻ സ്വന്തം സമുദായത്തിന്റെ മേലേക്ക് ചാടിക്കയറിയത്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനെയാണ് അപ്പോൾ അട്ട കടിച്ചിരുന്നത്. ഹരിജനങ്ങൾക്ക് നാരയണൻ അങ്ങുന്നായി സാറായി മൊതലാളിയായി...പിന്നെ എമ്മെല്ലെയായി മന്ത്രിയായി. സ്വത്തുവകകൾ കുന്നുകൂടി.<br />
<br />
സിവിൽ എഞ്ചിനിയറിങ്ങ് പാസ്സായ വാസന്തി സർക്കാരിൽ എഞ്ചിനിയറാകാനായി ശ്രമം ആരംഭിച്ച സമയത്താണ് തൂക്കുമന്ത്രിസഭയിൽ നിന്ന് നാരായണൻ രാജി വെക്കുന്നത്. ആദ്യത്തെ ലാവണമായ കമ്മ്യൂണിസ്റ്റുകാരാണ് രാജിക്കു പിന്നിലെന്ന് ഒരു ശ്രുതിയുണ്ട്. ഒരാളെ ഇപ്പുറത്തേക്കു കിട്ടിയാൽ മതി മന്ത്രിസഭ താഴെ വീഴുമെന്നത് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് ചിലപ്പോൾ സംഗതി ശരിയാകാനും വഴിയുണ്ട്. ഒരു മനുഷ്യായുസ്സിനകത്ത് നേടേണ്ടതെല്ലാം നേടിയ നാരായണന് സ്വന്തം നാട്ടിലൊരു സൽപ്പേര് മെരുക്കിയെടുക്കാൻ കമ്മ്യൂണിസ്സം തന്നെയാണ് നല്ലതെന്നു തീരുമാനിച്ചതാണെന്നും കിംവദന്തിയുണ്ട്. രണ്ടായാലും നാരായണൻ രാജി വെച്ചു.<br />
<br />
വെറുതെ രാജിവെച്ചതുകൊണ്ടായില്ല. ആദ്യം പാർട്ടി മാറിയതിൽ പഴയ കമ്മ്യൂണിസ്റ്റുകാർക്കുള്ള വൈരാഗ്യവും പുതുതലമുറയിലെ യുവാക്കൾക്കുള്ള പുച്ഛവും അവസാനിപ്പിക്കാതെ അതിനകത്തേക്കുള്ള പ്രവേശനം എളുപ്പമല്ലെന്ന് നാരായണന് നല്ല ബോധ്യമുണ്ട്. തന്ത്രങ്ങൾ ഒന്നും ലഭിക്കാതെ രാവും പകലും ഒന്നാക്കി പാദം വരെ വളർന്നു കിടന്ന വെരിക്കോസിന്റെ വേരു പടലങ്ങളിൽ തലോടിക്കൊണ്ടിരുന്നു.<br />
<br />
ഒരു ദിവസം കാലത്തുതന്നെ ടെറസ്സിനകത്തെ വാഷ്ബെയ്സിനിൽ വാസന്തി വളഞ്ഞുകുത്തി ഛർദ്ദിക്കുന്നത് കാർത്തു കണ്ടെത്തിയ വിവരം നാരായണനെ അറിയിക്കുന്നത് ആയിടക്കാണ്. ഐഡിയാ...നാരായണൻ മനസ്സിൽ പറഞ്ഞു. നായര്ചെക്കനാണെന്നും മറ്റാരും അറിഞ്ഞിട്ടില്ലെന്നുമൊക്കെ നിസ്സാരമായി മോള് പറഞ്ഞെന്നും കാർത്തു നാരായണനെ ധരിപ്പിച്ചു. നന്നായൊന്ന് കടിക്കാൻ കിട്ടിയ അവസരം അട്ടയുണ്ടോ വേണ്ടെന്നു വെക്കുന്നു? അതിനിപ്പോൾ മോളാണ് എന്നതൊന്നും വലിയ തടസ്സമല്ല. ഇത്രേം നല്ലൊരു ചാൻസ് ഇനി കിട്ടാൻ വഴിയില്ലെന്ന് നാരായണൻ കണക്കു കൂട്ടി. നായര്ചെക്കൻ പുലയപ്പെണ്ണിനെ പെഴപ്പിച്ചു. സംഗതി നിസ്സാരമല്ല. ഹരിജനങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന സംഭവമാണ്. ഒന്നു കൊഴുപ്പിച്ചാൽ സംഗതി ഏറ്റതുതന്നെ. പാർട്ടി പ്രവേശനം എളുപ്പം. വാസന്തി അറിഞ്ഞാൽ ഒന്നിനും സമ്മതിക്കില്ലെന്ന് നാരായണന് നന്നായറിയാം.<br />
<br />
കട്ടും ചതിച്ചും കൊന്നും നശിപ്പിച്ചും അല്ലാതെ വല്യേ വല്യേ മോഹങ്ങൾ സാധിക്കാൻ കഴിഞ്ഞെന്നു വരില്ലെന്ന് നാരായണൻ പഠിച്ചിരിക്കുന്നു. ചിലപ്പോൾ അതിനുവേണ്ടി തമ്മിൽ തമ്മിൽ ചതിക്കേണ്ടി വരും. പൂച്ചയെപ്പോലെ കണ്ണടച്ച് കക്കും. എല്ലാവരേയും ചതിക്കും. ഭാര്യയെ മക്കളെ ഒക്കെ.<br />
<br />
അനുസരണകൊണ്ട് അടിമകളായ സ്വന്തം സമുദായത്തിലെ വിശ്വസ്തരായ തീവ്രാനുഭാവികളെ നാരായണൻ കാര്യം ധരിപ്പിച്ചു. അധികവും സ്ത്രീകളടങ്ങുന്ന ഇരുപതംഗ സംഘത്തെ ചട്ടം കെട്ടി. കാർത്തുവിനും വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു. പഴഞ്ചൻ ഏർപ്പാടാണെങ്കിലും പെട്ടെന്ന് രക്തം തിളപ്പിക്കാൻ ഇതൊക്കെയാണ് ഇപ്പോഴും നല്ല മാർഗ്ഗം.<br />
<br />
പിറ്റേന്ന് കാലത്ത് വാസന്തി കെട്ടിയൊരുങ്ങി പുറത്തിറങ്ങി. വാസന്തി ബസ്സ് കയറി പോയെന്ന് ഉറപ്പു വരുത്തിയ കാർത്തുവും സംഘവും ഒരു ജാഥ പോലെ യാത്രയായി. നാരായണന്റെ നിർദ്ദേശപ്രകാരം കാർത്തു പോകുന്ന പോക്കിൽ സംഭവം വിളമ്പി. കേൾക്കുന്നവർ കേൾക്കുന്നവർ പ്രത്യേക ഉന്മേഷത്തോടെ ജാഥക്കൊപ്പം കൂടി.<br />
<br />
അപ്രതീക്ഷിതമായി നായരുടെ വീട്ടുപടിക്കലെ സമരം കണ്ട് ജനം അത്ഭുതംകൂറി എത്തി നോക്കി.<br />
<br />
“പെലിച്ച്യായാലും നായര്ച്ച്യായാലും കുണ്ടാണം കുണ്ടാണം തന്ന്യാടി വെള്ളച്ചി” വായിലെ മുറുക്കാനും തുപ്പലും പുറത്തേക്ക് ചിതറിപ്പിച്ച് കാർത്തു ഭദ്രകാളിയായി. രണ്ടും കല്പിച്ചാണ്. നാരായണന് ഒത്ത പെണ്ണ്.<br />
<br />
ഇനിയും പോരട്ടെ എന്ന ആഗ്രഹത്തോടെ പെണ്ണിന്റെ വായിൽ നിന്നു വീണ തെറി ആസ്വദിച്ച ജനക്കൂട്ടം ‘ഛെ..ഛെ..’ എന്ന് പ്രദർശിപ്പിച്ചു.<br />
<br />
“വെള്ത്ത ചെക്കനെ കണ്ട് കറമ്പി മലന്ന് കെടന്ന് സുകിച്ചപ്പൊ ഓർത്തില്ലേടി ചെള്ക്കെ ഇങ്ങ്ന്യൊക്കെ വരുംന്ന്” ജനത്തിന്റെ ആഗ്രഹ സഫലീകരണമെന്നോണം നായര്ചെക്കന്റെ അമ്മ മുണ്ടല്പം തെരുത്ത് കേറ്റി തണ്ടല് മുന്നിലേക്കുന്തിച്ച് ഒന്നാട്ടിക്കാണിച്ച് നീട്ടിത്തുപ്പി.<br />
<br />
സംഭവം അത്ര രഹസ്യമല്ലെന്ന് ജനത്തിന് പിടികിട്ടി. നേരത്തെ അറിയാൻ കഴിഞ്ഞില്ലല്ലൊ എന്നൊരു പ്രയാസമെ അവർക്കുള്ളു.<br />
<br />
രാഷ്ട്രീയകാർ ഇടപെട്ട് ഒതുക്കാനും പടർത്താനും പ്രയത്നം തുടങ്ങി. പെണ്ണിനോടും ചെറുക്കനോടും ചോദിച്ച് തീരുമാനിക്കാമെന്ന പൊതുജനാഭിപ്രായം സ്വീകരിക്കാതെ തരമില്ലെന്നായി. സമദൂരസമുദായ സംഘടനയും ദൂരമേതുമില്ലാത്ത സംഘടനയും തണുത്തു. തൽക്കാലം അന്നത്തെ ഭരണിപ്പാട്ടിന് അറുതിയായി. ജാഥ പിൻവാങ്ങി.<br />
<br />
തിരിച്ചുപോകുന്ന ജാഥാംഗങ്ങളും ബസ്സിറങ്ങി വരുന്ന നായര്ചെക്കനും കോളനിക്കടുത്ത റോഡിൽ നേർക്കുനേർ കണ്ടുമുട്ടി. ജാഥാംഗങ്ങളുടെ രക്തം തിളച്ചു. സംഭവം മനസ്സിലാകാതെ പകച്ചു നിന്ന അവനെ പിടിച്ച് റോഡ് സൈഡിലുള്ള പോസ്റ്റിൽ കെട്ടിയിട്ടു. ചിലർ അവന്റെ പാന്റടക്കം ലിംഗത്തെ മുറുകെപ്പിടിച്ച് ഞെരിക്കുകയും തിരിക്കുകയും ചെയ്തു. പള്ളക്ക് കുത്തി രസിച്ചു. തലയിൽ ഞോണ്ടി പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.<br />
<br />
അവനും വാസന്തിയും ഒരേ ബസ്സിലാണ് വന്നിറങ്ങിയത്. കോളനി പരിസരത്ത് ഇത്തരം സംഭവം നടക്കുന്നതായി ഇരുവർക്കും അറിയില്ലായിരുന്നു. വാസന്തി കോളനിക്കകത്തേക്ക് നടക്കുന്നതിനിടയിലാണ് സംഭവത്തെക്കുറിച്ചറിയുന്നത്. അവനെ പിടിച്ചുകെട്ടി മർദ്ദിക്കുന്നുവെന്ന് അറിഞ്ഞ വാസന്തി തിരിച്ച് റോഡിലേക്കോടി. അവളുടെ വ്യക്തി ജീവിതത്തിൽ നാരായണന്റെ ജൈവ സംജ്ഞകൾ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ആൾക്കൂട്ടത്തിലെത്തിയ വാസന്തി അവന്റെ കെട്ടുകളഴിച്ച് പോസ്റ്റിൽനിന്ന് സ്വതന്ത്രനാക്കി. തല്ലുകൊണ്ട ക്ഷീണം അവന്റെ മുഖത്ത് പ്രകടമായിരുന്നു.<br />
<br />
“ഇത്തരം ഞരമ്പ് രോഗികളെ വെറുതെ വിടരുത് മോളെ.” ആൾക്കൂട്ടം.<br />
<br />
“ഞാനൊന്ന് ഛർദ്ദിച്ചുവെന്നത് നേരാ. അതിനാ കാലത്ത് തന്നെ ആസ്പത്രീ പോയെ. മരുന്നും കഴിച്ചു. ഇപ്പൊ ഛർദ്ദീം മാറി. പിന്നെ നിങ്ങൾക്കെന്താ കൊഴപ്പം?” വാസന്തി അവന്റെ തോളിൽ തട്ടി സമാധാനിപ്പിക്കുന്നതിനിടയിൽ ആൾക്കൂട്ടത്തോടായി പറഞ്ഞു.</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com104tag:blogger.com,1999:blog-6441321627924911668.post-71653489656982949732014-07-05T13:45:00.000+03:002014-07-05T13:46:14.737+03:00അമ്മീമ്മക്കഥകളുടെ കഥാകാരി.<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
5/7/2014</div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-vCxPekay3X4/U7ZHqvECTrI/AAAAAAAAEOk/lKe0lAoD_EM/s1600/ecc3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-vCxPekay3X4/U7ZHqvECTrI/AAAAAAAAEOk/lKe0lAoD_EM/s1600/ecc3.jpg" height="400" width="386" /></a></div>
<br />
അഗ്രഹാരങ്ങളുടെ അടരുകളിൽ അസ്തമിച്ചിട്ടില്ലത്ത ആകുലതകൾ വിങ്ങിക്കൊണ്ടിരിക്കുന്നു... സവർണ്ണതയിൽ ഒരിക്കലും സമരസപ്പെടാത്ത ജാതിവൈര്യത്തിന്റെ വലിഞ്ഞുമുറുകിയ ചോരക്കുഴലുകളിൽ രക്തസമ്മർദം നിലച്ചിട്ടില്ല.<br />
<br />
ചവിട്ടും കുത്തുമേറ്റ് ചതഞ്ഞരഞ്ഞ മനസ്സുമായി ക്രൂരാനുഭവങ്ങളുടെ സഹിക്കാൻ കഴിയായ്മയിൽ നിന്ന് ഉയിർക്കൊള്ളുന്ന എഴുത്തുകാരികൾ നമുക്ക് ചുറ്റും ധാരാളമാണ്. നേരെ മുന്നിൽ കാണുന്ന മരണത്തെപ്പോലും ചിരിയോടെ ചങ്കൂറ്റത്തോടെ നേരിടാൻ സ്വജീവിതം പരീക്ഷണമാക്കിയവർ.... മറ്റു മനുഷ്യരെപ്പോലെ മാന്യമായി ജീവിക്കാനുള്ള ഉൽക്കടമായ ആഗ്രഹം മൂലം വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ സമൂഹത്തിന്റെ അലിഖിത നിയമത്തിനുമേൽ കാലെടുത്തു വെക്കുന്ന പിഴച്ച പെണ്ണെന്ന പഴി കേൾക്കേണ്ടി വരുന്നവർ... പൊള്ളയായ കപട സംസ്ക്കാരത്തെ വെല്ലുവിളിക്കുന്ന അഹങ്കാരിയും ധിക്കാരിയുമായവർ മുദ്ര ചാർത്തപ്പെടുന്നു.<br />
<br />
അത്തരം തീവ്രാനുഭവങ്ങളെ കൂട്ടുപിടിച്ച് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സാമൂഹിക കാഴ്ചപ്പാടോടെ ആവിഷ്ക്കാരങ്ങൾ നടത്തുന്ന എഴുത്തുകാരി തന്നെയാണ് “അമ്മീമ്മക്കഥകൾ”ടെ കഥാകാരിയായ എച്ചുമുക്കുട്ടി എന്ന കല എന്നതിൽ സംശയത്തിന് സ്ഥാനമുണ്ടെന്നു തോന്നുന്നില്ല.<br />
<br />
മുഖ്യധാരാ എഴുത്തുകാരെ നമ്മൾ വല്ലപ്പോഴും വായിക്കുന്നു. എന്നാൽ ബ്ലോഗേഴ്സിനെ സ്ഥിരം വായിക്കുന്നു. തന്മൂലം അവരെ നമ്മൾ സ്വന്തം കുടുംബാംഗത്തെപ്പോലെ പരിചയപ്പെടുന്നു/സ്നേഹിക്കുന്നു, അവരുടെ എഴുത്തുകളിലൂടെ. വ്യക്തിപരമായ അവരുടെ ചിന്തകളേയും ജീവിതത്തെത്തന്നേയും ഒരു പരിധി വരെ അടുത്തറിയുന്നുണ്ട്.<br />
<br />
നമുക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് എച്ചുമുക്കുട്ടിയുടേത്.<br />
<br />
ബ്ലോഗ് പോസ്റ്റുകളെല്ലാം വായിച്ചതാണെങ്കിലും കഴിഞ്ഞ ദിവസമാണ് അമ്മീമ്മക്കഥകൾ പുസ്തക രൂപത്തിൽ ഞാൻ വായിക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോൾ ഒരു കുറിപ്പെഴുതണമെന്നു തോന്നി. കാരണം അതൊരു ഓർമ്മപ്പുസ്തകമല്ലെ.., കഥകളല്ലല്ലൊ? നമ്മുടെ പല സുഹൃത്തുക്കളും അമ്മീമ്മക്കഥകളെ പരിചയപ്പെടുത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനിയും ഒരാവർത്തനം എന്നതിലുപരി എച്ചുമുക്കുട്ടിയുടെ ബ്ലോഗ് പോസ്റ്റുകളിലൂടെ ഞാനൊന്ന് കണ്ണോടിക്കുവാൻ ശ്രമിക്കുകയാണ്.<br />
<br />
അമ്മീമ്മക്കഥകളിലെ കഥാകാരിയുടെ ചില വാക്കുകൾ ഇതാ.... <a href="http://echmuvoduulakam.blogspot.in/2013_07_01_archive.html" target="_blank"><span style="color: #990000;">“വേരുകളുടെ പടലങ്ങളില്ലാതെ...” </span></a>എന്ന ഒർമ്മക്കുറിപ്പിൽ നിന്ന്.<br />
<br />
“വേരുകളെക്കുറിച്ച് ഒന്നും എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം വേരുകളുടെ പടലങ്ങളില്ലാത്ത, അഭിമാനപൂർവ്വം ചൂണ്ടിക്കാണിക്കാൻ കുടുംബചരിത്രങ്ങളുടെ യാതൊരു ഭണ്ഡാപ്പുരകളുമില്ലാത്ത ഒരാളാണു ഞാൻ. പശ്ചാത്തലമില്ലാത്ത ഒരു ചിത്രം പോലെയോ വാദ്യവൃന്ദങ്ങളില്ലാത്ത ഒരു ഗാനം പോലെയോ ഉള്ള ജീവിതം. എന്റെ തറവാട്, എന്റെ അമ്മ വീട്, എന്റെ അച്ഛൻ വീട്, എന്റെ ബന്ധുവീടുകൾ ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാൻ ഇല്ല. എന്തിന്, എല്ലാവരും എന്റെ ജാതി എന്ന് പറയുന്നത് പോലെ ഞാൻ ഒരു നമ്പൂതിരിയാണെന്നോ.....എന്നോ അല്ലെങ്കിൽ ഞാൻ ഒരു ചോവനാണെന്നോ അതുമല്ലെങ്കിൽ ഞാനൊരു പുലയനാണെന്നോ ഉറപ്പായി നെഞ്ചൂക്കോടെ പറയാൻ എനിക്ക് കഴിയില്ല. അമ്മാതിരി രക്തം എന്നിലൊരിക്കലും തിളക്കുകയില്ല. എല്ലാ ജാതിയിലും മതങ്ങളിലും ഉള്ളിന്റെ ഉള്ളിൽ പതിയിരിക്കുന്ന ‘എന്റേതിന്റെ മേന്മയും’ ‘ഇതാ നോക്കൂ, ഇതാണ് എന്റേത് ’ എന്ന് പ്രഖ്യാപിക്കുമ്പോൾ കിട്ടുന്ന ആഹ്ളാദാഭിമാനവും ‘നമ്മുടെ കൂട്ടത്തിലെയാ’ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്.“ <br />
<br />
ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും പൊള്ളല്‍ സമ്മാനിച്ച ജനനവും, ജനനത്തോടെ നികൃഷ്ടജീവികളെപ്പോലെ അകറ്റി നിർത്തപ്പെട്ട ബാല്യവും ബ്ലോഗിന്റെ തുടക്കത്തിൽ സ്വയം പരിചയപ്പെടുത്തലായി പ്രത്യക്ഷപ്പെട്ട പോസ്റ്റുകളായിരുന്നു. പെണ്ണെന്ന അവജ്ഞയെ പുല്ലുപോലെ നേരിട്ടത് മുൻവിധികളെ കുടഞ്ഞെറിഞ്ഞ തുടക്കം മുതലുള്ള തുറന്നു പറച്ചിലിലൂടെയാണ്. എന്റെ ജാതിയറിഞ്ഞാൽ, നിറമറിഞ്ഞാൽ, സൗന്ദര്യമറിഞ്ഞാൽ, ജീവിതമറിഞ്ഞാൽ അങ്ങിനേയുമിങ്ങനേയും ധരിക്കുമെന്ന വേവലാതികളില്ലാതെ തികഞ്ഞ ബോധ്യത്തോടെയുള്ള എഴുത്ത്. അവനവനെത്തന്നെ ബലികൊടുക്കാൻ തയ്യാറല്ലാത്ത എഴുത്തുകാരന്/കാരിക്ക് ഉൽകൃഷ്ടമായ രചനകൾക്കാവില്ലെന്ന കാഴ്ചപ്പാട് നിറഞ്ഞുനിൽക്കുന്ന എഴുത്ത്.<br />
<br />
ബാല്യകാലജീവിതം സമ്മാനിച്ച കയ്പുനീരിന്റെ അനുഭവങ്ങളും ഒറ്റപ്പെടലുമാണ് കുട്ടികളുടെ മനസ്സും അവരുടെ വേദനകളും ഇത്രയും തന്മയത്വമായി പകർത്താൻ എച്ചുമുക്കുട്ടിയെ പ്രാപ്തമാക്കിയിരിക്കുക. ഒരു കുട്ടി ജന്മം കൊള്ളുന്നതിനുവേണ്ടി വളർന്നു വികസിക്കുന്ന സാഹചര്യം മുതൽ പ്രസവം ബാല്യം കൗമാരം ജീവിതം എന്നത് പോലെ ആരംഭം മുതൽ പടിപടിയായാണ് എച്ചുമുക്കുട്ടിയുടെ ബ്ലോഗ് പോസ്റ്റുകൾ വളർന്നു രൂപം പ്രാപിക്കുന്നതെന്ന് കാണാം.<br />
<br />
സർവ്വ പ്രായങ്ങളിലും സമരം ചെയ്ത് മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട അവസ്ഥകളാണ് തുടർന്നുള്ള എഴുത്തുകളിൽ ഉടനീളം നിഴലിച്ചു കിടക്കുന്നത്. അത്തരം എഴുത്തുകളിലാണ് എച്ചുമുക്കുട്ടിയുടെ അപാരമായ കഴിവ് നമ്മെ അസൂയപ്പെടുത്തുന്നത്. അനുഭവങ്ങള്‍ കണ്ടെത്തുന്നതിനായുള്ള യാത്ര തുടങ്ങുന്നത് അവിടെ നിന്നായിരിക്കാം... ആ യാത്രക്കുവേണ്ട ഊർജ്ജം സമ്പാദിച്ചെടുത്തത് അമ്മീമ്മയിൽ നിന്നായിരുന്നുവെന്ന് വ്യക്തം.<br />
<br />
ഒരൗദാര്യം പോലെ ഭിക്ഷപോലെ അമ്മീമ്മക്ക് നൽകുന്ന വീടും പറമ്പും പുരുഷാധിപത്യത്തിന്റേയോ സവർണ്ണാധിപത്യത്തിന്റേയോ കാർക്കശ്യങ്ങൾക്കുള്ള അവകാശമായി ഒരു കൂട്ടം മനുഷ്യർ സ്ഥാപിച്ചെടുക്കുന്നത് അമ്മീമ്മക്കഥകളിലെ<a href="http://echmuvoduulakam.blogspot.in/2013/03/blog-post_24.html" target="_blank"><span style="color: #cc0000;"> “സ്വത്ത്, ധനം, സമ്പാദ്യം.....പെണ്ണിന്റെ കാര്യമാണു പറയുന്നത്...”</span></a>എന്ന ഓർമ്മക്കുറിപ്പിൽ കാണാം. അമ്മീമ്മയുടെ മരണശേഷം വീടിന്റേയും പറമ്പിന്റേയും അവകാശം സഹോദരന്റെ മകനു നൽകുന്ന നിബന്ധന എഴുതിച്ചേർക്കുന്നതോടെ അവകാശങ്ങൾക്ക് അർഹരല്ല സ്ത്രീകളെന്നും വെറുമൊരു കാവൽക്കാരി മാത്രമാണെന്നും ഓർമ്മപ്പെടുത്തുന്നതോടൊപ്പം പുരുഷാവകാശത്തിന്റെ നെറികേടിനെതിരെ ഉയരുന്ന ഗർജ്ജനവും കൂടി ആകുന്നുണ്ട് ആ ഭാഗങ്ങൾ.<br />
<br />
ഇത്തരം ഓർമ്മകളുടെ ചിറകേറി പറക്കുന്ന എഴുത്തുകാരി മാതൃത്വത്തിന്റെ കനി തട്ടിപ്പറിക്കപ്പെടുന്ന ക്രൂരതയെക്കുറിച്ചും എഴുതുന്നത് പല പോസ്റ്റുകളിലും നമുക്ക് വായിക്കാനാവും. സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടില്ലെന്ന കോടതിവിധിയിൽ ബോധംകെട്ടു വീഴുന്ന നായികയെപ്പറ്റി എഴുതുന്നത്<span style="color: #cc0000;"> </span><a href="http://echmuvoduulakam.blogspot.in/2010/11/blog-post.html" target="_blank"><span style="color: #cc0000;">"പൂച്ചമ്മ"</span> </a>എന്ന കഥയിലാണ്. നമ്മുടേതെന്നു കരുതി നാം സർവ്വസമയവും കൂടെ കൊണ്ടുനടക്കുന്നത് ഒരു സുപ്രഭാതത്തിൽ അന്യമായി തീരുമ്പോൾ ചങ്ക് കഴയ്ക്കുന്ന വേദന മനുഷ്യനായി ജീവിക്കുന്നവർക്കെല്ലാം തുല്യമാണ്. അതൊരു തിരിച്ചറിവാകുന്നതോടെ നേടി എന്നു കരുതി സ്വന്തമാക്കിയതെല്ലാം ഇട്ടെറിയുകയും തന്നെക്കാൾ കൂടുതൽ നഷ്ടപ്പെടലുകളോടെ ജീവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുക എന്നത് തുടർന്ന് ജീവിക്കാൻ പ്രേരക ശക്തിയാവുകയും ഇല്ലായ്മയെ നേടിയെടുക്കാനുള്ള ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. അത്തരം ശക്തി നേടിയെടുക്കുക എന്നത് അതീവ ശ്രമകരമായ ഒരദ്ധ്വാനവും പലർക്കും ചിന്തിക്കാൻ കൂടി കഴിയാത്തതുമാണ്..!<br />
<br />
തുടർന്നുവരുന്ന കഥകളിലും ലേഖനങ്ങളിലും കുറിപ്പുകളിലും എല്ലാം തന്നെ അശരണരും ദരിദ്രരും ആയവരുടെ അനുഭവങ്ങൾ പതിഞ്ഞിരിക്കുന്നതിൽ നിന്ന് അത്തരമൊരു ശക്തിയെ വായിച്ചെടുക്കാനാവുന്നു. വിശിഷ്യ പെൺപക്ഷങ്ങളുടെ അനുഭവസാക്ഷ്യങ്ങളോടെയുള്ള ഈറ്റപ്പുലിശക്തി....<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
ഒന്നുകൂടി വ്യക്തമാക്കിയാൽ ബ്രാഹ്മണ്യത്തിലെ സാമ്പത്തിക സമ്പന്നതയേയും സവർണ്ണ സമ്പന്നതയേയും തിരസ്ക്കരിച്ചിറങ്ങിപ്പോകുന്ന ഒരു ശക്തിയെ എച്ചുമുക്കുട്ടിയുടെ പോസ്റ്റുകളിലുടനീളം കാണാനാവുന്നു. ആ തിരസ്ക്കരണ ശക്തിയുടെ ഇന്നത്തെ രൂപത്തിലുള്ള ചില സൂചനകൾ ഈയിടെ പുറത്തിറങ്ങുന്ന കഥകളിൽ ഒളിഞ്ഞും തെളിഞ്ഞും വായിച്ചെടുക്കാനാവുന്നുണ്ട്. കുറച്ചുനാൾ മുമ്പെഴുതിയ <a href="http://echmuvoduulakam.blogspot.in/2014/06/blog-post.html" target="_blank"><span style="color: blue;">‘ചങ്ങാതി’ </span></a>എന്ന കഥയിലെ നായികയുടെ വർത്തമാനകാല ചിത്രം ഒരുദാഹരണം മാത്രമാകാനാണ് വഴി. അതിലെ രണ്ടു വരികൾ ഇപ്രകാരമാണ്. “ജീവിതം അടിച്ച് പതം വരുത്തിയ അവളുടെ ദാരിദ്ര്യം അവനിന്നു കണ്ടു മനസ്സിലാക്കുകയാണ്. നീലനിറമുള്ള പ്ലാസ്റ്റിക്ക് ബക്കറ്റ്, ചുരുട്ടിയ പുല്പായ, മൂന്നു അലുമിനിയം പാത്രങ്ങൾ, അരിയും പരിപ്പും ഉപ്പും മുളകുപൊടിയും ചായപ്പൊടിയും വെച്ച പ്ലാസ്റ്റിക്ക് കൂടുകൾ, മൺകലം, അയയിൽ തൂങ്ങുന്ന രണ്ടു സാൽവാർ കമ്മീസുകൾ......“ കഴിഞ്ഞു സമ്പാദ്യം!<br />
<br />
അമ്മീമ്മക്കഥകളുടെ പരിചയപ്പെടുത്തൽ ഈ-മഷിയിലൂടെ നടത്തിയ <a href="http://www.hrudayathaalangal.in/2014/06/blog-post.html" target="_blank"><span style="color: #cc0000;">നിഷയുടെ വക്കുകൾ കേൾക്കു. </span></a><span style="color: #cc0000;">”</span>അമ്മീമ്മ കാണിച്ച വഴികളിലൂടെ, അവർ പകർന്നു കൊടുത്ത നന്മയും സ്നേഹവും മുതൽകൂട്ടായി യാത്ര ആരംഭിച്ച കഥാകാരി ഇന്നും ആ വഴികളിലൂടെത്തന്നെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അവരുമായുള്ള എന്റെ പരിമിതമായ ഇടപഴകലിൽ നിന്നും എനിക്ക് മനസ്സിലാക്കാനായത്.“ സൗഹൃദത്തിന്റെ തലത്തിൽ നിന്ന് നിഷക്ക് അത്തരം യാഥാർഥ്യങ്ങൾ കാണാനായിട്ടുണ്ടെങ്കിൽ എഴുത്തിലൂടെ സ്വന്തം ജീവിതത്തിനു ജീവൻ നൽകുന്ന കഥാകാരിയാണ് എച്ചുമുക്കുട്ടി എന്നു കരുതുന്നതിൽ തെറ്റില്ല.<br />
<br />
ആറു മാസത്തേക്ക്, മാധ്യമം ദിനപ്പത്രത്തിലെ വെള്ളിയാഴ്ചകളില്‍ പുറത്തിറങ്ങുന്ന കുടുംബമാധ്യമത്തില്‍ സ്വകാര്യം എന്ന കോളം ചെയ്യാൻ അവസരം ലഭിച്ചപ്പോൾ മുഖ്യധാരയിൽ നിലനിൽക്കേണ്ട പൊതുബോധത്തെക്കുറിച്ച് വാചാലയായത് നാം കണ്ടതാണ്. ആ എഴുത്തിനുള്ള ജനങ്ങളുടെ സ്വീകാര്യതയായിരുന്നു ആറുമാസം എന്ന കാലവധി രണ്ടര വർഷമായി നീണ്ടുപോകാൻ കാരണം. ആളും അർത്ഥവും സമ്മർദവും ആവശ്യമില്ലാതെ പ്രസിദ്ധികരിക്കപ്പെടാവുന്ന അച്ചടി മാധ്യമങ്ങളിൽ ഇതിനോടകം തന്നെ എച്ചുമുക്കുട്ടിയുടേതായ രചനകൾ കാണാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.<br />
<br />
ആഴത്തിലുള്ള വിപുലമായ വായനയും അതുമൂലം സ്വായത്തമാക്കിയ അറിവും മാത്രമല്ല യാത്രകളിലൂടെ നേടിയെടുത്ത അനുഭവങ്ങളുടെ തീഷ്ണമായ കണ്ടെത്തലുകളും സ്വന്തം ജീവിതം തന്നെയും പകർത്തിയെഴുതുമ്പോൾ എച്ചുമുക്കുട്ടിയെന്ന എഴുത്തുകാരി നേടിയ ബിരുദാനന്തരബിരുദമെന്ന അക്കാദമിക്ക് ഡിഗ്രിയേക്കാൾ എത്രയോ ഉയരത്തിലാണിന്നവർ.<br />
<br />
ഞാനിത്രയും പറഞ്ഞുവെച്ചത് അമ്മീമ്മക്കഥകളെക്കുറിച്ച് മറ്റുള്ളവർ സൂചിപ്പിക്കാത്ത എന്റെ ചില ചിന്തകൾ ധ്വനിപ്പിക്കാനാണ്. എന്തുകൊണ്ട് എച്ചുമുക്കുട്ടി വായിക്കപ്പെടണം എന്നിടത്തേക്കാണ്.<br />
<br />
സാധാരണ പുസ്തകങ്ങളേയും എഴുത്തുകാരേയും പറ്റിയുള്ള പരിചയപ്പെടുത്തൽ നമ്മൾ വായിക്കാറുണ്ട്. ഒരു ബ്ലോഗറെന്ന നിലക്ക് നമ്മുടെയെല്ലാം സുഹൃത്തായ പ്രിയപ്പെട്ട എഴുത്തുകാരി സഹജീവികളുടെ വേദന സ്വന്തം ജീവിത ലക്ഷ്യമാക്കുമ്പോള്‍ ലഭിക്കുന്ന ഏക മനസ്സമാധാനവും എഴുത്താണെന്ന് കാണാവുന്നതാണ്. ചിലര്‍ ജീവിത പ്രയാസങ്ങളെ ഒന്നുമല്ലാതാക്കാൻ ചില കണ്ടെത്തലുകള്‍ നടത്തും. തന്നെക്കാളേറെ പീഡനങ്ങൾ അനുഭവിക്കുന്നവരുടെ ജീവിതം കണ്ടെത്തി അവരുടെ ഇടയിലേക്ക് ഊഴ്ന്നിറങ്ങുക എന്ന മനസ്സിനെ ബലപ്പെടുത്തുന്ന തന്ത്രം ഉപയോഗിക്കുന്ന രീതി. അത്തരം പേടിപ്പെടുത്തുന്ന ചുറ്റുപാടുകൾക്ക് വലിയ ഉദാഹരണങ്ങളാണ് ഇപ്പോൾ തുടർക്കഥയായി ബ്ലോഗിൽ പ്രസിദ്ധികരിക്കുന്ന<span style="color: #990000;"> </span><a href="http://echmuvoduulakam.blogspot.in/2014/06/blog-post_14.html" target="_blank"><span style="color: #990000;">'ഇച്ചാക്കയുടെയും'</span><span style="background-color: white;"><span style="color: blue;"> </span></span></a><a href="http://echmuvoduulakam.blogspot.in/2014/06/blog-post_21.html" target="_blank"><span style="background-color: white; color: blue;">'പൂജയുടെ</span></a><span style="color: blue;"><a href="http://echmuvoduulakam.blogspot.in/2014/06/blog-post_21.html" style="background-color: white;" target="_blank"><span style="color: blue;">യും</span></a><span style="background-color: white;">'</span></span><span style="color: #cc0000;"><a href="http://echmuvoduulakam.blogspot.in/2014/06/blog-post_23.html" target="_blank"> <span style="color: #cc0000;">'സ്വന്‍സലിന്റെയും'</span></a> </span><span style="background-color: white;"><a href="http://echmuvoduulakam.blogspot.in/2014/06/blog-post_26.html">'<span style="color: blue;" target="_blank">ഗരുവിന്റെയും</span></a></span><span style="background-color: white;"><a href="http://echmuvoduulakam.blogspot.in/2014/06/blog-post_26.html">'</a><a href="http://echmuvoduulakam.blogspot.in/2014/06/blog-post_29.html"><span style="color: #cc0000;"> </span></a></span><a href="http://echmuvoduulakam.blogspot.in/2014/06/blog-post_29.html" target="_blank"><span style="color: #cc0000;">'സീമയുടെയും'</span> </a>കഥകൾ. ജീവിതത്തെ ശക്തിപ്പെടുത്താൻ എഴുത്തുകാരി തെരഞ്ഞെടുത്തതെന്നു തോന്നാവുന്ന അപകടകരമായ വഴികളിലൂടെ സഞ്ചരിക്കാൻ എളുപ്പമല്ല. അതുകൊണ്ടാണ് പറഞ്ഞത് അവനവനെ തന്നെ ബലികൊടുക്കാൻ തയ്യാറാവാത്തവർക്ക് ഉൽകൃഷ്ടമായ രചനകൾക്കാവില്ലെന്ന്.<br />
<br />
ബ്ലോഗർ കുടുംബത്തിലെ ഒരംഗം എന്ന നിലക്ക് ജീവിതം ചീന്തിയെടുത്ത് തയ്യാറാക്കിയ എച്ചുമുക്കുട്ടിയുടെ രചനകൾ കേരളമാകെ വ്യാപിപ്പിക്കുക എന്നത് നമ്മുടെ കടമയാണെന്നെനിക്ക് തോന്നുന്നു. അതിനുവേണ്ടി നമുക്കോരോരുത്തർക്കും ചെയ്യാനാകുന്നത് നമ്മൾ ചെയ്യണം. നമ്മുടെ മറ്റ് സുഹൃത്തുക്കളെക്കോണ്ട് അമ്മീമ്മക്കഥകൾ വായിപ്പിക്കാനും വ്യപകമായ പുസ്തകലഭ്യതക്ക് വഴിയൊരുക്കുവാൻ കഴിയാവുന്നവർ അത് ചെയ്യുകയും വേണം. അമ്മീമ്മക്കഥകളിൽ വന്നതിനേക്കാൾ മഹത്തായ സൃഷ്ടികളാണ് എച്ചുമുക്കുട്ടിയുടെ ബ്ലോഗുകളിൽ ഇനിയും ധാരാളമായി കാണാൻ കഴിയുന്നത്. അതെല്ലാം പുസ്തകരൂപത്തിൽ സമാഹരിക്കുന്നതിന് കൂടുതൽ ഔട്ട്ലെറ്റുകളുള്ള പ്രസാധകരെ പരിചയപ്പെടുത്താനും അതിനാവശ്യമുള്ള സൗകര്യങ്ങൾ ചെയ്യാനും കഴിയുന്നവർ അങ്ങിനേയും നമ്മുടെ കുടുംബാംഗത്തിന്റെ മാനസ്സികോല്ലാസം വർദ്ധിപ്പിച്ച് എല്ലാ തലത്തിലും ദരിദ്രമായ സഹജീവികൾക്ക് ആശ്വാസം ലഭിക്കേണ്ടുന്ന എഴുത്തിലേക്ക് എച്ചുമുക്കുട്ടിയെ നയിക്കാനുള്ള ഊർജ്ജം പ്രദാനം ചെയ്യണമെന്നുമാണ് എനിക്ക് തോന്നുന്നത്, പ്രത്യേകിച്ചും അറിവു കൊണ്ടുമാത്രം കാര്യങ്ങൾ നടത്താൻ കഴിയാത്ത ഇന്നത്തെ കാലത്ത്. ലാഭവും പണവും പ്രശസ്തിയും ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇതിനകം തന്നെ എച്ചുമുക്കുട്ടിയുടെ പുസ്തകങ്ങൾ വിപണികൾ കീഴടക്കിയേനെ എന്നും ഞാൻ വിശ്വസിക്കുന്നു.<br />
<br />
അമ്മീമ്മക്കഥകൾ ലഭ്യമാകുന്ന ഇടങ്ങൾ:-<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-6SnpypsuUa8/U7ZIdXmGTBI/AAAAAAAAEOs/zV719e-Lkuk/s1600/1492157_468103289966896_613121945_o.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://3.bp.blogspot.com/-6SnpypsuUa8/U7ZIdXmGTBI/AAAAAAAAEOs/zV719e-Lkuk/s1600/1492157_468103289966896_613121945_o.jpg" height="297" width="400" /></a></div>
<br />
1. <span style="color: #3e454c; font-family: Helvetica, Arial, lucida grande, tahoma, verdana, arial, sans-serif;"><span style="font-size: 12px; line-height: 15.359999656677246px; white-space: pre-wrap;">http://indulekha.com/ </span></span>വഴി ഒൺലൈൻ വഴി വിദേശത്ത് പുസ്തകം ആവശ്യമുള്ളവര്‍ക്ക്<a href="http://www.indulekha.com/ammeemma-kathakal-stories-echmukutty" target="_blank"><span style="color: #cc0000;"> ഈ ലിങ്കില്‍ പോയാല്‍ ലഭിക്കും </span>.</a> ഇന്ദുലേഖയില്‍ പോയി Ammeemma Kathakal എന്ന് സേര്‍ച്ച് ചെയ്താലും കാണാം.<br />
<span style="color: #636e75; font-family: Arial, Helvetica, sans-serif; font-size: 19px;"><br />
</span> 2. ഇന്ത്യയില്‍ എവിടെയും വി പി പി ആയി സി എല്‍ എസ് പബ്ലിക്കേഷനില്‍ നിന്ന് ബുക്ക് അയച്ചു തരും.<br />
മാനേജർ, സി എൽ എസ് ബുക്സ്, തളിപ്പറമ്പ്, കണ്ണൂർ, 670 141 എന്ന വിലാസത്തിൽ ആവശ്യപ്പെട്ടാലും മതി.<br />
അല്ലെങ്കിൽ <span style="background-color: #f7f7f7; color: #3e454c; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.359999656677246px; white-space: pre-wrap;">clsbuks@gmail.com </span>എന്ന ഇ-മെയിൽ ഐഡിയിലേക്ക് അഡ്രസ്സും ഫോൺ നമ്പറും മെയിൽ ചെയ്യാം.<br />
09747203420 ഈ മൊബൈൽ നമ്പറിലേക്ക് എസ് എം എസ് ആയി മെസേജ് അയച്ചാലും ബുക്ക് ലഭിക്കും.<br />
<br />
3. തൃശൂർ വടക്കേച്ചിറ ബസ്സ്സ്റ്റാന്റിലെ ജോർജ്ജേട്ടന്റെ പെട്ടിക്കടയിൽ പുസ്തകം വില്പനക്കുണ്ട്.<br />
<br />
4. തിരുവനന്തപുരത്തെ കേശവദാസപുരത്ത് കേദാരം ഷോപ്പിങ്ങ് കോബ്ലക്സിലുള്ള എക്സെൽ ബുക്ക്ഷോപ്പിലും (ഷോപ്പ് നമ്പർ- 70) അമ്മീമ്മക്കഥകൾ കിട്ടും.<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
പരിചയപ്പെടുത്തലിനു എച്ചുമുക്കുട്ടിയോടു ചോദിച്ചപ്പോള്‍ തന്ന ചിത്രങ്ങള്‍ ആണ്.<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-x6Z_ED0PXeI/U7ZyMB1FLlI/AAAAAAAAEPg/ZOOMnQMThIs/s1600/kalaaa.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-x6Z_ED0PXeI/U7ZyMB1FLlI/AAAAAAAAEPg/ZOOMnQMThIs/s1600/kalaaa.jpg" height="219" width="640" /></a></div>
<br />
<br />
<br />
<br /></div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com100tag:blogger.com,1999:blog-6441321627924911668.post-80459026729378178652014-05-26T05:56:00.000+03:002014-05-26T20:32:43.633+03:00കരുതലുകള്‍ നഷ്ടപ്പെടുത്താതെ....<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
26/05/2014</div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-MvDluEG6_wk/U4IqYOpI52I/AAAAAAAAENw/dP06E78LoKw/s1600/New+Doc+69_1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-MvDluEG6_wk/U4IqYOpI52I/AAAAAAAAENw/dP06E78LoKw/s1600/New+Doc+69_1.jpg" height="400" width="360" /></a></div>
<br />
രണ്ടാമത്തെ ഡെലിവെറി അല്പം കോമ്പ്ലികേറ്റഡ് ആയിരുന്നു. അതുകൊണ്ടായിരുന്നു ആറു വർഷം പിന്നിട്ട ദാമ്പത്യത്തിനിടയിലേക്ക് അതൃപ്തി എത്തിനോക്കുന്നുവെന്ന് തോന്നിത്തുടങ്ങിയത്. അങ്ങിനെ തോന്നിയതിൽ കുറ്റം കണ്ടെത്താന്‍ കഴിയുന്നില്ല. തീവ്രപ്രണയത്തിന്റെ സാക്ഷാത്ക്കാരമായിരുന്നല്ലൊ ഞങ്ങളുടെ വിവാഹം.<br />
<br />
ശരീരത്തിന്റെ ഫിസിക്കലായ കുറവുകൾ സ്നേഹത്തിനു മുകളിൽ പതിക്കുന്ന നിഴലുകളാണെന്ന് തോന്നിയതും ശിവേട്ടന്റെ കിടക്കറ രുചികളിലെ മാറ്റങ്ങളോടെയാണ്. തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ശിവേട്ടനിലെ മാറ്റം. എന്റെ ശരീരത്തെ സ്പർശിക്കാതെ എനിക്കറപ്പുളവാക്കുന്ന ശിവേട്ടന്റെ പ്രവൃത്തികളിൽ ആദ്യകാല പ്രണയത്തിലെ ശോഭ മങ്ങുന്നതായി അനുഭവപ്പെടാൻ തുടങ്ങി. എന്റെ കുറവുകൾ സ്വയം മനസ്സിലാക്കി അറപ്പകറ്റി പൊരുത്തപ്പെട്ടിരുന്നപ്പോഴും ഒരിഷ്ടക്കുറവ് മനസ്സറിയാതെ മനസ്സിൽ രൂപം കൊണ്ടിരുന്നു എന്നുവേണം കരുതാൻ.<br />
<br />
വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസനും പാർവ്വതിയുമെന്ന് കൂടെക്കൂടെ പറയുമായിരുന്ന ശിവേട്ടനിൽ അപകർഷതാബോധത്തിന്റെ അപകട സാദ്ധ്യതകൾ ഏറിവന്നു. ശിവേട്ടന്റെ കറുത്ത നിറവും കാണാനുള്ള ചന്തക്കുറവും വിദ്യാഭ്യാസക്കമ്മിയും പ്രണയാരംഭത്തെ എന്നിൽ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അല്ലെങ്കിൽ സ്നേഹത്തിനിടയിലേക്ക് കടന്നുവരാവുന്ന വില്ലന്മാരായിരുന്നില്ല അതൊന്നുമെന്ന പൂർണ്ണവിശ്വാസം ശക്തവുമായിരുന്നു.<br />
<br />
ഒരു സോഫ്റ്റ് വെയർ എഞ്ചിനിയർ എന്നത് ഇക്കാലത്ത് വലിയ സംഭവമൊന്നുമല്ലെന്ന് നന്നായറിയാം. പക്ഷെ, അതേ ശ്രേണിയിലുള്ള സഹപ്രവർത്തകരൊത്തുള്ള സഹവാസവും സൗഹൃദവും ശിവേട്ടനേയും ശിവേട്ടന്റെ സ്നേഹത്തേയും വളരെ പുറകിലേക്ക് നീക്കി നിർത്തുന്നില്ലേ? അപ്ഡേറ്റ് ചെയ്യപ്പെടാത്ത സ്നേഹം പോലെ പഴഞ്ചനായ പ്രതീതി. തൃപ്തിയുടെ രുചികളിൽ കാലോചിതമായ മാറ്റം ആഗ്രഹിക്കുന്ന സ്നേഹം. അതൊരു പക്ഷെ വികലമായ സംസ്ക്കാരത്തിന്റെ ചട്ടക്കൂടിനകത്ത് സ്നേഹത്തെ നിയന്ത്രിച്ചു നിർത്തിയതിനാലും ആകാം...ആലോചിക്കുന്തോറും തല പെരുക്കുന്നതുപോലെ. രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ മരവിക്കുന്ന മോഹങ്ങൾ.<br />
<br />
സരസനായ സഹപ്രവർത്തകൻ ശ്രീനിയുടെ സംഭാഷണങ്ങളും ചേഷ്ടകളും ആരേയും മോഹിപ്പിക്കുന്നതായിരുന്നു. ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന നിലക്ക് ശ്രീനിയുമായുള്ള സൗഹൃദം രൂപപ്പെട്ടത് പെട്ടെന്നായിരുന്നു. ഒരേ സ്ഥാപനത്തിലെ ഒരേ ജോലിക്കാർ. എന്നെപ്പോലെ തന്നെയാണ് ശ്രീനിയുടെ കുടുംബവും. ഭാര്യയും മക്കളും. വിപുലമായ ശ്രീനിയുടെ ആൺപെൺ സൗഹൃദങ്ങൾക്കിടയിൽ എനിക്ക് പ്രത്യേക പരിഗണന വേണമെന്ന് ഞാൻ ഗൂഢമായി ആഗ്രഹിച്ചുകൊണ്ടിരുന്നു. ആഗ്രഹ സഫലീകരണത്തിനായി ഏതറ്റം വരെ പോകാനും തയ്യറായിക്കഴിഞ്ഞിരുന്നു ഞാനപ്പോഴേക്കും. അത്രയൊന്നും സംഭവിക്കാതെ തന്നെ ശ്രീനിയുടെ പ്രത്യേക പരിഗണനക്ക് ഞാൻ അർഹയായി. എന്തോ നേടിയ അഹംഭാവത്തോടെ ആളൊഴിഞ്ഞിടത്ത് കാണാനും ഏറെ നേരം സസാരിച്ചിരിച്ചിരിക്കാനും സമയം കണ്ടത്തി ഞങ്ങൾ. സൗഹൃദം വേറെ എങ്ങോട്ടോ യാത്ര തുടങ്ങി. സ്വപ്നതുല്യമായി ചിറകുവിടർത്തിയ ജീവിതവുമായി ഞാൻ മതിമറന്നു. ശ്രീനിയുടെ കുടുംബവും, എന്റെ കുടുംബവും എന്റെ രാപ്പകലുകളിൽ നിന്നൊഴിഞ്ഞുപോയി. രാത്രിയിലെ മെസേജുകളും ഫോൺ കോളുകളും അവസാനിച്ച് നേരം പുലരുമ്പോൾ കാണാനും സംസാരിക്കാനും മാത്രമുള്ളതാക്കി ദിനചര്യകളെ ക്രമീകരിച്ചു. കണ്ടില്ല കേട്ടില്ല അറിയില്ല എന്ന എന്റെ നാട്യങ്ങൾ ശിവേട്ടനിൽ സംശയം ബലപ്പെടുത്തി.<br />
<br />
“ നീയിതെന്തു ഭാവിച്ചാ ഹേമേ...? ഈയിടെയായി കുടുംബ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ലല്ലൊ?” പ്രണയവിവാഹത്തിലെ അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ ആവത് ശ്രമിച്ചുകൊണ്ടുള്ള വാക്കുകളായിരുന്നു ശിവേട്ടന്റേത്. ഈയിടെയായി ശിവേട്ടന്റെ ശബ്ദം പോലും ഇറിറ്റേഷൻ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു. മക്കളുടെ കൊഞ്ചിക്കുഴയലുകൾ സമനില തെറ്റിക്കുന്നു.<br />
<br />
“ഞാനെന്തുവേണമെന്നാണ് ശിവേട്ടൻ പറയുന്നത്?” ദേഷ്യപ്പെടരുതെന്ന് മനസ്സിൽ കരുതിയെങ്കിലും ശബ്ദം പുറത്ത് വന്നപ്പോൾ അതിനു കഴിഞ്ഞില്ലെന്നു തിരിച്ചറിഞ്ഞത് കിടക്കറ രംഗങ്ങൾ മനസ്സിൽ മിന്നിയതിനാലാണ്. വാ തുറന്നപ്പോൾ തെങ്ങിൻ പട്ട ചീഞ്ഞ ചൂര് ചുറ്റും വിന്യസിച്ചതു പോലെ...<br />
<br />
നെല്ല് പുഴുങ്ങുന്ന മണമായിരുന്നു ശ്രീനിയ്ക്ക്. ഭോഗാലസ്യത്തിന്റെ കെട്ടു പൊട്ടുന്നതിനു മുൻപ് വിയർത്തു കുളിച്ചെഴുന്നേൽക്കുന്ന ശ്രീനി, ഒറ്റവീർപ്പിന് കുടിക്കുന്ന വെള്ളമാണ് മരണവെപ്രാളമാകുന്ന ശ്രീനിയുടെ തോണ്ട വറ്റലിന് ശമനം ൻൽകുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് വിയർപ്പാറുന്നതുവരെ ആ ശരീരത്തിൽ തൊടുന്നത് ശ്രീനിക്കിഷ്ടമല്ല.<br />
<br />
ചിലപ്പോഴെല്ലാം ബോധമനസ്സിനെ കീഴടക്കി അബോധമനസ്സിലെ ഞാൻ തന്നെ പുറത്തുവന്ന് എന്നെ ചോദ്യം ചെയ്യാറുണ്ട്.<br />
<br />
- നിനക്കെന്താ ഹേമേ വട്ടായോ? നീ ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത്? ഒന്നിലും പൂർണ്ണമായ സംതൃപ്തി ലഭിക്കാതിരിക്കുന്നതാണ് മനുഷ്യമനസ്സുകളുടെ പ്രത്യേകത. അതുതന്നെയാണ് ജീവിതം മുന്നോട്ട് നയിക്കാൻ മനുഷ്യർക്ക് ലഭിക്കുന്ന പ്രതീക്ഷയും. പൂർണ്ണ തൃപ്തി കണ്ടെത്താനുള്ള അന്വേഷണം... അവിടെ നീ നിന്റെ ജീവിതം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വലിയ അല്ലലില്ലാതെ ഒരു കുടുംബം മുന്നോട്ട് നീങ്ങുന്നുവെങ്കില്പിന്നെ അവനവന്റെ സ്വന്തം തൃപ്തി തേടി അലയുന്ന മനസ്സ്. അപ്പോഴാണ് കുടുംബത്തെ മറന്നു പോകുന്നത്. കാരണം കുടുംബത്തിന്റെ തൃപ്തി നീ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇനി അതിനപ്പുറത്തേക്ക്....ഇവിടെ നീ ചിന്തിക്കേണ്ടതായ വസ്തുത നമ്മുടെ നിലനിൽക്കുന്ന സംസ്ക്കാരത്തിന്/സമൂഹത്തിന് അനുയോജ്യമായി സഞ്ചരിക്കണൊ അതോ നിന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി സ്വതന്ത്രമായി ജീവിക്കണൊ എന്നാണ്. രണ്ടാമത്തെ വഴിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ നീ ജീവിക്കാൻ പോകുന്നത് പാകമാകാത്ത ഒരു സംസ്ക്കാരത്തിൽ കടന്നു കയറിയാണ്. അവിടെ നിനക്ക് പഴയതെല്ലാം നഷ്ടപ്പെടുത്തേണ്ടി വരും. അങ്ങിനെയൊരു ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ നീ തെരഞ്ഞെടുക്കുന്ന എതു തരത്തിൽപ്പെട്ട ഇണയാണെങ്കിലും ഇടക്കുവെച്ച് നിനക്ക് നഷ്ടപ്പെട്ടേക്കാം. എന്തുകൊണ്ടെന്നാൽ അവൻ പിന്നേയും പുതിയ ജീവിതം ആഗ്രഹിച്ചുകൊണ്ടേയിരിക്കും, മറിച്ചും. നിനക്കും അതോടൊപ്പം സഞ്ചരിക്കാനായില്ലെങ്കിൽ ഇന്നുണ്ടാവുന്നതുപോലുള്ള വേദന വീണ്ടും അപ്പോൾ നീ അനുഭവിക്കേണ്ടി വരും. അതുകൊണ്ടുതന്നെ നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിച്ചുകൊണ്ട് കുടുംബത്തെ നിലനിർത്തിക്കൊണ്ടു തന്നെ അവർക്കൊക്കെ അനുയോജ്യമായ തീരുമാനത്തിലൂടെ, ലഭിക്കാവുന്ന സ്വാതന്ത്ര്യത്തിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ് വിവേകിയായ നീ ചെയ്യേണ്ടത്.-<br />
<br />
“ എല്ലാം എനിക്കറിയം. പക്ഷെ കഴിയുന്നില്ല. ആ സ്നേഹം നഷ്ടപ്പെടുത്താൻ പറ്റില്ല.”<br />
<br />
- ഇത് സ്നേഹമല്ല... സ്നേഹം കൊണ്ട് നീ സ്വയം നിർമ്മിച്ച ഒരുതരം ലഹരിയാണ്. ആ ലഹരിക്കടിപ്പെട്ടു കിടക്കാൻ നീ മാത്രമാണ് ആഗ്രഹിക്കുന്നത്... ശ്രീനിയല്ല. ശ്രീനി അവസാനമായി നിന്നോടെന്താണ് പറഞ്ഞത്? -<br />
<br />
“ഇന്നെനിക്ക് എന്റെ കുടുംബം തകരരുത് എന്നതാണ് മുഖ്യം. നാളെ ഹേമയെ എനിക്കെങ്ങനെ കാണാനാകും എന്നിപ്പോൾ പറയാനാവില്ലെന്നും പരസ്പരം സുഹൃത്തുക്കളായി കഴിയാം എന്നുമാണ്. പക്ഷെ, എനിക്കറിയാം എന്റെ ശ്രീനിയെ...“ <br />
<br />
- കണ്ടൊ .....ഇതാണ് ശ്രീനി. ശ്രീനി പറയുന്നതല്ല യഥാർത്ഥ ശ്രീനിയെന്നും, നീ വിചാരിക്കുന്നതാണ് ശരിയായ ശ്രീനിയെന്നും തെറ്റിദ്ധരിച്ചുകൊണ്ട് നീ നിന്റെ മനസ്സിനെ പരുവപ്പെടുത്തി വെച്ചിരിക്കുന്നു. കുടുംബത്തിന് പ്രാധാന്യം നൽകി ജീവിക്കുന്ന ശ്രീനി നിന്റെ ഫോൺ കോളുകൾപോലും അറ്റന്റ് ചെയ്തു എന്ന് വരില്ല. കുടുംബത്തെക്കാൾ പ്രാധാന്യം ശ്രീനിയ്ക്ക് നൽകുന്ന നിനക്കത് വേദനകൾ മാത്രമായിരിക്കും സമ്മാനിക്കുക. ഈ വിരോധാഭാസം മനസ്സിലാക്കാനായില്ലെങ്കിൽ നീ നിന്റെ ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടുപോകും. ശ്രീനി പറഞ്ഞതുപോലെ ഒന്നും ആഗ്രഹിക്കാത്ത സുഹൃത്തുക്കൾ ആയിരിക്കുന്നതാണ് തുടർന്ന് സംഭവിച്ചേക്കാവുന്ന വാശിയും വൈരാഗ്യവും ഇല്ലാത്തതാക്കാൻ പോലും പര്യാപ്തമാകുക.-<br />
<br />
” അപ്പോൾ എന്റെ സ്നേഹമൊ..?“<br />
<br />
-സ്നേഹം എന്നത് നിർവ്വചിക്കാൻ കഴിയാത്ത ഒരനുഭൂതിയാണ്. ഒരാളുടെ സ്നേഹം മുഴുവനായി നിനക്കുമാത്രം കിട്ടണം എന്ന വാശി വേദനകൾ മാത്രമെ സമ്മാനിക്കു. മറിച്ച് ആ സ്നേഹം എല്ലാർക്കും കിട്ടട്ടെ എന്ന് കരുതി നോക്കു. ഒരിറ്റ് സ്നേഹത്തിനായി നിന്നെക്കാളൊക്കെ ദരിദ്രമായി കഴിയുന്നവർ നിനക്ക് ചുറ്റുമുണ്ട്...അവരെ സ്നേഹിക്കാൻ നിനക്ക് ശ്രമിച്ചുകൂടെ? എന്തുകൊണ്ട് നിനക്കതിനു കഴിയുന്നില്ല? നിനക്ക് നിന്റെ മാത്രം എന്ന സ്വാർത്ഥത -<br />
<br />
“ ഒന്നാണെന്ന് ഉറപ്പിച്ച ബന്ധത്തെ കേവലം ഒരു സുഹൃദ്ബന്ധമായി കാണാൻ എനിക്കെങ്ങനെ കഴിയും?”<br />
<br />
- സുഹൃദ്ബന്ധങ്ങൾക്കിടയിൽ കുടുംബ പ്രശ്നങ്ങൾ ഉദിക്കുന്നില്ലല്ലൊ... അതാണ് ആ സ്നേഹത്തിന് കൂടുതൽ മധുരം ലഭിക്കുന്നത്. ദു:ഖങ്ങളെ സങ്കടങ്ങളെ ബലപ്രദമായി ആശ്വസിപ്പിക്കാൻ കഴിയുന്നിടം സുഹൃദ്ബന്ധങ്ങളിലല്ലേ? കാരണം യഥാർത്ഥ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കുന്നത് സമാന ആശയങ്ങളുടെ തിരിച്ചറിവുകളിലൂടെയാണ്. അല്ലാതെ വിട്ടുവീഴ്ചകളിൽ മാത്രം നിലനിൽക്കുന്ന വിവാഹബന്ധങ്ങൾ പോലെയല്ല. പക്ഷെ, ഒരു യുദ്ധത്തിന്റെ സംഘർഷങ്ങൾ നിറഞ്ഞ ആദ്യഘട്ടം പോലെയാകരുത് നിന്റെ ജീവിതം. പുതിയൊരു സസ്ക്കാരത്തിന്റെ പിറവി നേരിടുന്ന പേറ്റുനോവിന്റെ കാഠിന്യം കുറയ്ക്കാൻ ശ്രമിക്കേണ്ടത് വിവേകമുള്ളവരാണ്. വളരെ പെട്ടെന്ന് മറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നീയിപ്പോൾ ജീവിക്കുന്നത്. മാറ്റങ്ങൾക്കനുസൃതമായി ജീവിക്കുന്ന നിന്റെ മനസ്സിനും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അത് സ്വാഭാവികമാണ്. ആ സ്വാഭാവികത ഉൾക്കൊള്ളാൻ കഴിയാത്ത മണ്ടിയൊന്നുമല്ലല്ലൊ നീ? അതുകൊണ്ടുതന്നെ ഈ ബന്ധത്തെ, നിലനിൽക്കുന്ന സംസ്ക്കാരത്തിനുസൃതമായി കെട്ടിപ്പടുത്ത ജീവിതത്തിനിടയിലേക്കു വലിച്ചിട്ടാൽ നിലനിൽക്കുന്ന ബന്ധത്തേക്കാൾ കൂടുതൽ എന്തു മേന്മയാണ് ലഭിക്കുക എന്ന് നീ തന്നെ പറയൂ. നിലനിൽക്കുന്ന ബന്ധത്തിന്റെ ഒരു പുനരവതാരം മാത്രമല്ലെ ആകുന്നുള്ളു. തൽക്കാലത്തേക്കുള്ള ഓട്ടയടക്കൽ എന്നല്ലാതെ മറ്റെന്താണ്?-<br />
<br />
“എന്തൊ...എന്നാലും ഒരു തൃപ്തി ലഭിക്കാത്തത് പോലെ തോന്നുന്നു....കൈപ്പിടിയിൽ ഒതുങ്ങിയത് അകന്നു പോകുന്നതുപോലെ നിരശ പടരുന്നു.”<br />
<br />
- കൈപ്പിടിയിലൊതുങ്ങി എന്നത് നിന്റെ മോഹം മാത്രമായിരുന്നു. സ്വന്തം കുടുംബം നഷ്ടമായേക്കുമൊ എന്ന വല്ലാത്ത ഭയം നിന്റെ അമിത സ്നേഹപ്രകടനങ്ങളിൽ ശ്രീനിയെ അതൃപ്തനാക്കുന്നുണ്ട്. നീ ശീലിച്ചിരിക്കുന്ന നമ്മുടെ സംസ്ക്കാരം എന്നത് മനുഷ്യന്റെ ജൈവശാസ്ത്രപരമായ ലൈംഗിക അത്യാവശ്യങ്ങളെ അധികമായി കൂട്ടിക്കലർത്തിയാണ് നിർമ്മിച്ചു വെച്ചിരിക്കുന്നത്. ആ സംസ്ക്കാരത്തിൽ ലൈംഗികതയ്ക്കു കല്പിച്ചിരിക്കുന്ന സ്ഥാനം ഇല്ലാതായാൽ മാത്രമെ യഥാർത്ഥ സ്നേഹം ദർശിക്കാനാവു. ഇപ്പോൾ ജീവിതത്തിലെ ചില കരുതലുകളെ നഷ്ടപ്പെടുത്തിയാൽ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും പ്രയാസപ്പെടുകയും ആയിരിക്കും സംഭവിക്കുക. അല്ലെങ്കിൽ ആ കരുതലുകളെ ഒന്നായിക്കാണാനും സംരക്ഷിക്കാനുമുള്ളൊരു വ്യവസ്ഥ നീയടങ്ങുന്ന സമൂഹത്തിൽ സംജാതമാകണം. -<br />
<br />
“പിന്നെന്തുകൊണ്ടാണ് ശ്രീനിയെപ്പോലെ എനിക്ക് ഭയം തോന്നാത്തത്?“<br />
<br />
- നിനക്ക് ഭയമില്ലെന്ന് ആരു പറഞ്ഞു? നീയും നന്നായി ഭയക്കുന്നുണ്ട്. അതേക്കാൾ കൂടുതൽ നീ ശ്രീനിയെ ഇഷ്ടപ്പെടുന്നു. അതിന്റെ കാരണമാണ് നീ കണ്ടെത്തേണ്ടത്? നിന്റെ വിവാഹത്തിനു മുൻപുള്ള സാഹചര്യങ്ങളിലെ പ്രയാസങ്ങൾക്കിടയിൽ നീ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന നിന്റെ ശിവേട്ടനെ ഒന്നോർത്തുനോക്കു. അന്നതായിരുന്നു നിന്റെ ജീവിതത്തിലെ വലിയ ലക്ഷ്യം. വിവാഹത്തിൽ എത്തിയതോടെ അന്നത്തെ സങ്കടങ്ങൾക്ക് പ്രതിവിധി ലഭിച്ചു. പിന്നീട് കുടുംബത്തിലുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളിൽ പ്രണയത്തിന്റെ തോത് കുറയുന്നതായി അനുഭവപ്പെട്ടു. ക്രമേണ നിന്റെ ജോലിയിൽ നിനക്ക് ലഭിച്ച കയറ്റവും സ്വീകാര്യതയും സൗഹൃദങ്ങളും നീയറിയാതെ നിന്റെ മനസ്സിനെ സ്വപ്നലോകത്തേക്ക് നയിക്കുന്നു. സമൂഹക്കാഴ്ചകളാണ് ശരിയെന്നും അതിനൊത്ത ഒരു ബന്ധമാണ് നിനക്കിപ്പോൾ ആവശ്യമെന്നും നീ നിന്റെ നമസ്സിനെ ദിനംപ്രതി പഠിപ്പിച്ചുകൊണ്ടിരുന്നു. അവിടെ നീയറിയാതെ നിന്റെ കുടുംബത്തെ നീ ബോധപൂർവ്വം മറന്നിരിക്കുന്നു. നിന്റെ കുടുംബമൊ ശ്രീനിയുടെ കുടുംബമൊ നിന്റെ കാഴ്ചയിൽ നിന്ന് അകലാൻ തുടങ്ങുന്നു. ഇതാപത്താണ്.-<br />
<br />
” എല്ലാം അറിയാം. മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.“<br />
<br />
- നിയന്ത്രിച്ചേ പറ്റു! അല്ലെങ്കിൽ മൃഗവും മനുഷ്യനും തമ്മിൽ എന്താ വ്യത്യാസം? നേരത്തെ പറഞ്ഞല്ലൊ, നമ്മളിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അതിശീഘ്രം പായുന്ന പരിണാമഘട്ടങ്ങളിലൂടെ ആണെന്ന്. അതിനിടയിലെ വിലയില്ലാത്ത ചാവേറുകളാകാതിരിക്കാൻ ഹേമേ നീ ശ്രമിക്കുക-<br />
---------------<br />
<a href="http://3.bp.blogspot.com/-tuluXtbdmtU/U4IqrR8O4eI/AAAAAAAAEN4/7ylXY7yQdWU/s1600/skoooti.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://3.bp.blogspot.com/-tuluXtbdmtU/U4IqrR8O4eI/AAAAAAAAEN4/7ylXY7yQdWU/s1600/skoooti.jpg" height="400" width="277" /></a><br />
<br />
ഇന്ന് ഹേമ ഓഫീസിലെത്തിയത് ചിരിക്കുന്ന മുഖത്തോടെയാണ്. മലയാള സിനിമയിലെ ചെറുപ്പകാലത്തുള്ള ഊർവ്വശിയെപ്പോലെ അവൾ പ്രസന്നവതിയായിരുന്നു. സ്കൂട്ടി നിർത്തി സീറ്റുയർത്തിപ്പിടിച്ച് ചോക്ലേറ്റ് പാക്കറ്റ് എടുത്തു. സഹപ്രവർത്തകരിൽ അഹ്ളാദവും അത്ഭുതവും ഒരുപോലെ. ആദ്യ ചോക്ലേറ്റ് ശ്രീനിയ്ക്കു നേരെ നീട്ടുമ്പോൾ കൈ വിറച്ചിരുന്നില്ല.<br />
<br />
ഉച്ചക്കു ശേഷം എല്ലാവർക്കുമുള്ള ചായ ഹേമയുടെ വകയായിരുന്നു. ചായ കുടി കഴിഞ്ഞ് ഹേമ പട്ടുപാടി. ഇന്നലെവരെ മൂഡിയായി മൂടിപ്പുതച്ചിരുന്ന ഹേമയുടെ ചെറുപ്പകാലത്തിന്റെ കുസൃതികളും പൊട്ടിച്ചിരിയും ഓഫീസിലെ കസേരകളിൽ പൊസിറ്റീവ് എനർജി അലതല്ലിയൊഴുകി. ശ്രീനിയോടെന്ന പോലെ എല്ലാവരോടും കളിചിരികളിൽ മുഴുകിയപ്പോൾ സ്നേഹത്തിന്റെ ഒരു വൻമല തന്നെ ഹേമയിൽ പതിക്കയായിരുന്നു.<br />
<br />
ഓറഞ്ചും ജിലേബിയുമായി വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ശിവേട്ടന്റേയും മക്കളുടേയും മുഖത്തെ ആകാംക്ഷയുടെ സ്നേഹസ്പർശം ഹേമയുടെ കരുതലുകൾക്ക് കരുത്തേകി.</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com121tag:blogger.com,1999:blog-6441321627924911668.post-40081183967192640232014-03-07T18:23:00.000+03:002014-03-07T21:04:40.420+03:00സൂക്ഷ്മപ്പെരുപ്പ്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
7/3/2014</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-9lHNAZsKTvA/Uxn0TfXG5II/AAAAAAAAEK4/WfkFynf-y3A/s1600/sookshapperuppu+4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-9lHNAZsKTvA/Uxn0TfXG5II/AAAAAAAAEK4/WfkFynf-y3A/s1600/sookshapperuppu+4.jpg" height="232" width="400" /></a></div>
<br />
<br />
അബോധം പിടിവിട്ട ചിന്തപക്ഷെ, പരിപൂർണ്ണ ബോധത്തിൽ എത്തിയിരുന്നില്ല.<br />
<br />
ചിന്ത, ശേഷിയില്ലാത്ത തലയനക്കി നോക്കി. ജനിച്ചുവീണതു പോലുള്ള തന്റെ നഗ്നമേനി നിഴൽച്ചിത്രം കണക്കെ നയനങ്ങളെ ദ്രോഹിച്ചു. ആരുമില്ല, ഒറ്റക്കാണ്.<br />
<br />
കാട്ടുമുളകളും വളവേതുമില്ലാത്ത മരങ്ങളും കാട്ടുവള്ളികളാൽ മനോഹരമായി കെട്ടിയൊരുക്കിയ മേൽക്കൂരയ്ക്കു കീഴെ താൻ മലർന്നു കിടക്കയാണ്, അർദ്ധബോധത്തിൽ. മേൽക്കൂരയ്ക്കു മുകളിൽ ഒതുക്കത്തോടെ പാകിയ ഉണങ്ങിയ ഈറ്റയിലകൾ തളത്തിനകത്ത് നേർത്ത കുളിർമ്മ വാരിയിട്ടു. കിടന്നകിടപ്പിൽ ചുറ്റും കണ്ണോടിച്ചു. ഒരു ഗൃഹാന്തരീക്ഷത്തിന് അനുയോജ്യമായ ചമയങ്ങളെല്ലാം തളത്തിനകത്തുണ്ട്. പ്രത്യേക മുറികളില്ലെന്നതൊഴിച്ചാൽ തളം കലാപരമായിത്തന്നെ രൂപകല്പന ചെയ്തിരിക്കുന്നു, സജ്ജീകരിച്ചിരിക്കുന്നു. മുളയൊ മരമൊ ഇലകളൊ മാത്രം ഉപയോഗിച്ചു നിർമ്മിച്ചവയായിരുന്നു മുഴുവൻ ഗൃഹോപകരണങ്ങളും. എതിർവശത്തെ മുളഞ്ചുവരിനോടു ചേർന്ന് രണ്ടു കട്ടിലുകൾ. കാട്ടുമുളകൾ മിനുസപ്പെടുത്തി കാട്ടുവള്ളികളാൽ വരിഞ്ഞു മുറുക്കിയ കൈവിരുതിന്റെ ശേലായിരുന്നു കട്ടിലുകൾ.<br />
<br />
ചിന്ത, തന്റെ കട്ടിലിലേക്കു നോക്കി. മനുഷ്യശരീരങ്ങൾ മിനുസ്സപ്പെടുത്തിയ മുളന്തണ്ടുകളിലൂടെ വിരലുകളോടിച്ചു. അറിയാതൊരു കുളിരിൽ സ്ഥലകാലബോധം വീണ്ടെടുക്കാനുള്ള ശ്രമം നടത്തി. എഴുന്നേൽക്കണമെന്നുണ്ട്. സാധിക്കുന്നില്ല. തന്റെയീ ഒഴുക്കൻ ശരീരം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാകുമൊ എന്ന സ്ത്രീസഹജമായ ഉൾക്കണ്ഠയും ഭയവും, പരിഭ്രമം സൃഷ്ടിച്ചു.<br />
<br />
എന്തിനിത്ര പരിഭ്രമം...?<br />
<br />
തന്റെ കൂട്ടുകാരിയാണല്ലൊ ശ്രുതി? ഭൂലോകത്തിലെ സകല വിഷയങ്ങളും തമ്മിൽ സംസാരിച്ചിരുന്നതല്ലേ? പിന്നെന്തിനാണ് അവളുടെ ശരീരത്തിലേക്ക് അവൾ കാണാതെ ശ്രദ്ധിയ്ക്കാനും വെമ്പൽ പൂണ്ട് ഒളിഞ്ഞു നോക്കാനും മുതിർന്നത്? എപ്പോഴെങ്കിലും താനതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? രണ്ടു പെൺശരീരങ്ങൾ. ഒന്ന് മറ്റൊന്നിനെ ഒളിഞ്ഞു നോക്കുക. ഉത്തരമില്ലാതാകുന്ന ഇത്തരം നോട്ടങ്ങൾക്കായിരിക്കുമൊ മനുഷ്യമനസ്സിന്റെ നിഗൂഢഭാവങ്ങൾ എന്നൊക്കെ പറയുന്നത്....ഒളിപ്പിച്ചു വെക്കുന്നതിനെ ഒളിഞ്ഞു നോക്കുന്ന ഞാനൊന്നും അറിഞ്ഞില്ലെന്ന നിസ്സംഗ ഭാവത്തിന്റെ പൊരുൾ....അവളും തന്നെ ഒളിഞ്ഞു നോക്കിയിട്ടുണ്ടായിരിക്കണം. മോശം...! വസ്ത്രങ്ങൾക്കിടയിലൂടെ കള്ളനോട്ടത്തിനുള്ള കുഞ്ഞിക്കൊതി. ഹേയ്...അതൊക്കെ വെറുതെയിവിടെ വാരിവലിച്ചിടണ്ട! പുരുഷന്മാരെയൊന്നും താനങ്ങനെ ഒളിഞ്ഞു നോക്കാറില്ലല്ലോ, നോക്കാൻ തോന്നാറുമില്ല. അല്പവസ്ത്രം ധരിച്ച് പണിയ്ക്കു വരുന്ന പുരുഷന്മാരെ സ്ഥിരമായി കാണുന്നതിനാലായിരിക്കുമൊ അവരെ ഒളിഞ്ഞു നോക്കാൻ തോന്നാത്തത്? താനെന്തിന് വേണ്ടാത്തതൊക്കെ ചിന്തിക്കണം? ചിലപ്പോൾ അങ്ങിനെയൊക്കെ നോക്കിയെന്നിരിക്കും. അത്രയേ തനിക്കറിയാമ്പറ്റു.<br />
<br />
മൃഗത്തിന്റേയോ മരത്തിന്റേയോ തോലുകൊണ്ടുള്ളൊരു തൊട്ടിലിൽ ശാന്തമായുറങ്ങുന്ന ഒരു കൊച്ചല്ലാതെ തളത്തിനുള്ളിൽ മറ്റാരേയും കണ്ടില്ലെന്നുള്ളത് പരിഭ്രമത്തിന്റെ തോത് കുറച്ചു. ഒരു തുണിയ്ക്കുവേണ്ടി കണ്ണുകൾ വിശന്നു പാഞ്ഞു. തുണിക്കഷ്ണം പോയിട്ട് ഒരുതരി നൂലുപോലും അവിടെയെങ്ങും കണ്ടെത്താനായില്ല.<br />
<br />
തനിക്ക് ബോധം നശിക്കുന്നതിനു മുൻപ് വസ്ത്രങ്ങളുണ്ടായിരുന്നു. അബോധാവസ്ഥയിലാതിനുശേഷം അഴിച്ചു മാറ്റിയതായിരിക്കാം. അപ്പോൾ ബോധത്തിനും അബോധത്തിനും ഇടയിലുള്ള സമയം എന്തായിരിക്കും സംഭവിച്ചിരിക്കുക? അവ്യക്തമായ ശരിയും തെറ്റും...?<br />
<br />
വികൃതമായ ഭാഷയിൽ സംസാരിച്ചുകൊണ്ട് നാലഞ്ചു സ്ത്രീകൾ തളത്തിന്റെ ഉയരം കുറഞ്ഞ കവാടത്തിലൂടെ അകത്തേക്കു വന്നു. അപ്രതീക്ഷിതമായി യാതൊന്നും സംഭവിക്കാത്ത മുഖഭാവങ്ങൾ അവർക്കുണ്ടായിരുന്നു. സംസാരത്തിൽ നാടൻ ചായയുടെ രുചി. തന്നെപ്പോലെ വിവസ്ത്രകളായിരുന്ന അവർ നാണത്തിന്റെ ചെറിയ ലാഞ്ചനപോലും കാണിക്കാത്ത സ്വാഭാവികത സ്വീകരിച്ചവരായിരുന്നു. വിവിധ പ്രായത്തിലുള്ള വ്യത്യസ്ത സ്ത്രൈണശരീരങ്ങൾ തന്റരുകിലേക്ക് നടന്നടുത്തു. കൂട്ടത്തിൽ പ്രായം കൂടിയ സ്ത്രീ തന്റെ നെറ്റിത്തടത്തിൽ കൈവെച്ചത് തട്ടിമാറ്റണമെന്ന് ആഗ്രഹിച്ചു. പൂർണ്ണ ബോധം തിരിച്ചെത്തിയിട്ടില്ലാത്തതിനാൽ ശരീരവും ദുർബ്ബലമാണെന്ന് അപ്പോഴാണ് മനസ്സിലായത്. അവർ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചിരിക്കുകയും ചെയ്യുണ്ടായിരുന്നു. ഒന്നും തിരിയാതെ മ്ളാനമൂകയായി നോക്കിക്കിടന്നു. അവർ, തന്നെ, പിടിച്ചെഴുന്നേല്പിച്ചു കട്ടിലിലിരുത്തി. പ്രായം കൂടിയ സ്ത്രീ മുളങ്കുറ്റിയിൽ സൂക്ഷിച്ചിരുന്ന പച്ചിലച്ചാറ് തന്റെ വായിലേക്കുറ്റിച്ചു. സട കുടഞ്ഞെണീറ്റ സിംഹം കണക്കെ പെട്ടെന്നുണരാൻ സഹായിച്ച പച്ചിലച്ചാറിൽ അത്ഭുതം കൂറി. അപരിചിതത്വമേതുമില്ലാതെ അവരുടെ ശരീരഭാഗങ്ങൾ തന്നിൽ മുട്ടിയുരുമ്മിയിരുന്നത് അല്പം വെറുപ്പോടെയെങ്കിലും ജാള്യതയോടെ ആ സ്പർശന സുഖം ആസ്വദിച്ചുവൊ എന്നൊരു തോന്നൽ.<br />
<br />
“എന്നെ നിങ്ങളെന്തിനാ ഇവിടെ പിടിച്ചുകൊണ്ടു വന്നിരിക്കുന്നത്? എന്റെ വസ്ത്രങ്ങൾ താ. എനിക്ക് പോണം” ശബ്ദം ഉയർത്തി പറയണമെന്ന് കരുതിയിരുന്നതല്ല.<br />
<br />
ഇനി, തന്നെയിവർ പിടിച്ചുകൊണ്ടു വന്നതായിരിക്കില്ലെന്നുണ്ടോ? നാട്ടിലൊക്കെ സംഭവിക്കുന്ന ലൈംഗിക അതിക്രമങ്ങൾക്ക് അടിപ്പെട്ട് അവസാനം ഇവരുടെ കൈകളിലകപ്പെട്ടതോ? ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലൊ. ഇപ്പോൾ സംഭവിക്കുന്നതല്ലാതെ ഒന്നും ഓർമ്മിക്കാനാവാതെ ശൂന്യമാണ് മനസ്സ്..! ഈയിടെയായി മനസ്സെപ്പോഴും അങ്ങിനെയാണ്. കണ്ടതും കേട്ടതും മറന്ന് ചിന്തകളേതുമില്ലാതെ കൺമുന്നിൽ കാണുന്നതിൽ മാത്രം ഒതുങ്ങുക...! അല്പായുസ്സായ ചിന്തകൾ മാത്രം.<br />
<br />
ശബ്ദം ഉയർന്നതിനാലായിരിക്കണം നാലഞ്ചു പുരുഷന്മാർ തളത്തിനകത്തേക്ക് ചെറിയ പരിഭ്രമത്തോടെ കയറിവന്നത്. അന്യപുരുഷന്മാർ തന്റെ നഗ്നത കാണുന്നുവെന്ന കുറച്ചിൽ ഒരു കനലായി ജ്വലിച്ചു നിൽക്കാനിടയാക്കി. കൈകൾകൊണ്ട് പൊത്തിപിടിക്കാനുള്ള പാഴ്ശ്രമം ചരുക്കോല<b><span style="color: red;">*</span></b>പോലെ നേർത്തതായി. അവർക്കാർക്കും ഇത്തരം ഒരനുഭവമുള്ളതായി തോന്നിയില്ല. കൂട്ടത്തിലാർക്കെങ്കിലും എന്തെങ്കിലും അപകടം പിണഞ്ഞോ എന്ന ഭാവമായിരുന്നു.<br />
<br />
തന്നോടൊപ്പം നിന്നിരുന്ന സ്ത്രീകൾക്കു ജ്വലിക്കാതിരുന്ന എന്തുതരം സവിശേഷതയായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് ഒരു നിമിഷം ഓർത്തു, പലരും തന്നെക്കാൾ സുന്ദരികളും. കറുത്തവരല്ല, നന്നായി വെളുത്തവരുമല്ല. എന്നാൽ വെളുത്തവർ തന്നെ. ഒത്ത ഉയരവും തടിയും മുഴുപ്പും. തന്നേക്കാൾ നിറമല്പം കുറവെന്ന് തോന്നുമെങ്കിലും അനാവശ്യമായ ദുർമ്മേദസ്സുകളില്ലാത്ത ശരീരങ്ങൾ ശിലാവിഗ്രഹങ്ങൾ പോലെ ആകർഷണിയമായിരുന്നു. ഇടതൂർന്ന് ചുളിവുകളില്ലാതെ നീണ്ടുനിവർന്ന കാർകൂന്തൽ ചന്തിയ്ക്കു താഴെ വരെ കിടന്നിരുന്നത് സ്ത്രീകളുടെ പ്രത്യേകതയായിരുന്നു. നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയിഴകൾ നിരയൊപ്പിച്ച് വെട്ടി നിറുത്തിയിരുന്നു. സ്കൂൾ യൂണിഫോം പോലെ എല്ലാവർക്കും ഒരേ സ്റ്റൈൽ.<br />
<br />
മാർദ്ദവമായ മൃഗത്തോലുകൊണ്ട് അരയ്ക്കു കീഴെയുള്ള മുൻവശത്തെ ബലമുള്ള മറ, സ്ത്രീകളുടേതിൽ നിന്നും അവിടേക്കു കയറിവന്ന പുരുന്മാരുടെ പ്രത്യേകതയിൽപ്പെടും. പ്രകൃതിയുടെ താക്കീതായി ബലമുള്ള മറ അരയ്ക്കു കീഴെ ഇടുങ്ങിക്കിടന്നു. അവർ സ്ത്രീകൾക്ക് നിർദേശങ്ങൾ നൽകി. തന്നെ കട്ടിലിൽ നിന്ന് താഴെയിറക്കി. നാണത്താൽ ചൂളിപ്പോയ ശരീരം മറ്റു സ്ത്രീകളുടെ മറ തേടി. തനിക്കൊരു പ്രത്യേകതയും കല്പിക്കാത്ത ഇവിടുത്തെ പുരുഷന്മാരുടെ സ്വാഭാവിക ചലനങ്ങൾക്ക് എന്തായിരിക്കാം കാരണം? മുഴുവനോടെ നിൽക്കുന്ന ഒരു സ്ത്രീയുടെ അസ്ഥാനങ്ങളിലേക്കെങ്കിലും നോക്കാത്ത പുരുഷന്മാരൊ? ഇതേത് ലോകം? ഭൂമി തന്നെയല്ലെ?<br />
<br />
രണ്ടു സ്ത്രീകൾ തന്റെ കൈകളിൽ പിടിച്ച് പുരുഷന്മാർക്കു പുറകേ, പുറത്തേക്കു നടത്തി. ഒറ്റക്കവാടമുള്ള തളത്തിൽനിന്നു പുറത്തു കടക്കാൻ തലയല്പം കുനിക്കേണ്ടി വന്നു. വസ്ത്രങ്ങളേതുമില്ലാത്ത തന്റെ അരയിലെ വെള്ളിയരഞ്ഞാണത്തിലേക്ക് പല നയനനിരീക്ഷണങ്ങൾ പറ്റിച്ചേർന്നെങ്കിലും മടിച്ചു മടിച്ചകലുന്ന നാണത്തെ ഉൾക്കൊള്ളാതിരിക്കാൻ സാധിക്കുന്നില്ല. അവരുടെ ശ്രദ്ധ അരഞ്ഞാണത്തിലേക്കല്ലെങ്കിലോ എന്ന നാട്ടുനടപ്പ് ചിന്ത, തന്നിലെ കരുതിപ്പോരുന്ന സ്ത്രീത്വത്തിനു വെല്ലുവിളിയുയർത്തി. ഒരുവൾ പതിയെ അരഞ്ഞാണത്തിൽ സ്പർശിച്ച നിമിഷം തന്റെ വികലമായ ചിന്തകളുടെ മുനയൊടിഞ്ഞു.<br />
<br />
പുറത്തെ വെയിലിനും തളത്തിനകത്തെ സുഖമുണ്ടായിരുന്നു. വിശാലമായ തളത്തിന്റെ പുറന്തോട് ഈറ്റയിലകളുടെ ഒതുക്കത്തിൽ ഭൂമിയെ തഴുകിനിൽക്കുന്ന വലിയൊരു വക്കോൽ കൂനപോലെ നിർമ്മലം. വേറേയും നലഞ്ചു കൂനകൾ. ചുറ്റുമുള്ള കൂനകൾക്കു മദ്ധ്യത്തിലായി, മരുഭൂമിയുടെ ഉച്ഛ്വാസമായി, കടൽത്തീരം പോലെ ശുദ്ധമായ മണൽത്തരികളാൽ സമൃദ്ധമായ വിശാലയിടം. കൂനക്കൾക്കു ചുറ്റും, പുറകുവശത്തായി അകന്നു പോകുന്ന മണൽത്തരികൾ നേർത്തുവരുന്നത് വൃക്ഷങ്ങളുടെ തുടക്കത്തിനായിരുന്നു. പിന്നീടങ്ങോട്ട് വളർന്നു പന്തലിച്ച കൂറ്റൻ മരങ്ങൾ. ശോഭ വിതറുന്ന തെളിമയുള്ള തുരുത്ത് കരിമ്പച്ച കാടുകളാൽ ബന്ധിക്കപ്പെട്ടുകിടന്നു.<br />
<br />
വിശാലയിടത്തിന് ഒത്ത നടുക്ക് പേരമരം പോലെ മൃദുവായ സാമാന്യം ഉയരത്തിലുള്ള ഉണങ്ങിയ നേർമരം<span style="color: red;"><b>*</b></span>. കുഴിച്ചിട്ടിരിക്കുന്നു. ഇരുപതടി ഉയരമുള്ള മരത്തിനു മുകളിൽ കുരുത്തോലയെന്നു തോന്നിക്കുന്ന തോരണങ്ങൾ. ഇന്നെന്തോ വിശേഷദിവസമാണെന്നു തോന്നുന്നു. കുട്ടികളും മുതിർന്നവരും വൃദ്ധരുമെല്ലാം അവരവരുടേതായ ചെറുതും വലുതുമായ പ്രവൃത്തികളിൽ വ്യാപൃതരാണ്. പരിഭവമില്ലാത്ത പഞ്ചാരമണലിലിരുന്ന് കുറച്ചു സ്ത്രീകൾ മറ്റുള്ളവരുടെ മുടിയെല്ലാം ചെത്തിയൊരുക്കുന്ന തിരക്കിലാണ്. ഇലകളും പൂക്കളും ഉണക്കിപ്പൊടിച്ച് നിറങ്ങളുണ്ടാക്കുന്ന മറ്റൊരു വിഭാഗം. ചമയങ്ങളുടെ ശ്രദ്ധയിലേക്കാണ് അധികംപേരും തിരിഞ്ഞിരിക്കുന്നത്.<br />
<br />
വിശാലയിടത്തിന്റെ മദ്ധ്യത്തിലൂടെ നേരേ എതിർ വശത്തേക്ക് നാലഞ്ചു സ്ത്രീകൾ ചേർന്ന് തന്നെ നടത്തിച്ചു. പലതരം ജോലികളിൽ മുഴുകിയിരിക്കുന്നവർ ഒരു നിമിഷം തന്റെ അരഞ്ഞാണത്തിലേക്ക് ശ്രദ്ധിക്കുന്നത് കണ്ടു. അവരെല്ലാവരുടേയും അരകൾ ഒഴിഞ്ഞവയായിരുന്നു. നടത്തത്തിനിടയിൽ അരുകിലേക്ക് ഒഴിഞ്ഞു മാറിയിരിക്കുന്ന ഒരു മദ്ധ്യവയസ്ക്കനെ കാണാനിടയായി. അയാളുടെ നോട്ടം വിശക്കുന്ന സിംഹത്തിന്റെ ആർത്തിപോലെ തോന്നി. അയാൾക്കരുകിലെത്തിയതും കൂടെയുള്ള സ്ത്രീകൾ ഉച്ചത്തിൽ അയാളെ ശകാരിക്കുകയും കാലുകൾകൊണ്ട് മണൽ കോരി എറിയുകയും ചെയ്തു. അയാളുടെ അരയിലെ മറ വരിഞ്ഞു മുറുക്കിയിരുന്നു.<br />
<br />
കുട്ടികൾക്കും വൃദ്ധന്മാർക്കും ഇത്തരം മറകിളില്ലല്ലോയെന്ന് പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു. തിരിഞ്ഞുനോക്കി. ശരിയാണ്. ആൺവർഗ്ഗത്തിലെ അപൂർവ്വം ചില വൃദ്ധർക്കും കുട്ടികൾക്കും മറയുണ്ടെന്നതൊഴിച്ചാൽ മറ്റ് കുട്ടികളും വൃദ്ധരും പെറ്റിടുമ്പോഴത്തെ രൂപംതന്നെ. അനവസരത്തിലെ സൂക്ഷ്മപ്പെരുപ്പിനെപ്പോലും നിയന്ത്രിക്കാൻ പ്രകൃതികല്പിതമായ മാർഗ്ഗം സ്വീകരിക്കുകയാണെന്ന വിചാരമായിരുന്നു തനിക്കപ്പോൾ. മദ്ധ്യവയസ്ക്കനിൽ മറ്റുള്ളവരാൽ വരിഞ്ഞുമുറുക്കിയ മറയെന്നത് കണിശമാണ്.<br />
<br />
പളുങ്കുപോലെ വെള്ളം. അരുവിയിലേക്കിറഞ്ഞുമ്പോഴും അവർ തന്റെ കയ്യിൽ പിടിച്ചിരുന്നു. പരിചിതമല്ലാത്ത പ്രയാസങ്ങൾ പരിമിതപ്പെടുത്തുന്ന പിടുത്തം. തന്റെ തലമുടി ഉയർത്തിപ്പിടിച്ചവർ കഴുത്തോളം വെള്ളത്തിൽ അല്പസമയം നിറുത്തി. കരയ്ക്കു കയറ്റി നനവുള്ള ശരീരത്തിലെ തലമുടിയൊഴികെയുള്ള രോമങ്ങളെല്ലാം കത്തിപോലെയുള്ള രണ്ടു കല്ലുകളുടെ കൂർത്തുപരന്ന ഭാഗംകൊണ്ട് വിദഗ്ദമായവർ നീക്കം ചെയ്തു. പലപ്പോഴും ബലപ്രയോഗത്തിലൂടെയാണ് അവർക്കത് നിർവ്വഹിക്കാൻ കഴിഞ്ഞത്. തന്റെ തോളത്തു തട്ടിയും ആശ്വാസ ശബ്ദങ്ങൾ പുറപ്പെടുവിച്ചും സാന്ത്വനപ്പെടുത്താൻ ആവത് ശ്രമിച്ചെങ്കിലും ആദ്യമായുള്ള അവരുടെ ബലപ്രയോഗം വരാനിരിക്കുന്ന തിക്താനുഭവങ്ങളുടെ മുന്നറിയിപ്പാകുമോ എന്ന ശങ്ക വിട്ടകന്നില്ല. തലമുടിയുടെ തുമ്പറ്റം വെട്ടി നേരെയാക്കി. നെറ്റിയിലേക്കു കോതിയിട്ട മുടിയിഴകളെ നിരയൊപ്പിച്ച് വെട്ടി. വീണ്ടും അരുവിയിലേക്കിറക്കി തലയടക്കം കുളിപ്പിച്ചു. ചതച്ചുപിഴിഞ്ഞ പച്ചിലത്താളി തലയിൽ തേച്ച് മുടി നന്നായി കഴുകി. സുഗന്ധമുള്ള നേർപ്പിച്ച മരത്തൊലികൊണ്ട് ദേഹമെല്ലാം തേച്ചുകഴുകി. മുങ്ങിനിവർന്നപ്പോൾ അവർ തന്റെ കൈകൾ വിട്ടിരുന്നു. അരഞ്ഞാണമൊഴിച്ചാൽ താനും ആ സ്ത്രീകളിലൊരുവളായി തീർന്നിരിക്കുന്നു. തന്റെ മുഖത്തു നോക്കി ചിരിച്ചും താടിയ്ക്കു പിടിച്ചും കെട്ടിപ്പിടിച്ചും അവർ സന്തോഷസ്വരങ്ങൾ പുറപ്പെടുവിച്ചു.<br />
<br />
വിശാലയിടത്തെത്തുമ്പോൾ ദേഹത്തെ വെള്ളമെല്ലാം വറ്റിയിരുന്നു. തന്റെ വെള്ളിയരഞ്ഞാണത്തിനു സമാനമായി പലരുടേയും അരകളിൽ വള്ളിയരഞ്ഞാണങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പരിണാമത്തിന്റെ പുതുമകളായി സൗന്ദര്യത്തിന്റെ പൂതിമണം പവിഴ മനസ്സുകളിൽ പറ്റിച്ചേരുന്നതായി തോന്നി. മാറ്റത്തിന്റെ അച്ചടക്കമില്ലായ്മയിൽ നിന്ന് അകന്നു നിൽക്കണമെന്ന് മനസ്സാഗ്രഹിക്കുന്നു. എന്നാലും അറിയാതൊരു മോഹം മുന്നേ നിൽക്കുന്നുണ്ട്.<br />
<br />
കടുത്തതല്ലാത്ത നിറങ്ങളുടെ ധാരാളിത്തമാണ് മദ്ധ്യവയസ്ക്കനൊഴികേ മറ്റെല്ലാവരുടേയും ശരീരങ്ങൾ. ശരീരത്തിലെ ചമയങ്ങളിൽ അറ്റകുറ്റപണികൾ നടത്തുന്നവരും തുള്ളിച്ചാടി സന്തോഷം പങ്കിടുന്ന കുട്ടികളും ചെറുകൂട്ടങ്ങളായി വിശാലയിടത്തിൽ ചിതറിക്കിടപ്പുണ്ട്.<br />
<br />
നേരിയ നിറമുള്ള ചായങ്ങൾ കലാവിരുതോടെ തേച്ചുപിടിപ്പിച്ച മാറിടവുമേന്തി അടുത്തേക്കു വന്ന സ്ത്രീ തന്നെ പിടിച്ചു കൊണ്ടുപോയി കുത്തിനിറുത്തിയിരിക്കുന്ന ഒരു മരക്കുറ്റിയിലിരുത്തി. മറയുള്ളൊരു പുരുഷൻ ഏതോ കായുടെ പുറന്തോടിൽ ചായവുമായെത്തി.<br />
<br />
ഏകാഗ്രതയോടെ, ചായത്തിൽ ചെടിത്തണ്ടു മുക്കി തന്റെ മുഖത്ത് വരക്കാൻ തുടങ്ങി. എതിർപ്പുകളെ കീഴടക്കുന്ന ശക്തികൾക്കിടയിലെന്ന ബോധം തന്നെ അനുസരണയുള്ള കുട്ടിയാക്കി. മുഖത്തും പുറത്തും നെഞ്ചത്തും വയറ്റത്തുമൊക്കെയായി ചായങ്ങൾ താഴോട്ടിഴഞ്ഞു. അയാൾ പലതരം മരക്കമ്പുകളുപയോഗിച്ച് ചായം പിടിപ്പിച്ചുകൊണ്ടിരുന്നു. ഏതൊരു സ്ത്രീയും പുരുഷന്റെ നേരിട്ടുള്ള നോട്ടത്തിൽ ചൂളിപ്പോകേണ്ട ഭാഗം പിന്നിടുമ്പോൾ, ശരീത്തിൽ നിന്ന് നാണത്തിന്റെ ചീളുകൾ നാണമില്ലാതെ പടിയിറങ്ങുന്നതായി അനുഭവപ്പെട്ടു.<br />
<br />
ചായം തേച്ച ശരീരത്തിനിപ്പോൾ വസ്ത്രങ്ങളില്ലെന്ന കുറവ് തിരിച്ചറിയാനാകുന്നില്ല. തന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നില്ലാതായി. ക്ഷണിക്കാതെ, കൈ പിടിച്ചു വലിക്കാതെ മറ്റുള്ളവരുടെ കൂട്ടത്തിലേക്ക് നടന്നു.<br />
<br />
അവർ പ്രതീക്ഷിച്ചത് സംഭവിച്ചിരിക്കുന്നു. പെട്ടെന്നുതന്നെ ചിതറിക്കിടന്ന കൂട്ടങ്ങളെല്ലാം ഒന്നായി. മറ്റൊരു കൂനയിലേക്ക് വരിയായി നീങ്ങി. ആദ്യം കണ്ട തളത്തിനേക്കാൾ വലിപ്പമുണ്ടായിരുന്നു അതിനകത്തെ തളത്തിന്. വിവിധ വർണ്ണങ്ങളോടെ ഉയരത്തിലുള്ള കുറേ വടികൾ തളത്തിനകത്ത് അലങ്കരിച്ചു വെച്ചിരുന്നു. കൂട്ടത്തിൽ പ്രായം കൂടുതൽ തോന്നിക്കുന്ന മറയില്ലാത്ത ഒരു വൃദ്ധൻ വടിയെടുത്ത് കണ്ണിനോടു ചേർത്ത് കണ്ണടച്ചു പ്രാർത്ഥിച്ച് അകത്തേക്കു കയറിവന്ന ഓരോ പുരുന്മാർക്കും നൽകി. വടി ലഭിച്ചവർ പുറത്തേക്കു നീങ്ങി. ഓരോ പുരുഷന്റെ പിന്നിൽ നിന്നും ഓരോ സ്ത്രീകൾ പുരുഷന്മാരുടെ തോളത്തു പിടിച്ച് പുറത്തു കടന്നു. തീവണ്ടിപോലെ നിര നീണ്ടു. അവശേഷിച്ചവർ നിരയായി തീവണ്ടിക്കൊപ്പം ചേർന്നു. മുഴുവൻ കൂനകൾക്കകത്തും കുണുങ്ങിക്കുണുങ്ങി വടികളൊരു പ്രത്യേക താളത്തിൽ ചലിപ്പിച്ച്, തീവണ്ടി കയറിയിറങ്ങി. കുണുങ്ങുമ്പോൾ ശരീരം മൊത്തം കുലുങ്ങും. ആചാരത്തിന്റെ പ്രഥമ ഭാഗം തീർന്നപ്പോൾ എല്ലാരും വിശാലയിടത്തിന്റെ ഒരരുകിൽ ഒത്തുകൂടി.<br />
<br />
പലതരം ഡാൻസുകളും മത്സരങ്ങളും ആഹ്ളാദത്തോടെ കണ്ടും അറിഞ്ഞും അനുഭവിച്ചും നിന്നു. ആണെന്നോ പെണ്ണെന്നോ തരന്തിരിവില്ലാതെ നഗ്നശരീരങ്ങളുടെ ഗുസ്ഥി പോലുള്ള മത്സരം കഴിഞ്ഞതോടെ മുഴുവൻ ശരീരങ്ങളും മണലിൽ കുളിച്ചിരുന്നു. മത്സരം അവസാനിച്ചതും എല്ലാവരും ഒരാരവത്തോടെ മദ്ധ്യത്തിലായി സ്ഥാപിച്ച നേർമരത്തിനടുത്തേക്ക് പാഞ്ഞടുത്തു. മരത്തെ തലങ്ങും വിലങ്ങും വടികൊണ്ടടിതുടങ്ങി. വടികളെല്ലാം ഒടിഞ്ഞു താഴെ വീണതിനുശേഷം മരത്തെ ശക്തിയായി തള്ളി താഴെയിടുന്നതോടെ ചടങ്ങവസാനിക്കുന്നു.<br />
<br />
അതവരുടെ പതിവായി നടക്കാറുള്ള ഉത്സവമായിരുന്നില്ലെന്നും, പുതിയൊരു വ്യക്തിയെ തങ്ങളോടൊപ്പം ചേർക്കുന്ന ചടങ്ങാണെന്നും, ചടങ്ങു തീരുമ്പോൾ പുതിയ വ്യക്തിയെ തങ്ങളിലൊരാളായി മാറ്റിയെടുക്കാനുമുള്ള ശാരീരികവും മാനസികവുമായ അഭ്യാസങ്ങളായിരുന്നെന്നും മനസ്സിലാക്കിയത് ഒരു മാസത്തെ അവരോടൊത്തുള്ള ജീവിതത്തോടെയാണ്. എങ്കിലും ആണുങ്ങൾക്കുള്ള മറ സ്ത്രീപുരുഷ സമത്വത്തിന്റെ തെന്നിനില്പായി തനിക്കു തോന്നി. പ്രകൃതികല്പന അംഗീകരിക്കാനാകാത്ത മനസ്സാണൊ തന്റേതും?.<br />
<br />
ശരീരാവയവങ്ങൾ കാഴ്ചവസ്തുവല്ലെന്ന് സ്വയം ബോദ്ധ്യപ്പെടുന്നു. അമിത കാഴ്ചകൾക്കുള്ള ഉപകരണമല്ല തങ്ങളെന്ന് ഈ അന്തരീക്ഷം പഠിപ്പിക്കുന്നു. ഭോഗവസ്തുവാണ് സ്ത്രീയെന്ന ധാരണയോടെ പുരുഷന്മാരുടെ നോട്ടം കടന്നുവരുന്നില്ലല്ലോ. സന്ദര്യം കൊണ്ട് നേടാവുന്ന അഹങ്കാരങ്ങൾ അറ്റുവീഴുന്നത് എത്ര തിടുക്കത്തോടെയാണ്. പ്രത്യേക പരിഗണനകൾ അനാവശ്യമാകുമ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദയാദാക്ഷിണ്യങ്ങൾ കൈവിടേണ്ടി വരുന്നതിലെ നഷ്ടബോധം മനസ്സിനെ കീഴ്പ്പെടുത്തുന്നുമുണ്ട്.<br />
<br />
കൂനകളുടെ അരികു ചേർന്ന് നടക്കുമ്പോൾ താനേതൊക്കെയോ ലോകത്തുകൂടി സഞ്ചരിച്ചുകൊണ്ടിരുന്നു. വിവസ്ത്രയാണെന്ന നേരിയ ഓർമ്മ പോലും സമീപത്തെങ്ങുമില്ല. ഭയക്കാതെ സ്വാതന്ത്രത്തോടെ നടക്കാം. ആരേയും ഒളിഞ്ഞു നോക്കേണ്ടതായ ആവശ്യം വരുന്നില്ല.<br />
<br />
പെട്ടെന്നൊരു മുരൾച്ച കേട്ട് തിരിഞ്ഞു നോക്കി. ഒറ്റപ്പെട്ട ഒരു മണൽവൃക്ഷത്തിനു കീഴെ വിശന്ന സിംഹത്തിന്റെ കണ്ണുകളോടെ മദ്ധ്യവയസ്ക്കൻ. പൊട്ടിവീണ ഭയം മൂലം തന്റെ ശരീരം വിറക്കാൻ തുടങ്ങി. നേരേ മണലിൽ കൂടി വേഗത്തിലോടാൻ തിടുക്കം കൂട്ടി. കടൽക്കരയിലൂടെ ഓടുന്നതുപോലെ കാലു കുഴയുന്നു. മദ്ധ്യവയസ്ക്കൻ തന്നെ പിന്തുടരുന്നു. ഭയം പുറപ്പെടുവിച്ച ശബ്ദത്തിന് വലിയ മുഴക്കമായിരുന്നു. വക്കോൽക്കൂനകളിൽ നിന്ന് മനുഷ്യർ പുറത്തു ചാടി. തന്റെ അരഞ്ഞാണത്തിൽ പിടികൂടിയ മദ്ധ്യവയസ്ക്കനോടൊപ്പം മണലിൽ വീണ് ഉരുണ്ടുമറിഞ്ഞു. വടികളുമായി പാഞ്ഞെത്തിയ മനുഷ്യർ പേപ്പട്ടിയെ തല്ലുന്നതുപോലെ മദ്ധ്യവയസ്ക്കനെ മാറ്റിയിട്ട് അടിയ്ക്കാൻ തുടങ്ങി. പാതി ചത്ത മൃഗത്തെയെന്നവണ്ണം അതിനെ വലിച്ചിഴച്ചവർ കാടിനു നേർക്കു നടന്നു. തന്റെ ദേഹത്തെ മണലെല്ലാം തുടച്ചുമാറ്റി സമാധാനിപ്പിക്കുന്നതിനിടയിൽ ‘ആ മൃഗത്തിന്റെ ശല്യം അവസാനിച്ചെന്നും, മൃഗങ്ങൾക്കൊപ്പം കാട്ടിലാണ് അതിന്റെ സ്ഥാനമെന്നുമുള്ള’ അവരുടെ വികൃതഭാഷയുടെ അർത്ഥം മനസ്സിലാക്കാനുള്ള അറിവ് സ്വായത്തമാക്കിയതിൽ കൃതാർത്ഥയായി. ലിംഗഭേദം വിഘ്നമാകാതെ പൊതുശത്രു വേരറ്റു വീഴുന്ന വക്കോൽകൂനകളിൽ ഒരിളങ്കാറ്റ് ഉരസി നിൽപ്പുണ്ടായിരുന്നു.<br />
<br />
സ്വയമേ, ദേഹത്തെ വെള്ളിയരഞ്ഞാണം വലിച്ചുപൊട്ടിച്ച് ദൂരേക്കെറിഞ്ഞ് അവർക്കൊപ്പം സാവധാനം നടന്നു.<br />
<br />
-----------------------------<br />
ചരുക്കോല* = തെങ്ങിന്റെ ഓല മെടഞ്ഞ് പുര കെട്ടി, വീണ്ടും ഒരു വർഷം കഴിഞ്ഞ് പുതുക്കിപ്പണിയാൻ, പഴയ ഓല പൊളിച്ചു മാറ്റുമ്പോൾ ലഭിക്കുന്ന മഴയും വെയിലും കൊണ്ട് നുറുമ്പിച്ച ഓല. ഈ ഓലകൾ നിറയെ വ്യക്തമായ പഴുതുകളായിരിക്കും, ദുർബലവുമായിരിക്കും.<br />
<br />
നേർമരം*= വളവില്ലാതെ നേരെ വളർന്ന മരം.</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com129tag:blogger.com,1999:blog-6441321627924911668.post-9740130224960033042014-02-03T18:45:00.000+03:002014-02-04T17:36:08.184+03:00ഒട്ടകം<div dir="ltr" style="text-align: left;" trbidi="on">
“അവന്പ്പൊ ആകാശത്തായ്ര്ക്കും അല്ലേടി?”<br />
<br />
കണ്ണടയിലൂടെ ഏറുകണ്ണിട്ടുനോക്കി കൊച്ചുദേവസ്സി ചോദിച്ചു. അന്നാമ്മക്ക് അതത്ര പിടിച്ചില്ല. തല<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-MZhbAfiGGhs/Uuvi2Bz-0xI/AAAAAAAAEEw/uIIfwSpJ5zo/s1600/ottakam+new.gif" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"></a></div>
<a href="http://1.bp.blogspot.com/-b1c1a1F8mJE/Uu-wKUN24sI/AAAAAAAAEFo/-9vv3mxPub4/s1600/ottakam--test.gif" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://1.bp.blogspot.com/-b1c1a1F8mJE/Uu-wKUN24sI/AAAAAAAAEFo/-9vv3mxPub4/s1600/ottakam--test.gif" height="400" width="165" /></a>വെട്ടിച്ചൊന്നു നോക്കി. കാര്യം പിടികിട്ടിയ കൊച്ചുദേവസ്സിയുടെ കണ്ണുകൾ പിൻവലിഞ്ഞ് കണ്ണടക്കുള്ളിൽ അടങ്ങിയൊതുങ്ങി.<br />
<br />
“ഞങ്ങ്ടെ മോന്റെ വീമാനം വന്നൊ?” എതിരെ വന്ന ഒരു ജുബ്ബാക്കരനോട് രണ്ടും കല്പിച്ച് അന്നാമ്മ ചോദിച്ചു. അയാൾ രണ്ടുപേരുടേയും മുഖത്തേക്കൊന്നു നോക്കി.<br />
<br />
“നിങ്ങടെ മോനൊ...?”<br />
<br />
“അതേന്ന്...അഞ്ചരേടെ വീമാനത്തിലാ വരാ. പല്ലന്തോമ”<br />
<br />
“കുറച്ചുകൂടി കാത്തിരിക്ക്” അയാൾ വാച്ചുനോക്കി പറഞ്ഞു.<br />
<br />
ആശ്വാസമായി. വന്നിട്ടില്ല. അഴുക്കുകൾക്കുമേൽ സുഗന്ധം പൂശിയെത്തിയ ആർഭാടങ്ങൾക്കിടയിൽ നിൽക്കാൻ കൊച്ചുദേവസ്സിക്കും അന്നാമ്മക്കും ഒരു തരം ചളിപ്പ്. ആളൊഴിഞ്ഞ ദിക്കിലേക്ക് മാറിനിന്നു. കുട ചുരുക്കി. അടുത്തുകണ്ട അരമതിലിൽ അന്നാമ്മക്കിരിക്കണം. പുതിയ ചട്ടയും മുറി*യുമായിരുന്നതിനാൽ ഇരിയ്ക്കാനൊരു വിഷമം. കാല് കഴച്ചൊടിയുന്നു. മുഖം അടുപ്പിച്ച് അരമതിലിലൊന്നൂതി. പല്ലുപോയ വായിൽനിന്ന് തുപ്പൽപൊടി പാറിയത് കണ്ടില്ലെന്നു വെച്ചു. മുറിയുടെ പിന്നിലെ ഞൊറി പിടിച്ച് സൈഡിലേക്കുമാറ്റി മതിലിലിരുന്നു.<br />
<br />
ആണും പെണ്ണുമായി ഒറ്റൊരുവൻ. പല്ലന്തോമ. ഞായറാഴ്ച പോത്തെറച്ചി വെച്ചുകൊടുക്കാത്തതിനാൽ തല്ലുപിടിച്ച് നന്നേ ചെറുപ്പത്തിലേ നാടുവിട്ട് ബോംബേക്ക് പോയി. പിന്നവടന്ന് വയസ്സൊത്തപ്പൊ പേർഷ്യക്ക്. ഈ കൊന്ത്രമ്പല്ല് ഇങ്ങനെ നിക്കുന്നത് കണ്ടാ ആർക്കായാലും ചിരി വരും. അതിലാരേം കുറ്റം പറയാനും പറ്റില്ലാന്നാ അന്നാമ്മേടെ ന്യായം.<br />
<br />
അപ്പൂപ്പന്താടിയായിരുന്നു പല്ലൻതോമ. ഒഴുകിയൊഴുകി നടക്കണം ഒരു ചിന്തയുമില്ലാതെ. മേലോട്ടും കീഴോട്ടും നോക്കില്ല.<br />
<br />
ഒരിക്കൽ കൊച്ചുദേവസ്സിക്കൊരു കത്തുവന്നു, പല്ലൻതോമയുടെ. ചത്തിട്ടില്ലെന്നും അവൻ പേർഷ്യയിലാണെന്നും അവരറിയുന്നത് അന്നാണ്. പണ്ട്, പൊട്ടൻതോമയെന്നു വിളിച്ചവരെ കൊച്ചുദേവസ്സി വഴക്കു പറഞ്ഞിട്ടുണ്ട്. അന്നവർ പറഞ്ഞത് ശരിയായിരുന്നെന്നു തോന്നാൻ തുടങ്ങി. വീട്ടുവേലക്ക് നിന്ന സമയത്ത് നിർബന്ധപൂർവ്വം ഒരു പെണ്ണിന്റെ കൂടെ കിടക്കേണ്ടിവന്നത് സ്വന്തം അപ്പന് അവനെഴുതി. പല്ലൻതോമയെ സംബന്ധിച്ച് അങ്ങിനെ എഴുതിയത് ശരിയായിരുന്നു. അവന് എല്ലാം അപ്പനുമ്മമ്മയും മാത്രമായിരുന്നു. സംഗതി ആ പെണ്ണിന്റെ വീട്ടുകാരറിഞ്ഞു എന്ന് മനസ്സിലാക്കിയ പല്ലൻതോമ രായ്ക്കുരായ്മാനം അവിടുന്ന് ചാടി.<br />
<br />
അപ്പൂപ്പന്താടി പാറിപ്പാറി നടന്നു. പ്രത്യേകിച്ചൊരു പ്രാവീണ്യവും ആവശ്യമില്ലാത്ത എല്ലാ ജോലികളിലും കൈവെച്ച് വർഷങ്ങൾക്ക് നീളം കൂടി. ഒരു കള്ളക്കേസ്സിൽ കുടുങ്ങുമെന്നായ പല്ലൻതോമ രക്ഷാമാർഗ്ഗമായി സ്വീകരിച്ചത് ദൂരെ മരുഭൂമിയിൽ ആടിനേയും ഒട്ടകത്തേയും നോക്കുന്ന ഒളിത്താവളം പോലെ ഒന്നിലായിരുന്നു. ആടിന്റേയും ഒട്ടകത്തിന്റേയും സാമിപ്യം രക്ഷാകവചമാക്കി ഭയത്തെ അകറ്റി.<br />
<br />
ആടുകളേക്കാൾ പല്ലൻതോമക്കിഷ്ടം ഒട്ടകങ്ങളോടായിരുന്നു. അവറ്റയുടെ നീണ്ട കഴുത്തും താഴ്ന്ന താടിയും ഞാനൊന്നും അറിഞ്ഞില്ലെന്ന ഭാവവും പല്ലൻതോമയുടെ ഉന്തിനിൽക്കുന്ന പല്ലിന്റെ വകഭേദം പോലെ തോന്നിയതിനാലാകാം. തക്കം കിട്ടുമ്പോഴെല്ലാം ഒട്ടകത്തിന്റെ നേരിയ ചലനങ്ങൾപോലും തൊട്ടറിയാൻ ഒരുതരം ആർത്തിയായിരുന്നു.<br />
<br />
കൂടെ ജോലി ചെയ്യുന്ന ‘യമനി’യുമൊത്ത് നേരം വെളുത്താൽ ആട്ടിൻപറ്റങ്ങൾക്കു പുറകേയാണ്. ഒട്ടകങ്ങളെ തുറന്നുവിട്ടാൽ അവ ചുറ്റിക്കറങ്ങി വൈകുന്നേരം കൂട്ടമായിത്തന്നെ തിരിച്ചെത്തിക്കൊള്ളും. പല്ലൻതോമക്ക് പക്ഷെ, ഒട്ടകങ്ങൾക്കൊപ്പം പോകാൻ കലശലായ ആഗ്രഹമുണ്ടായിരുന്നു. ഒരിക്കൽ യമനിയെ ആഗ്രഹം അറിയിച്ചു. ഒരേയൊരു ദിവസം മാത്രം യമനി ആഗ്രഹം പൂർത്തികരിക്കാൻ അനുവാദം നൽകി. ഒരു ദിവസത്തെ യാത്രകൊണ്ടുമാത്രം തൃപ്തിയാകാതെ പിറ്റേന്നും ആട്ടിൻപറ്റവുമായി യാമിനിക്കൊപ്പം ഇറങ്ങിയ പല്ലൻതോമ അയാളുടെ അനുവാദം കൂടാതെ ഒട്ടകങ്ങൾക്കൊപ്പം പോയി. പിന്നീടതൊരു പതിവായി. അനാവശ്യമായ ഒരു തസ്തിക കൂടി മരുഭൂമിയിൽ സൃഷ്ടിക്കപ്പെട്ടു.<br />
<br />
ചീത്ത തവിട്ടുനിറത്തിലുള്ള ഒട്ടകങ്ങളുടെ നീണ്ട കാലുകളിലെ ഇഴഞ്ഞ നടത്തം നോക്കിക്കണ്ടു. നീണ്ട കഴുത്ത് അകാശത്തുനിന്നു ഇറങ്ങിവന്ന് പച്ചപ്പുകൾ കാരിത്തിന്നു. പല്ലൻതോമ അവയുടെ തീറ്റ അനുകരിക്കാൻ ശ്രമിക്കും. പക്ഷെ, കഴിയുന്നില്ല. കൈകൾ രണ്ടും കാലാക്കാൻ ശ്രമിച്ചു. അപ്പോഴും മുട്ടുകുത്തി നിൽക്കണം. കാൽമുട്ടുകൾ നിവർത്തി. അപ്പോൾ തലയുടെ ഭാഗം മരുഭൂമിയിലേക്കു താഴ്ന്നുനിന്നു. കഴുത്ത് നീട്ടി പുല്ലുകൾ കാരാൻ ശ്രമിച്ചുനോക്കി. കൈമുട്ടുകൾ വളയുന്നു. അതും നേരെയാക്കി വീണ്ടും ശ്രമം തുടർന്നു...<br />
<br />
ഒട്ടകങ്ങൾ അല്പം മുന്നിലെത്തി. കൈകാലുകൾ നിവർത്തി കൈപ്പല മുകളിളേക്കുന്തിച്ച് നടുവല്പം വളച്ച് കഴുത്ത് നീട്ടി ചുട്ടുപഴുത്ത മണലിലൂടെ ഒട്ടകങ്ങൾക്കൊപ്പമെത്താൻ പ്രയത്നിച്ചു.<br />
<br />
ഒട്ടകങ്ങളുമായുള്ള വർഷങ്ങളുടെ സമ്പർക്കത്തിൽ പുറത്തൊരു കൂന് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൈകൾ കാൽമുട്ടിനു കീഴേ വരെ നീണ്ടുകിടന്നു. വലിച്ചു നീട്ടിയാലെന്നപോലെ കഴുത്തിന് നീളം വെച്ചു. മുന്നിലേക്കുന്തിയ പല്ലുകൾ പരന്ന കൂരപ്പോടെ നിലനിന്നപ്പോൾ നെറ്റിത്തടം ചുരുങ്ങി കണ്ണുകൾ പിൻവലിഞ്ഞു.<br />
<br />
ഒട്ടകമാവാൻ പുതിയൊരുവനെത്തി..!<br />
<br />
മങ്ങിയ ചട്ടയും മുറിയും പൊടികുടഞ്ഞെണീറ്റു...<br />
<br />
ചായങ്ങൾ നഷ്ടപ്പെട്ട ചിത്രം പോലെ അപ്പനും അമ്മയും ഗ്രാമവും....<br />
<br />
എയർപോർട്ടിനു പുറത്തെ ജനങ്ങൾ അറൈവൽ കവാടത്തിനു മുന്നിലേക്ക് അനങ്ങി. അന്നാമ്മ അരമതിലിൽ നിന്നെഴുന്നേറ്റു. ചട്ടയും മുറിയും നേരെയാക്കി. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുള്ളിലേക്ക് കൊച്ചുദേവസ്സി കണ്ണുകളെ തുറന്നുവിട്ടു. പെരുവിരലിൽ നിന്നെത്തിനോക്കുന്ന ജനങ്ങൾ എന്തോ കണ്ടിരിക്കുന്നു.<br />
<br />
കവാടത്തിനപ്പുറത്തുനിന്ന് പുറത്തേക്കു വരുന്നവരുടെ തലകൾക്കു മുകളിലൂടെ ഉയർന്ന കഴുത്തുള്ള ഒരു തല ചുറ്റും പകച്ചു നോക്കുന്നു. കൂനുള്ളതിനാൽ നടക്കാൻ അല്പം പ്രയാസമുണ്ട്. പരിസരത്തെ മുഴുവൻ കണ്ണുകളും, ഉയർന്നു കാണുന്ന കഴുത്തിലും തലയിലും കാട്ടാളനൃത്തം ചവുട്ടി. ഉന്തിയ പല്ലുകളുടെ വളരെ നേർത്ത പരിചയം കൊച്ചുദേവസ്സിയുടെ രോമകൂപങ്ങളെ ഉണർത്തി.<br />
<br />
“മോനേ...” അന്നാമ്മ പല്ലൻതോമയെ പിടിച്ച് അവന്റെ കൂനിന്മേൽ തടവി. “ഇതെന്ത്ര് കോലാടാ ഇത്...മോനെന്താ പറ്റ്യേ..?”<br />
<br />
പല്ലൻതോമ കഴുത്തിനെ ഒരു ചോദ്യചിഹ്നമാക്കി തോളോടു ചേർത്തുനിർത്തി.<br />
------------------------------<br />
<br />
കൊച്ചുദേവസ്സിക്കും അന്നാമ്മക്കും ഇരിയ്ക്കപ്പൊറുതിയില്ലാതായി. റ്റീവിക്കാർ പത്രക്കാർ ഫോട്ടോഗ്രാഫർമാർ ഗവേഷകർ....ഒട്ടകമനുഷ്യനെ കാണാൻ പെണ്ണുങ്ങളും കുട്ടികളും ചാവാറായ വൃദ്ധരും വരെ...കുരുത്തംകെട്ട പിള്ളേർ കല്ലെടുത്തെറിഞ്ഞു. കൂരച്ച മോന്തക്കുള്ളിലൂടെ ഒട്ടകശബ്ദത്തിൽ പല്ലൻതോമ കരഞ്ഞു ബഹളം വെച്ചു.<br />
<br />
ചായ്പിന്റെ കട്ടിള മാറ്റി നീളവും വീതിയും കൂടിയ മറ്റൊന്ന് സ്ഥാപിച്ചു. കൂന് തടയാതെ ചായ്പിനുള്ളിൽ കയറാൻ ഇപ്പോൾ പ്രയാസമില്ല. കാഴ്ചക്കാരുടെ സൗകര്യം കണക്കിലെടുത്ത് ചായപിന് ദീർഘചതുരാകൃതിയിലുള്ള ചില്ലു വെച്ചു. പകലന്തിയോളം കാഴ്ചക്കാരുടെ തിരക്ക്. കൊച്ചുദേവസ്സി ചാരുകസാരയിൽ മലർന്നുകിടന്ന് ബീഡി പുകച്ചു. അന്നാമ്മ കാലുനീട്ടിയിരുന്ന് മുറുക്കിത്തുപ്പി.<br />
<br />
ഇറച്ചിക്കറിയുണ്ടാക്കി ചോറു കൊടുത്തു. വട്ടേപ്പവും നെയ്യപ്പവും ഉണ്ടാക്കിക്കൊടുത്തു. പല്ലൻതോമ അതൊന്നും കഴിച്ചില്ല. ഒരാഴ്ചക്കിടയിൽ ഒന്നുരണ്ടു തവണ വെള്ളം മാത്രം കുടിച്ചു. നാലഞ്ചു പാക്കറ്റ് ബ്രഡും തിന്നു.<br />
<br />
പല്ലൻതോമയുടെ ആവശ്യപ്രകാരം കുറേ കറുകപുല്ല് കൊണ്ടുകൊടുത്ത അന്നാമ്മ അവന്റെ തീറ്റയും നോക്കി ദണ്ണിച്ചിരുന്നു, അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ. പുല്ല് തിന്നുന്ന മനുഷ്യനെ സ്വപ്നത്തിലെന്നപോലെ നോക്കി വിസ്മയം പൂണ്ടങ്ങനെ....<br />
<br />
“അമ്മ വെഷമിക്കണ്ട. ന്റെ വയറും കൊടലും ചുക്കിച്ചുളിഞ്ഞ് വികൃതായി. നെഞ്ചിന്റകത്ത് നെറയെ മണൽപ്പൊടിയാ. തൊലിയ്ക്ക് കട്ടി കൂടി. കയ്യുങ്കാലും മരുഭൂമീലെ മണലീ നടക്കാൻ പാകത്തില്‍ തയമ്പായി. എല്ലാരും പല്ലന്തോമ്മാന്ന് വിളിച്ച് കള്യാക്കിര്ന്ന്ല്ലെ? ഇപ്പൊ ശെരിയ്ക്കന്നെ തിരിച്ചറിയണംങ്കി ആ പല്ല് വേണ്ടേ...? വിശ്രമല്ലാണ്ട് പണീട്ത്തോണ്ടാ ല്ലാം”<br />
<br />
എന്തുചെയ്യണമെന്നറിയാതെ അന്നാമ്മയെഴുന്നേറ്റുചെന്ന് കൊച്ചുദേവസ്സിയോടു പരാതി പറഞ്ഞു. ബീഡി വലിച്ചും മുറുക്കിത്തുപ്പിയും പോംവഴിയ്ക്കു വേണ്ടി രണ്ടുപേരും തല പുകച്ചു.<br />
<br />
ഒരു തീരുമാനത്തിലെത്തിയതു പോലെയായിരുന്നു കൊച്ചുദേവസ്സി പല്ലൻതോമയുടെ ചായപിനടുത്തേക്കു ചെന്നത്. ഒട്ടകത്തെപ്പോലെ കൈകാലുകൾ നീട്ടിവെച്ച് മയങ്ങുകയാണ്. ഇപ്പോഴാണ് പുറത്തെ കൂനിന്റെ വളവ് കൊച്ചുദേവസ്സിക്ക് ശരിക്കും ബോധ്യമായത്. മഴവില്ലുപോലെ വ്യക്തമായി കാണാം. വാരിയെല്ലുകൾക്കു പുറത്തായി അധികപ്പറ്റുപോലെ ചര്‍മ്മം. അവിടെ പൂട പോലുള്ള രോമങ്ങൾ എഴുന്നേറ്റുനിന്നു, ഒരു ഭംഗിയുമില്ലാതെ.<br />
<br />
“മോനേ...തോമ...വന്ന്ട്ട് ഒരാഴ്ച്യായില്ലെ..? മോനെന്താ പൊറത്തെറങ്ങാത്തേ...?”<br />
<br />
തലയുയർത്തി അപ്പനെ നോക്കി. പ്രയാസപ്പെട്ട് കയ്യ് രണ്ടും താഴെ കുത്തി ഒട്ടകത്തെപ്പോലെ എഴുന്നേറ്റു. കൊച്ചുദേവസ്സിക്ക് വിശ്വസിക്കാനായില്ല. കൂനും കഴുത്തിന്റെ നീളവും വിധിയെന്നു സമാധാനിക്കാൻ ശ്രമിക്കുമ്പോഴാണ് ആകാശം ഇടിഞ്ഞുവീണതു പോലെ അവന്റെ രൂപം കൊച്ചുദേവസ്സിയുടെ കണ്ണടക്കുള്ളിലേക്ക് വലിഞ്ഞു കയറിയത്. പതിയെ പല്ലൻതോമ പുറത്തു കടന്നു. കൃത്യം ഒരൊട്ടകക്കുഞ്ഞ്. മുറ്റത്തിറങ്ങി പച്ചിലകളൊക്കെ കടിച്ചുതിന്നാൻ തുടങ്ങി. അന്നാമ്മയും വിസ്മയപ്പെട്ടു നിൽക്കുകയാണ്. ഒരു ചൊടിയുമില്ലാതെ സാവധാനമാണ് പല്ലൻതോമയുടെ പ്രവൃത്തികൾ. കയ്യിലേയും കാലിലേയും വിരലുകൾ കൂടിച്ചേരാൻ തുടങ്ങിയിരിക്കുന്നു. രണ്ടു കാലിൽ നിൽക്കാനും വയ്യെന്നായി.<br />
<br />
അതുമിതുമൊക്കെ അല്പം കടിച്ചു തിന്നെന്നു വരുത്തി പല്ലൻതോമ തളർന്ന ശരീരത്തോടെ അകത്തേക്കു കയറി.<br />
<br />
“ഇനിക്കി വയ്യപ്പാ. ആകെയൊരു തളർച്ച. കയ്യുങ്കാലും കൊഴയുന്നപോലെ”<br />
<br />
കൊച്ചുദേവസ്സി ഡോക്ടറെ കൊണ്ടുവന്നു. പല്ലൻതോമയെ കണ്ട ഡോക്ടർ മിഴിച്ചുനിന്നു. എങ്ങിനെ ചികിത്സിക്കണമെന്ന് നിശ്ചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ അനുഭവത്തിൽ ഇന്നുവരെ ഇത്തരമൊരു മനുഷ്യജീവിയെ ചികിത്സിക്കേണ്ടതായി വന്നിട്ടില്ല. മനുഷ്യനുമല്ല മൃഗവുമല്ല. വൈദ്യശാസ്ത്രത്തിൽ ഒട്ടകമനുഷ്യന്റെ ചികിത്സയെക്കുറിച്ച് പഠിക്കാത്തതിനാൽ ഡോക്ടർ കയ്യൊഴിഞ്ഞു. വെറ്റിനറി ഡോക്ടറെ കൊണ്ടുവന്നിട്ടും തഥൈവ.<br />
<br />
പിറ്റേന്ന് ചായപിൽ നിന്നിറങ്ങിയ എല്ലും തോലും, ബീഡി പുകച്ചുകൊണ്ടിരുന്ന കൊച്ചുദേവസ്സിയുടെ മുന്നിൽ വന്നുനിന്ന് കണ്ണീരൊഴുക്കി. മിഴികൾ കണ്ണടക്കുള്ളിലൂടെ നീട്ടി അവന്റെ കൂനിനു പുറത്തുള്ള രോമത്തിൽ തൊടുവിച്ച് കൊച്ചുദേവസ്സി നിസ്സംഗനായി.<br />
<br />
“അപ്പൊ...അന്റെ രോമം വരെ കൊഴിഞ്ഞു തുടങ്ങി. ഇതെന്തൊരു നശിച്ച നാട്? ഒര് മാസം തെകഞ്ഞ്ല്ലല്ലൊ ഞാന്വ്ടെ എത്തിട്ട്? ഇത്രേം കൊറഞ്ഞ ചൂടില്‍ യിനിയ്ക്കിവിടെ ജീവിക്കാമ്പ്റ്റ്ല്ല. കൊറേ വെറകൊക്കെ കൂട്ടീട്ട് ചായ്പിന്റെ ഒര് മൂലേല് തിയ്യിട്ട് തന്നാമതി. അല്ലെങ്കീ ഞാനീ ചായ്പില്‍ ചത്ത് വീഴും. അത് പറ്റ്ല്ലെങ്കി ഞാമ്പൊക്കോളാം തിരിച്ച്...!”<br />
<br />
പല്ലൻതോമയുടെ സംസാരത്തിൽ ഇഴച്ചിൽ തുടങ്ങിക്കഴിഞ്ഞു. തിരിച്ച് പോയേക്കാം എന്നൊക്കെ പറയുമ്പോൾ ഒന്നോ രണ്ടോ അക്ഷരങ്ങൾ മാത്രമാണ് അവന് ഉച്ഛരിക്കാനായത്. അവൻ പറഞ്ഞതിന്റെ അർത്ഥം കൊച്ചുദേവസ്സി ഊഹിച്ചെടുക്കുകയായിരുന്നു. അവന്റെ സംസാരശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്ന് ആ പിതാവ് മനസ്സിലാക്കി.<br />
<br />
കൊച്ചുദേവസ്സി ആകെ ധർമ്മസങ്കടത്തിലായി. വീടിനുള്ളിൽ ഇരുപത്തിനാലു മണിക്കൂറും കത്തി നിൽക്കുന്ന ഒരു തീക്കൂന! മടുത്തു. വീണ്ടും ബീഡിയെടുത്തു പുകച്ചു.<br />
<br />
പല്ലൻതോമ തിരികെ ചായ്പിനകത്തേക്കു കയറി കാലുംനീട്ടി തറയിൽ കിടന്നു. നീളം കൂടിയ കയ്യിലും കാലിലും വേദനയോടെ നോക്കി. സങ്കടം വന്നു. ഉണങ്ങിപ്പോതിരിച്ച ശരീരവും മനസ്സും ഇനിയീ ഭൂമിയിൽ കിളിർക്കില്ല, ഈ നാടിനു പറ്റില്ല..! പുറത്തിറങ്ങി നടക്കാൻ കഴിയില്ല. മനുഷ്യനെപ്പോലെ ജീവിക്കാനിനി ഇവിടെ സാദ്ധ്യമല്ല, എന്നാൽ മൃഗത്തെപ്പോലെയും. ഇനിയെന്തു ചെയ്യണം? ആദ്യമായി ഭാവിയെക്കുറിച്ചോർത്തു.....!<br />
<br />
കൊച്ചുദേവസ്സിയും അന്നാമ്മയും ഉത്തരം കിട്ടാത്ത വേഴാമ്പലുകളായി. അവൻ ദിവസേന ക്ഷീണിച്ചുവരികയാണ്. അവനെ ചികിത്സിക്കാൻ നമ്മുടെ രാജ്യത്ത് ഡോക്ടർമാരില്ല. ഇങ്ങിനെ കിടന്നാൽ ചത്തുപോകും. അതിനു മുൻപൊരു മാർഗ്ഗം കണ്ടെത്തിയില്ലെങ്കിൽ ആപത്താണ്. തൽക്കാലം ഒരു തീക്കൂനയുണ്ടാക്കിക്കൊടുത്താലും തണുപ്പുകാലത്തെന്തു ചെയ്യും? തിരികെ പറഞ്ഞയച്ചാലോ. അറബിനാടാവുമ്പോൾ അവനുള്ളത് അവിടെ കിട്ടുമായിരിക്കും.<br />
<br />
അവരുടെ വേഴാമ്പലുകളെ തൽക്കാലത്തേക്കെങ്കിലും തകർത്തത് അറവക്കാരൻ അയ്മുട്ടിയുടേയും സഹായിയുടേയും വരവായിരുന്നു.<br />
<br />
“മാപ്ലേം മാപ്ലിച്ചീങ്കൂടെ എന്താ ഒരാലോസന?” പോത്തിന്റെ തടിയും ഉപ്പന്റെ കണ്ണുമുള്ള അയ്മുട്ടി കഴുകനെപ്പോലെ വായ തുറന്നു. “മാപ്ല കോളടിച്ചല്ലൊ. ഒന്നാന്തരമൊരു ഒട്ടകത്തിന്യല്ലേ കിട്ട്യേക്ക്ണ്?”<br />
<br />
“ഞങ്ങള്‍ അവ്നെക്കുറിച്ച് ഓരോന്നോർത്തിര്ന്നതാ സായ്വെ. തിരിച്ച് വിട്ടാലോന്നാ ചിന്ത.” കൊച്ചുദേവസ്സി താല്പര്യമില്ലാതെ പറഞ്ഞു.<br />
<br />
“ഈ മാപ്ലക്കെന്താ പ്രാന്താ? ങ്ളൊരു നസ്രാണ്യല്ലേന്ന്...നാല് പുത്തന്ണ്ടാക്കാൻ നോക്ക്. അതൊന്നും ഇങ്ങക്ക് ഞാമ്പറഞ്ഞ് തരണ്ടല്ലൊ. കറവ വറ്റ്യ പസൂനെ നമ്മളെന്താ ചെയ്യാ? അറക്കാങ്കോട്ക്കും, അറ്ഞ്ഞ്ട്ടും അറ്യാത്ത പോലെ, അദന്നെ. നിക്കാഹിനൊക്കെ ഇപ്പൊ ഒട്ടകെറച്ച്യ പേഷൻ. നല്ല തുട്ട് ഇങ്ങ്ട് പോര്ം.” അയമുട്ടി ലാഭം കണക്കു കൂട്ടി കൊരച്ചു.<br />
<br />
“ഫ്അ...കഴുത്തറ്പ്പാ..! ഇപ്പൊവ്ടെന്നെറങ്ങില്ലെങ്കി ഞാന്പ്പ ചൂല്ട്ക്കും.” അന്നാമ്മയുടെ വായിലിരുന്ന മുറുക്കാൻ മുറ്റത്ത് ചിതറിത്തെറിച്ചു.<br />
<br />
അയ്മുട്ടിയുടേയും സഹായിയുടേയും കൂസലില്ലാത്ത ഇറങ്ങിപ്പോക്ക് പല്ലൻതോമ ഗ്ലാസ്സിന്റെ സുതാര്യയിലൂടെ ആവാഹിച്ചെടുത്തു. മാതാപിതാക്കളുടെ സങ്കടം ഗ്രഹിച്ച് ചായ്പിനു വെളിയിലേക്ക് തലനീട്ടി പല്ലൻതോമ ചുമച്ചു. പതിഞ്ഞ ചുമ.<br />
<br />
“വെഷമിക്കണ്ട. ഞാന്തിരികെ പോകാം. നമ്മ്ടെ നാടിന് ന്റെ ശരീരം യിനി അധികപ്പറ്റാ. ഞാമ്പോയിട്ട് ബാങ്ക്ലിക്കി പൈസ അയച്ചോണ്ടിരിക്കാം, നമ്മ്ടെ രാജ്യത്തിനൊന്നും അധികപ്പറ്റാവാത്തത്.“ ശുഷ്കിച്ചു ചിലമ്പിച്ച ശബ്ദത്തിൽ നിന്ന് നുറുങ്ങിയ അക്ഷരങ്ങൾ ക്രമം തെറ്റി വീണു.<br />
<br />
നേരം വെളുത്താൽ ആദ്യം ഒരു പീടികച്ചായ കൊച്ചുദേവസ്സിക്ക് പതിവുള്ളതാണ്. അത് കുടിച്ചെത്തുമ്പോഴേക്കും അന്നാമ്മ ഉണരും. കൊച്ചുദേവസ്സി രാവിലെത്തന്നെ കുളിച്ച് തുണി മറി. അന്നാമ്മ കൊടുത്ത കുടയുമായി മുറ്റത്തിറങ്ങിയപ്പോഴാണ് മോന്റെ പാസ്പോട്ടെടുക്കാൻ മറന്ന കാര്യം ഓർമ്മ വന്നത്. വേറെ ഒന്നുരണ്ടു സ്ഥലത്ത് പോയിട്ടുവേണം അവന്റെ ടിക്കറ്റെടുക്കാൻ. എല്ലാം കൂടി ഒന്നിച്ചാകാം എന്ന് അന്നാമ്മയാണ് ഇന്നലെ പറഞ്ഞത്.<br />
<br />
”മോന്റെ പാസ്പോട്ട് എട്ത്തില്ല. അതിങ്ങെടുത്തോടി. അവൻ കെട്ക്ക്ണോട്ത്ത് ആ ബേഗില്ണ്ട്.“<br />
<br />
അന്നാമ്മ ചായ്പിനകത്തേക്കു കയറി പല്ലൻതോമയുടെ കാലുകൾ കവച്ചുവെച്ച് അപ്പുറം കടന്നു. ബാഗു തുറന്ന് പാസ്പോട്ടെടുത്തു. ഒന്നല്ല, നാലഞ്ചെണ്ണം...! തിരികെ കടന്നപ്പോൾ അവനൊരു ഉമ്മ കൊടുക്കണമെന്ന് അന്നാമ്മക്കു തോന്നി.<br />
<br />
നീണ്ട കഴുത്തിനറ്റത്തെ തല തറയോടു ചേർത്തി പതിഞ്ഞാണ് പല്ലൻതോമ കിടന്നിരുന്നത്. ഒരടയാളം പോലെ പല്ലുകൾ പുറത്തു നിറുത്തി ബലമില്ലാത്ത വായുടെ കീഴ്ഭാഗം തറയിൽ മുട്ടി ചുളുങ്ങിക്കിടന്നു. പല്ലിനിടയിലൂടെ ഒഴുകിയ നുരയും പതയും, വറ്റിയും വറ്റാതെയും അവിടെത്തന്നെ അന്തിച്ചുനിന്നിരുന്നു. പതയുടെ അരികുകൾ കറുത്തുതടിച്ച ഉറുമ്പുകൾ കയ്യടക്കിയിരിക്കുന്നു. കൊരവള്ളി നഷ്ടപ്പെടുത്തിയ കണ്ഠനാളങ്ങളുള്ള കഴുതകളെപ്പോലെ അപ്പോഴും പല്ലൻതോമയുടെ കണ്ണുകളിൽ മരുഭൂമിയിലെ ഒട്ടകങ്ങളുടെ ചിത്രങ്ങൾ കാണാമായിരുന്നു.<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-P-ke0PiXLFo/Uu-46cBC4hI/AAAAAAAAEF4/mIYQmwR_MsM/s1600/katta+new.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-P-ke0PiXLFo/Uu-46cBC4hI/AAAAAAAAEF4/mIYQmwR_MsM/s1600/katta+new.jpg" height="153" width="400" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
---------------------------------------------<br />
<i><span style="color: blue;"><b>മുറി*</b></span><span style="color: #990000;">--പഴയ കൃസ്ത്യൻ സ്ത്രീകൾ ചിലയിടങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്ന പിൻഭാഗത്ത് ഞൊറികളുള്ള മുണ്ട് തന്നെ. പുറത്ത് പോകുമ്പോൾ ഉപയോഗിക്കാൻ മുണ്ടിനേക്കാൾ കുറച്ചുകൂടി നീളം കൂടുതലുള്ളതിനാൽ ‘മുറി’എന്നാണ് പറയുക.</span></i><br />
<br />
<br />
<br />
<br />
<br />
<br /></div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com197tag:blogger.com,1999:blog-6441321627924911668.post-30850300009189275892014-01-08T19:36:00.001+03:002014-01-08T20:52:46.469+03:00ഭണ്ഡാരം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
08/01/2014</div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-pKWsQYyC_Sk/Uswk-F8JcfI/AAAAAAAAD7o/9Vy1qNfKPcg/s1600/bh3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-pKWsQYyC_Sk/Uswk-F8JcfI/AAAAAAAAD7o/9Vy1qNfKPcg/s1600/bh3.jpg" height="181" width="400" /></a></div>
<br />
<span style="font-size: large;">മാലിന്യ ലായിനിയുടെ ഭണ്ഡാരത്തിലേക്ക് പെരുമ്പാമ്പുകളെപ്പോലെ രണ്ടു പ്ളാസ്റ്റിക്ക് ഹോസുകൾ പൂണ്ടിറങ്ങി. കാസ്റ്റയേൺ കൊണ്ടുള്ള മൂടി തുറന്നപ്പോൾത്തന്നെ ഭണ്ഡാരത്തിൽ നിന്ന് ദുർഗ്ഗന്ധം പൊട്ടിച്ചിതറി. അടപ്പ് തുറന്നില്ലെങ്കിലും ഭണ്ഡാരം നിറഞ്ഞ് വ്രണം പൊട്ടിയൊലിക്കുന്നതുപോലെ ചലം ചുറ്റിനും ഉരുകിയുണങ്ങിക്കൊണ്ടിരിക്കും. സമ്മിശ്രമാണ് ചലത്തിന്റെ ചൂര്. കടുകെണ്ണയും ഡോവ് സോപ്പിന്റെ പതയും ചേർന്ന പാക്കിസ്ഥാനിയുടെ പച്ചച്ച നാറ്റം, മുറുക്കാനും വിയർപ്പും കൂടിക്കുഴഞ്ഞ ബംഗാളികളുടെ ഇളം ചുവപ്പ് കള്ളികളുള്ള മുഷിഞ്ഞ മുണ്ടിന്റെ നാറ്റം, വാറ്റുചാരായത്തിന്റെ കൊഴകൊഴ മണവും ചിതമ്പൽ കളയാത്ത പച്ചമീനിന്റെ ഉളുമ്പ് മണവും കലർന്ന ഫിലിപ്പൈനികളുടെ വെളുത്ത നാറ്റം, ഹിന്ദിക്കാരിൽ നിന്നുരുണ്ടുവരുന്ന പാൻപരാഗിന്റേയും തമ്പാക്കുവിന്റേയും മണം കുറ്റവും കുറവുമായി പരദൂഷണത്തിൽ മുഴുകി ടീവിയുടേയും കംബ്യൂട്ടറിന്റേയും മുന്നിൽ പാവകളാകുന്ന മലയാളിയുടെ വീർത്ത വയറ്റിൽ നിന്നു പുറംതള്ളുന്ന കീഴ്ശ്വാസത്തിന്റെ മണവും കലർന്ന നാറ്റം...എല്ലാം കൂടിക്കലർന്ന് അവരുടെ തന്നെ മലമൂത്ര വിസർജ്ജ്യലായനിയിൽ ലയിച്ച് ചെറുയാത്രകൾ അവസാനിപ്പിക്കുന്നത് താഴെയുള്ള മാലിന്യ ഭണ്ഡാരത്തിലാണ്. ഭണ്ഡാരത്തിനകത്ത് കുടുങ്ങുന്ന ദുർഗ്ഗന്ധം വീർപ്പുമുട്ടിയാണ് പഴക്കം സമ്മാനിച്ച ചെറു സുഷിരങ്ങളിലൂടെ പുറത്തു ചാടി ചുറ്റും അലയുന്നത്. എത്ര മണമുള്ള പെർഫ്യൂമടിച്ചാലും ഈ ദുർഗ്ഗന്ധത്തെ നേരിടാതെ ഈ വില്ലയില്‍ നിന്ന് ആരും ജോലിക്ക് പോകാറില്ല. എനിക്കാണെങ്കിൽ ഇതൊരു ദുർഗ്ഗന്ധമേ അല്ല, ഒരു ശീലമാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പാമ്പുകൾ ഭണ്ഡാരത്തിൽ നിന്ന് ലായനി നക്കിക്കുടിക്കുകയാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">റോഡിന്റെ ഓരം ചേർത്തു നിർത്തിയ ടാങ്കർലോറി. പാമ്പിന്റെ വാലറ്റം ടാങ്കറിന്റെ പിൻഭാഗവുമായി ഘടിപ്പിക്കുകയാണ് പതിവ്. ആ ഭാഗത്തായി രണ്ടു മോട്ടോർ പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പമ്പുകൾ പ്രവർത്തിപ്പിച്ച് ഭണ്ഡാരത്തിലെ മലിനലായനി ഊറ്റിയെടുത്ത് ടാങ്കർ നിറക്കും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ആരോ കൊരക്കിൽ ഞെക്കിപ്പിടിച്ചതുപോലെ ഒരു മോട്ടോറിന്റെ ശബ്ദം ആസ്മരോഗിയായി. ഞാൻ മോട്ടോർ ഒഫാക്കി. അല്ലെങ്കിനിനി അത് നേരെയാക്കാൻ ഒരു മണിക്കൂർ കളയേണ്ടിവരും. കൈമുട്ടുവരെ നീളുന്ന ഗ്ലൗസിട്ട് ലായനിയിൽ കുളിച്ച ഹോസിനെ ഭണ്ഡാരത്തിനകത്തുനിന്ന് വെളിയിലേക്ക് വലിച്ചെടുത്തു. തിരക്ക് കൂട്ടുമ്പോഴാണ് ലായനിയുടെ അരികുകൾ ഷർട്ടിലേക്കും പാന്റിലേക്കും തെറിച്ചു വീഴുന്നത്. ഹോസിന്റെ ഒരറ്റത്തെ ഫുട്ട്വാൽവിനു പുറത്തായി ഫിൽറ്റർ കൂടിയുണ്ട്. അതിനു വെളിയിലാണ് തുണിയും മറ്റുമുള്ള കച്ചറകൾ ചുറ്റിപ്പിടിച്ചിരിക്കുന്നത്. ഒരു കമ്പിയെടുത്ത് വാൽവിനെ ചുറ്റിയിരുന്ന, മാലിന്യത്തിൽ കുഴഞ്ഞ തുണി നീക്കം ചെയ്യാൻ ആരംഭിച്ചു. ആദ്യം പുറത്തെടുത്തത് ബംഗാളികളുടെ കള്ളിത്തുണിയായിരുന്നു. ഫിൽറ്ററിനുള്ളിലേക്ക് തിങ്ങിക്കൂടിയ മറ്റൊന്നുകൂടി വലിച്ചെടുത്തു. തുളവീണ് കീറിയ ഷഡ്ഡി. അലക്കുവെള്ളം ക്ലോസറ്റിലേക്ക് ചെരിക്കുന്നതിടയിൽ വെള്ളത്തിലൂടെ ചാടിപ്പോയതായിരിക്കണം. അല്ലെങ്കിൽ ആരും കാണാതെ അത് കളയാനുള്ള ഒരു മാർഗ്ഗം ഉപയോഗിച്ചതുമായിരിക്കാം. എന്തായാലും പൊല്ലാപ്പ് എനിക്കു തന്നെ. നിരന്തരമായ ഉപയോഗം മൂലം പച്ച നിറമായിരുന്ന ഹോസിപ്പോൾ മാലിന്യലായനിയുടെ കറുത്തു കുറുകിയ നിറത്തെക്കാൾ കറുത്തതാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വൃത്തിയാക്കിയ ഹോസ് വീണ്ടും ലായനിയിലേക്കിറക്കി. ചരടു വലിച്ച് എഞ്ചിൻ സ്റ്റാട്ടാക്കി മോട്ടോർ പ്രവർത്തിപ്പിച്ചു. ആസ്മ രോഗിയുടെ രോഗം മാറി. ശറേന്ന് പാമ്പ് ദ്രാവകം വലിച്ചു കയറ്റിക്കൊണ്ടിരുന്നു. പതിനഞ്ചു മിനിറ്റിനകം ടാങ്കർ നിറഞ്ഞു. പെരുമ്പാമ്പുകളും മോട്ടോറും തമ്മിലുള്ള ബന്ധം വേർപ്പെടുത്തി. ഭണ്ഡാരത്തിൽ നിന്ന് പാമ്പുക്കളെ വലിച്ചെടുത്ത് പുറത്തേക്കിട്ടു. ടാങ്കറിന്റെ അടിഭാഗത്തായി രണ്ടോരങ്ങളിലും സ്ഥാപിച്ചിരുന്ന നീളമുള്ള പൈപ്പുകൾക്കുള്ളിലേക്ക് പാമ്പുകളെ തള്ളിക്കയറ്റി. മൂടിയെടുത്ത് ഭണ്ഡാരം അടച്ചു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ടാങ്കർ ലോറിയോടിച്ച് നേരെ പോയത് ആൾത്താമസമില്ലാതെ നീണ്ടുകിടക്കുന്ന മരുഭൂമിയിലേക്കായിരുന്നു. ചുറ്റും കണ്ണോടിച്ച് നേരിയ ഭയത്തോടെ മരുഭൂമിയുടെ മാറിലേക്ക് ടാങ്കറിന്റെ ഔട്ട്ലെറ്റുകൾ തുറന്നു. മല-മൂത്ര-മാലിന്യ ലായനി ഝടിതിയിൽ ചുട്ടുപഴുത്ത മണലിനു മുകളിലേക്ക് തലതല്ലി വീണുകൊണ്ടിരുന്നു. പട്ടിണി കിടക്കുന്നവന് ഒരു നാൾ ആഹാരം ലഭിച്ചതുപോലെ ലായനിയെ മണൽത്തരികൾ നക്കിത്തോർത്തി. ഞാൻ ചുറ്റും നോക്കി. ആരെങ്കിലും കണ്ടാൽ പെട്ടതുതന്നെ. ഇതൊക്കെ ഒഴുക്കിക്കളയാൻ ചില സ്ഥലങ്ങളുണ്ട്. അവിടെ മാത്രമേ ആകാവൂ. പിടിക്കപ്പെട്ടാൽ പിഴ കടുത്തതാണ്. വണ്ടി സ്വന്തമാണ്. കൂടുതൽ ട്രിപ്പെടുത്താലേ മെച്ചം കൂടൂ. അതുകൊണ്ടുതന്നെ നിയമവിരുദ്ധമെങ്കിലും ഇത്തരം സൂത്രപ്പണികൾ ചെയ്യാതെ നാട്ടിലാളാവാൻ പറ്റില്ല. കാലിയായ ടാങ്കറിന്റെ വാൽവുകൾ അടച്ചു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നെഞ്ചോടു ചേർന്ന വിറയിലിനൊപ്പം ബാങ്ക് വിളി. മൊബൈലെടുത്തു നോക്കി. പരിചയമില്ലാത്ത നമ്പറാണ്. ചെവിയോടു ചേർത്തുവെച്ചപ്പോൾ ഞാനാണ് ഹദ്രമാനിക്ക, സലീമെന്ന് അങ്ങേത്തല. ഏതു സലീമെന്നു ചോദിക്കാനാണ് തോന്നിയത്. സ്വന്തം മോന്റെ സ്നേഹത്തോടെയുള്ള മൊഴിപോലെ സലീമെന്ന പറച്ചിൽ കാതിൽ പ്രകമ്പനം കൊണ്ടിരുന്നതിനാൽ എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചു. ഏതെങ്കിലും നാട്ടുവാസി എന്തെങ്കിലും സഹായത്തിനായിരിക്കും. ഏതു സലീമെന്നു ചോദിച്ച് ഒഴിവാക്കുന്നതായിരുന്നു ബുദ്ധി. അനാവശ്യമായ ഓരോ പൊല്ലാപ്പുകൾ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മൊബൈലുമായുള്ള ബന്ധം വേർപ്പെടുത്താൻ ഒരുങ്ങുമ്പോഴായിരുന്നു ഹദ്രമാനിക്കയിപ്പോൾ എവിടെയാണെന്നും അത്യാവശ്യമായി ഒന്നു കാണണമെന്നുമുള്ള തുടർച്ച കാതിലേക്കെത്തിയത്. ആരെന്നറിയാതെ ഞാനിവനോട് എന്താ പറയാ...നാട്ടിൽ എത്രയോ സലീമുമാരുണ്ട്. അവരെയൊക്കെ എപ്പോഴും ഓർത്തിരിക്കാൻ പറ്റോ? രാവും പകലും മലമൂത്ര ഗന്ധത്തെ പുണർന്നിക്കുന്ന ഞാനെങ്ങനെ ഓർക്കാനാണിതൊക്കെ. കാര്യമായ എന്തോ സഹായം തന്നെയെന്ന് സംസാരത്തിന്റെ തിടുക്കം സൂചിപ്പിക്കുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എനിക്കങ്ങോട്ട് നേരെ മനസ്സിലായില്ല സലി എന്നു പറഞ്ഞതിന് അറവക്കാരൻ പോക്കറിന്റെ മോനെ ഇത്രവേഗം മറന്നോ എന്നായി അവൻ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വാപ്പയും പോക്കറിക്കയും ഒന്നുപോലെ കഴിഞ്ഞിരുന്നവരായിരുന്നു. എന്റെ ദുർഗ്ഗന്ധത്തിനോടുള്ള സഹവാസം ആരംഭിച്ചതോടെയാണ് വാപ്പയുടെ ദാരിദ്രത്തിന്റെ രൂക്ഷത കുറയാൻ ഇടയായത്. വാപ്പ മരിച്ചു. പോക്കറിക്കയിപ്പോഴും ചുമച്ചുതുപ്പി പഴയതിലും മോശമായി. അദ്ദേഹത്തിന്റെ മോൻ സലി ഇവിടെ ഉണ്ടെന്ന് ഒരു തവണ കെട്ടിയോൾക്ക് ഫോൺ ചെയ്തപ്പോൾ അവൾ പറഞ്ഞത് ഇപ്പോൾ ഓർമ്മ വരുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നീയവിടെ നിൽക്ക്, ഞനിതാ എത്തിക്കഴിഞ്ഞു എന്നു പറഞ്ഞ് ആക്സിലേറ്ററിൽ കാലമർത്തി. കാണേണ്ടെന്നാണ് ആഗ്രഹമെങ്കിലും കാണണമെന്നുള്ള ത്വര മനസ്സിൽ ശക്തമാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സ്വന്തം വില്ലക്ക് അല്പം മുൻപായി വണ്ടിയൊതുക്കി. ഈ വണ്ടിയെങ്ങാനും അവൻ കണ്ടാമതി നാട്ടിൽ പാട്ടാവാൻ. അതോടെ തീർന്നു എല്ലാം. തീട്ടവണ്ടിയോടിക്കുന്ന ഹദ്രമാൻ എന്നറിഞ്ഞാൽ പോയില്ലെ മാനം....പിന്നെ കൊട്ടാരമുണ്ടായിട്ടെന്താ കാറുണ്ടായിട്ടെന്താ...? കൊല്ലങ്ങളോളം കഷ്ടപ്പെട്ടതിന്റെ പുറത്ത് നാട്ടുകാർ വെളിക്കിരിക്കുന്നതുപോലെയാവില്ലെ അത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ദൂരെ നിന്നുതന്നെ അവനെന്നെ കണ്ടിരുന്നു. എനിക്കങ്ങോട്ട് വ്യക്തമായില്ലെങ്കിലും ഒർമ്മകളിലെ നരുന്ത് ചെക്കന്റെ രൂപവുമായി സാദൃശ്യപ്പെടുത്തി തീരുമാനിക്കയായിരുന്നു. ഇതൊരു കുരിശാകും എന്ന് മനസ്സിൽ നിനച്ചാണ് അവനരുകിലെത്തിയത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഹൈദ്രമാനിക്ക, എന്തോരം നാളായി കണ്ടിട്ട് എന്നു പറഞ്ഞ് കൈ തന്നു. നന്നായി വെളുത്ത് തടിച്ചിട്ടുണ്ട്. പെട്ടെന്നൊരു അടുപ്പം കാണിക്കാൻ ഞാൻ മടിച്ചു. അവന്റെ ഓരോ വാക്കുകളും സുഖിപ്പിക്കലായി തോന്നി. ഇവനെ ഒഴിവാക്കാൻ ഇനി എന്താണൊരു വഴി?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഞാനൊന്നും കഴിച്ചില്ല, നമുക്കെന്തെങ്കിലും കഴിക്കാം, റൂമിലൊന്നും ഇരിപ്പില്ല എന്നു പറഞ്ഞ് അവന്റെ കൈ പിടിച്ച് തൊട്ടുള്ള ഹോട്ടലിലേക്ക് കയറി. റൂം പരിചയപ്പെടുത്തുന്നത് ഒഴിവാക്കാൻ തൽക്കാലം ഇതേ വഴിയുള്ളു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സ്വന്തം വീട്ടിലെ ഇല്ലായമകളുടേയും വല്ലയ്മകളുടേയും ദാരിദ്ര്യത്തിന്റേയും കടങ്ങളുടേയും ഭാണ്ഡം, ഹോട്ടലിനകത്തെ നേരിയ ശീതളിമയിലെ ആവി പറക്കുന്ന ബിരിയാണിക്കൊപ്പം അവൻ കെട്ടഴിച്ചു. ചുമച്ചുതുപ്പി എല്ലും കോലുമായ പോക്കറിക്കയുടെ രൂപത്തേക്കാൾ ദയനീയമായിരുന്നു അവന്റെ വാക്കുകൾ. ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു. അന്ത്യമില്ലാത്ത അവന്റെ നീണ്ടകഥ ഇപ്പോഴൊന്നും അവസാനിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നു മനസ്സിലാക്കിയപ്പോൾ കൈ കഴുകാനായി ഞാൻ വാഷ്ബെയ്സിനടുത്തേക്ക് നീങ്ങി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">“ഇപ്പോഴെന്താ പ്രശ്നം? അത് പറ സലി”</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരു നിമിഷം അവനെന്റെ മുഖത്തേക്കു നോക്കി. അവൻ പറഞ്ഞുവന്നതിന്റെ തുടർച്ചക്ക് എന്റെ വാക്കുകൾ വിഘ്നമായി. അനാവശ്യമായ അവന്റെ പഴങ്കഥകൾ കേൾക്കാൻ എനിക്കൊരു താല്പര്യവുമില്ലായിരുന്നു. എല്ലാം അറിയാവുന്നവ തന്നെ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">“ഞാനിവിടെയെത്തിയിട്ട് ആറു കൊല്ലം ആകുന്നുവെന്ന് പറഞ്ഞല്ലോ. ഗൾഫ് രാജ്യങ്ങളിൽ ഓരോ പൗരന്റെ കയ്യിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഇക്കാമ പോലും ( ആധാർ കാർഡ് പോലെ ഒന്ന്. ഒരു വ്യക്തിയുടെ എല്ലാ രേഖകളും ഈ കാർഡുവഴി അറിയാം. ഇതില്ലാതെ പിടിക്കപ്പെട്ടാൽ ജയിലും പിഴയും നിശ്ചയം ) എനിക്ക് കിട്ടിയിട്ടില്ല. നിതാഖാത്തിന്റെ ( പരിധി എന്നാണ് ഈ വാക്കിന്റെ ശരിയയ അർത്ഥം. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നിയമനിർമ്മാണങ്ങൾക്ക് അനുസൃതമല്ലാത്ത കമ്പനികളോ വ്യക്തികളോ ഉണ്ടെങ്കിൽ അവർക്ക് രേഖകൾ എല്ലാം ശരിയാക്കാനുള്ള പരിധി ) ആനുകൂല്യത്തിൽ നാട്ടിലേക്ക് കയറിപ്പോകാം എന്നാണ് കരുതിയിരുന്നത്. കഴിഞ്ഞില്ല!! എല്ലാ തവണത്തേയും പോലെ ഇത്തവണയും ഇവിടത്തെ ഭരണകൂടം പുതിയ നിയമങ്ങൾ അവസാന സമയമാകുമ്പോൾ ഉപേക്ഷിക്കും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷേ നിയമവിരുദ്ധമായി താമസിക്കുന്നവരെ പിടികൂടാൻ ഇവരിപ്പോൾ ശക്തമായ നടപടികൾ സ്വീകരിച്ചിരിക്കയാണെന്ന് ഹദ്രമാനിക്കക്ക് അറിയാലൊ. ഈ ആഴ്ചയിൽ രണ്ടു തവണ ചെക്കിങ്ങ് നടന്നപ്പൊ ഒരുകണക്കിന് ഞാൻ ഓടി രക്ഷപ്പെട്ടതാ. കഴിയില്ലിക്ക.... ഇങ്ങനെയിവിടെ പിടിച്ചു നിക്കാൻ....”</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അവന്റെ ശബ്ദം വിറക്കാൻ തുടങ്ങി. ശബ്ദത്തിൽ കടുത്ത നിരാശയുണ്ടായിരുന്നു, ദയനീയതയുണ്ടായിരുന്നു, എല്ലാം അവസാനിച്ചെന്ന തോന്നലുണ്ടായിരുന്നു, പരാജയം സമ്മതിക്കുണ്ടായിരുന്നു. ഞാനിവിടെ പതറാൻ പാടില്ലെന്ന് ഉപബോധമനസ്സെനിക്ക് താക്കീത് നൽകിക്കൊണ്ടിരുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">”എനിക്കിപ്പോൾ ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും സലി? ഇവിടുത്തെ നിയമങ്ങൾ നിനക്കറിയാവുന്നതല്ലേ..ഇനിയും വൈകിക്കാതെ പോലീസിന് പിടികൊടുത്ത് കയറിപ്പോകാൻ നോക്കുന്നതല്ലേ നല്ലത്...“എനിക്ക് വേറൊന്നും പറയാനില്ലായിരുന്നു. അവനെ ഒഴിവാക്കുക മാത്രമായിരുന്നു എന്റെ ആവശ്യം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">”ഇപ്പോഴെങ്കിലും നമുക്കൊന്ന് കാണാനൊത്തല്ലൊ ഹദ്രമാനിക്ക. അടുത്തടുത്ത സ്ഥലങ്ങളിലായിരുന്നെങ്കിലും അകൽച്ചയോടെയയിരുന്നു നമ്മൾ കഴിഞ്ഞിരുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇക്കാക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടത്തെ സാഹചര്യം എന്റെ വീട്ടിലൊന്ന് അറിയിക്കണം. ഞാൻ പറയുമ്പോൾ നുണയാണെന്നാ അവരുടെ ധാരണ. നമുക്കിനി പിന്നെ കാണാം“</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മേശപ്പുറത്തുനിന്ന് ഒരു പല്ലുകുത്തിയെടുത്ത് പല്ലിട കുത്തി ഹോട്ടലിനു വെളിയിൽ കടന്നു. കൈപിടിച്ച് യാത്ര പറഞ്ഞു. അവന്റെ വാക്കുകളിൽ എന്നെക്കുറിച്ച എന്തൊക്കെയോ സൂചനകൾ കിട്ടി എന്ന സംശയം തോന്നി. സഹായവാഗ്ദാനം നടത്താത്തതിന്റേയും മുറിയിലേക്ക് ക്ഷണിക്കാത്തതിന്റേയും കുറ്റബോധം നിഴലായി അങ്ങിങ്ങ് കനത്തെങ്കിലും കാറുംകോളും ഒഴിഞ്ഞ തെളിമാനമായിരുന്നു മനസ്സുനിറയെ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">രേഖകളില്ലാത്തവരെ കൂടെത്താമസിപ്പിക്കുകയോ അവർക്ക് ജോലി നൽകുകയോ ചെയ്താൽ, ചെയ്യുന്നവർ പോലും അകത്താകുന്ന നിയമമാണ്. വെറുതേയെന്തിനാ വയ്യാവേലി വലിച്ചുവെക്കുന്നത്? തന്നെയുമല്ല, എന്റെ ദുർഗ്ഗന്ധകഥ നാട്ടിൽ പരക്കുകയും ചെയ്യും. ദൂരെ, ഏതെങ്കിലും അറബിയുടെ കീഴിൽ ശരിയാക്കിക്കൊടുക്കാം. അതുപിന്നെ കടമയുടെ വായ്ത്താരിയുമായ് എന്നെത്തന്നെ ചുറ്റിത്തിരിയും. തൽക്കലം ഇത് തന്നെയാണ് ശരി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ കൂടെ കഴിയുന്ന രണ്ടുപേരും എത്തിയിരുന്നു. സ്ഥിരം കേൾക്കുന്നതായതിനാൽ ‘നാറ്റം എത്തിയൊ’ എന്ന അവരുടെ പരിഹാസത്തിന് മൂർച്ച തോന്നിയില്ല.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">“നെരത്തില് അദ്രമാന്റെ ഒര് നാട്ടാരൻ ചങ്ങായിനെ കണ്ടിന്. നിന്നെ അറ്യോന്ന് ചോയ്ച്ചു. അറീന്നും പറഞ്ഞിന്”</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ചന്ദ്രന്റെ വാക്കുകൾ എന്റെ സിരകളിൽ കടന്നലായി. വേറെ എന്തെങ്കിലും ചോദിച്ചോ എന്ന എടുത്തടിച്ചതുപോലുള്ള എന്റെ ചോദ്യം ചന്ദ്രനിൽ എന്തെങ്കിലും സംശയം സൃഷ്ടിച്ചിരിക്കുമോ.....</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">“ചോയ്ച്ചിനി, എന്താ പണീന്ന്?”</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">“എന്നിട്ട്...”</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">“സ്വന്തം ടാങ്കർ ഓടിക്ക്യാന്നും വെയ്സ്റ്റ്വാട്ടർ വലിച്ചെട്ക്കണ പണ്യാന്നും പറഞ്ഞിന്“</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">“നിയ്യെന്തിനാ അങ്ങനെ പറഞ്ഞെ? നിയ്യാരാ...എന്റെ തന്തയൊ? വിവരോം വെള്ള്യാഴ്ച്യും ഇല്ലാതെ പാസ്പോട്ടും തൂക്കി എറങ്ങിക്കോളും, സൗദി അറേബ്യയ്ക്ക്, എല്ലാരും പോണ്, ഞാനും പോണ്....ബുദ്ധില്ലാത്ത തെണ്ടി”</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സമനില തെറ്റിയവനെപ്പോലെ ഞാൻ ചന്ദ്രനെ തല്ലാൻ ചെന്നതും മമ്മദെന്നെ പിടിച്ചു മാറ്റി കട്ടിലിരുത്തിയതും അല്പനിമിഷത്തിനു ശേഷമാണ് എനിക്ക് ബോദ്ധ്യമായത്. ചന്ദ്രനും മമ്മദും ഇവനിതെന്തു പറ്റിയെന്ന ഭാവത്തോടെ സ്തംഭിച്ചിരുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കക്ക്വൊന്നല്ലല്ലൊ..കഷ്ടപ്പെട്ട് പണീട്ക്കണതല്ലെ...അതെന്ത് പണ്യായാലും കൊറവ്വൊന്നല്ലാന്ന് പറഞ്ഞ് ചന്ദ്രൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">”നീയിനി മിണ്ടര്തെട മൈരേ!“</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പിന്നീടാരും ഒന്നും പറഞ്ഞില്ല.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരാഴ്ച കഴിഞ്ഞു...രണ്ടാഴ്ച കഴിഞ്ഞു. ഇതിനിടയിൽ സലി വിളിച്ചില്ലല്ലൊ വന്നില്ലല്ലൊ എന്നോർത്തിരിക്കുമ്പോഴായിരുന്നു മൊബൈൽ ബെല്ലടിച്ചത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഭാര്യയുടെ വിളിയാണ്. മോന്ത്യായ നേരത്ത് അവൾ വിളിക്കാറില്ലല്ലൊ എന്നോർത്താണ് മൊബൈൽ ചെവിയോടടുപ്പിച്ചത്. ”പതിവില്ലാതെ നിയ്യെന്താ ഈ നേരത്ത്?“</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ആദ്യമെല്ലാം വീട്ടിൽനിന്നൊരു ഫോൺവിളി വന്നാൽ പരിഭ്രമമാണ്. എന്തോ അത്യാഹിതം സംഭവിച്ചിട്ടാണ് വിളിക്കുന്നതെന്ന ഒരു തരം വെപ്രാളമായിരിക്കും. ഞാൻ വെപ്രാളപ്പെടും എന്നവൾ മനസ്സിലാക്കിയപ്പോൾ ഹലോ ഒഴിവാക്കി വെറുതെ വിളിച്ചതാണിക്ക എന്നാക്കി തുടക്കം തന്നെ. പിന്നെപ്പിന്നെയാണ് എന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടുണ്ടെങ്കിൽ ഭാര്യയായിരിക്കില്ല വിളിക്കുകയെന്നും എന്റെ വിളി വൈകിയതുകൊണ്ട് അന്വേഷണം നടത്തുകയാണെന്നുമൊക്കെ എനിക്ക് തിരിഞ്ഞത്. ഇപ്പോഴത്തെ വിളി അത്തരത്തിലൊന്നുമല്ല. സ്വന്തം വീട്ടിലല്ലെങ്കിലും പരിസരത്തെ എന്തോ വിവരം അറിയിക്കാനാണെന്നു വ്യക്തമാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">“നമ്മ്ടെ പോക്കറിക്ക ഇന്നു കാലത്ത് മയ്യത്തായിക്ക. മയ്യത്ത് ഇത് വരെ പള്ളിക്കാട്ടിലേക്ക് എട്ത്ത്ട്ടില്ല. കാലത്ത് മൊതല് സലീനെ വിളിക്കണതാ. ഇതുവരെ അവനെ ഫോണീ കിട്ടിട്ട്ല്ല. അതാപ്പൊ ഞാൻ ഇക്കാക്ക് വിളിച്ചേ, ഇക്കാക്ക് എന്തെങ്കിലും അറിയോന്നറിയാൻ?”</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">“ശരി ഞാൻ അന്വേഷിച്ചിട്ട് വിളിക്കാം” അരുതാത്തതെന്തോ കേട്ടതായി എനിക്ക് തോന്നി. എവിടെയൊക്കെയൊ തിരിച്ചറിയാനാകാത്ത കൊളുത്തിപ്പിടുത്തം. പോക്കറിക്കായും വാപ്പയും ഇണപിരിയാത്ത ചങ്ങാതിമാരായിരുന്ന ചെറുപ്പകാലം കൂടുതൽ തെളിമയോടെ കണ്മുന്നിൽ അതാ....സ്നേഹവും വിശ്വാസവും സഹായവും എനിക്ക് മാത്രം ലഭിക്കേണ്ടതല്ലെന്നും ഞാൻ മാത്രം അനുഭവിക്കേണ്ടതല്ലെന്നും ചിന്തിച്ചെടുക്കാൻപോന്ന ചങ്ങാത്തം. അറിയാതൊരു നെടുവീർപ്പ് മുറിക്കുള്ളിൽ ശ്വാസം മുട്ടി പിടഞ്ഞു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ജനൽകതകുകൾ തുറന്നു. കരുവാളിച്ചു തുടങ്ങിയ വെയിലിഴകൾ. പകലന്തിയോളം കടുത്ത ചൂടിൽ വെന്തെരിഞ്ഞ ധൂമധൂളികൾ ചേർന്ന ചെറുകാറ്റ് ഒരാശ്വാസത്തിനെന്ന പോലെ തിടുക്കം കൂട്ടി മുറിയിലേക്കിടിച്ചു കയറി. ഏസിയുടെ തണുപ്പ് പറ്റിപ്പിടിച്ച തലയുടെ മുകൾഭാഗം അല്പം ഉയർന്നതായി അനുഭവപ്പെട്ടു. ഉച്ചക്ക് കഴിച്ച പൊറോട്ട ദഹിക്കാതെ കുളുകുളു പാടി. കുടലിനകത്തുകൂടി നീങ്ങിയ ഒരാരവം പുറത്തേക്ക് തെറിക്കാൻ തിടുക്കം കൂട്ടി. ചന്തികൾ ഇറുക്കിപ്പിടിച്ച് ആരവത്തിനെ ശ്വാസം മുട്ടിച്ചു കൊന്നു. ആരും അറിയാതെ ആരവത്തിന്റെ ഗന്ധം സ്വയം ആസ്വദിക്കുമ്പോൾ മറ്റുള്ളവർക്ക് അലോസരമുണ്ടാക്കി ദുർഗ്ഗന്ധം മുറിയിലാകെ ചിതറി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">“പോയൊന്ന് തൂറിട്ടു വാട ഹദ്രമാനെ. എന്തൊരു നാറ്റാടാ ഇത്? നിന്റെ അകത്തും പൊറത്തും ഇതേ നാറ്റാണോ?” മൂക്കു പൊത്തിപ്പിടിച്ചുകൊണ്ട് നിർദ്ദോഷമായ ഒരു ഫലിതമെന്നോണം മമ്മദ് പറഞ്ഞു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മറ്റുള്ളവർ അറിയില്ലെന്ന മൂഢധാരണ കൂടു തുറന്ന് പുറത്തു വന്നതിൽ ഞാൻ ഖിന്നനായി. ചവ്ട്ടിത്തുള്ളി മുറിക്കു പുറത്തേക്കു കടന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അല്പം കോപത്തോടെ ടാങ്കർ ലോറി സ്റ്റാട്ടാക്കി. വിശാലമായ റോഡിലൂടെ നൂറ്റിപ്പത്തിൽ പാഞ്ഞു. നാലഞ്ചു തവണ സലീമിനെ വിളിച്ചു. സ്വിച്ചോഫ് തന്നെ മറുപടി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">രണ്ടു ടാങ്കുകൾ കൂടി ഇനിയും കാലിയാക്കേണ്ടതുണ്ട്. ഒന്നാമത്തെ ടാങ്കിനകത്തേക്ക് പൈപ്പുകൾ ഇറക്കുമ്പോൾ സലീമും പോക്കറിക്കയും അവരുടെ കുടുംബവും ദൈന്യതയോടെ സ്വൈര്യം കെടുത്തിക്കൊണ്ടിരുന്നു. മരണവീട്ടിലെ കാത്തിരിപ്പും ആകാംക്ഷകളും ജോലി ഒരു യാന്ത്രികമെന്നോണം തുടരാൻ ഇടയാക്കി. മോട്ടോർ പ്രവർത്തിക്കുന്നതിന്റെ തുരുമ്പിച്ച ശബ്ദങ്ങൾക്കിടയിലും മനസ്സ് പോക്കറിക്കയുടെ വീട്ടുമുറ്റത്തായിരുന്നു. ടങ്കർ നിറഞ്ഞത് അറിഞ്ഞില്ല. പെട്ടെന്ന് മോട്ടോർ ഓഫ് ചെയ്യാൻ ടാങ്കറിനു പിന്നിലേക്ക് ഓടിച്ചെന്നു. ടാങ്കർ നിറഞ്ഞുകവിഞ്ഞ് മല-മൂത്ര-മാലിന്യ ലായനി തലയിലൂടെ ദേഹമാകെ പൊതിഞ്ഞ് തറയിലൂടെ ഒലിച്ചുകൊണ്ടിരുന്നു.</span><br />
<span style="font-size: large;"><br /></span>
</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com178tag:blogger.com,1999:blog-6441321627924911668.post-2827233299573207562013-12-16T12:40:00.000+03:002013-12-16T16:50:03.575+03:00അച്ചുവാശാന്റെ പട്ടികള്‍<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">o3 ഫെബ്രുവരി 2010</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അച്ചുവാശാനിപ്പോള്‍ നായാട്ടുകാരാനാണ്. കവിടി നിരത്തലും ജാതകനോട്ടവും കൊണ്ട് വലിയ ഗുണമില്ലാത്ത </span><span style="font-size: large;">സമയത്തായിരുന്നു വിവാഹം. അഞ്ച് പെണ്‍കുട്ടികളുടെ അച്ഛനായപ്പോള്‍ ഭാര്യയോട് </span><span style="font-size: large;">വെറുപ്പ് തോന്നി. ജീവിതം കൂട്ടിമുട്ടിക്കാന്‍ കഴിയാതായാപ്പോള്‍ ചെറിയ ചെറിയ കളവ് തുടങ്ങി. അയല്‍വീടുകളിലെ ഓട്ടുപാത്രങ്ങളാണ് മോഷ്ടിക്കുന്നതെങ്കിലും കയ്യോടെ പിടികൂടുക സാധാരണ സംഭവമാണ്. അങ്ങിനെ അച്ചുവാശാന്‍ കള്ളനാശാനായി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">രാത്രിയില്‍ തെങ്ങില്‍ കയറി കള്ളൂറ്റി കുടിക്കുന്നത് പതിവ് പരിപാടിയാണ്. സഹികെട്ട് ചെത്തുകാര് തെങ്ങില്‍ ബ്ളെയിഡ് വെക്കുകയും കള്ളുങ്കുടത്തില്‍ എന്തൊക്കെയോ കലക്കുകയും ചെയ്യാറുണ്ട്. എങ്കിലും ആശാനെ അത് ബാധിക്കാറില്ല. ആരാണ് കള്ള് ഊറ്റി കുടിക്കുന്നതെന്ന് ചെത്തുകാര്‍ക്കറിയാം. പക്ഷേ, പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു നാള് ഭാര്യയെ താഴെ നിര്‍ത്തി ആശാന് തെങ്ങില്‍ കയറി. തെങ്ങിന്റെ മുകളിലെത്തിയ സമയം ഒളിച്ചിരുന്ന ചെത്തുകാര് ഭാര്യയെ പിടിച്ച് തെങ്ങില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി. ഒന്നുമറിയാതെ കള്ളുമായ് ഇറങ്ങിവന്ന ആശാന് നാലെണ്ണം പൊട്ടിച്ച് ഉടുമുണ്ടഴിച്ച് തെങ്ങില്‍ കെട്ടിയിട്ടു. ഭാര്യയും ഭര്‍ത്താവും മുഖത്തോടുമുഖം നോക്കി രണ്ട് തെങ്ങില്‍. നടുവില്‍ കള്ളുങ്കുടം. നേരം വെളുത്ത് നാട്ടുകാരുടെ സന്ദര്‍ശനത്തിനു ശേഷം പത്ത് മണിയോടെ കെട്ടഴിച്ചു വിട്ടു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സുന്ദരികളായ അഞ്ച് പെണ്മക്കള് അയാള്‍ക്ക് തലവേദനയായിരുന്നു. </span><span style="font-size: large;">പകലെന്നൊ രാത്രിയെന്നൊ ഭേദമില്ലാതെ റോഡിലൂടെ പോകുന്നവരുടെ കണ്ണുകള്‍ ആശാന്റെ വീട്ടുമുറ്റത്തേക്ക്. പലപ്പോഴും റോഡില്‍ സൈക്കിളൊ ബൈക്കൊ കൂട്ടിയിടിച്ച് അപകടങ്ങളും പതിവായിരുന്നു. രാത്രിയിലെ ശല്യങ്ങളില്‍ നിന്ന് ഒഴിവാകാനാണ് </span><span style="font-size: large;">തെണ്ടിത്തിരിഞ്ഞു നടന്ന ഒരു ചാവാലി പട്ടിയെ സംരക്ഷിച്ചു തുടങ്ങിയത്. </span><span style="font-size: large;">ഭക്ഷണവും പരിലാളനവും നല്കിയപ്പോള് കറുത്ത നിറമുള്ള പട്ടി ഈറ്റപ്പുലിയായി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ശല്യങ്ങള്‍ക്ക് അറുതി വന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ ചാവാലിപ്പട്ടി തന്നെയാണ് ആശാന്റെ ജീവിതം മാറ്റി മറിച്ചതും. </span><span style="font-size: large;">ആശാന് നോക്കിയിരിക്കേ ഒരുനാളൊരു പ്രാവിനെ, പതിയിരുന്ന പട്ടി പിടികൂടിയതാണ് </span><span style="font-size: large;">പുതിയ ചിന്തകള്‍ക്ക് വഴി വെച്ചത്. പട്ടിയെ ഉപയോഗിച്ച് മുയലിനെ പിടികൂടുക എന്നതായിരുന്നു ചിന്ത. ചെറിയ ചെറിയ കുറ്റിക്കാടുകള്‍ക്കിടയില്‍ മുയലുകള്‍ ഉണ്ടാകും. അതിനെ പുറത്തേക്ക് ചാടിച്ച് പട്ടിയെക്കൊണ്ട് പിടിപ്പിക്കുക. പിന്നീട് അതൊരു ഹരമായി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">യജമാനന് പറയുന്നതുപോലെ അനുസരിക്കാന്‍ പട്ടി പഠിച്ചു കഴിഞ്ഞിരുന്നു. ചെത്തുകാരെ കാണുമ്പോള്‍ വര്‍ഗ്ഗ ശത്രുവിനെ കാണുന്നതുപോലെ പട്ടി കുരക്കും.</span><br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-c-YoARyj9sM/ThDA2v_IVGI/AAAAAAAAAzk/9OM6m4d0NFo/s1600/988.jpg" imageanchor="1"><img border="0" i="" src="http://3.bp.blogspot.com/-c-YoARyj9sM/ThDA2v_IVGI/AAAAAAAAAzk/9OM6m4d0NFo/s1600/988.jpg" true="" /></a></div>
<span style="font-size: large;">നേരം വെളുത്താല്‍ പട്ടിയുമായി പുറത്തിറങ്ങുന്ന ആശാന് ഒന്നൊ രണ്ടൊ മുയലുമായി തിരിച്ചെത്തും. </span><span style="font-size: large;">വെയിലത്ത് ഓടിയോടി തളര്‍ന്നു തുടങ്ങുന്ന പട്ടി, </span><span style="font-size: large;">വായില്‍ നിന്ന് വെള്ളമൊലിപ്പിച്ച് വീട്ടിലെത്തുമ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും എല്ലിന് കഷ്ണങ്ങളും നല്‍കും. പട്ടിക്കത് അമൃത് പോലെയായിരുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അച്ചുവാശാന്‍ നായാട്ടു സംഘം വിപുലീകരിച്ചു. ഇപ്പോള്‍ ആറേഴു പട്ടികളും പണിയില്ലാതെ </span><span style="font-size: large;">നടക്കുന്ന മൂന്നുപേര്‍ അനുയായികളുമായി. പട്ടികള്‍ക്ക് എല്ലിന് കഷ്ണങ്ങളും അനുയായികള്‍ക്ക് </span><span style="font-size: large;">കള്ളും കഞ്ചാവും. ലഹരി മൂത്ത് നടക്കുന്ന അനുയായികള്‍ ആശാന്റെ ആജ്ഞ അനുസരിക്കാന്‍ സദാസമയവും തയ്യാര്‍ . എണ്ണം കൂടിയപ്പോള്‍ പട്ടികള്‍ തമ്മില്‍ കടിപിടി കൂടുന്നത് നിത്യ സഭവം. അനുയായികള്‍ തമ്മത്തമ്മില്‍ വാക്കേറ്റവും വഴക്കും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇരകളെ കൂടുതല്‍ കിട്ടിത്തുടങ്ങിയപ്പോള്‍ സന്തോഷം ഏറി. ആശാന്, യജമാനന് ചമഞ്ഞരിക്കുകയും അനുയായികളും പട്ടികളും നായാട്ട് നടത്തുകയും പതിവ്. ലഹരി പിടിച്ച അനുയായികളെ വെട്ടിച്ച്, കിട്ടിയ ഇരകളില്‍ നല്ലൊരു പങ്ക് കുറ്റിക്കാട്ടിലിരുന്ന് പട്ടികള്‍ ഭക്ഷിക്കും. വഴിക്കുവെച്ച്, ബാക്കിയുള്ളവയില്‍ നിന്ന് ചിലതിനെ അനുയായികള്‍ വിറ്റ് കാശാക്കും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരിരയെ ഓടിച്ചിട്ട് പിടിക്കുന്ന വേട്ടപ്പട്ടി അതിനെ കൊന്നതിനു ശേഷമെ താഴെ വെക്കു. കൊല്ലാതെ ലഭിക്കണമെന്നുണ്ടെങ്കില്‍ ഇരയെ പിടിച്ച ഉടനെ നായാട്ടുകാര്‍ പട്ടികളില്‍ നിന്ന് വാങ്ങിയെടുക്കുകയാണ് പതിവ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നായാട്ടുസംഘത്തിന്റെ വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരുന്നു. ചെറിയ കുറ്റിക്കാട്ടില്‍ നിന്ന് വനത്തിലേക്ക് കയറി. സംഘബലം കൂടി. നായാട്ടിടം വികസിച്ചു. കൊച്ചുകൊച്ചു സംഘങ്ങള്‍ ചേര്‍ത്ത് സംഘടന ഉണ്ടാക്കി ആശാന് മുന്തിയവനായി. ചെത്തുകാരേയും നാട്ടുകാരേയും കാണുമ്പോള്‍ പട്ടികള്‍ കുരച്ചുകൊണ്ടിരുന്നു. അനുയായികള്‍ മുഷ്ക്ക് കാട്ടി. ആശാന് നെഞ്ച് വിരിച്ച് നടന്നു. പെണ്മക്കള് അനുയായികളൊത്ത് ഉല്ലസിച്ചു കഴിഞ്ഞു. കണ്ടത് കാണാതെയും കാണാത്തത് അന്വേഷിച്ചും അയാള്‍ വീര്‍പ്പ് മുട്ടി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഭക്ഷണമായി നല്‍കിയിരുന്ന എല്ലിന് കഷ്ണങ്ങളിലെ ചതി തിരിച്ചറിഞ്ഞ പട്ടികള്‍ മോങ്ങാന്‍ തുടങ്ങി. ചിലവ മുരണ്ടും കാലുകള്‍ കൊണ്ട് തട്ടിമാറ്റിയും പ്രതിഷേധിച്ചപ്പോള്‍ ചിലര്‍ ഒരു കാലുയര്‍ത്തി തെങ്ങിന്റെ താഴെ മുള്ളിയാണ് രോഷം കാണിച്ചത്. തല്ല് കിട്ടിയപ്പോള്‍ അടക്കിപ്പിടിച്ച ഓലിയിടലോടെ അവ ചുരുണ്ടു കൂടി. പട്ടികളുടെ തിരിച്ചറിവ് സംഘബലം കുറച്ചെങ്കിലും ആശാന് കൂശലുണ്ടായില്ല. പക്ഷെ ചെത്തുകാരെ കാണുമ്പോഴുണ്ടായ കുരയുടെ ശക്തി നേര്‍ത്തത് മനസ്സിനെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരിക്കല്‍ നായാട്ട് കഴിഞ്ഞ് തിരിച്ചു വരുന്ന സംഘത്തില്‍ കറുത്ത നിറമുള്ള പട്ടി ഏറ്റവും പുറകിലായി ഞൊണ്ടി ഞൊണ്ടിവന്നു. നായാട്ടിനിടയില്‍ കാലോടിഞ്ഞതാണെന്ന് മറുപടി കിട്ടി. ആശാന് ഒന്നും ആലോചിക്കാനില്ലായിരുന്നു. അകത്തുപോയി തോക്കുമായി പുറത്തു വന്നു. നിഷ്ക്കരുണം വെടിവെച്ചിട്ടു. ദയനീയമായ ശബ്ദത്തോടെ അത് നിലത്ത് കിടന്ന് പിടഞ്ഞു. താഴെ ചിതറിയ ചോരയില്‍ മണത്തു നോക്കി ചിലവ ഒറ്റക്കുതിപ്പിന് ആശാന്റെ മേലെ ചാടി വീണു. ബാക്കിയുള്ളവയും ഒത്തുകൂടി ഒരു കാട്ടുമൃഗത്തെ കടിച്ചു കീറുന്നതു പോലെ.....</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കഞ്ചാവിന്റെ ലഹരി വിട്ടുമാറിയിട്ടില്ലാത്ത അനുയായികള്‍ വേട്ടക്കിരയാകുന്ന ഒരു മൃഗത്തിന്റെ ചേഷ്ടകള്‍ കണ്ട് രസിച്ചിരുന്നു.........</span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-HkkOmdSQIec/ThDBDe-NK4I/AAAAAAAAAzo/J9zlmvpSTE4/s1600/98a.JPG" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: large;"><img border="0" height="258" i="" src="http://2.bp.blogspot.com/-HkkOmdSQIec/ThDBDe-NK4I/AAAAAAAAAzo/J9zlmvpSTE4/s400/98a.JPG" true="" width="400" /></span></a><span style="font-size: large;"><a href="http://2.bp.blogspot.com/-HkkOmdSQIec/ThDBDe-NK4I/AAAAAAAAAzo/J9zlmvpSTE4/s1600/98a.JPG" imageanchor="1" style="clear: right; display: inline !important; margin-bottom: 1em; margin-left: 1em;"><span style="text-align: left;">.</span></a></span></div>
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="font-size: large;">ആജ്ഞകള്‍ കിട്ടാതെ...</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="font-size: large;">എന്തു ചെയ്യണമെന്നറിയാതെ........!</span><br />
<span style="font-size: large;"><br /></span>
<span style="color: #cc0000;"><i>(2010 ഫെബ്രുവരിയില്‍ പോസ്റ്റ് ചെയ്ത കഥയാണ്. വായിക്കാത്താവര്‍ക്കായി വീണ്ടും പോസ്റ്റ് ചെയ്യുന്നു. വായിച്ചവര്‍ ക്ഷമിക്കുക.)</i></span></div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com111tag:blogger.com,1999:blog-6441321627924911668.post-28511295463365590742013-04-12T13:33:00.000+03:002013-04-18T20:44:41.677+03:00ഉള്‍വിളി<div dir="ltr" style="text-align: left;" trbidi="on">
<div id="yui_3_7_2_19_1365759958874_49">
<span id="yui_3_7_2_19_1365759958874_74" style="font-size: medium;"><span id="yui_3_7_2_19_1365759958874_73">12-04-2013</span></span></div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-_oKseaQmciE/UWfbueO_aGI/AAAAAAAADGE/Tp9GytyqhDE/s1600/Scan26-03-13++sy.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="640" src="http://4.bp.blogspot.com/-_oKseaQmciE/UWfbueO_aGI/AAAAAAAADGE/Tp9GytyqhDE/s640/Scan26-03-13++sy.jpg" width="390" /></a></div>
<div id="yui_3_7_2_19_1365759958874_51">
<span style="font-size: medium;"> </span><span id="yiv765575876yui_3_7_2_16_1359626348443_62" style="background-color: white; font-family: 'lucida console', sans-serif; font-size: medium;"><span id="yiv765575876yui_3_7_2_16_1359626348443_90">പെട്ടെന്ന് രണ്ടുകൈകൊണ്ടും ഉടുപ്പല്പം പൊക്കിപ്പിടിച്ച് സംഗീത പിന്നിലേക്കു ചാടി. അപകടം മണത്ത ശരീരത്തിന്റെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു അത്. ക്ഷണനേരം കൊണ്ട് ഉടുപ്പ് ശക്തിയായി കുടയാന്‍ തുടങ്ങിയെങ്കിലും വെപ്രാളം കൂടിക്കൊണ്ടിരുന്നു. ശരീരത്തിലേക്ക് പഴുതാരയോ തേരട്ടയോ മറ്റോ കയറിയോ എന്ന സംശയം കൃത്യമായി ദുരീകരിക്കാൻ സാധിക്കാതെയായി.<br />
<br />
പകൽ സമയമാണെങ്കിലും കിടപ്പുമുറിയിലെ ജനലകൾ അധികം തുറന്നിരുന്നില്ല. ആവശ്യത്തിനു വെട്ടമുണ്ടെങ്കിലും വേണ്ടത്ര വ്യക്തതയ്ക്ക് തീരെ അപര്യാപ്തം. വഴുവഴുത്ത എന്തോ കാലിൽ തട്ടിയെന്നു വ്യക്തം. ഇനി വല്ല അരണയോ എലിയോ ആകാനും മതി. അധികം പഴക്കമില്ലാത്ത കോൺഗ്രീറ്റ് വീടിന്റെ അടച്ചുറപ്പുള്ള മുറിയിലെ ഗ്രാനൈറ്റ് തറയിൽ ഇത്തരം ഇഴജന്തുക്കൾ കയറില്ലെന്നായിരുന്നു വിശ്വാസം.<br />
<br />
നേരിയ ഭയത്തിന്റെ സമ്മർദത്തോടെ സംഗീത ലൈറ്റ് ഓണാക്കി. മേശയ്ക്കടിയിലും കട്ടിലിനടിയിലും അലമാരയ്ക്കടിയിലും ഒന്നും കണ്ടില്ല. മുറിയ്ക്കു മൂലയിലായി കഴുകാനായി മാറിയിട്ട തുണികളിലെ അനക്കം കേട്ട് ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു.<br />
<br />
വലിയൊരു മൂർഖൻ പാമ്പ് പത്തി വിരിച്ച് ഉയർന്നു നിൽക്കുന്നു.‘യു’ ആകൃതിയിലുള്ള അടയാളത്തിനു മുകളിലെ രണ്ടുവരി ശല്ക്കങ്ങൾക്ക് കറുത്ത നിറം.പാമ്പ് ചെറുതായി അങ്ങോട്ടുമിങ്ങോട്ടും തലയാട്ടി രസിക്കുന്നു.<br />
<br />
മുഖാമുഖം നോക്കിയപ്പോള്‍ ശേഷിച്ചിരുന്ന ധൈര്യവും ചോർന്നു പോകുന്നതു തിരിച്ചറിയാന്‍ കഴിഞ്ഞത് അരിച്ചുകയറിയ വിറയൽ ശരീരമാസകലം വ്യാപിച്ചപ്പോഴാണ്. ഒരുൾവിളിയാലെന്നവണ്ണം ധൃതിയിൽ പുറത്തു കടന്ന് വാതിലടച്ചു കുറ്റിയിട്ടു.<br />
<br />
അപ്രതീക്ഷിതമായ ഭയം തികട്ടി വന്ന നിലവിളി, അടഞ്ഞ കോൺഗ്രീറ്റ് ഹാളിനകത്തെ ചുവരുകളിൽ തട്ടി പ്രതിഫലിച്ചതല്ലാതെ അയൽവക്കങ്ങളിലേക്കെത്താൻ പര്യാപ്തമായില്ല. തുറന്നുകിടന്നിരുന്ന ജനൽ കതകുകൾ പുറത്തിറങ്ങി ഭദ്രമായി അടച്ചു. പുറമെ നിന്ന് ‘പാമ്പ് പാമ്പ്’ എന്നു പറഞ്ഞ് ഉച്ചത്തിൽ വിളിച്ചു കൂവി. തനിക്കെവിടെ നിന്നാണ് ഇത്രയും ശബ്ദം വരുന്നതെന്ന് സംഗീത അതിശയപ്പെട്ടു. ശരീരമാസകലം പെരുത്തു കയറി ശബ്ദമായി പ്രവഹിക്കുകയായിരുന്നു.<br />
<br />
പല വീടുകളിലും അന്നേരം പുരുഷന്മാരുണ്ടായിരുന്നില്ല. എന്തൊക്കെപ്പറഞ്ഞാലും പാമ്പിനെ കൊല്ലണമെങ്കിൽ പുരുഷന്മാർ തന്നെ വേണം. രണ്ടുപേർ വടികളുമായെത്തി. അഞ്ചാറു സ്ത്രീകളും ഒന്നുരണ്ടു കുട്ടികളും കാഴ്ചക്കാരായെത്തി. അകത്തേക്കു കയറാൻ ധൈര്യപ്പെടാതെ ‘വീടിനകത്ത് പാമ്പോ’ എന്ന അതിശയത്തോടെ സ്ത്രീകളും കുട്ടികളും ആകാംക്ഷയോടെ അകത്തേക്കു നോക്കി നിന്നു.<br />
<br id="yiv765575876yui_3_7_2_16_1359904614840_106" />പണ്ടു കാലത്തായിരുന്നെങ്കിൽ </span></span><span id="yiv765575876yui_3_7_2_16_1359626348443_62" style="background-color: white; font-family: 'lucida console', sans-serif; font-size: medium;"><span id="yiv765575876yui_3_7_2_16_1359626348443_90">ഓലകൊണ്ടും </span></span><span id="yiv765575876yui_3_7_2_16_1359626348443_62" style="background-color: white; font-family: 'lucida console', sans-serif; font-size: medium;"><span id="yiv765575876yui_3_7_2_16_1359626348443_90">ഓടുകൊണ്ടും നിർമ്മിച്ച വെളിച്ചം കുറഞ്ഞ വീടുകൾക്കകത്ത് പാമ്പുകൾക്കിരിക്കാൻ സൗകര്യമായിരുന്നു. അന്നുപക്ഷെ ഇപ്പോഴത്തേതു പോലെ പാമ്പുകൾ ഓടിക്കയറിയിരുന്നതായി കേട്ടിരുന്നില്ല. ഇന്നിപ്പോൾ സർവ്വസാധാരണമാണ്. അടച്ചുറപ്പുള്ള പ്രകാശം കൂടിയ വീടുകളുടെ വാതിൽ തുറന്നിട്ടാൽ ഇരയെ ഓടിച്ച് അകത്ത് കയറുന്ന പാമ്പുകൾ ധാരാളമാണ്. മിനുസമുള്ള പ്രതലത്തിൽ പാമ്പുകളുടെ സഞ്ചാരം കഠിനമെങ്കിലും ഇരകളുടെ ദൗർലഭ്യം അവറ്റയെ നിർബന്ധിതമാക്കുന്നു. മണ്ണിനടിയിലെ മാളങ്ങൾ നഷ്ടപ്പെട്ടത് ഭൂപ്പരപ്പിലെ ഊഷരതയിൽ അലയാൻ അവറ്റകളെ ശീലിപ്പിച്ചു.<br />
<br />
തീരെ പ്രതീക്ഷിക്കാതെ പാമ്പിനെ കണ്ടപ്പോഴുണ്ടായ വെപ്രാളം മാറ്റി നിറുത്തിയാൽ സംഗീതയ്ക്ക് പാമ്പുകളെ ഇഷ്ടമായിരുന്നു. സർപ്പക്കാവുകളുടെ പരിരക്ഷയും പൂജയും മുറപോലെ നടത്തിയിരുന്ന തറവാട്ടിലായിരുന്നു ചെറുപ്പകാലം. പുല്ലാനിവള്ളികളും നീരോലിയും പേരറിയാചെടികളും കെട്ടുപിണഞ്ഞ കൊച്ചുകൊച്ചു കാടുകൾ പോലുള്ള വെഷക്കാവുകളിൽ വർഷത്തിലൊരിക്കൽ പാലും നൂറും കൊടുക്കുന്നതിനുള്ള ഏഴു ദിവസത്തെ അടിച്ചുതെളി നടത്തിയിരുന്നത് സംഗീതയായിരുന്നു. അതുകൊണ്ടു തന്നെ സർപ്പക്കാവുകൾ സംഗീതയുടെ മനസ്സിൽ ഭീതിയ്ക്കൊ, പേടിക്കേണ്ട ജീവികളാണ് സര്‍പ്പങ്ങളെന്ന ധാരണയ്ക്കൊ ഇടയില്ലായിരുന്നു.<br />
<br />
നഗര ജീവിതത്തില്‍ തീരെ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യന്റെ ആഡംബരപൂര്‍ണ്ണമായ ജീവിത സുഖങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും അനുസരിച്ച് പ്രകൃതിയെ വരുതിയിലാക്കാന്‍ പ്രയത്നിക്കുന്നതിന്റെ പരിണതഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരില്‍ നാഗങ്ങളെ മാത്രം എങ്ങിനെ ഒഴിവാക്കും? അപ്പോഴവ നഗരങ്ങളില്‍കൂടി കടന്നു കയറേണ്ടിയിരിക്കുന്നു അതിജീവനത്തിന്.<br />
<br />
വടിയുമായി അയൽവക്കക്കാരൻ അകത്തു കയറി. തൊട്ടു പിറകെ മറ്റയാളും. ആദ്യ ഭയം വിട്ടൊഴിഞ്ഞ സംഗീതയും അവരോടൊപ്പം അകത്തു കയറി. ‘അതിനെ കൊല്ലണ്ട, ഓടിച്ചു വിട്ടാൽ മതി‘ എന്നു പറയണമെന്നുണ്ടായിരുന്നു. കൂടി നിൽക്കുന്നവരുടെ മുഖത്തെ ഭയവും അതിശയവും അതിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു.<br />
<br />
വാതിൽ തുറന്നു. പാമ്പ് അതേ സ്ഥാനത്തു തന്നെ ചുരുണ്ടുകൂടി അനങ്ങാതെ കിടന്നു. അതിന്റെ കിടപ്പു കണ്ടപ്പോൾ സംഗീതക്ക് ദയ തോന്നി. എന്തെങ്കിലും ഇര വിഴുങ്ങിയതുകൊണ്ടാവും അതങ്ങിനെ കിടക്കുന്നത്. ഉപദ്രവിക്കരുതെന്ന് വീണ്ടും പറയണമെന്നു തോന്നി. പക്ഷെ നാവനങ്ങിയില്ല. കവളമ്പട്ടയുടെ ഓരം ചെത്തി ഒറ്റയടിയ്ക്ക് കൊല്ലാൻ പാകത്തിലാക്കിയ പട്ട വടിയുമായി ആദ്യം കടന്നയാൾ ഒരു പാമ്പിനെക്കൊല്ലൽ വിദഗ്ദനെപ്പോലെ പതിയെ ചുവടു വെച്ചു. പാമ്പനങ്ങിയാൽ അയാൾ വിറച്ച് താഴെ വീഴുമെന്നാണ് തോന്നിയത്. സംഗീതയ്ക്ക് പക്ഷെ ഭയം നിശ്ശേഷം മാറിയിരുന്നു.<br />
<br />
അയാൾ പട്ട വടിയുയർത്തി സർവ്വ ശക്തിയും സംഭരിച്ച് ആഞ്ഞടിച്ചു. വട്ടത്തിൽ ചുരുണ്ടു കൂടിയിരുന്ന പാമ്പിന്റെ അടിയേറ്റ ഭാഗങ്ങള്‍ ഗ്രാനൈറ്റിനോടു ചേര്‍ന്ന് പരന്നൊട്ടി. തോലു പൊട്ടി മാംസം പുറത്തായെങ്കിലും തലയുയര്‍ത്തി ഫണം വിടര്‍ത്തി പിന്നെ സാവധാനം പത്തി താഴ്ത്തി താഴേക്കു താണു. തറയിലും താഴെക്കിടന്ന തുണികളിലും ചോരയും മാസത്തുണ്ടുകളും ചിതറിത്തെറിച്ചു. </span></span><span id="yiv765575876yui_3_7_2_16_1359626348443_62" style="background-color: white; font-family: 'lucida console', sans-serif; font-size: medium;"><span id="yiv765575876yui_3_7_2_16_1359626348443_90">സംഗീത കണ്ണുകളടച്ച് മുഖം തിരിച്ചു. </span></span> <br />
<div id="yui_3_7_2_19_1365759958874_66">
<span id="yiv765575876yui_3_7_2_16_1359626348443_62" style="background-color: white; font-family: 'lucida console', sans-serif; font-size: medium;"><span id="yiv765575876yui_3_7_2_16_1359626348443_90"><br />
വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ ഭർത്താവിനോടു വിവരങ്ങൾ ധരിപ്പിക്കുമ്പോൾ തൊണ്ട ഇടറിയിരുന്നു, പുറത്തു വരുന്ന ശബ്ദത്തിനു വേദനയുടെ നനവുണ്ടായിരുന്നു. മൂർഖൻ പാമ്പുമൊത്ത് കിടപ്പു മുറിക്കത്ത് പെട്ടുപോയ ഭാര്യയുടെ അപ്പോഴത്തെ മാനസികാവസ്ഥ അയാളിൽ നടുക്കം സൃഷ്ടിച്ചു. കഴിഞ്ഞ ഒരു വർഷത്തിടയിൽ നാലു തവണയാണ് വീടിനു പുറത്ത് ഇതുപോലെ പാമ്പുകളെ കണ്ടെത്തി കൊന്നിരുന്നതെന്ന ഓർത്തെടുക്കൽ അയാളിൽ നടുക്കത്തിന്റെ ആക്കം കൂട്ടി. പുറത്തെ കേൾവികളിൽ നിന്ന് സർപ്പക്കാവുമായി ബന്ധപ്പെട്ടാണ് പാമ്പു വിഷയം സംജാതമാകുന്നതെന്ന ധാരണ അയാളിൽ തല പൊക്കിയപ്പോഴൊക്കെ തൊട്ടടുത്ത് ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടന്നിരുന്ന പറമ്പ് അതിനെ ഖണ്ഡിച്ചു കൊണ്ടിരുന്നു. പാമ്പിനെ കണ്ടെത്താനും നശിപ്പിക്കാനും കഴിഞ്ഞതിൽ അയാൾ ആശ്വാസം കൊണ്ടു.<br />
<br />
വീടിനു പുറത്ത് പാമ്പുകളെ കൊന്നതു പോലായിരുന്നില്ല മുറിക്കകത്തെ പാമ്പിനെ ചതച്ചുപൊട്ടിച്ചു കൊന്ന കാഴ്ച സംഗീതയിൽ നിറഞ്ഞു നിന്നത്. മാസങ്ങളോളം ആ കാഴ്ച ഉണങ്ങാത്ത മുറിവു പോലെ വിങ്ങിക്കൊണ്ടിരുന്നു. സ്വതവേ പ്രസന്നവതിയായ സംഗീതയിൽ മൗനത്തിന്റെ നിഴലാട്ടം കടന്നു കൂടിയത് ആ സംഭവത്തിനു ശേഷമായിരുന്നു. ഒറ്റയ്ക്കിരിക്കാനും ചിന്തിക്കാനും സമയത്തെ മെരുക്കിയെടുത്തു.<br />
<br />
നിലനിന്നിരുന്ന ആവാസവ്യവസ്ഥ തകിടം മറിയുന്നതിനു കാരണമായ പ്രപഞ്ചത്തിലെ നേരുകള്‍ തലകീഴായതും കാരുണ്യം നഷ്ടപ്പെടുന്നതും, തനിച്ചാകുമ്പോള്‍ സംഗീത ചിന്തിച്ചുകൂട്ടി. പാമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന, ഭയമില്ലാതിരുന്ന കുട്ടിക്കാലം തിരിച്ചു വന്നെങ്കില്‍ എന്നാശിച്ചു. സ്വയം സ്വരുക്കൂട്ടിയെടുക്കുന്ന ഭയത്തെ ആത്മരക്ഷ എന്ന പേരില്‍ മറ്റൊന്നിനുമേല്‍ പ്രയോഗിക്കുന്നത് തികഞ്ഞ സ്വാര്‍ത്ഥതയാണ്.<br />
<br />
തുലാവർഷവും കാലവർഷവും ഭൂമിക്കു മുകളിൽ തകര്‍ത്തുപെയ്തിരുന്ന ആദ്യ നാളുകളിൽ തളം കെട്ടിക്കിടന്ന പറമ്പുകളിലെ കലക്കവെള്ളത്തിൽ തവളകളും ചെറുജീവികളും തിമിർത്താടി മതി മറന്നിരിക്കുമ്പോൾ അറിയാതെ ചിലവയെല്ലാം പാമ്പുകളുടെ ഇരയായി തീരാറുണ്ട്. തവളകളുടെ മാക്രോം വിളികളും ചിവീടുകളുടെ കരച്ചിലും പോലുള്ള നാനാതരം ശബ്ദങ്ങൾ പ്രപഞ്ചത്തിൽ നേർത്തതോടെ ഒറ്റയും തറ്റയുമായി അവശേഷിക്കുന്നവയെ എവിടെയാണെങ്കിലും ഓടിച്ചിട്ടു പിടിച്ചു ഭക്ഷിക്കാൻ സ്ഥലവും കാലവും നോട്ടമില്ലെന്നായി. സംഗീത ഇടയ്ക്കിടയ്ക്ക് നെടുവീർപ്പിട്ടു കൊണ്ടിരുന്നു.<br />
<br />
ഒരു വേനല്‍ക്കാലത്ത്, ഈർപ്പമില്ലാത്ത മണ്ണിനു മുകളിൽ കത്തുന്ന വെയിൽ പുരയ്ക്കു ചുറ്റും ദാക്ഷിണ്യമില്ലാതെ ജ്വലിച്ചു നിന്ന ഒരുച്ച നേരത്ത് കുളി കഴിഞ്ഞ് മുറ്റത്ത് നിൽക്കുകയായിരുന്നു സംഗീത. തല ഒരു വശം ചരിച്ചു പിടിച്ച് മുടിയിഴകളിലെ നനവുകളിലൂടെ കൈവിരലുകളോടിച്ച് മുടിയുടെ ഇട വിടർത്തി കോതിയൊരുക്കുമ്പോഴായിരുന്നു ഒരു തവളയുടെ അന്തം വിട്ട കരച്ചിൽ കേട്ടത്. രണ്ടു ചാട്ടത്തിനു പുരയ്ക്കകത്തു കടന്ന തവളയ്ക്കു പുറകെ ശരവേഗത്തിലായിരുന്നു പാമ്പും ഓടിക്കയറിയത്. മറ്റു മുറികളുടെ വാതിലടഞ്ഞു കിടന്നതിനാൽ തവളയ്ക്കൊളിക്കാൻ സുരക്ഷിതസ്ഥാനം കിട്ടാതെ പുറത്തേക്കു തന്നെ തിരിച്ചു പോയി, പുറകെ പാമ്പും. തവളയുടെ പരാക്രമവും പാമ്പിന്റെ നിശ്ചയദാര്‍ഢ്യവും അല്പനേരം നോക്കിനിന്ന സംഗീത അവ കണ്ണിൽ നിന്നു മറഞ്ഞപ്പോൾ അകത്തു കയറി പുറത്തേക്കു നോക്കിയിരുന്നു.<br />
<br />
സംഗീത ഓർക്കുകയായിരുന്നു. ഭക്ഷണവും പാർപ്പിടവും സകല ജീവികൾക്കും പ്രധാനപ്പെട്ടതു തന്നെ. അള മുട്ടിയാൽ ചേരയും കടിക്കും എന്നു പറയുന്നത് പോലെ ഭക്ഷണത്തിനു വിഘ്നം വന്നാൽ എവിടേയും അതിക്രമിച്ചു കടക്കാൻ ആരും പഠിപ്പിക്കേണ്ടതില്ല. മണ്ണിനടിയിലെ മാളങ്ങൾ തന്നെ ഇല്ലാതായിരിക്കുന്ന സാഹചര്യത്തിൽ ‘പാമ്പുകൾക്ക് മാളമുണ്ട്’ എന്ന പാട്ടിലെ വരികൾ തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. വിഷത്തിന് വിഷം ചികിത്സ എന്നാവുമ്പോൾ അതിക്രമിച്ചുള്ള ഇത്തരം കടന്നു കയറ്റങ്ങളെ തടയിടാൻ കടന്നു കയറ്റക്കാരെ തന്നെ കാവലേർപ്പെടുത്തുന്നതാണ് വഴി, അല്ലാതെ കൊല്ലലല്ല. എന്തിന്റെ പേരിലായാലും അതിനെ ന്യായികരിക്കാന്‍ വയ്യ.<br />
<br />
അതേ തവള തന്നെ വീണ്ടും അകത്തേക്ക് ചാടിക്കയറി വന്നു. ഇത്തവണ ചാടിവീണിടത്തുനിന്നും തുടർന്നു ചാടാൻ അതിനു വയ്യാതായിരിക്കുന്നു. തവളയുടെ മരണത്തിനു മുന്നുള്ള ഏതാനും നിർണ്ണായക നിമിഷങ്ങളുടെ പ്രയത്നത്തിനൊടുവിൽ രക്ഷപ്പെട്ടെന്ന ആശ്വാസത്തോടെ വീർത്തും ചുരുങ്ങിയും കിതച്ചുകൊണ്ടായിരിക്കാം; തളർന്നിരുന്നു. ഇത്ര സമയവും പാമ്പിൽ നിന്നുള്ള രക്ഷപ്പെടലിന്റെ ചെറുത്തു നില്പേല്പിച്ച ക്ഷീണം.<br />
<br />
അതാ...പാമ്പും മുറ്റത്ത് നിൽക്കുന്നു. തവള അകത്തു കയറി എന്ന സംശയമോ, തന്റെ സാന്നിധ്യം മനസിലാക്കിയ ശങ്കയോ പാമ്പിനുണ്ടായിരുന്നതായി സംഗീതക്കു തോന്നി. അതിനെ അകത്തു കയറ്റാതിരിക്കാൻ വാതിലിനോടു ചേർന്നിരുന്ന് കാലുകൾ നീട്ടി വെച്ചു. സാരി വലിച്ചിട്ട് കാലിന്റെ പാദം മൂടി. സൂക്ഷ്മ നിരീക്ഷണം പാമ്പിനു സാദ്ധ്യമല്ലെന്നറിയാമായിരുന്നു. തറയിലെ ഘര്‍ഷണങ്ങളിലൂടേയും നാവു നീട്ടിയുള്ള ഘ്രാണത്തിലൂടേയും അതുപക്ഷെ സഹചര്യം വ്യക്തമായി മനസ്സിലാക്കും.<br />
<br />
അനങ്ങാതിരുന്നപ്പോൾ പാമ്പ് പതിയെ അകത്തേക്കു കയറാൻ ശ്രമം തുടങ്ങി. നേരിയ ഭയം തോന്നിച്ചു. ഇറയത്തു കയറിയ പാമ്പ് തല ഉയർത്തി അകത്തേക്കു നോക്കിയതും തവളയെ കണ്ടതും സംഗീതയുടെ കാലിലൂടെ കയറി അകത്തു കടന്നതും തവളയെ പിടിച്ചതും ഞൊടിയിടയിലായിരുന്നു. തവളയുടെ ശുഷ്ക്കിച്ച കരച്ചിൽ പാമ്പിന്റെ വായിലൂടെ താഴേക്കിറങ്ങിക്കൊണ്ടിരുന്നു.<br />
<br />
കിട്ടാക്കനിയായ ഭക്ഷണം മാത്രമാണ് അതിനിപ്പോള്‍ ആവശ്യമെന്ന് സംഗീതക്ക് തോന്നി. പ്രകൃതി അതിനു നല്കിയ ന്യായമായ ഭക്ഷണത്തെ, തടസ്സപ്പെടുത്തുന്നത് തെറ്റാണ്. പ്രകൃതിവിരുദ്ധമായി പെരുമാറാന്‍ സംഗീതക്ക് കഴിയുന്നില്ല.</span><br />
<span id="yiv765575876yui_3_7_2_16_1359636277879_64">ഇനി ബഹളമുണ്ടാക്കി നാട്ടുകാരെ വിളിച്ചുകൂട്ടി ദാരുണമായതിനെ തല്ലിക്കൊല്ലുന്നത് ഒരിക്കൽ കൂടി കാണാൻ ത്രാണിയില്ലാതെ എഴുന്നേറ്റ് അകത്തേക്കു മാറി നിന്നു. വലിയ തിടുക്കം കൂട്ടാതെ അതിഴഞ്ഞ് ചുമരരികു ചേർന്ന് വാതിൽക്കലെത്തി. തലയുയർത്തി ചരിഞ്ഞ് സംഗീതയെ നോക്കി. പുറത്തേക്കു പോകേണ്ടതിനു പകരം തല താഴ്ത്തി പതിയെ സംഗീതയുടെ നേർക്ക് മിനുസമുള്ള പ്രതലത്തിലൂടെ തെന്നിത്തെന്നി ഇഴഞ്ഞു. തെന്നിത്തെന്നിയുള്ള ഇഴച്ചിലിൽ വേഗത കൂടുതലെന്ന പ്രതീതി സൃഷ്ടിച്ചത് ഭയം ജനിപ്പിക്കാതിരുന്നില്ല.<br />
<br />
രണ്ടും കല്പിച്ച് അവിടെ തന്നെ നിന്നു. കാലിനരുകിലെത്തിയ പാമ്പ് നാവു നീട്ടി മണപ്പിച്ചു. നേരത്തുവന്ന ഭയം പാമ്പിനോടുള്ള സ്നേഹത്തിന്റെ തോതുയര്‍ത്തി. തന്റെ മണം അതിനു പകരാനായി സംഗീത സാരിയല്പം ഉയർത്തി കണങ്കാലുകൾ വെളിയിലാക്കി. പാമ്പിന്റെ ചലനങ്ങള്‍ സശ്രദ്ധം വീക്ഷിച്ച് അനങ്ങാതെ നിന്നു. ഇപ്പോള്‍ നേരിയ ഭയം പോലും അകന്നകന്നു പോകുന്നു. കാൽവിരലുകളിലെല്ലാം തല മുട്ടിച്ച് മണത്ത പാമ്പ് സാവധാനം കോണിച്ചോട്ടിലേക്കു കയറി ചുരുണ്ടു കൂടി.<br />
<br />
കുട്ടിക്കാലത്തെ സർപ്പക്കാവും അടിച്ചുതെളിയും മനസ്സിലോടിയെത്തിയപ്പോൾ സ്റ്റോർ മുറിക്കകത്തു പോയി ഒരു ചാക്കെടുത്ത് പാമ്പിനരുകിലേക്ക് നീക്കിയിട്ടു കൊടുത്തു. കോണിച്ചോട്ടിലെ ചുമരിനോടു ചേർന്ന മൂലയിലായിരുന്നതിനാൽ മറ്റാരുടെയെങ്കിലും നോട്ടം അങ്ങോട്ടെത്തുമെന്ന പേടി വേണ്ട.<br />
<br />
വാവ സുരേഷ്<span style="color: red;">*</span> പറഞ്ഞതുപോലെ ചവച്ചിറക്കലും കുടിയുമില്ലാതെ വിഴുങ്ങല്‍ മാത്രമായ പാമ്പിന്, എന്തു ഭക്ഷണം കൊടുക്കുമെന്ന സംശയം പിടികൂടി. </span></span><span id="yiv765575876yui_3_7_2_16_1359626348443_62" style="background-color: white; font-family: 'lucida console', sans-serif; font-size: medium;"><span id="yiv765575876yui_3_7_2_16_1359636277879_64">പാലും നൂറും </span></span><span id="yiv765575876yui_3_7_2_16_1359626348443_62" style="background-color: white; font-family: 'lucida console', sans-serif; font-size: medium;"><span id="yiv765575876yui_3_7_2_16_1359636277879_64">കൊടുക്കുന്നു എന്നല്ലാതെ അത് കഴിക്കുന്നതു കണ്ടവരാരും ഇല്ലാത്തതിനാല്‍ വാവ സുരേഷ് പറഞ്ഞതിനെ വിശ്വസിക്കാം. അങ്ങിനെയെങ്കില്‍ ജീവനില്ലാത്തവയെ ഭക്ഷിക്കുമെന്നു കരുതാനും വയ്യ. അതെന്തെങ്കിലുമാകട്ടെ....<br />
<br />
മാസങ്ങളോളം പാമ്പ് ആ വീട്ടിൽ ഒരതിഥിയായിട്ടും സംഗീതയല്ലാതെ ഒരു കുഞ്ഞുപോലും അതറിഞ്ഞിരുന്നില്ല. ഭർത്താവിനെ അറിയിക്കാതെ കുറ്റബോധം കനത്തു വിങ്ങുമ്പോഴും അറിയിച്ചാലുണ്ടാകുന്ന തീരുമാനത്തെ ഭയന്ന് അടക്കിയിരുന്നു. അകത്തുവെച്ച് പാമ്പിനെ തല്ലിക്കൊന്നതിനു ശേഷമുണ്ടായ സംഗീതയുടെ മൗനം ഈയിടെയായി അവളെ വിട്ടൊഴിഞ്ഞത് അയാൾക്കനുഭവപ്പെട്ടിരുന്നു. അതൊരു സ്വാഭാവിക മാറ്റത്തിലുപരിയായി മറ്റെന്തെങ്കിലും ചിന്തിക്കാൻ അയാൾക്ക് കാരണങ്ങളൊന്നുമില്ലായിരുന്നു.<br />
<br />
വിഷപ്പാമ്പിനെ മെരുക്കിയെടുത്ത കഴിവിന്റെ അഭിമാനം മനസ്സിലങ്ങനെ തിക്കുമുട്ടിയപ്പോൾ സംഗീത ഭർത്താവിനു മുന്നിൽ വിഷയം അവതരിപ്പിച്ചു. ഇത്രയും നാൾ വലിയൊരു ഒളിച്ചുവെപ്പിന് സംഗീതക്കെങ്ങിനെ കഴിഞ്ഞുവെന്നയാൾ അത്ഭുതപ്പെട്ടു. വിശ്വാസം വരാത്ത സംശയഭാവം അയാളുടെ മുഖത്ത് പ്രകടമായി. വളര്‍ത്തു മൃഗത്തെപോലെ ഒരു പാമ്പിനെ വീടിനകത്തു പരിപാലിക്കുന്നതില്‍ അയാള്‍ അതൃപ്തി കാട്ടി. അവിസ്വസനീയതയും അമ്പരപ്പും അയാളെ കോപിഷ്ടനാക്കി. സംഗീത അയാളുടെ കൈ പിടിച്ചെഴുന്നേല്പിച്ച് കോണിച്ചോട്ടിലേക്കു കൊണ്ടുപോയി. ഭാര്യയുടെ സ്നേഹത്തിനു മുന്നില്‍ അയാള്‍ക്ക് അനുസരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കാല് തറയിലൂന്നാൽ പോലും അയാൾക്ക് ഭയം തോന്നി. കൊണിച്ചോട്ടിലെ വെളിച്ചത്തിന്റെ നേർപ്പ് ഭയം വർദ്ധിപ്പിച്ചു. സംഗീത കൈ നീട്ടി പാമ്പിനെ തൊട്ടു. അത് തല നീട്ടി പതിയെ പുറത്തു വന്നു. ഫണം വിടർത്തി ഉയർന്നു നിന്നു. അയാൾ ഭയന്ന് പുറകോട്ടു മാറി.<br />
<br />
“പേടിക്കണ്ട...അതൊന്നും ചെയ്യില്ല.”<br />
<br />
“മതിമതി..അതിനെ ഇപ്പോത്തന്നെ തല്ലിക്കൊന്ന് കളയണം."<br />
<br />
“ഇതിനേം കൂടി തല്ലിക്കൊന്നാൽ വേറെ വരില്ലേ? പിന്നെ അതിനേം കൊല്ലണ്ടേ...? പിന്നേം....!”<br />
<br />
“എന്നാ...കൊല്ലാനേതായാലും ഞാൻ പറയുന്നില്ല. പക്ഷെ വീടിനകത്തുനിന്ന് പുറത്താക്കിയേ തീരു. സൂക്ഷിക്കണം..വെഷപ്പാമ്പാ." ഇനി ഈ പാമ്പ് ഇത്രയും നാള് അകത്തുണ്ടായത് കൊണ്ടായിരിക്കുമോ മറ്റു പാമ്പുകള്‍ കുറെ കാലാമായി വീടിനകത്ത് കയറാതിരുന്നതെന്ന സംശയമായിരുന്നു അയാളില്‍ ചെറിയൊരു വിട്ടുവീഴ്ചയ്ക്ക് കാരണമായത്.<br />
<br />
പിറ്റേന്ന് സംഗീത കുളിക്കാൻ കയറിയ സമയത്തായിരുന്നു അയൽവീട്ടിലെ അമ്മുക്കുട്ടി കളിക്കാനെത്തിയത്. കുട്ടികൾക്ക് സംഗീതയേയും, സംഗീതക്ക് കുട്ടികളേയും വലിയ ഇഷ്ടമായിരുന്നു. സംഗീതച്ചേച്ചിയൊത്ത് കളിക്കുകയെന്നതാണ് കുട്ടികളുടെ പ്രിയ വിനോദം, മറിച്ചും.<br />
<br />
”അമ്മുക്കുട്ടി നേരത്തേ വന്നോ?“ കുളിമുറിയിൽ നിന്ന് സംഗീത വിളിച്ചു ചോദിച്ചു.<br />
<br />
”ചേച്ചി കുളിയ്ക്കാൻ നേരം വൈകിയതാ“<br />
<br />
”മോളവിടെ നിക്ക്. ചേച്ചിയിപ്പൊ വരാം“<br />
<br />
അമ്മുക്കുട്ടിപ്പിന്നെ പുറത്തേക്കിഴഞ്ഞു പോകുന്ന പാമ്പിനെ കണ്ട് ഒച്ച വെച്ചതും, അമ്മുക്കുട്ടിയുടെ അനക്കം കേട്ട് പാമ്പ് തിരികെ വന്ന് കോണിച്ചോട്ടിൽ കയറിയതും, ഭയന്നു വിറച്ച് അമ്മുക്കുട്ടി കാറിക്കാറി കരഞ്ഞതും വെള്ളം തുറന്ന് ധൃതിവെച്ച് കുളിക്കുന്നതിനിടയിൽ സംഗീത കേൾക്കുന്നുണ്ടായിരുന്നില്ല. പാമ്പെന്ന ശബ്ദം വ്യക്തമല്ലാതെ കേള്‍ക്കുന്നതായി തോന്നിയതിനാൽ വെള്ളം ഓഫാക്കി പുറത്തേക്കു ശ്രദ്ധിച്ചു. പുറത്ത് ആരുടെയൊക്കെയോ തിരക്കു പിടിച്ച സംസാരങ്ങളും വടിയെടുക്കെന്ന ആജ്ഞകളും കേട്ടതോടെ ചങ്കിനകത്ത് കൊള്ളിയാൻ മിന്നി. കയ്യിൽ തടഞ്ഞതെടുത്ത് വാരിച്ചുറ്റി പെട്ടെന്ന് കുളിമുറിക്കു പുറത്തിറങ്ങി. പിന്നെ കോണിച്ചോട്ടിലേക്കൊരോട്ടമായിരുന്നു.<br />
<br />പാമ്പിനെ അടിക്കാന്‍ കൈപ്പാങ്ങ് നോക്കിനിന്ന </span></span><span style="background-color: white; font-family: 'lucida console', sans-serif; font-size: medium;">കോണിച്ചോട്ടിലുള്ള</span><span style="background-color: white; font-family: 'lucida console', sans-serif; font-size: medium;">വരെ സംഗീത തള്ളിമാറ്റി.</span><br />
<span style="background-color: white; font-family: 'lucida console', sans-serif; font-size: medium;">
<br />
“അതിനെ കൊല്ലണ്ട!” കുളി മുഴുവിക്കാതെ ഈറനോടെയെത്തിയ സംഗീതയുടെ ഉന്മാദാവസ്ഥയിലായിരുന്ന വാക്കുകൾ കേട്ട് എല്ലാവരും സ്തബ്ധരായി. സംഗീതയുടെ ഭാവം കണ്ടവർ പുറകോട്ടു മാറി.<br />
<br />
കുനിഞ്ഞിരുന്ന് കോണിച്ചോട്ടിലേക്കു കയ്യിട്ട് സംഗീത പാമ്പിനെ പിടിച്ചു. സാമാന്യം ഭേദപ്പെട്ടൊരു മൂർഖൻ കയ്യിൽ ചുറ്റിവരിഞ്ഞ് പത്തി വിടർത്തി നിന്നു. അത്ഭുതവും ഭയവും കലർന്നെല്ലാരും പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.<br />
<br />
“അത് വെറും പാമ്പല്ല....സർപ്പമാണ് സർപ്പം...” കൂട്ടത്തിൽ പ്രായം കൂടിയൊരു മുത്തശ്ശി പറഞ്ഞു. പലരിലും ഭക്തിയുടെ പ്രകാശം പൊഴിയാൻ തുടങ്ങി. ചിലർ അറിയാതെ കൈകൂപ്പി വണങ്ങി നിന്നു.<br />
<br />
“അവള് പറഞ്ഞതാ ശെരി. കൊല്ലണ്ട. അവള്ടെ മൊകം കണ്ടൊ ചൊമന്നത്...? സർപ്പസുന്ദരിയാ അവള്...” മുത്തശ്ശി തുടർന്നു.<br />
<br />
‘ഈ തള്ള്യ്ക്ക് പ്രാന്താ..എവിട്യാ അവൾടെ മൊകം ചൊമന്നേ?’ എന്നു പറഞ്ഞ് കയ്യിലിരുന്ന വടി ദൂരേക്ക് വലിച്ചെറിഞ്ഞ് പാമ്പിനെക്കൊല്ലൽ വിദഗ്ദൻ നിരാശയോടെ നടന്നു നീങ്ങി.<br />
<br />മനസ്സിൽ ഊറിക്കൂടിയ ചിരി പുറത്തേക്കു ചാടാതിരിക്കാൻ പണിപ്പെട്ടുകൊണ്ട്</span><span style="background-color: white; font-family: 'lucida console', sans-serif; font-size: medium;"> </span><span style="background-color: white; font-family: 'lucida console', sans-serif; font-size: medium;">സംഗീത</span><span style="background-color: white; font-family: 'lucida console', sans-serif; font-size: medium;"> പാമ്പിനെയുമെടുത്ത് അകത്തേക്കു തിരിച്ചു നടന്നു. </span><br />
<span style="background-color: white; font-family: 'lucida console', sans-serif; font-size: medium;">
-----------------<br />
<span id="yiv765575876yui_3_7_2_16_1359904614840_322">*<b><a href="http://balaramapuram-brc.blogspot.com/2012/01/blog-post_14.html" target="_blank">വാവ സുരേഷ്</a></b>:- <b><span style="font-size: small;"><i>പാമ്പുകളെ സ്നേഹിക്കുന്ന അവയെ ഉപദ്രവിക്കാതെ</i></span></b></span></span><br />
<b><span style="font-size: small;"><i><span id="yiv765575876yui_3_7_2_16_1359626348443_62" style="background-color: white; font-family: 'lucida console', sans-serif;"><span id="yiv765575876yui_3_7_2_16_1359904614840_322">പിടികൂടി ഒഴിവാക്കിത്തരുന്ന കേരളത്തിലിന്ന് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന വ്യക്തി.</span></span></i></span></b></div>
</div>
</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com199tag:blogger.com,1999:blog-6441321627924911668.post-26713088416969298052013-03-20T18:15:00.000+03:002013-03-20T18:15:14.660+03:00പാഠം ഒന്ന്....നാടൻ പശു.<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
20-03-2013</div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-8OreQun1Bok/UUifeMwDceI/AAAAAAAAC-4/ispA3Kdm1Kw/s1600/Ramji+10-03-13+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="327" src="http://1.bp.blogspot.com/-8OreQun1Bok/UUifeMwDceI/AAAAAAAAC-4/ispA3Kdm1Kw/s400/Ramji+10-03-13+copy.jpg" width="400" /></a></div>
<br />
<br />
<div id="yiv277441867yui_3_7_2_16_1362041635172_49" style="font-family: 'lucida console', sans-serif; font-size: 16px;">
<span id="yiv277441867yui_3_7_2_16_1362124318205_58">പശു നമുക്ക് ചാണകവും മൂത്രവും തരുന്നു. അതുപയോഗിക്കാഞ്ഞാല്‍ പ്രകൃതി കരയും. എന്തിനാണ് പ്രകൃതി കരയുന്നത്? നമ്മള് നന്നായി ജീവിക്കണമെന്ന് പ്രകൃതി ആഗ്രഹിക്കുന്നു.<br />
------------------------------------------</span></div>
<div class="separator" style="clear: both; text-align: center;">
</div>
<div id="yiv277441867yui_3_7_2_16_1362041635172_51" style="font-family: 'lucida console', sans-serif;">
മാധവേട്ടൻ മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞതേ ഉള്ളു. മരിച്ചു എന്നു പറയുന്നത് ശരിയല്ല. ആത്മഹത്യ ചെയ്തയാൾക്ക് ജീവനൊടുക്കി എന്നതാണ് ഭംഗിയായ വാക്ക്. ജീവനൊടുക്കി എന്നതും ഒരർത്ഥത്തിൽ തെറ്റാണ്. കടം കയറി ആത്മഹത്യചെയ്യുമ്പോൾ അത് കൊലപാതകമാണ്.<br />
<br />
ഇവിടെ ആത്മഹത്യപോലും അല്ലെന്നാണ് വാദം. ഹാർട്ടറ്റാക്ക് ആണത്രെ! കീടനാശിനി കഴിച്ച് വാഴക്കൂട്ടത്തിൽ കിടന്ന് പിടഞ്ഞുപിടഞ്ഞ് ചാവുന്നത് ഞാൻ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളു. പോസ്റ്റ്മാർട്ടം കഴിഞ്ഞപ്പോൾ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടും നാടു ഭരിക്കുന്നവർക്കാണ് ഹാർട്ടറ്റാക്കാക്കാൻ ധൃതി. ജീവൻ പോകുമ്പോഴുള്ള പരാക്രമംകൊണ്ട് ഇളകിക്കിടന്ന വാഴത്തോട്ടത്തിലെ മണ്ണ് കൈകൊണ്ടും കാലുകൊണ്ടും മാന്തിപ്പരത്തിയിരിക്കുന്നത് കണ്ടാൽ ഏതു കണ്ണുപൊട്ടനും പോസ്റ്റുമാർട്ടത്തിന്റെ റിസൾട്ടൊന്നും ആവശ്യമില്ല മാധവേട്ടൻ വെഷം കഴിച്ചതാണെന്ന് മനസ്സിലാക്കാൻ.<br />
<br />
മാധവേട്ടന്റെ മരണം കൂടുതൽ നഷ്ടം വരുത്തിയത് എനിക്കാണ്. രണ്ടാഴ്ചകൊണ്ട് എല്ലും തോലുമായി. ഭയവും പെരുകി. മൂന്നു കൂട്ടരാണ് ഇതിനിടയിൽ എന്നെ കാണാന്‍ വന്നുപോയത്. നാടൻ പശുവിനെ അവർക്കാർക്കും പോതിച്ചില്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല. ഓരോ തവണയും യന്ത്രം വെച്ച് ലിറ്റർ കണക്കിന് പാലൂറ്റിയെടുത്ത് പാൽ സൊസൈറ്റിയിൽ കൊണ്ടുപോകുന്നവർക്ക് അള്ളിപ്പിടിച്ച അമ്ടുള്ള എന്നെ പിടിക്ക്യോ?<br />
<br />
മാധവേട്ടന്റെ മോനാണ് എന്നെ വിറ്റൊഴിവാക്കാൻ തിടുക്കം. മാധവേട്ടന്റെ ഭാര്യക്കാണെങ്കിൽ എന്നെ വിറ്റു കിട്ടുന്ന കാശുകൊണ്ട് അത്രയെങ്കിലും കടം വീട്ടാലോ എന്ന ആശ്വാസമുണ്ടെങ്കിലും രണ്ടു മനസ്സാണ്. ഇത്രേം കഷ്ടപ്പെട്ട് പോറ്റിയിട്ട് ഒരു കുപ്പി പാലെങ്കിലും കിട്ടാതെ എന്തിനാ ഈ ഭാരം സഹിക്കുന്നതെന്നാ മോന്റെ ചോദ്യം. കൂടുതൽ പണം മാത്രം മതിയല്ലോ ഈ മനുഷ്യന്മാർക്ക് !<br />
<br />
‘ദൈവമേ..കൊമ്പൻ മീശക്കാരൻ..കശാപ്പുകാരനാണല്ലോ’ ഇന്നേതായാലും എന്നെ കൊണ്ടുപോയതു തന്നെ. കണ്ണീ ചോരയില്ലാത്ത ഒരു മോനായിപ്പോയല്ലോ മാധവേട്ടനു പിറന്നത്?<br />
<br />
എന്റെ പൂര്‍വ്വികര്‍ക്ക് നിങ്ങളൊക്കെ കൊടുത്തിരുന്നതുപോലെ പരുത്തിക്കുരുവും കപ്പലണ്ടിപ്പിണ്ണാക്കും തേങ്ങാപ്പിണ്ണാക്കും തവ്ടും ഒന്നും എനിക്ക് തരണ്ട. എന്തെങ്കിലും പച്ചപ്പ് കാരിത്തിന്ന് ഞാനിവിടെ കഴിഞ്ഞോളാം. അല്ലെങ്കിൽ കശാപ്പുകാർക്കല്ലാതെ മറ്റാർക്കെങ്കിലും കൊടുക്ക്. ഞാൻ മനസ്സിൽ വിചാരിക്കുന്നത് മനുഷ്യർക്കെങ്ങനെ മനസ്സിലാവാനാ അല്ലേ?<br />
<br />
മാധവേട്ടനായിരുന്നെങ്കിൽ ഞാൻ മനസ്സിൽ വിചാരിക്കുന്നതിനു മുൻപ് എല്ലാം മനസ്സിലാക്കും. എത്ര സ്നേഹമായിരുന്നു എന്നോട്. മാധവേട്ടൻ ഒന്നും കഴിച്ചില്ലെങ്കിലും എന്നെ കുളുപ്പിച്ച് വയറു നിറപ്പിച്ച് നെറ്റിയിൽ തടവുമ്പോൾ ഞാനഹങ്കരിച്ചിരുന്നു. തഴമ്പ് പടർന്ന കൈകൾകൊണ്ട് മുതുകിൽ തലോടുമ്പോൾ തീറ്റ കിട്ടിയില്ലെങ്കിലും വിശപ്പോ ക്ഷീണമോ തോന്നാറില്ലായിരുന്നു. പാലിനു വേണ്ടിയായിരുന്നില്ല മാധവേട്ടന് എനിക്ക് തീറ്റ തന്നിരുന്നത്. ‘എന്താ എന്നെ കറന്ന് പാലെടുക്കാത്തത്’ എന്ന് ഞാൻ പരിഭവപ്പെടുന്നത് മനസ്സിലാക്കിയാണ് ചായയ്ക്കു വേണ്ടിയെങ്കിലും അല്പം കറന്നെടുത്തിരുന്നത്. ബാക്കിയൊക്കെ എന്റെ മൂരിക്കുട്ടൻ കുടിച്ചു തീർക്കും.<br />
<br />
വക്കോലും പുല്ലും വെള്ളവും തന്ന് പിന്നെന്തിനാ മാധവേട്ടൻ എന്നെ പൊന്നുപോലെ നോക്കിയതെന്ന് ആദ്യമൊക്കെ സംശയം ഇല്ലാതിരുന്നില്ല. ചെറിയ കൃഷിയിടത്തിലേക്കാവശ്യമായ വളം, എന്റെ ചാണകവും മൂത്രവുമാണെന്ന് ക്രമേണ ഞാൻ മനസ്സിലാക്കി. മറ്റുള്ളവരൊക്കെ രാസവളം ഉപയോഗിച്ച് കൂടുതൽ വിളവെടുപ്പ് നടത്തുമ്പോഴും മാധവേട്ടൻ അതൊന്നും ഗൗനിച്ചില്ല, അവർക്കു പിന്നലെ പോയില്ല. അതുകൊണ്ടെന്താ...മാധവേട്ടന്റെ പറമ്പിലെ മണ്ണ് ഇപ്പോഴും നല്ല ഇളക്കമുള്ളത് തന്നെ. തലമുറകളായി തുടർന്നുപോന്ന രീതി തുടർന്നു എന്നല്ലാതെ മാധവേട്ടന് മറ്റൊന്നും അറിയില്ലായിരുന്നു. പുതിയ വളപ്രയോഗത്തിൽ അത്രകണ്ട് വിശ്വാസം തോന്നിയില്ലെങ്കിലും വർദ്ധിക്കുന്ന ലാഭത്തിന്റെ തോത് പ്രലോഭനത്തിന് ചിലപ്പോഴൊക്കെ കാരണമായിട്ടുണ്ട്. എന്നിരുന്നാലും എന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു പരിഷ്ക്കാരത്തിന് മാധവേട്ടൻ കൂട്ടാക്കിയില്ല.<br />
<br />
പണത്തോടുള്ള ആർത്തി പെരുകിക്കൊണ്ടിരിക്കുന്ന മനുഷ്യർ കൂടുതൽ ലാഭത്തിനായി പുതിയ രാസവളങ്ങളും കീടനാശിനികളും വിത്തുകളും വാങ്ങി പണം മുഴുവൻ വല്ലവനും കൊടുത്തു തുലച്ചു. പണ്ട് കൃഷി ചെയ്യാൻ പണം ആവശ്യമില്ലായിരുന്നെന്നും ഇന്ന് വളരെ കൂടുതാലായി എന്നും പരിഭവിക്കുന്നവർ, അന്ന് ഇതൊന്നും വാങ്ങാതെ കൃഷി ചെയ്തിരുന്നത് എങ്ങിനെയെന്ന് ആലോചിക്കാത്തതെന്താ? ഈ മനുഷ്യന്മാരുടെ കാര്യം പറഞ്ഞാ പൊട്ടന്മാര് തന്നെ.<br />
<br />
പുതിയ പരിഷ്ക്കാരങ്ങൾക്കിടയിൽക്കിടന്ന് മാധവേട്ടൻ നട്ടം തിരിഞ്ഞു. വേണമോ വേണ്ടയോ എന്ന വിഷമവൃത്തത്തില്‍ പെട്ട് വട്ടംചുറ്റി. പരമ്പരാഗത കൃഷിരീതി കൈവിടാതിരുന്ന എന്നാൽ പുതിയ ചിലതെല്ലാം സ്വീകരിച്ചും തുടർന്നിരുന്നതിനാൽ മറ്റുള്ളവരെപ്പോലെ അമ്പേ കൈവിട്ടു പോയിരുന്നില്ല മാധവേട്ടന്റെ കൃഷിയിടം. എങ്കിലും മണ്ണും വെള്ളവും വായുവും മലിനപ്പെട്ടിരുന്നു.<br />
<br />
"സുഭാഷ് പലേക്കറുരുടെ* സീറോ ബജറ്റ് കൃഷിരീതിയെക്കുറിച്ച് മോള് കേട്ട്ട്ട്ണ്ടോ" ഒരുദിവസം കാലിത്തീറ്റ കലക്കിയ വെള്ളം തരുന്നതിനിടയില്‍ തൊഴുത്തില്‍വെച്ച് മാധവേട്ടന് എന്റെ അകത്താടിയില്‍ തടവിക്കൊണ്ട് ചോദിച്ചു. പിന്നെ ഒരു കഥപോലെ എല്ലാം പറഞ്ഞു തന്നീട്ടേ മാധവേട്ടന് എഴുന്നേറ്റു പോയുള്ളു.<br />
<br />
എന്റെ ചാണകവും മൂത്രവും ഉപയോഗിച്ചിരുന്നത് മാധവേട്ടന് പ്രത്യേകിച്ചെന്തെങ്കിലും അറിയാമായിരുന്നതുകൊണ്ടാല്ല. അത്രയൊന്നും മാധവേട്ടന് അറിയില്ലല്ലോ. കയ്യും കാലും മേലുമൊക്കെ അല്പം ചാണകം നാറിയാലും അവിടെ വളരുന്ന കായ്കനികൾ ഭക്ഷിക്കുന്നതുകൊണ്ട് മറ്റൊരു അസുഖവും വരില്ലെന്ന ദൃഢവിശ്വാസംകൊണ്ടായിരുന്നു.<br />
<br />
പലേക്കറുടെ മാതൃകയെക്കുറിച്ച് അറിഞ്ഞതിനു ശേഷമാണ് ചാണകത്തിലും മൂത്രത്തിലും മധുരമുള്ള ശർക്കര ചേർത്ത് മാധവേട്ടൻ ഉപയോഗിക്കാൻ തുടങ്ങിയത്. കാട്ടിൽ വളരുന്ന വൃക്ഷങ്ങൾക്കു ചുവടെ ലഭിച്ചിരുന്ന പക്ഷിമൃഗാതികളുടെ വിസർജ്യവസ്തുക്കൾക്കു പകരമാണത്രെ നാടൻ പശുവിന്റെ ചാണകവും മൂത്രവും. കീടനാശിനികളും രാസവളവും ഉപയോഗിച്ചതുമൂലം നഷ്ടപ്പെട്ട മിത്ര കീടങ്ങളും സൂക്ഷ്മാണുക്കളും വളരാനായി, വൃക്ഷങ്ങളുടെ വേരുകൾ നല്‍കിയിരുന്ന ഭക്ഷണത്തിനു പകരമാണ് ശർക്കരയോ മധുരമുള്ള മറ്റു വസ്തുക്കളോ ചേർക്കുന്നതെന്ന്.<br />
<br />
പലേക്കർ കണ്ടുപിടിച്ച ഒരു പിടി കാര്യങ്ങളുണ്ട് ഇനിയും. ഞങ്ങൾക്കും അഭിമാനമാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ. ഇന്ത്യയിലെ നാടൻ പശുക്കളുടെ ചാണകത്തിൽ മാത്രമാണ് ഈ രാജ്യത്തിന്റെ പച്ചപ്പ് മെച്ചപ്പെടുത്താനുള്ള സൂക്ഷ്മാണുക്കളുള്ളതെന്നും, നാടൻ പശുവിന്റെ ഒരു ഗ്രാം ചാണകത്തിൽ മുന്നൂറു മുതൽ അഞ്ഞൂറു കോടി വരെ സൂക്ഷ്മാണു ജീവികളുണ്ടെന്നും, നാടൻ പശു ഒരു ദിവസം നല്കുന്ന പതിനൊന്നു കിലോ ചാണകം കൊണ്ട് മുപ്പത് ഏക്കർ കൃഷി ചെയ്യാൻ സാധിക്കുമെന്നും നിരവധി പരീക്ഷണങ്ങൾ നടത്തി പ്രയോഗിച്ച് തീർപ്പു കല്പിച്ചു എന്നറിയുമ്പോൾ ഏതു പശുവിനാണ് അഭിമാനിക്കാൻ കഴിയാതിരിക്കുക?<br />
<br />
പക്ഷെ പലേക്കർ ഉണ്ടാക്കുന്ന മിശ്രിതത്തിന് കണ്ടുപിച്ചിരിക്കുന്ന പേര് ‘ജീവാമൃതം’ എന്നാണ്. ജീവാമൃതത്തിന് നല്ല മണമാണത്രെ. അതുകൊണ്ട് പതിനഞ്ച് അടി താഴെ വരെ എത്തുന്ന മണം നാടൻ മണ്ണിരകളെ ഭൂമിയുടെ മുകളിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന്. മണ്ണിര കമ്പോസ്റ്റിൽ വളരുന്ന മണ്ണിര ചവറാണ് ഭക്ഷിക്കുന്നതെന്നും മണ്ണ് തിന്നുന്ന നാടൻ മണ്ണിര ഉണ്ടായാൽ മാത്രമേ മണ്ണിനെ ഉഴുതുമറിച്ച് മാർദ്ദവമുള്ളതാക്കു എന്നും പറയുന്നു.<br />
<br />
ഞാനെന്തിനാ വെറുതെ ഇതിനെക്കുറിച്ചൊക്കെ ഓര്‍ക്കുന്നേ. മനുഷ്യന്മാരായി അവരുടെ പാടായി. പ്രകൃതി വികൃതമാകുന്നത് കാണുമ്പോൾ ഓർക്കാതിരിക്കുന്നത് എങ്ങനെയാണ്? മനുഷ്യർ നശിപ്പിച്ചില്ലെങ്കിൽ തനിയെ വളർന്ന് കായ്കനികൾ നൽകുന്ന കാട്ടിലെ മരങ്ങളുടേയും നാട്ടിലെ പൂളി മാവ് പ്ലാവ് നെല്ലി എന്നിവയുടേയും അതേ രീതിയിലാണ് മറ്റ് ചെടികളും വളരുന്നതെന്നാണ് പാലേക്കർ പറഞ്ഞതെന്ന് മാധവേട്ടൻ പറയുകയുണ്ടായി. പ്രകൃതിയിൽ അതിനനുഗുണമായ സംവിധാനം ഉണ്ടത്രെ. മരങ്ങൾക്ക് വളരാൻ ആവശ്യമായ എല്ലാ പോഷകങ്ങളും മണ്ണിലുണ്ട്. ഒരു സസ്യം വളരാൻ ആവശ്യമായ മൂലകങ്ങളുടെ ഒന്നര ശതമാനം മാത്രമേ മണ്ണിൽ നിന്ന് എടുക്കുന്നുള്ളുവെന്നും ബാക്കിയുള്ള തൊണ്ണൂറ്റിയെട്ടര ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നും വെള്ളത്തിൽ നിന്നുമാണത്രെ അവ സ്വീകരിക്കുന്നത്. ഞാനിങ്ങനെയൊക്കെ മനസ്സിലാക്കുന്നുവെന്ന് മനുഷ്യരെങ്ങാനും അറിഞ്ഞാൽ മതി എനിക്ക് പ്രാന്താന്നും പറഞ്ഞ് ഓടിച്ചിട്ട് തല്ലിക്കൊല്ലാൻ. മനുഷ്യർക്ക് ഞങ്ങടെ ചിന്തകൾ അറിയാൻ വഴിയൊന്നുമിത്തത് ഭാഗ്യം.<br />
<br />
മണ്ണിനെ സ്നേഹിച്ചിരുന്ന മാധവേട്ടനെ ഇത്തവണത്തെ കാലവർഷമാണ് ചതിച്ചത്. ചിലർക്ക് അങ്ങിനെയാണ്., ചെറിയ കാരണം മതി വലിയ മന:പ്രയാസത്തിന്. പ്രതീക്ഷിച്ച വരുമാനത്തെ കാലവർഷം തകർത്തെറിഞ്ഞപ്പോൾ കടത്തേക്കാൾ മാധവേട്ടനെ പ്രയാസപ്പെടുത്തിയത് ബാങ്കുകാരായിരുന്നു. കടക്കെണിയിലകപ്പെടുന്ന കർഷകന്റെ വിധി അങ്ങിനെയാണ് മാധവേട്ടനേയും പിടികൂടിയത്.<br />
<br />
കശപ്പുകാരൻ എന്റെ വില ഉറപ്പിച്ചിരുന്നു. ഈ ജന്തുവിനെ എങ്ങിനെയെങ്കിലും ഒന്നൊഴിവാക്കണം എന്നതുകൊണ്ടാണ് കിട്ടിയ വിലയ്ക്ക് നിങ്ങൾക്ക് തരുന്നതെന്ന് മാധവേട്ടന്റെ മോന് പണം എണ്ണി വാങ്ങിക്കൊണ്ട് പറഞ്ഞു. ഇന്നത്തെ വിലയ്ക്ക് ഇതിന്റെ ഇരട്ടിയെങ്കിലും പണം കിട്ടേണ്ടതാണ്.<br />
<br />
തമിഴ്നാട്ടിൽ നിന്നെത്തിയ ചടച്ച് ചാവാറായ മൂരികൾക്കും പോത്തുകൾക്കുമിടയ്ക്ക് എന്റെ ഒരു രാത്രി ആരംഭിക്കുന്നു. ആരംഭിക്കുന്നു എന്നല്ലാതെ ഈ രാത്രിയെങ്കിലും പൂർണ്ണമാകുമോ എന്നുപോലും ഉറപ്പില്ലാതെ...ഒറ്റക്കാഴ്ചയിൽ പശുവെന്നോ മൂരിയെന്നോ അറിയാൻ കഴിയാതെ ചളി പുരണ്ട ഒരുവക കോലമാണ് എല്ലാത്തിന്റേതും. ശൂരത്വം ഉടച്ചു കളഞ്ഞെങ്കിലും മരണത്തിനു മുൻപ് ഒരിക്കലെങ്കിലും പശുവിന്റെ പുറത്ത് കയറാമെന്ന മിഥ്യാബോധം കൊണ്ടായിരുന്നു കൂട്ടത്തിനിടയിലെ ചിലരെങ്കിലും മൂട് മണപ്പിച്ച് എന്റെ പുറകെ കൂടിയത്.<br />
<br />
ഏതാണ്ട് പാതിരാത്രി കഴിഞ്ഞിരിക്കണം. വിശന്നിട്ടാണെങ്കിൽ വയ്യ,നല്ല ദാഹവും. കുളമ്പുകൾക്കിടയിൽ പറ്റിക്കൂടിയ ചുങ്ങിയ ചാണകം കൊണ്ടുള്ള ചവിട്ടിക്കുഴച്ചിലിൽ ഞെരിഞ്ഞുപിരിഞ്ഞ നാലഞ്ച് വക്കോലിഴകൾ ആർത്തിയോടെ മണത്തപ്പോൾ ഓക്കാനം വന്നു. ആരാച്ചാരന്മാരുടെ മുഖഭാവത്തോടെ ഗുണ്ടകളുടെ കൂസലില്ലായ്മയോടെ കഴുത്തിൽ സ്വർണ്ണത്തിന്റെ മണിമാലകളിട്ട രണ്ടുപേർ കൂട്ടത്തിൽ നിന്ന് ഒരു മൂരിയെ പിടിച്ചുകൊണ്ടു പോകുമ്പോൾ എന്റെ വിശപ്പും ദാഹവും കെട്ടടങ്ങി.<br />
<br />
അല്പം മാറി മറപോലെ തോന്നിക്കുന്ന മുറിക്കകത്തെ കുറ്റിയിൽ അതിനെ കെട്ടിയിട്ടു. തുറന്നിട്ട മുറിയായതിനാൽ ഞങ്ങൾക്കെല്ലാം കാണാം. ഒരു മണിമാലക്കാരൻ അതിന്റെ രണ്ടു കണ്ണുകളും മറയത്തക്ക വിധത്തിൽ ചോര പറ്റിയ ഒരു കഷ്ണം തുണികൊണ്ട് നെറ്റിയിലൂടെ വട്ടത്തിൽ കെട്ടി. മൂരിക്കിപ്പോൾ ആരേയും കാണാൻ പറ്റില്ല. തറയിൽ ചുമരിനോടു ചാരി വെച്ചിരുന്ന അഞ്ചു കിലോ തൂക്കം വരുന്ന പിടി നീളം കൂടിയ കൂടമെടുത്ത് മറ്റൊരു മണിമാലക്കാരൻ ഏനം നോക്കി. കൃത്യം...രണ്ടു കൊമ്പുകൾക്കും നടുവിലായി കണ്ണുകൾക്കു മുകളിലായി നെറ്റിയിൽ കൂടം കൊണ്ട് ആഞ്ഞടിച്ചു. അടി കൊണ്ടതും സർവ്വവും തളർന്ന് താഴെ വീണതും ക്ഷണ നേരം കൊണ്ട്. പെട്ടെന്നു തന്നെ മറ്റൊരുവൻ മൂർച്ചയുള്ള കത്തികൊണ്ട് പൊള്ളക്കുരക്ക് മുറിച്ചു. രക്തം വരാതായപ്പോൾ കത്തിയുടെ മുനകൊണ്ട് ഞരമ്പ് തിടുക്കത്തിൽ കുത്തിപ്പൊട്ടിച്ചു. രക്തം പുറത്തേക്ക് ശക്തിയോടെ ചീറ്റി. പിൻകാലുകളിൽ ശക്തിയറ്റ ചെറിയൊരു പിടച്ചിൽ.<br />
<br />
കൊലക്കത്തിക്കിരയാകാൻ വിധിക്കപ്പെട്ട ഞാൻ എന്റെ ഊഴവും കാത്ത് മരണമുഹൂർത്തത്തിനു മുൻപുള്ള ക്രൂരക്കാഴ്ചകൾ സഹിച്ച് ദാഹവും വിശപ്പും നഷ്ടപ്പെട്ട് മിണ്ടാനാകാതെ......<br />
------------------------------------------------<br />
<br />
<br />
<div>
<i><b><span style="color: #cc0000;"><a href="http://www.mathrubhumi.com/agriculture/story-339640.html" target="_blank">സുഭാഷ് പലേക്കർ :</a></span></b></i><span style="font-size: 16px;"><span style="background-color: white;"><span style="color: #134f5c; font-style: italic;"> </span><span style="color: #6aa84f;"><b>സീറോ ബജറ്റ് സ്പിരിച്വൽ ഫാമിങ്ങിന്റെ ഉപജ്ഞാതാവും പ്രചാരകനും. കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പോയാല്‍ ആ ലേഖനത്തില്‍ നിന്നു ലഭിക്കും.</b></span></span>
<br />
<span class="yui_3_7_2_35_1363612249791_58" id="yiv277441867yui_3_7_2_16_1362849119515_91" style="background-color: white; display: inline; float: none;"><br /></span></span><br />
<span class="yui_3_7_2_35_1363612249791_58" style="background-color: white; display: inline; float: none;"><span style="color: blue;">"<b><i><a href="http://www.mathrubhumi.com/agriculture/story-339640.html" target="_blank"><span style="font-size: large;">ചാണകം കൊണ്ടൊരു ജീവാമൃതം</span></a></i></b>"</span><b style="font-size: 16px;"> <span style="color: #38761d;">എന്നൊരു ലേഖനം കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ വന്നത് ധാരാളം പേര് വായിച്ചു എന്നതിനേക്കാള്‍ വളരെയധികം ചര്‍ച്ചകള്‍ ഈ വിഷയത്തെക്കുറിച്ച് നടക്കുന്നു എന്നതാണ്. വായിക്കാത്തവരുണ്ടെങ്കില് മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പോയി വായിച്ചിരിക്കേണ്ടതാണ്. കര്‍ഷകര്‍ മാത്രം വായിക്കേണ്ട ഒന്നല്ല ഇത്. മണ്ണിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണെന്ന് എനിക്ക് തോന്നുന്നു. കട്ടിയായ വാക്കുകളുപയോഗിക്കാതെ കഥപോലെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത് ഈ വിഷയം സര്‍വ്വരും അറിഞ്ഞിരിക്കണം എന്ന ലേഖകന്റെ (</span></b></span><b style="font-size: 16px;"><span class="yui_3_7_2_35_1363612249791_59" id="yiv277441867yui_3_7_2_16_1362849119515_94" style="background-color: white; color: blue; display: inline; float: none; font-family: Meera, AnjaliOldLipi, Kartika; font-size: 20px; line-height: 17.3281px;">പി.ടി. മുഹമ്മദ് സാദിഖ്</span><span class="yui_3_7_2_35_1363612249791_60" id="yiv277441867yui_3_7_2_16_1362849119515_91" style="background-color: white; color: #38761d; display: inline; float: none;">) ചിന്ത വായനയെ കൂടുതല്‍ ആകര്‍ഷിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. കഥ വായിച്ചില്ലെങ്കിലും ലേഖനം വായിക്കാതിരിക്കരുത്.</span></b></div>
</div>
</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com163tag:blogger.com,1999:blog-6441321627924911668.post-38827916483053351072013-03-06T21:06:00.000+03:002013-03-08T14:57:12.561+03:00ജനിതക മാറ്റം...? <div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-AXFWE747ZpI/UTZAaFjutNI/AAAAAAAAC-Y/gCy6THPRfG4/s1600/janithaka+maattam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-AXFWE747ZpI/UTZAaFjutNI/AAAAAAAAC-Y/gCy6THPRfG4/s1600/janithaka+maattam.jpg" /></a><a href="http://4.bp.blogspot.com/-AXFWE747ZpI/UTZAaFjutNI/AAAAAAAAC-Y/gCy6THPRfG4/s1600/janithaka+maattam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a><a href="http://4.bp.blogspot.com/-AXFWE747ZpI/UTZAaFjutNI/AAAAAAAAC-Y/gCy6THPRfG4/s1600/janithaka+maattam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a></div>
<span class="yiv772843226yui_3_7_2_18_1353339344943_62
yiv772843226yui_3_7_2_19_1355069960810_64
yiv772843226yui_3_7_2_19_1355076260187_65
yiv772843226yui_3_7_2_18_1355239569417_66
yiv772843226yui_3_7_2_15_1355335364405_67
yiv772843226yui_3_7_2_15_1355499000949_68
yiv772843226yui_3_7_2_16_1360912619191_69 yui_3_7_2_16_1361435761373_70" style="font-family: 'Times New Roman';"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_57
yiv772843226yui_3_7_2_18_1352980696844_53
yiv772843226yui_3_7_2_18_1352985299047_55
yiv772843226yui_3_7_2_18_1352985250877_56
yiv772843226yui_3_7_2_19_1352990373585_57
yiv772843226yui_3_7_2_31_1352999281123_58
yiv772843226yui_3_7_2_16_1353254380709_58
yiv772843226yui_3_7_2_16_1353259940510_59
yiv772843226yui_3_7_2_19_1353336986874_61"><span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; background-color: white; color: black; display: inline !important; float: none; letter-spacing: normal; text-align: left; text-indent: 0px; text-transform: none; white-space: normal; word-spacing: 0px;">"അമാനുഷിക ശക്തിയുള്ള ഒരപൂർവ്വവതാരമല്ല ഞാൻ. സിമ്പ്ളി അയാമെ ഡോക്ടർ."<span class="Apple-converted-space"> </span></span><span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; background-color: white; color: black; display: inline !important; float: none; letter-spacing: normal; text-align: left; text-indent: 0px; text-transform: none; white-space: normal; word-spacing: 0px;">ഡോക്ടറിൽ</span></span></span><span class="yiv772843226yui_3_7_2_18_1353339344943_62
yiv772843226yui_3_7_2_19_1355069960810_64
yiv772843226yui_3_7_2_19_1355076260187_65
yiv772843226yui_3_7_2_18_1355239569417_66
yiv772843226yui_3_7_2_15_1355335364405_67
yiv772843226yui_3_7_2_15_1355499000949_68
yiv772843226yui_3_7_2_16_1360912619191_69 yui_3_7_2_16_1361435761373_70" style="font-family: 'Times New Roman';"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_57
yiv772843226yui_3_7_2_18_1352980696844_53
yiv772843226yui_3_7_2_18_1352985299047_55
yiv772843226yui_3_7_2_18_1352985250877_56
yiv772843226yui_3_7_2_19_1352990373585_57
yiv772843226yui_3_7_2_31_1352999281123_58
yiv772843226yui_3_7_2_16_1353254380709_58
yiv772843226yui_3_7_2_16_1353259940510_59
yiv772843226yui_3_7_2_19_1353336986874_61"><span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; background-color: white; color: black; display: inline !important; float: none; letter-spacing: normal; text-align: left; text-indent: 0px; text-transform: none; white-space: normal; word-spacing: 0px;"> നിന്ന് അത്തരം ഒരു പരാമര്‍ശം മധുസൂദനന് പ്രതീക്ഷിച്ചിരുന്നില്ല. അനുഭാവപൂര്‍ണ്ണമായ ഒരു പ്രതികരണമായിരുന്നു കാത്തിരുന്നത്.<span class="Apple-converted-space"> </span></span></span></span><br />
<br />
<span class="yiv772843226yui_3_7_2_18_1353339344943_62
yiv772843226yui_3_7_2_19_1355069960810_64
yiv772843226yui_3_7_2_19_1355076260187_65
yiv772843226yui_3_7_2_18_1355239569417_66
yiv772843226yui_3_7_2_15_1355335364405_67
yiv772843226yui_3_7_2_15_1355499000949_68
yiv772843226yui_3_7_2_16_1360912619191_69 yui_3_7_2_16_1361435761373_70" style="font-family: 'Times New Roman';"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_57
yiv772843226yui_3_7_2_18_1352980696844_53
yiv772843226yui_3_7_2_18_1352985299047_55
yiv772843226yui_3_7_2_18_1352985250877_56
yiv772843226yui_3_7_2_19_1352990373585_57
yiv772843226yui_3_7_2_31_1352999281123_58
yiv772843226yui_3_7_2_16_1353254380709_58
yiv772843226yui_3_7_2_16_1353259940510_59
yiv772843226yui_3_7_2_19_1353336986874_61">"ഡോക്ടറിൽ</span></span><span class="yiv772843226yui_3_7_2_18_1353339344943_62
yiv772843226yui_3_7_2_19_1355069960810_64
yiv772843226yui_3_7_2_19_1355076260187_65
yiv772843226yui_3_7_2_18_1355239569417_66
yiv772843226yui_3_7_2_15_1355335364405_67
yiv772843226yui_3_7_2_15_1355499000949_68
yiv772843226yui_3_7_2_16_1360912619191_69 yui_3_7_2_16_1361435761373_70" style="font-family: 'Times New Roman';"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54" id="yiv772843226yui_3_7_2_19_1352370064623_65"> ദൈവചൈതന്യമുണ്ടെന്ന് ഇവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു. വർഷങ്ങൾ കാത്തിരുന്നിട്ടും മക്കള്‍ ഉണ്ടാകാത്ത എത്രയോ പേര് ഡോക്ടറുടെ കൈപ്പുണ്യം നേരിട്ടനുഭവിക്കുന്നു?" </span></span><br />
<br />
<span class="yiv772843226yui_3_7_2_18_1353339344943_62
yiv772843226yui_3_7_2_19_1355069960810_64
yiv772843226yui_3_7_2_19_1355076260187_65
yiv772843226yui_3_7_2_18_1355239569417_66
yiv772843226yui_3_7_2_15_1355335364405_67
yiv772843226yui_3_7_2_15_1355499000949_68
yiv772843226yui_3_7_2_16_1360912619191_69 yui_3_7_2_16_1361435761373_70" style="font-family: 'Times New Roman';"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54" id="yiv772843226yui_3_7_2_19_1352370064623_65">"അതെന്റെ ജോലിയോടുള്ള കമ്മിറ്റ്മെന്റും മനുഷ്യനെന്ന നിലയ്ക്കുള്ള സേവനവുമാണ്. അതിന് ശാസ്ത്രലോകത്തിന്റെ സംഭാവനകൾ പ്രയോജനപ്പെടുത്തുന്നുവെന്നു മാത്രം." </span></span><br />
<br />
<span class="yiv772843226yui_3_7_2_18_1353339344943_62
yiv772843226yui_3_7_2_19_1355069960810_64
yiv772843226yui_3_7_2_19_1355076260187_65
yiv772843226yui_3_7_2_18_1355239569417_66
yiv772843226yui_3_7_2_15_1355335364405_67
yiv772843226yui_3_7_2_15_1355499000949_68
yiv772843226yui_3_7_2_16_1360912619191_69 yui_3_7_2_16_1361435761373_70" style="font-family: 'Times New Roman';"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54">"ഇത് മാത്രമാണ് ഞാനും ഡോക്ടറില്‍ നിന്ന് ആവശ്യപ്പെടുന്നത്. പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടിയെങ്കിലും ഡോക്ടര്‍ സഹായിക്കണം." മധുസൂദനന്റെ സ്വരത്തില്‍ ക്ളായ്വ് കലര്‍ന്നിരുന്നു. </span></span><br />
<br />
<span class="yiv772843226yui_3_7_2_18_1353339344943_62
yiv772843226yui_3_7_2_19_1355069960810_64
yiv772843226yui_3_7_2_19_1355076260187_65
yiv772843226yui_3_7_2_18_1355239569417_66
yiv772843226yui_3_7_2_15_1355335364405_67
yiv772843226yui_3_7_2_15_1355499000949_68
yiv772843226yui_3_7_2_16_1360912619191_69 yui_3_7_2_16_1361435761373_70" style="font-family: 'Times New Roman';"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54">"മധു പലയാവര്‍ത്തി എന്നെ സമീപിച്ചു കഴിഞ്ഞല്ലോ <span style="background-color: transparent;">ഇപ്പോൾ.</span></span></span><br />
<div id="yiv772843226">
<div id="yiv772843226yui_3_7_2_19_1352482189731_61">
<div class="yiv772843226yui_3_7_2_19_1352482189731_53
yiv772843226yui_3_7_2_19_1352569019746_54
yiv772843226yui_3_7_2_18_1352980696844_50
yiv772843226yui_3_7_2_18_1352985299047_52
yiv772843226yui_3_7_2_18_1352985250877_53
yiv772843226yui_3_7_2_19_1352990373585_54
yiv772843226yui_3_7_2_31_1352999281123_55
yiv772843226yui_3_7_2_16_1353254380709_55
yiv772843226yui_3_7_2_16_1353259940510_56
yiv772843226yui_3_7_2_19_1353336986874_58" id="yiv772843226yui_3_7_2_19_1352482189731_60" style="background-color: white;">
<div class="yiv772843226yui_3_7_2_19_1352482189731_55
yiv772843226yui_3_7_2_19_1352569019746_55
yiv772843226yui_3_7_2_18_1352980696844_51
yiv772843226yui_3_7_2_18_1352985299047_53
yiv772843226yui_3_7_2_18_1352985250877_54
yiv772843226yui_3_7_2_19_1352990373585_55
yiv772843226yui_3_7_2_31_1352999281123_56
yiv772843226yui_3_7_2_16_1353254380709_56
yiv772843226yui_3_7_2_16_1353259940510_57
yiv772843226yui_3_7_2_19_1353336986874_59" id="yiv772843226yui_3_7_2_19_1352370064623_49" style="background-color: transparent;">
<div style="text-align: left;">
<span class="yiv772843226yui_3_7_2_18_1353339344943_62
yiv772843226yui_3_7_2_19_1355069960810_64
yiv772843226yui_3_7_2_19_1355076260187_65
yiv772843226yui_3_7_2_18_1355239569417_66
yiv772843226yui_3_7_2_15_1355335364405_67
yiv772843226yui_3_7_2_15_1355499000949_68
yiv772843226yui_3_7_2_16_1360912619191_69 yui_3_7_2_16_1361435761373_70" style="font-family: 'Times New Roman';"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54" id="yiv772843226yui_3_7_2_19_1352370064623_65"><span style="background-color: transparent;">അപ്പോഴൊക്കെ വ്യക്തമായ ഉത്തരവും നല്‍കിയിട്ടുണ്ട്. മധുവിന് വെറുമൊരു കുഞ്ഞിനെ മാത്രം പോരല്ലൊ...?" </span></span></span><br />
<br />
<span class="yiv772843226yui_3_7_2_18_1353339344943_62
yiv772843226yui_3_7_2_19_1355069960810_64
yiv772843226yui_3_7_2_19_1355076260187_65
yiv772843226yui_3_7_2_18_1355239569417_66
yiv772843226yui_3_7_2_15_1355335364405_67
yiv772843226yui_3_7_2_15_1355499000949_68
yiv772843226yui_3_7_2_16_1360912619191_69 yui_3_7_2_16_1361435761373_70" style="font-family: 'Times New Roman';"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54" id="yiv772843226yui_3_7_2_19_1352370064623_65">"ഒരു പെണ്‍കുഞ്ഞ് വേണമെന്ന് പറയുന്നത് തെറ്റാണോ, അല്ലെങ്കിലിന്ന് നടക്കാത്തൊരു സംഭവമാണോ അത്?" </span></span><br />
<br />
<span class="yiv772843226yui_3_7_2_18_1353339344943_62
yiv772843226yui_3_7_2_19_1355069960810_64
yiv772843226yui_3_7_2_19_1355076260187_65
yiv772843226yui_3_7_2_18_1355239569417_66
yiv772843226yui_3_7_2_15_1355335364405_67
yiv772843226yui_3_7_2_15_1355499000949_68
yiv772843226yui_3_7_2_16_1360912619191_69 yui_3_7_2_16_1361435761373_70" style="font-family: 'Times New Roman';"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54" id="yiv772843226yui_3_7_2_19_1352370064623_65">"മധു കരുതുന്നതുപോലെ അത്ര നിഷ്പ്രയാസമാണ് അതെന്ന വിശ്വാസമില്ലെങ്കിലും സാധ്യമാണ്. </span></span><span style="background-color: transparent; font-family: Times New Roman;"><span class="yiv772843226yui_3_7_2_18_1353339344943_66
yiv772843226yui_3_7_2_19_1355069960810_68
yiv772843226yui_3_7_2_19_1355076260187_69
yiv772843226yui_3_7_2_18_1355239569417_70
yiv772843226yui_3_7_2_15_1355335364405_71
yiv772843226yui_3_7_2_15_1355499000949_72
yiv772843226yui_3_7_2_16_1360912619191_73
yui_3_7_2_16_1361435761373_74" style="background-color: transparent;">അതല്ലല്ലോ പ്രശ്നം? പിന്നീടുള്ള ചില നിബന്ധനകള്‍ എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന് എനിക്കുതന്നെ ബോധ്യമില്ലാത്ത നിലയ്ക്ക്....അയാം നോട്ട് ഷുവര്‍ </span></span><span style="background-color: transparent;">എബൌട്ട്</span><span id="yiv772843226yui_3_7_2_19_1353336986874_110" style="background-color: transparent;"> </span><span id="yiv772843226yui_3_7_2_18_1355239569417_170" style="background-color: transparent;">യുവര്‍ അംബീഷന്‍സ്." </span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54" id="yiv772843226yui_3_7_2_19_1353336986874_112">ഡോക്ടറുടെ തീരുമാനത്തില്‍ അയവ് വന്നിരിക്കുന്നു. തുടക്കത്തില്‍ സാധിക്കില്ലെന്ന് പറഞ്ഞിടത്താണ് എനിക്കുറപ്പില്ലെന്നിടത്തേക്ക് എത്തിയിരിക്കുന്നത്. ഇത് തീര്‍ച്ചയായും പ്രതീക്ഷയ്ക്ക് വക നല്‍കുന്നുവെന്ന് മധുസൂദനന് തീര്‍ച്ചപ്പെടുത്തി. </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54" id="yiv772843226yui_3_7_2_19_1353336986874_112">"എല്ലാ റിസ്ക്കും ഞാനേല്ക്കുന്നു. എത്രമാത്രം ഭയത്തോടുകൂടിയാണ് ഒരു പെണ്‍കുട്ടിക്ക് ഇന്നത്തെ കാലത്ത് ജീവിക്കാനാകുക എന്ന് ഡോക്ടര്‍ക്കറിയാമല്ലൊ? കായികമായ ശക്തി നേടണം, കരാട്ടേ പഠിക്കണം, തന്റേടത്തോടെ കാര്യങ്ങള്‍ നേരിടാനുള്ള ചങ്കൂറ്റം നേടണം എന്നൊക്കെ പറഞ്ഞാലും അതൊക്കെ എത്രമാത്രം പ്രായോഗികമാണെന്ന് നമുക്കറിഞ്ഞുകൂടെ?"</span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54" id="yiv772843226yui_3_7_2_19_1353336986874_112">"മധു ഇപ്പോള്‍ സംസാരിക്കുന്നത് ഇതിനൊക്കെ ശാശ്വതമായൊരു പരിഹാരം കിട്ടിക്കഴിഞ്ഞു എന്ന രീതിയിലാണല്ലൊ." </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54" id="yiv772843226yui_3_7_2_19_1353336986874_112">"എനിക്കുറപ്പുണ്ട് ഡോക്ടര്‍, ഡോക്ടറെക്കൊണ്ട് പറ്റാത്തതല്ലെന്ന്. പുതിയവയെ സ്വീകരിക്കാനും വെല്ലുവിളികളെ നേരിടാനും ഞാനെന്നും സന്നദ്ധനാണ്. മറ്റൊരാളെക്കാളും മുന്‍പ് എനിക്കതീ സമൂഹത്തിനു മുന്പില് പ്രയോഗിച്ചു കാണിക്കണം." </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54" id="yiv772843226yui_3_7_2_19_1353336986874_112">പ്രായോഗികതയുടെ പ്രശ്നങ്ങൾ നിസ്സാരമാക്കി മാറ്റത്തിന്റെ പുതുമയിലെ വക്താവാവുക എന്നതിനു മുൻതൂക്കം കൊടുക്കുന്ന ചിന്തകൾ. അസാധാരണമായ സംഭവങ്ങൾക്കു അത്ഭുതപരമായ പങ്കു വഹിക്കണമെന്നത് മധുസൂദനന്റെ പൂർത്തിയാക്കാൻ കഴിയാത്ത ആഗ്രഹമാണ്.</span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_54
yiv772843226yui_3_7_2_19_1352569019746_58
yiv772843226yui_3_7_2_18_1352980696844_54" id="yiv772843226yui_3_7_2_19_1353336986874_112">"മധു പറയുന്നത് ശരി തന്നെ. പെണ്‍കുട്ടികളില്‍ സ്വയരക്ഷക്കുള്ള കഴിവ് ജന്മനാ ഉണ്ടാകണം എന്നതില്‍ എനിക്കഭിപ്രായ വ്യത്യാസമില്ല. എന്താണതിന് മാര്‍ഗ്ഗം എന്നത് ഞാനും ചിന്തിക്കുന്നു. പക്ഷെ ജനറ്റിക്ക് ഘടന മാറ്റുമ്പോള്‍ സംഭവിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായി ഇന്ന് പല പരീക്ഷണങ്ങളുടേയും അവസാന റിസള്‍ട്ടില്‍ കാണാനാകുന്നു."</span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"പ്രകൃത്യാ സംഭവിക്കുന്ന ജനിതക ഘടനയെ മാറ്റത്തിന് വിധേയമാക്കുമ്പോള്‍ ചില ഇഷ്ടപ്പെടായ്മകള്‍ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമല്ലേ? അങ്ങിനെ ചിന്തിച്ചാല്‍ പ്രാകൃത മനുഷ്യലേക്ക് ചുരുങ്ങിപ്പോകുകയല്ലേ ചെയ്യുക? പരീക്ഷിക്കപ്പെടുന്ന വസ്തുകളില്‍ സംജാതമാകുന്ന പരീക്ഷണ ഫലത്തിലെ കുറവുകള്‍ തുടര്ന്നുള്ളവയില് പരീക്ഷിക്കപ്പെടുമ്പോഴല്ലേ പരീക്ഷണം പൂര്‍ണ്ണമാകുന്നത്?" </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"മധുവിനങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെങ്കില്‍ വ്യക്തമല്ലാത്ത ഒരു പരീക്ഷണത്തിന് ഞാന്‍ ശ്രമിക്കാം. കാര്‍ഷിക രംഗത്തെ ഗവേഷണ ഭീമനായ 'മൊന്‍സാന്റോ' വിപണിയിലിറക്കിയ ധാന്യങ്ങളെക്കുറിച്ച ഗുണവും ദോഷവും മധു കേട്ടിരിക്കുമല്ലോ? ഒരു വസ്തുവില്‍ നിന്നു ലഭിക്കുന്ന ലാഭത്തിലെ ഇരട്ടിപ്പിന്റെ തോത് മാത്രമാണ് മുഖ്യമായ ചിന്തയില്‍ കടന്നുവരുന്നത്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ദോഷം സ്വയം അനുഭവിക്കുമ്പോള്‍ മാത്രമാണ് വേണ്ടായിരുന്നു എന്ന ചിന്ത പ്രസക്തമാകാറുള്ളത്. അപ്പോഴവിടെ ലാഭം എന്നത് വിസ്മരിക്കപ്പെടുകയും പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന ദോഷങ്ങള്‍ മുഖ്യശത്രു ആകുകയും ബഹളം ഉണ്ടാക്കുകയുമല്ലേ സംഭവിക്കുന്നത്?" </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"മനുഷ്യ ശരീരത്തിലെ ജീനുകളെ വേണ്ട വിധത്തില്‍ ക്രമീകരിച്ച് ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുന്ന മൊന്‍സാന്റോയെപ്പോലെയുള്ള ഒരു ഭീമനില്‍ തന്നെയാണല്ലോ ഡോക്ടറും സേവനം അനുഷ്ഠിക്കുന്നത്. അതുകൊണ്ടുതന്നെ എനിക്ക് പ്രതീക്ഷിക്കാമല്ലോ..." മധുസൂദനന് ഡോക്ടറുടെ വാക്കുകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ സ്വന്തം തീരുമാനം ശരിയെന്ന നിലപാടിലായിരുന്നു.</span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"ജീനുകളുടെ ക്രമീകരണത്തെക്കുറിച്ച് ധാരാളം എക്സ്പിരിമെന്റ്സ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പുരുഷബീജത്തിലേയോ സ്ത്രീയുടെ അണ്ഡത്തിലേയോ പോരായ്മകള്‍ പരിഹരിച്ച് സന്താനലബ്ധി നല്‍കുക എന്നതിനപ്പുറത്തേക്ക് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. പറയുന്നത്ര എളുപ്പമല്ലാത്തെ സങ്കീര്‍ണ്ണതകളിലൂടെയുള്ള യാത്ര." ഡോക്ടര്‍ മേശപ്പുറത്തിരുന്ന സ്റ്റെതസ്ക്കോപ്പിലൂടെ വിരലുകളോടിച്ചു കൊണ്ടിരുന്നു. മധുസൂദനന്റെ തീരുമാനം തിരുത്തിക്കാനാവുമോ എന്ന് ശ്രമിച്ചുകൊണ്ടിരുന്നു.</span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"സത്യത്തില്‍ പുതിയവയെ സ്വീകരിക്കാനുള്ള ഒരുതരം ആകാംക്ഷയിലാണ് ഞാനിപ്പോള്‍. ഫിലിപ്പിനോ സ്ത്രീകള്‍ പ്രസവിച്ചാല്‍ കുഞ്ഞുങ്ങള്‍ കണ്ണു തുറക്കുന്നത് നാലോ അഞ്ചോ ദിവസം കഴിഞ്ഞാണെന്ന് കേട്ടിട്ടുണ്ട്. മനുഷ്യന്റെ മുഖമുള്ള നായ്ക്കുട്ടികള്‍ ജനിക്കുന്നു. മനുഷ്യന്റെ കൈകാലുകളോടുകൂടിയ കുഞ്ഞുങ്ങളെ പ്രസവികുന്ന മൃഗങ്ങള്‍. അങ്ങിനെ എത്രയോ കഥകള്‍ കേട്ടിരിക്കുന്നു. എന്തിന്...കുരങ്ങില്‍ നിന്ന പരിണാമം വിശ്വസിക്കാമെങ്കില്‍ ഒരു തുടര്‍യാത്രയും സംഭവിച്ചു കൂടെന്നില്ലല്ലോ?" </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"മനുഷ്യരൂപമുള്ള മൃഗങ്ങള്‍ എന്നത് മനുഷ്യവൈകൃതങ്ങളുടെ സൃഷ്ടി എന്നേ പറയാന്‍ പറ്റൂ." </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"ഡോക്ടര്‍, ഞാന്‍ അര്‍ത്ഥമാക്കുന്നത് പരീക്ഷണങ്ങള്‍ ഇല്ലാതെ തന്നെ പ്രകൃതിയില്‍ സങ്കരയിനം സൃഷ്ടിക്കപ്പെടുന്നു എന്നാണ്. പരീക്ഷണത്തിനുള്ള ഒരു സാദ്ധ്യത പ്രകൃതി തന്നെ കാണിച്ചു തരുന്നു എന്നാണ്." </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"ഇത്തരം അപൂര്‍വ്വ ജീവികള്‍ പ്രസവത്തോടെയോ അല്ലെങ്കില്‍ അധികം വൈകാതെയോ മരണപ്പെടുന്നുണ്ട്." </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"അതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കപ്പെടാനും കഴിയുമ്പോള്‍ തെളിയിക്കപ്പെട്ട സത്യമായി തീരില്ലെ അത്?" </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"മധു പറഞ്ഞുവരുന്നത് മനുഷ്യനും മൃഗവും പക്ഷിയും ഒക്കെക്കൂടിയുള്ള 'മനുഷ്യമൃഗപ്പക്ഷി' എന്ന പുതിയ സങ്കല്‍പ്പത്തിലേക്കാണോ?" </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"അത്രയൊന്നും കണക്കു കൂട്ടുന്നില്ലെങ്കിലും മനുഷ്യന് പ്രത്യേക കഴിവുകള്‍ നല്‍കുന്നതിന് പര്യാപ്തമായ ജീനുകളുടെ ക്രോഡീകരണം സാദ്ധ്യമാവാം എന്നാണ്." തന്റെ ചിന്തകൾക്കൊപ്പം ഡോക്ടർക്ക് സഞ്ചരിക്കാനാകുന്നില്ലല്ലൊ എന്നോർത്ത് മധുസൂദനൻ കുണ്ഠിതപ്പെട്ടു. പരിണതഫലം വരുത്തിയേക്കാവുന്ന രൂപവ്യത്യാസങ്ങളിൽ സംശയിക്കുന്ന ഡോക്ടർ തന്റെ പ്രതീക്ഷകൾക്കു മങ്ങലേല്പിക്കുമോ എന്ന് സന്ദേഹിച്ചു.</span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"തെളിയിക്കപ്പെടേണ്ട വസ്തുതകളാണ് മധു ഭാവനയില്‍ കൊണ്ടുനടക്കുന്നത്. എന്തായാലും മധു ആഗ്രഹിക്കുന്ന വിധത്തില്‍ മധുവിനൊരു കുഞ്ഞ് എന്ന പ്രതീക്ഷയെ ഞാന്‍ തടയുന്നില്ല. എന്റെ പരിമിതികള്‍ മധുവിനോട് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തിന്റെ പേരിലായാലും പിന്നീടൊരു കുറ്റപ്പെടുത്തല്‍ കേള്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഡോക്ടറുടേതല്ലാത്ത പിഴവുകള്‍ക്കുപോലും കുറ്റക്കാരാകേണ്ടി വരുന്നവരാണ് ഞങ്ങള്‍. അപ്പോള്‍ ഒരു പരീക്ഷണം വരുത്തിയേക്കാവുന്ന വെല്ലുവിളികള്‍ ചില്ലറയാകില്ല." </span></span><br />
<br />
<span id="yiv772843226yui_3_7_2_19_1355069960810_166"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55" id="yiv772843226yui_3_7_2_19_1352370064623_73">"നല്ലതായാലും ചീത്തയായാലും ഈ പ്രശ്നത്തിന്റെ പേരില്‍ ഡോക്ടറെ ഒരിയ്ക്കലും കുറ്റക്കാരനാക്കില്ല."</span></span></div>
</div>
<div>
<span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_59
yiv772843226yui_3_7_2_18_1352985250877_60
yiv772843226yui_3_7_2_19_1352990373585_61
yiv772843226yui_3_7_2_31_1352999281123_62
yiv772843226yui_3_7_2_16_1353254380709_62
yiv772843226yui_3_7_2_16_1353259940510_63
yiv772843226yui_3_7_2_19_1353336986874_65
yiv772843226yui_3_7_2_18_1353339344943_74
yiv772843226yui_3_7_2_19_1355069960810_76
yiv772843226yui_3_7_2_19_1355076260187_77
yiv772843226yui_3_7_2_18_1355239569417_78
yiv772843226yui_3_7_2_15_1355335364405_79
yiv772843226yui_3_7_2_15_1355499000949_80
yiv772843226yui_3_7_2_16_1360912619191_81 yui_3_7_2_16_1361435761373_82" style="display: inline; float: none;"><br />
</span> <span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_59
yiv772843226yui_3_7_2_18_1352985250877_60
yiv772843226yui_3_7_2_19_1352990373585_61
yiv772843226yui_3_7_2_31_1352999281123_62
yiv772843226yui_3_7_2_16_1353254380709_62
yiv772843226yui_3_7_2_16_1353259940510_63
yiv772843226yui_3_7_2_19_1353336986874_65
yiv772843226yui_3_7_2_18_1353339344943_74
yiv772843226yui_3_7_2_19_1355069960810_76
yiv772843226yui_3_7_2_19_1355076260187_77
yiv772843226yui_3_7_2_18_1355239569417_78
yiv772843226yui_3_7_2_15_1355335364405_79
yiv772843226yui_3_7_2_15_1355499000949_80
yiv772843226yui_3_7_2_16_1360912619191_81 yui_3_7_2_16_1361435761373_82" id="yiv772843226yui_3_7_2_18_1352980696844_73" style="display: inline; float: none;">-------------------------------------------</span></div>
<div class="yiv772843226yui_3_7_2_19_1352482189731_55
yiv772843226yui_3_7_2_19_1352569019746_55
yiv772843226yui_3_7_2_18_1352980696844_51
yiv772843226yui_3_7_2_18_1352985299047_60
yiv772843226yui_3_7_2_18_1352985250877_61
yiv772843226yui_3_7_2_19_1352990373585_62
yiv772843226yui_3_7_2_31_1352999281123_63
yiv772843226yui_3_7_2_16_1353254380709_63
yiv772843226yui_3_7_2_16_1353259940510_64
yiv772843226yui_3_7_2_19_1353336986874_66
yiv772843226yui_3_7_2_18_1353339344943_75
yiv772843226yui_3_7_2_19_1355069960810_77
yiv772843226yui_3_7_2_19_1355076260187_78
yiv772843226yui_3_7_2_18_1355239569417_79
yiv772843226yui_3_7_2_15_1355335364405_80
yiv772843226yui_3_7_2_15_1355499000949_81
yiv772843226yui_3_7_2_16_1360912619191_82 yui_3_7_2_16_1361435761373_83" id="yiv772843226yui_3_7_2_19_1352370064623_49" style="background-color: transparent; font-family: "Times New Roman";">
<span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" style="display: inline; float: none;"><br />
</span> <span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">മധുസൂദനന്റെ ഭാര്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒരു മാലഖക്കുട്ടി. തൂക്കം കുറവ്. തൂക്കത്തിനനുസരിച്ച് ശരീരവും ചെറുതായി ഒതുങ്ങിയിരിക്കുന്നു. കൈകാലുകള്‍ക്കിടയിലെ നേര്‍ത്ത ചര്‍മ്മം പോലുള്ള ആവരണം പ്രത്യേകത. </span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">മാലാഖക്കുട്ടി മായയെന്ന പേരിൽ വളർന്നുകൊണ്ടിരുന്നു. അമിതമായി വളര്‍ന്ന ചര്മ്മമായിരുന്നു മായയെ പ്രശസ്തയാക്കിയത്. മധുസൂദനൻ നിറഞ്ഞ തൃപ്തനായി. മായ ദൈവാവതാരമായും ചിറകുള്ള മാലാഖക്കുട്ടിയായും മനുഷ്യന്റെ അത്ഭുത പ്രതിഭാസമായും വ്യാപിച്ചുകിടന്നു. ആദ്യമൊക്കെ അനിഷ്ടം തോന്നിയെങ്കിലും പയ്യെപ്പയ്യെ മധുസൂദനന്റെ ഭാര്യയും താതാത്മ്യം പ്രാപിക്കുകയായിരുന്നു. ഡോക്ടർ ഇടയ്ക്കിടെ കുട്ടിയെ സന്ദർശിക്കുകയും മധുസൂദനനോട് വിവരങ്ങൾ തിരക്കുകയും ചെയ്തുകൊണ്ടിരുന്നു. </span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"ഇപ്പോൾ പ്രശ്നമൊന്നുമില്ലല്ലൊ മധു?" തുടക്കത്തിലെ പ്രചരണവും പുതുമയും കുറഞ്ഞു വന്ന സന്ദർഭത്തിൽ ഡോക്ടർ മധുസൂദനനോടു ചോദിച്ചു.</span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"ഇല്ല ഡോക്ടർ. ഞാനും വൈഫും ഇപ്പോൾ വളരെ ഹാപ്പിയാണ്." </span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"പ്രശസ്തരായല്ലൊ അല്ലേ? ഹാപ്പിയായിരിക്കണമല്ലോ. ജനന സമയത്തെ കുഞ്ഞിന്റെ തൂക്കക്കുറവ് എന്നെ വളരെ ഉല്‍ക്കണ്ഠാകുലനാക്കിയിരുന്നു. അതൊരു സ്വാഭാവിക പരിണാമമെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഞാൻ നേരത്തേ സൂചിപ്പിച്ചിരുന്നതും അതായിരുന്നു, നമ്മുടെ കണക്കുകൂട്ടലുകളിൽ നിന്നും മാറിയ ചില സംഭവങ്ങൾ സംഭവിക്കാം എന്നത്. നമ്മൾ പ്രതീക്ഷിക്കാത്തവ ഇനിയും ചിലപ്പോൾ ഉണ്ടായേക്കാം എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്."</span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"ഇനി എന്തിനാശങ്ക? വക്കീലന്മാരുടേതുപോലുള്ള ഉടുപ്പിട്ട് അവൾ സുഖമായി സ്കൂളിൽ പോയി വരുന്നു. മറ്റു കുട്ടികളൊത്ത് കളിച്ചുചിരിച്ചു നടക്കുന്നു. ഇത്രയും നാൾ അവൾക്കൊരു അസുഖം പോലും വന്നിട്ടില്ല. മറ്റു കുട്ടികളേക്കാൾ അല്പം ചെറുതാണ് എന്നതൊഴിച്ചാൽ സുന്ദരിക്കുട്ടി." </span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"അവളിലെ അധിക ഭാഗങ്ങൾ അവളുടെ ദിനചര്യകൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടോ?" പക്ഷികളുടേതുപോലെ ആ കുട്ടിക്കൊരു ചിറക് പ്രത്യക്ഷപ്പെടും എന്ന് കരുതിയിരുന്നില്ല. രക്ഷപ്പെടാനൊരു മാർഗ്ഗം, മുകളിലേക്ക് ഉയരാനുള്ള ഒരു കഴിവ്; അത്ര മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളു. മധുവിന്റെ തിടുക്കം തന്റെ പ്രവർത്തനത്തെ ബാധിച്ചതിൽ ഡോക്ടർ മൗനം പൂകി. മധുവിന്റെ സന്തോഷം കാണുമ്പോൾ അയാള്‍ ആഗ്രഹിച്ചതും ഇത്തരം ഒരപൂർവ്വതയായിരുന്നു എന്നു തോന്നുന്നു. മധുവിന്റെ ഭാര്യ ആദ്യമെല്ലാം ഒന്നു പകച്ചെങ്കിലും പ്രയാസപ്പെട്ടെങ്കിലും സ്വന്തം കുഞ്ഞിന്റെ അധികഭാഗവുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. കുഞ്ഞിനോടുള്ള മാതൃവാത്സല്യത്തിന് അതൊരു കുറവായി തോന്നിയില്ല അവര്‍ക്ക്. മധുവിന്റെ തോന്നലുകളെ തിരുത്താന്‍ പോയില്ല. തന്റെ പരീക്ഷണഫലങ്ങൾ ഇതുതന്നെയാണെന്നു മധു തീർച്ചപ്പെടുത്തിക്കോട്ടെ.</span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"പ്രയാസം ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, തീരെയില്ല. അവളുടുപ്പിട്ടാൽ ആ ഭാഗങ്ങളൊന്നും മറ്റാർക്കും കാണാനും കഴിയില്ല. അവൾക്കാകെയുള്ള പ്രയാസം സ്കൂളിലെ സ്പോർട്ട്സ് ഗെയിംസ് മത്സരങ്ങളിൽ നിന്ന് അകറ്റി നിറുത്തുന്നു എന്നതാണ്. അവൾ ഓടുന്നതും ചാടുന്നതുമെല്ലാം പറക്കുന്നതുപോലെ ആയതിനാൽ." </span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"മധു നേരത്തേ സൂചിപ്പിച്ചതുപോലുള്ള ഇത്തരം കാണാപ്പഴുതുകൾ തുടർന്നുള്ള പരീക്ഷണങ്ങളിൽ നികത്തപ്പെടുമ്പോള്‍ പൂർണ്ണമാകും എന്നു വിശ്വസിക്കാം. നമ്മൾ ചിന്തിക്കാത്തത് പലതും കണ്ടെന്നിരിക്കാം. അവൾക്ക് മറ്റു വല്ല തടസ്സവും..?"</span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"ഡോക്ടറും കൂടെക്കൂടെ കാണുന്നതല്ലെ അവളെ? അവൾക്കത് കൂടുതൽ അഴകു നൽകുന്നു. സുന്ദരമായ വെളുത്തുനേർത്ത ചര്‍മ്മത്തിന്റെ ഞൊറികൾ രണ്ടുഭാഗത്തും കാലുകൾക്കിടയിലും അലയിളക്കം പോലെ കിടക്കുന്നത് അപൂർവ്വ ഭംഗിയാണ്. കയ്യുകൾ ഉയർത്തുമ്പോൾ വിശറിപോലെ വിരിഞ്ഞു വരുന്ന ചിറക്." </span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"അവള്‍ക്ക് ചിറകുണ്ടെന്നത് ഇനിയും കൂടുതല്‍ പരസ്യപ്പെടുത്തരുത്. കുട്ടി വലുതാകുകയാണ്. മധു എത്രയൊക്കെ സന്തോഷിക്കുമ്പോഴും ആശങ്കകൾ എന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നതുപോലെ." </span></span></span><br />
<div>
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">ഒരു പക്ഷി നേരിടേണ്ടിവരുന്ന ആക്രമണം പക്ഷിയുടെ കഴിവുകളുള്ള മായയുടെ കാര്യത്തിൽ സംഭവിച്ചെങ്കിലോ? തള്ളിക്കളയാനാകാത്ത സാദ്ധ്യത ഡോക്ടറെ വീർപ്പുമുട്ടിച്ചു.</span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"കാരണം?" </span></span></span><br />
<span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" style="display: inline; float: none;"></span><br />
<span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" style="display: inline; float: none;">"</span><span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">‘മൊൻസാന്റൊ’ തന്നെ മധു. ധാരാളം ധാന്യങ്ങൾ വളരെപ്പെട്ടെന്ന് ഉല്പാദിപ്പിക്കപ്പെടുന്നു എന്ന ഒറ്റ കാരണത്താൽ എല്ലാവർക്കും സ്വീകാര്യമായ തോതിൽ വളർന്ന വിപ്ളവകരമായ മുന്നേറ്റം. ജൈവഘടനയിൽ മാറ്റം വരുത്തിയ ഇത്തരം ധാന്യങ്ങൾ പല തരത്തിലുള്ള വിഷാംശങ്ങളും സ്വീകരിച്ചിരിക്കുന്നു എന്നാണ് പരീക്ഷണങ്ങളിൽ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. അരിയും ഗോതമ്പും മാത്രമല്ല, കോളിഫ്ളവറും കടുകും വഴുതനയും തുടങ്ങി എല്ലാം ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികളല്ലാത്ത ക്യാൻസർ,ട്യൂമർ എന്നീ രോഗങ്ങൾ ഈയിടെയായി പെരുകുന്നതും കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ കേടുവരുന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ഞാൻ പറഞ്ഞുവരുന്നത് ജെനറ്റിക് മോഡിഫിക്കേഷൻ മൂലം സസ്യങ്ങളിൽ സംഭവിച്ചതുപോലുള്ള ഘടനയുടെ താളം തെറ്റലും അതുമൂലമുണ്ടാകുന്ന ദോഷവും മനുഷ്യരുടെ കാര്യത്തിലും സംഭവിച്ചേക്കാം എന്ന ആശങ്കയാണ്." </span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"ഇവിടെ പക്ഷെ വിഷാംശത്തിന്റെ സംഭവങ്ങളൊന്നും ഇല്ലല്ലോ?" മധുസുദനന്റെ വിശ്വാസത്തിലും ഇപ്പോള്‍ സംശയം കലര്‍ന്നു തുടങ്ങിയിരിക്കുന്നു. </span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"നമ്മുടെ വിഷയത്തിൽ ഇപ്പോഴില്ല എന്നു പറയാം. പക്ഷേ പ്രതിരോധം എന്ന ചിന്ത എന്തൊക്കെ കൂട്ടിച്ചേർക്കും എന്ന് പറയാനാവുമോ? വിഷാംശം മാത്രമല്ല പ്രശ്നം. നമ്മള് മുന്‍കൂട്ടി കാണാത്ത പലതും പിന്നീട് പുറത്തു വരും. ഉദാഹരണത്തിന് മായയുടെ തൂക്കക്കുറവ്, പിന്നെ സ്കൂളിലെ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കാതിരുന്നത്. അങ്ങിനെ പലതും ഉണ്ടായിക്കൂടെ?" </span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"ഡോക്ടറെന്നെ ഇപ്പോൾ ഭയപ്പെടുത്തുകയാണ്." </span></span></span><br />
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"ഹ..ഹ..മധുവായതുകൊണ്ടാണ് ഞാനിങ്ങനെ സംസാരിച്ചത്. മറ്റൊരാളായിരുന്നുവെങ്കിൽ അറിഞ്ഞിരുന്നുകൊണ്ട് താനെന്തിനാണ് ഇത് ചെയ്തത് എന്ന് എന്നോട് തിരിച്ച് ചോദിച്ചേനെ. എല്ലാം വ്യക്തമായാലും അതിനുള്ളിൽ അറിഞ്ഞുകൊണ്ട് തലവെക്കാനാണ് ഇന്നത്തെ മനുഷ്യനിഷ്ടം. എല്ലാം നന്നായി തന്നെ കലാശിക്കുമെന്ന് നമുക്കാശിക്കാം മധു. ഞാനിറങ്ങട്ടെ."</span></span></span></div>
<div>
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;"></span></span></span><br />
<span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" style="display: inline; float: none;">----------------------------</span></div>
<div>
</div>
<div>
<span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" style="display: inline; float: none;"><br />
</span> <span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" style="display: inline; float: none;">നിലാവ് പരന്ന പുഴുക്കമുള്ള ഒരു രാത്രി. രാത്രിഭക്ഷണം കഴിഞ്ഞ് മധുസൂദനനും ഭാര്യയും മായയും കൂടി മുറ്റത്ത് കാറ്റുകൊണ്ടിരിക്കുന്നു. മെലിഞ്ഞ കാറ്റ് ഇലകളെ ചെറുതായി തലോടുന്നുവെന്നു മാത്രമേയുള്ളു. അകത്തിരിക്കുന്നതിനേക്കാൾ കുറവുണ്ട് ഉമ്മറത്തെ ഉഷ്ണത്തിന്. തെങ്ങോലകൾക്കിടയിലൂടെ നിലാവന്റെ ആഴത്തിലേക്ക് മായ ആർത്തിയോടെ നോക്കി. </span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"അച്ഛാ..ഞാനീ നിലാവിൽ ഒന്നു പറന്നു നോക്കട്ടെ?" മധുസൂദനനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവെച്ചുകൊണ്ട് മായ ചോദിച്ചു. </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"നിയെന്താ വെല്ല കിളിയുമാണോ പറക്കാന്‍? രാത്രിയിൽ അവള്ടെയൊരു പൂതി. മിണ്ടാണ്ട് അടങ്ങ്യൊത്ങ്ങി ഇരുന്നോ അവ്ടെ." മധുസൂദനന്റെ ഭാര്യ പരിഭവം പറഞ്ഞു. </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"അതിനവൾക്ക് രാത്രിയിലും കണ്ണു കാണാമല്ലോ." മധുസൂദനൻ മകളെ സപ്പോർട്ട് ചെയ്തു. </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"അതന്നെ അച്ഛാ....?" മായ മധുസൂദനന്റെ കഴുത്തിൽ ഞാന്നുകിടന്നു കൊഞ്ചി. </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_16_1353259940510_102"><span id="yiv772843226yui_3_7_2_16_1353259940510_113"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_76
yiv772843226yui_3_7_2_19_1355069960810_78
yiv772843226yui_3_7_2_19_1355076260187_79
yiv772843226yui_3_7_2_18_1355239569417_80
yiv772843226yui_3_7_2_15_1355335364405_81
yiv772843226yui_3_7_2_15_1355499000949_82
yiv772843226yui_3_7_2_16_1360912619191_83 yui_3_7_2_16_1361435761373_84" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none;">"മോള്‍ക്കതിനു പറ്റുമോ? ശ്രമിച്ചു നോക്ക്." </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_19_1353336986874_130"><span id="yiv772843226yui_3_7_2_19_1353336986874_129"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67
yiv772843226yui_3_7_2_18_1353339344943_80
yiv772843226yui_3_7_2_19_1355069960810_82
yiv772843226yui_3_7_2_19_1355076260187_83
yiv772843226yui_3_7_2_18_1355239569417_84
yiv772843226yui_3_7_2_15_1355335364405_85
yiv772843226yui_3_7_2_15_1355499000949_86
yiv772843226yui_3_7_2_16_1360912619191_87 yui_3_7_2_16_1361435761373_88" id="yiv772843226yui_3_7_2_19_1353336986874_127" style="display: inline; float: none; font-family: 'Times New Roman';">തനിക്ക് പറക്കാന്‍ കഴിയുമെന്ന് മായയ്ക്ക് മാത്രമെ അറിയാമായിരുന്നുള്ളു. ആരും കാണാതെ ചിലപ്പോഴൊക്കെ അവളതിനു ശ്രമിച്ചിരുന്നു. വർദ്ധിച്ച സന്തോഷത്തോടെ </span></span></span><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_65
yiv772843226yui_3_7_2_19_1353336986874_67" id="yiv772843226yui_3_7_2_19_1353336986874_127" style="display: inline; float: none;"></span><span id="yiv772843226yui_3_7_2_18_1355239569417_388">എഴുന്നേറ്റ</span><span id="yiv772843226yui_3_7_2_18_1355239569417_381" style="background-color: transparent;"> മായ</span><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69" id="yiv772843226yui_3_7_2_18_1352980696844_76" style="background-color: transparent; display: inline; float: none;"> അനുവാദത്തിനായി</span> കേഴുന്നതു പോലെ<span id="yiv772843226yui_3_7_2_18_1355239569417_387" style="background-color: transparent;"> അമ്മയുടെ മുഖത്തേക്ക് നോക്കി. </span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">"കൊഞ്ചിപ്പിള്ളയല്ലെ? " വിശ്വാസമായില്ലെങ്കിലും മകളുടെ നിലാവിലെ നീന്തൽ കാണാന്‍ ആ അമ്മയും കൊതിക്കുന്നതുപോലെ.... </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">അല്പം നീങ്ങിനിന്ന് മായ കയ്യുകൾ ഉയർത്തി. വിശറി പോലെ വിരിഞ്ഞ ചിറകുകൾ മയിൽനൃത്തത്തെ ഓർമ്മിപ്പിച്ചു. ശരീരത്തിൽ ചെറുതായ ഒരുയർച്ച രൂപപ്പെട്ടു. തല ചരിച്ച് മായ അച്ഛനേയും അമ്മയേയും നോക്കി. മധുസൂദനൻ അഭിമാനത്തോടെ ഭാര്യയുടെ മുഖത്തേക്കു ശ്രദ്ധിച്ചു.</span></span></span><span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109"> മധുസൂദനന്റെ ഭാര്യയ്ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. വിരിഞ്ഞ ചിറകുകൾക്ക് അത്രയും അഴകായിരുന്നു. മകളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ഭയത്തോടെ ചുറ്റും നോക്കി. പിന്നെ അത്ഭുതത്തോടെ മായയുടെ ചലനം നോക്കിനിന്നു കണ്ണുകളനക്കാതെ.</span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">ഒഴിഞ്ഞ തെങ്ങോലകൾക്കിടയിലൂടെ ഒരൊറ്റ കുതിപ്പ്. മധുസൂദനന്റെ പുരയ്ക്കു മുകളിൽ വലിയൊരു വെളുത്ത വവ്വാൽ വട്ടം ചുറ്റി പറന്നു. ചാഞ്ഞും ചരിഞ്ഞും ഒഴുകിയും ഉയർന്നും താഴ്ന്നും കുറച്ചുനേരം....താഴെയിറങ്ങിയ മായ മധുസൂദനനോടു ചേർന്നുനിന്ന് ചോദിച്ചു. "ഞാനാ മനപ്പറമ്പു വരെ ഒന്നു പോയി വന്നാലോ?" </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">"അതെന്തിനാ?" </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">"അകലെ...മനപ്പറമ്പിനു മോളില് ‘പാറാട’<span style="color: red;">*</span>കൾ ചെറകടിച്ചു പറക്കുന്നത് ഞാൻ മോളില് വെച്ചു കണ്ടു. എന്തു ഭംഗ്യാണെന്നോ കാണാൻ? പിന്നേയും ഇഷ്ടംപോലെ കിളികള്‍ അവ്ട്യിണ്ട്ന്ന്‍ എല്ലാരും പറയണ്. എല്ലാറ്റിനേയും ഒരുമിച്ച് മോളില് നിന്ന് കാണാൻ നല്ല ശേലായിരിക്കും. ഞാനൊന്നു കണ്ട്ട്ട് വരാച്ഛാ." </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">"താമസിക്കരുത് തിരിച്ചു വരാൻ. വേറെങ്ങും പോകരുത്." </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">'ഇല്ലച്ഛാ' എന്നു പറഞ്ഞ് അവൾ വീണ്ടും ഉയർന്നു. </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">അലപ്ം ദൂരെയാണ് പക്ഷികളുടെ താവളമായ മനപ്പറമ്പ്. നേരിട്ട് പറക്കുമ്പോൾ കുറച്ചേ ഉള്ളു. കൊത്തും കിളയുമില്ലാതെ കാടുപിടിച്ചു കിടക്കുന്ന പറമ്പ്. യക്ഷികളും പ്രേതങ്ങളും കുടിയിരിക്കുന്നു എന്നു വിശ്വസിക്കുന്ന പറമ്പ്. ഭയം മാത്രം സമ്മാനിക്കുന്ന പറമ്പിലെ പുരാതനമായ മരങ്ങളിലെല്ലാം വിവിധയിനം പക്ഷികൾ താവളമാക്കിയിരിക്കയാണ്. മറക്കാനാവാത്ത മായക്കാഴ്ചക്കൾ മായയുടെ മനം നിറച്ചു. </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">അനാവശ്യ കോലാഹലങ്ങളില്ലാതെ നിലാവിൽ മർമ്മരം പോലെ തങ്ങിനിൽക്കുന്ന കുറുകലും മൂളലും. മായയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ പക്ഷികളിൽ ചിലവ ബലമില്ലാതെ പറന്നു താണുകൊണ്ടിരുന്നു. മായ മുകളിലായി വട്ടം കറങ്ങിനിന്ന് കാഴ്ചകൾ ആസ്വദിച്ചു. ഇലകൊഴിഞ്ഞ മരങ്ങളും തളിർത്ത മരങ്ങളുമെല്ലാം ചന്തമുള്ള കിളികൾ കയ്യടക്കിയിരിക്കുന്ന കാഴ്ച എത്ര സുന്ദരം. വള്ളിപ്പടർപ്പുകളിലെ കുഞ്ഞിക്കിളികളും വലിയ മരങ്ങളിലെ വെള്ളക്കൊക്കുകളും പാറാടയുമെല്ലാം നിദ്രയിൽ തന്നെ. തളിർത്തു നിൽക്കുന്ന മരക്കൊമ്പുകളിൽ കൂണു മുളച്ചു പൊന്തിയതുപോലെ നിരന്ന വെള്ളക്കൊക്കുകൾ തന്നെ കൂടുതൽ മനോഹരം. അവയ്ക്കു മുകളിൽ ചുറ്റിപ്പറന്ന് ഒരോന്നും വീക്ഷിച്ചുകൊണ്ടിരുന്ന മായ പെട്ടെന്നൊരു വെടി ശബ്ദം കേട്ടു. </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">ഉറക്കം നഷ്ടപ്പെട്ട പക്ഷികളെല്ലാം കലപില കൂട്ടി ചുറ്റും ദുർബലമായി പറന്നുനിന്നു. വെടിയേറ്റ ഒരു വെള്ളക്കൊക്ക് മരത്തിന്റെ ചില്ലകളിൽ തട്ടിത്തടഞ്ഞ് നിലത്തേക്കുരുണ്ടു വീണു. ചതിച്ചു പിടിക്കുന്ന പക്ഷിവേട്ടക്കാരുടെ ക്രൂരതയിൽ മായയുടെ മനസ്സുരുകി. കൈകാലുകൾ തളരുന്നതുപോലെ തോന്നിത്തുടങ്ങി. </span></span></span></div>
<div>
</div>
<div>
<br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">കൊക്കുകളും കാക്കയുമെല്ലാം ചിതറിപ്പറന്നുക്കൊണ്ടിരുന്നു. പക്ഷികളുടെ ദയനീയമായ കരച്ചിൽ നിലാവിന് കറുപ്പുനിറം സമ്മാനിച്ചു. </span></span></span></div>
<div>
</div>
<div>
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">വീണ്ടും വെടി ശബ്ദം! </span></span></span></div>
<div>
</div>
<div>
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109">മായയുടെ തല പെരുത്തു. പിന്നെ ഒന്നും ഓർമ്മയില്ല. കൊക്കുകളൊഴിഞ്ഞ മരക്കൊമ്പുകൾക്കിടയിൽ വെളുത്ത വവ്വാലിന്റെ ചലനമറ്റ ശരീരം തടഞ്ഞു കിടന്നു.</span></span></span></div>
</div>
<div>
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109"> ----------------------------</span></span></span></div>
<div>
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109"><b><span style="color: red;">*</span></b>പാറാട----വവ്വാല്</span></span></span><br />
<span id="yiv772843226yui_3_7_2_18_1353339344943_131"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" id="yiv772843226yui_3_7_2_18_1352980696844_76" style="display: inline; float: none; font-family: 'Times New Roman';"><span id="yiv772843226yui_3_7_2_16_1353259940510_109"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" style="background-color: transparent; display: inline; float: none; font-family: 'Times New Roman';"><b></b></span></span></span></span><br />
<span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" style="display: inline; float: none; font-family: 'Times New Roman';"><span class="yiv772843226yui_3_7_2_19_1352482189731_56
yiv772843226yui_3_7_2_19_1352569019746_59
yiv772843226yui_3_7_2_18_1352980696844_55
yiv772843226yui_3_7_2_18_1352985299047_61
yiv772843226yui_3_7_2_18_1352985250877_62
yiv772843226yui_3_7_2_19_1352990373585_63
yiv772843226yui_3_7_2_31_1352999281123_64
yiv772843226yui_3_7_2_16_1353254380709_64
yiv772843226yui_3_7_2_16_1353259940510_67
yiv772843226yui_3_7_2_19_1353336986874_69
yiv772843226yui_3_7_2_18_1353339344943_88
yiv772843226yui_3_7_2_19_1355069960810_90
yiv772843226yui_3_7_2_18_1355239569417_119
yiv772843226yui_3_7_2_15_1355335364405_102
yiv772843226yui_3_7_2_15_1355499000949_95
yiv772843226yui_3_7_2_16_1360912619191_96 yui_3_7_2_16_1361435761373_97" style="background-color: transparent; display: inline; float: none; font-family: 'Times New Roman';"><b>( ബെഞ്ചാലിയുടെ<span style="color: red;"> <a font="" href="http://www.blogger.com/blogger.g?blogID=6441321627924911668"></a></span></b></span><span style="background-color: transparent; color: #990000; font-family: 'Times New Roman';"><b><i><a href="http://benchali.blogspot.com/2012/09/blog-post_27.html" target="_blank">ജൈവതാളം തെറ്റിക്കുന്ന ജനിതക മാറ്റം</a> </i></b></span></span></div>
</div>
</div>
</div>
<div class="yiv772843226yui_3_7_2_19_1352482189731_53
yiv772843226yui_3_7_2_19_1352569019746_54
yiv772843226yui_3_7_2_18_1352980696844_50
yiv772843226yui_3_7_2_18_1352985299047_52
yiv772843226yui_3_7_2_18_1352985250877_53
yiv772843226yui_3_7_2_19_1352990373585_54
yiv772843226yui_3_7_2_31_1352999281123_55
yiv772843226yui_3_7_2_16_1353254380709_55
yiv772843226yui_3_7_2_16_1353259940510_56
yiv772843226yui_3_7_2_19_1353336986874_58" id="yiv772843226yui_3_7_2_19_1352482189731_60" style="background-color: white;">
<b>എന്ന ലേഖനം വായിച്ചപ്പോള്‍ മുതല്‍ ഒരു കഥ എഴുതണം എന്ന് തോന്നി.)</b><br />
<b><span style="color: red; font-size: x-small;">ഈ മഷിയില്‍ പ്രസിദ്ധീകരിച്ചത്.</span></b><br />
<b><span style="color: #741b47;"><br /></span></b>
<b><span style="color: #741b47;"><br /></span></b>
<b><span style="color: #741b47;">(കഥ കേള്‍ക്കണം എങ്കില്‍ എന്റെ ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം)</span></b><br />
<b><span style="color: red; font-size: x-small;"><br />
</span></b> <b><span style="color: red; font-size: x-small;"><embed allowfullscreen="true" allowscriptaccess="always" height="400" src="https://www.box.com/embed/61uhr4siz19i41c.swf" type="application/x-shockwave-flash" width="466" wmode="opaque"></embed>
</span></b> <br />
<span style="color: purple;"><b><span class="Apple-tab-span" style="white-space: pre;"> </span></b></span><br />
<div>
</div>
<br /></div>
</div>
<div>
<span class="Apple-tab-span" style="white-space: pre;"> </span><br />
<div>
</div>
<br /></div>
</div>
<br />
<br /></div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com142tag:blogger.com,1999:blog-6441321627924911668.post-50689735288645606032013-02-01T08:28:00.002+03:002013-02-01T11:16:23.155+03:00വഴി പിഴയ്ക്കുന്ന നോട്ടങ്ങള്‍ ....<div dir="ltr" style="text-align: left;" trbidi="on">
01-02-2013<br />
<div class="separator" style="clear: both; text-align: center;">
</div>
<div style="clear: right; float: right; margin-bottom: 1em; margin-left: 1em;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitRYkm0BHz_ZX3-eaO6Z_Jm-y6wVSydzW_O7aN08e0BJxHr1frEgxbI-e43c1wpNgwN0rsgiDF_J1socDLriVJBqZMMBeIh_nTNpwbx4ZrcHWmOHGAGl-80N2SbckEk2je4IcEkqzSxM0/s1600/ad2+copy.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitRYkm0BHz_ZX3-eaO6Z_Jm-y6wVSydzW_O7aN08e0BJxHr1frEgxbI-e43c1wpNgwN0rsgiDF_J1socDLriVJBqZMMBeIh_nTNpwbx4ZrcHWmOHGAGl-80N2SbckEk2je4IcEkqzSxM0/s640/ad2+copy.jpg" width="467" /></a></div>
<br />
<div style="clear: right; float: right; margin-bottom: 1em; margin-left: 1em;">
<br /></div>
<div>
<div style="font-family: lucida console,sans-serif; font-size: 12pt;">
<div style="color: blue; font-size: 18px; font-style: italic;">
<br /></div>
<div>
<span style="font-size: small;"> </span>“എത്രയൊക്കെ പൊതിഞ്ഞുവെച്ചാലും പെണ്ണിന്റെ
ശരീരം
ആണിന്റേതാകുമോ? ഇല്ലല്ലോ?” ജോജിയോട് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുള്ളതാണ്. വീണ്ടും
വീണ്ടും ആവർത്തിക്കേണ്ടി വരുമ്പോൾ ദേഷ്യവും തോണുന്നുണ്ട്.</div>
<div style="font-size: 12pt;">
<span style="font-size: 12pt;"><br /></span>
<span style="font-size: 12pt;">“എന്നാലും
ടീഷര്‍ട്ടും ജീൻസും ധരിച്ച് നിന്റെ തനിച്ചുള്ള ദൂരയാത്ര അത്ര സുരക്ഷിതമാണോ
പാറു?
പ്രത്യേകിച്ചും ഡൽഹിയിൽ നിന്നു നാട്ടിലേക്ക്, അതും ക്രൂരമായ
ലൈംഗികപീഡനത്തിനിരയായി
ആ കുട്ടി മരിച്ച സമയത്തു തന്നെ” അല്പം മുഴുപ്പു കൂടിയ പാർവ്വതിയുടെ
ശരീരഭാഗങ്ങൾ
എപ്പോഴും ജോജിയിലുണ്ടാക്കുന്ന സംശയമായിരുന്നു അവളുടെ വസ്ത്രധാരണ
രീതിയോടുള്ള
ഇഷ്ടമില്ലായ്മയ്ക്ക് കാരണം.</span></div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“എതിർലിംഗത്തിൽ
പെട്ടവരെ പരസ്പരം ആകർഷിക്കുന്നതിനും വംശപരമ്പര നിലനിർത്തുന്നതിനും സകല
ജീവജാലങ്ങളേയും സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യരെപ്പോലെ രണ്ടു വിഭാഗമായല്ലേ?
പെണ്ണിനെ
ആണാക്കാനോ, ആണിനെ പെണ്ണാക്കാനോ മാർഗ്ഗമൊന്നും അധികമില്ലല്ലോ? പിന്നെങ്ങനെ
ഒരു
പെണ്ണെന്ന സാധനത്തെ വസ്ത്രധാരണം കൊണ്ട് മറയ്ക്കാനാകും?” സംസാരിക്കുന്നത്
സ്വന്തം
ഭർത്താവിനോടാകുമ്പോൾ എനിക്ക് നാക്കിനെല്ലില്ലാതാകാറുണ്ട്.</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“എന്നാൽ
നീയിനി തുണി ഇല്ലാതെ നടന്നോ...”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
<div class="separator" style="clear: both; text-align: center;">
</div>
“എന്തെങ്കിലും
പറയുമ്പോ ഇമ്മാതിരിയുള്ള ‘ഞഞ്ഞാപിഞ്ഞാ’ വർത്താനം ബോറാണ്ട്ടോ.”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“പിന്നല്ലാതെ...മനുഷ്യനും
മൃഗവും തമ്മിലുള്ള വേർതിരിവെങ്കിലും ഉണ്ടാവണ്ടേ?”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“ജോജി
മീൻ
ചെയ്യുന്നതെന്താ?“</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
”പാറൂന്റെ
ശരീര പ്രകൃതിക്കനുസരിച്ച് ടീഷർട്ടും ജീൻസും ഒട്ടും ചേരില്ല“</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
”പച്ച
മലയാളത്തിൽ പറഞ്ഞാ മൊലയുള്ള പെണ്ണുങ്ങൾ ടീഷർട്ട് ഇടാൻ പാടില്ലെന്ന് അല്ലേ?
ജോജിയുടെ
പ്രയാസം എന്നോടുള്ള സ്നേഹമാണെന്ന് എനിക്കറിയാം. മറ്റുള്ളവർ ഇങ്ങനെയെന്നെ
കാണുമ്പൊ
അവർക്കെന്തെങ്കിലും വേണ്ടാത്തത് തോന്നുമെന്ന ഭയം“</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
”അതെ.
അതു
തന്നെയാ പാറു ഞാൻ കാണുന്നത്.“</div>
<div>
<br /></div>
<div style="font-size: 12pt;">
”ജോജിക്ക്
എന്നെയല്ലാതെ വേറൊരു പെണ്ണിനെ ഇങ്ങനെ കണ്ടാൽ എന്തു തോന്നും?“</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
"ആരും
കാണാതെ ഒന്നും അറിയാത്തതുപോലെ എല്ലാം ഒന്നു നോക്കിക്കാണും. മറ്റാരെങ്കിലും ആ
പെണ്ണിനെ സൂക്ഷിച്ചു നോക്കുന്നതു കാണുമ്പൊ അവനോട് ദേഷ്യം തോന്നും.”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“അല്ലാതെ
വേറൊന്നും തോന്നില്ലല്ലോ? പിന്നെന്തിനാ ആ പെണ്ണിനെ നോക്കുന്ന വേറൊരാളിനോട്
ദേഷ്യം
തോന്നണേ?”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“അങ്ങിനെയാണോ
ഒരു പെണ്ണിനെ നോക്കാ?”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“അപ്പോ
ജോജി നോക്കിയതോ?”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“അത്
പിന്നെ...ഒരു പെണ്ണിനെ കണ്ടാ നോക്കീന്നിരിക്കും. എന്നാലും നോക്കുന്നേനൊക്കെ
ഒരിതില്ലേ.”</div>
<div>
<br /></div>
<div style="font-size: 12pt;">
“നമ്മൾ
മറ്റൊരാളെ നോക്കുന്നതു കൊണ്ട് കുഴപ്പമില്ല, മറ്റൊരാൾ നോക്കുന്നതാണ്
നമുക്ക്
പ്രയാസം അല്ലേ? നമ്മേപ്പോലെയാണ് അവരും എന്നു കരുതാൻ തോന്നാത്തതെന്താ? ആണ്
പെണ്ണിനേയും, പെണ്ണ് ആണിനേയും നോക്കിയെന്നിരിക്കും. അതൊരു സ്വാഭാവിക
പ്രക്രിയയാണ്. എന്തെങ്കിലും പ്രത്യേകതകളുള്ള സ്ത്രീകളെ കണ്ടാൽ അവരുടെ
സൗന്ദര്യം
ഞാനും നോക്കിനിൽക്കാറുണ്ട്. അപൂർവ്വമായി ആണുങ്ങളേയും നോക്കാറുണ്ട്.“</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
"അതാ
കൊഴപ്പം. പെണ്ണുങ്ങളങ്ങനെ നോക്കാൻ പാടുണ്ടോ?”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“ജോജിയിപ്പോഴും
ഏതു നൂറ്റാണ്ടിലാ...? മാറ്റങ്ങളെ സ്വീകരിക്കുന്നെന്നു പറയുമ്പോഴും പഴയ
ശീലങ്ങളെ
തിരുത്താൻ മനസ്സ് തയ്യാറാകുന്നില്ല. രണ്ടും കൂടി എങ്ങിനെയാ ഒത്തു പോകുക?”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“മാറ്റം
എന്നു പറഞ്ഞാ തോന്നിവാസമല്ല. തോന്നിയതു പോലെ എന്തും കാണിച്ചു
നടക്കാമെന്നല്ല.”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“ഒരാൾക്ക്
ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് എന്തു തോന്നിവാസമെന്നാണ് പറയുന്നത്?
മാറ്റങ്ങളിൽ
ചില പിഴവുകൾ സംഭവിക്കുന്നുണ്ട്. അതോരോരുത്തരും ജീവിക്കുന്ന ചുറ്റുപാടിനും
സംസ്ക്കാരത്തിനും അനുസരിച്ച് ശരിയും തെറ്റുമായിരിക്കാം. മനുഷ്യന്റെ
പെരുകിക്കൊണ്ടിരിക്കുന്ന ആർത്തിയുടെ ഫലമാണത്. ഞാൻ പറയുന്നതു മാത്രമാണ് ശരി
എന്ന
തോന്നൽ.”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“നീയെന്താ
പ്രസംഗിക്കാൻ തന്നെ തീരുമാനിച്ചോ? വർത്താനം പറഞ്ഞു നിന്നാ ട്രെയിൻ അതിന്റെ
പാട്ടിനു
പോകും.” പാർവ്വതി പറഞ്ഞു തുടങ്ങിയാൽ നിറുത്തില്ലെന്ന് ജോജിക്ക്
നന്നായറിയാം. </div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
ചെറുപ്പം
മുതലേ മുത്തശ്ശിയോടുള്ള അവളുടെ അടുപ്പത്തിന് ഇന്നും കുറവൊന്നും
സംഭവിച്ചിട്ടില്ല.
എന്നിട്ടും ഒന്നര കൊല്ലമായി മുത്തശ്ശിയെ കാണാൻ പോകാതിരുന്നതിന് ഒരു
ന്യായവും
നിരത്താൻ അവൾക്കാകില്ല. ഇപ്പൊഴെങ്കിലും പോകുന്നത്
സുഖമില്ലെന്നറിഞ്ഞതുകൊണ്ടാണ്. ഒരു നായരു പെണ്ണ് നസ്രാണിച്ചെക്കനെ സ്നേഹിച്ചപ്പോൾ എല്ലാ സഹായവും ചെയ്തു
കൊടുത്തത്
മുത്തശ്ശിയാണെന്ന് അവൾ കൂടെക്കൂടെ പറയാറുണ്ട്. അവർക്ക്
സുഖമില്ലെന്നറിഞ്ഞാൽ
പാറുവിന് ഇരിക്കപ്പൊറുതിയുണ്ടാവില്ല ഈ ഡൽഹിയിൽ. അവളെ ഇത്രയേറെ
സ്വാധീനിക്കുന്ന
മുത്തശ്ശി എന്നതുകൊണ്ടു മാത്രമാണ് അവൾ ഈ സമയത്ത് പോകാൻ തീരുമാനിച്ചത്.
അല്ലെങ്കിൽ
കഴിഞ്ഞ അഞ്ചു ദിവസമായി ഡൽഹിയിലെ സമരത്തിൽ ഊണും ഉറക്കവും നഷ്ടപ്പെടുത്തി
പങ്കെടുക്കുന്ന പാറുവിന് ഒരു നിമിഷം പോലും അവിടെനിന്നു വിട്ടു
നിൽക്കാനാവില്ല.</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“സമയം
ഇനിയുമുണ്ടല്ലോ. ഒരു കാര്യം പറഞ്ഞതു മുഴുവനാക്കാതെ പോയാ എനിക്ക്
സമാധാനമുണ്ടാകില്ല.” പാർവ്വതി ഒഴിഞ്ഞുമാറാനുള്ള ഭാവമില്ലായിരുന്നു.</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“എന്തായാലും
പാറൂന്റെ ഈ വേഷത്തോട് എനിക്ക് യോജിപ്പില്ല”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“ഞാൻ
നേരത്തേ പറഞ്ഞതാണ് അതിന്റെ കാരണം. പഴയത് വിടാനും പാടില്ല, പുതിയത്
വേണന്താനും.
മാറ്റങ്ങൾ സംഭവിക്കുമ്പൊ എപ്പഴും ഇങ്ങനെയാണ്. കമ്പ്യൂട്ടർ വന്നപ്പോഴത്തെ
സ്ഥിതിയും
ഇതായിരുന്നു. ജോലി നഷ്ടപ്പെടും എന്ന അപ്പോഴത്തെ ആശങ്ക ശക്തമായിരുന്നു.
പക്ഷെ
ഇപ്പോഴോ?”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“കമ്പ്യൂട്ടർ
പോലാണോ വസ്ത്രധാരണം?”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“ദേ
പിന്നേം മുട്ടുന്യായം. എനിക്ക് ദേഷ്യം വരണ്ണ്ട് ജോജി. മാറ്റം
സംഭവിക്കുമ്പൊ പഴയ
രീതികൾ അതേപടി നിലനിക്കില്ല. ശരിയല്ലെന്ന് ഇപ്പൊ തോന്നുന്നത് പിന്നീട്
ശരിയായിത്തീരും. അല്ലെങ്കി ജോജിയൊന്നാലോചിച്ചു നോക്ക്, ഒരു പെൺശരീരം
കാണുമ്പോളവളുടെ
വസ്ത്രധാരണം മൂലം മറ്റുള്ളവരിൽ സൃഷ്ടിക്കപ്പെടുന്നു എന്നു പറയപ്പെടുന്ന
വികാരം
ഇല്ലാതാകണം. ഇങ്ങിനെ കണ്ടുകണ്ട് തന്നെയല്ലേ അത് ഇല്ലാതാകുക? അങ്ങനെയല്ലേ
അത്
പരിഹരിക്കപ്പെടു. അല്ലെങ്കിൽ നാളെ ഇതേ പ്രശ്നങ്ങള്‍ തന്നെ വീണ്ടും
ഇണ്ടാകില്ലേ?
മറ്റു രാജ്യങ്ങളിൽ അല്പവസ്ത്രം ധരിച്ചു നടക്കുന്നവരെ ഇത്തരം ദ്രോഹങ്ങൾ
ബാധിക്കാത്തതിൽ നിന്ന് ഒരു കാരണം ഇങ്ങനെ പരിഹരിക്കപ്പെടുന്നു എന്നല്ലേ
മനസ്സിലാക്കേണ്ടത്.”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“അതുകൊണ്ടാണ്
പീഡനം ഉണ്ടാകുന്നത് എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ. നമ്മുടെ സംസ്ക്കാരം
നിലനിർത്തിയുള്ള മാറ്റങ്ങൾ ആവാം എന്നേ പറയുന്നുള്ളു.”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
"ജോജി
മനസ്സിൽ കൊണ്ടു നടക്കുന്ന സംസ്ക്കാരത്തിനു മാറ്റം സംഭവിക്കാതെ
മറ്റെല്ലായിടത്തും
ആയിക്കോട്ടെ എന്നല്ലേ? അങ്ങിനെ നടക്കുമോന്ന് ജോജി തന്നെ ഒന്നാലോചിച്ചു
നോക്ക്.
ജോജിയെന്ന നസ്രാണിച്ചെക്കൻ പാർവ്വതിയെന്ന നായരു പെണ്ണിനെ കെട്ടിയത് ഈ
പറയുന്ന
സംസ്ക്കാരം ബലി കഴിക്കാതെയാണോ? എന്റെ മുത്തശ്ശിക്കുണ്ടായ മാറ്റമെങ്കിലും
ജോജിയെപ്പോലെയുള്ള ഒരു യുവാവിനു വേണ്ടേ?“</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
”സമ്മതിച്ചു
പാറുക്കുട്ടി. ഞാൻ തർക്കത്തിനില്ല. നമുക്ക് സ്റ്റേഷനിലേക്കു പോകാം.“</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
"ജോജി
കൂടെ ഉണ്ടായിരുന്നെങ്കിൽ യാത്ര രസമായേനേ. ഇതിപ്പോ ഞാൻ തനിച്ചു പോയി
വരണ്ടേ?”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
“ഒരാഴ്ചയിലെ
കാര്യമല്ലേ ഉള്ളു. ഇയർ എൻഡിങ്ങിൽ എനിക്ക് ലീവ് കിട്ടില്ലാന്ന്
നിനക്കറിയില്ലേ
പാറു?”</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
ട്രെയിനിനകത്ത്
നല്ല തിരക്കായിരുന്നു. റിസർവേഷൻ കമ്പാർട്ടുമെന്റാണെന്നുള്ളത് കേരളം വിട്ടാൽ
മറ്റൊരിടത്തും ബാധകമല്ലാത്തതു പോലെയാണ് ജനബാഹുല്യം കാണിക്കുന്നത്. ഒരു
കണക്കിനാണ്
സ്വന്തം സീറ്റ് നമ്പർ കണ്ടുപിടിച്ച് തിങ്ങിക്കൂടി ഇരുന്നത്. ഭാഗ്യത്തിന്
ജനാലയോടു
ചേർന്ന സീറ്റു തന്നെ കിട്ടി. </div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
അല്പനേരത്തേയ്ക്ക്
ട്രെയിനിനകത്തെ അന്തരീക്ഷവുമായി ഒത്തുചേരാൻ പ്രയാസം തോന്നി. ആകെ കലപില
ബഹളം. </div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
എന്തായിരിക്കും
മുത്തശ്ശിക്കിങ്ങനെ സുഖമില്ലാതാകാൻ കാരണം? എന്റെ ഓർമ്മയിലൊന്നും ഒരസുഖം
വന്നതായി
അറിയില്ല. ജോജിയുടെ അനിയൻ ഷിബർട്ട് ഫോൺ ചെയ്തു വിവരം പറഞ്ഞപ്പോൾ വിശദമായി
പറഞ്ഞതുമില്ല. ‘മുത്തശ്ശിക്ക് സുഖമില്ല. ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
ചേട്ടത്തി
ഇന്നു തന്നെ വരണം’ അത്രയേ പറഞ്ഞുള്ളു. കൂടെക്കൂടെ ഞാൻ വിളിച്ചിട്ടും
അവനൊന്നും
വിട്ടുപറഞ്ഞില്ല. പ്ലെയിനിനു വരാമെന്നു പറഞ്ഞപ്പോൾ അതിന്റെയൊന്നും
ആവശ്യമില്ലെന്ന്
അവൻ തന്നെ പറഞ്ഞു. മുത്തശ്ശിക്കു കാണണമെന്നു പറഞ്ഞാൽ കാര്യത്തിന്റെ കാരണം
തിരക്കാതെ
ഞാനോടിയെത്തും എന്നവർക്കറിയാം. ഇനി പ്രശ്നമുള്ള എന്തെങ്കിലും
അസുഖമായിരിക്കുമോ?
എങ്കിൽ ഷിബർട്ട് അല്പം കൂടി ഗൗരവം കാണിക്കുമായിരുന്നു.</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
എടി
കാന്താരീ....</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
മുത്തശ്ശി
ചെറുപ്പം മുതലേ എന്നെ അങ്ങിനെയാ വിളിക്കാ. എന്നെയായിരുന്നു മുത്തശ്ശിക്ക്
ഏറ്റവും
ഇഷ്ടം. കുളിച്ച് ചന്ദനക്കുറി തൊട്ട് വെളുത്ത ഒറ്റമുണ്ടുടുത്ത്
ജാക്കറ്റുമിട്ട്
നിന്നാൽ പൊക്കം കുറഞ്ഞു മെലിഞ്ഞ മുത്തശ്ശിക്ക് ഇപ്പോഴും നല്ല ശേലാണ്. ഞാൻ
പെണ്ണല്ല
ഒരാണാന്നും പറഞ്ഞത് മുത്തശ്ശി തന്നെ. ശരിക്കും പഴയ ആൾക്കാരിലെ പരിഷ്ക്കാരി.
ഞാൻ
ചെറുതായിരുന്നപ്പോഴാണ് ആദ്യമായി അണ്ണാറക്കണ്ണന്റെ ഇറച്ചിയും മുയലിന്റെ
ഇറച്ചിയും
തവള ഇറച്ചിയുമൊക്കെ കഴിക്കുന്നത്. വീട്ടിൽ മുത്തശ്ശിയടക്കം മറ്റാരും
ഒന്നിന്റേയും
ഇറച്ചി കഴിക്കുമായിരുന്നില്ല. എന്നാലും പുതിയതായി എന്തെങ്കിലും കിട്ടിയാൽ
മുത്തശ്ശി
തന്നെ എല്ലാം വൃത്തിയാക്കി എനിക്കു വറുത്തു മൊരിയിച്ചു തരും. എന്നിട്ട്
ഞാൻ
തിന്നുന്നതും നോക്കി താടിയ്ക്കും കൈകൊടുത്ത് അങ്ങനെ ഇരിക്കും.</div>
<div>
<br /></div>
<div style="font-size: 12pt;">
ഒരു
മഴക്കാലത്താണ് തവള ഇറച്ചി ആദ്യമായി കഴിക്കുന്നത്. തവള എന്നു കേൾക്കുമ്പോൾ
ഒരറപ്പു
തോന്നിയിരുന്നു ആദ്യമാദ്യം. മഴ പെയ്ത് തെങ്ങിന്റെ തടത്തിലൊക്കെ ധാരാളം
വെള്ളം
കെട്ടിക്കിടക്കുണ്ടാകും. തടം കോരി മാടിവെച്ച തെങ്ങിന്റെ ചുറ്റുമുള്ള
തിണ്ടുകളിൽ
വളർന്ന ചെടികൾക്കിടയിൽ മഞ്ഞത്തവള തല പുറത്തേക്കാക്കി ഇരിക്കുന്നതു കാണാം.
മുത്തശ്ശി
നീളമുള്ള പച്ചീർക്കിലികൊണ്ട് കുടുക്കുണ്ടാക്കിയാണ് തവളയെ പിടിക്കുക.
എന്നിട്ട്
അതിന്റെ അരയ്ക്കു മുകളിൽ വെച്ച് കട്ടു ചെയ്തെടുക്കും. അരയ്ക്കു കീഴെയുള്ള
ഭാഗം
മാത്രമേ എടുക്കു. പിന്നെ തൊലി പൊളിച്ച് വെള്ളത്തിൽ കഴുകിയെടുത്താൽ വളരെ
നേർത്ത
മാംസത്തിനു തെളിച്ചമുള്ള വെള്ളത്തിന്റെ നിറം പോലെ തോന്നിക്കും. അപ്പോൾ
അറപ്പ്
തോന്നില്ല. പാകം ചെയ്യാതെ തന്നെ എടുത്തു തിന്നാൻ തോന്നും.</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
മുത്തശ്ശിയാണ്
എന്നെ എല്ലാം പഠിപ്പിച്ചത്. നാലാളുടെ മുന്നിൽ തന്റേടത്തോടെ നിവർന്നുനിന്ന്
പെണ്ണെന്ന ഭയം കൂടാതെ സംസാരിക്കാൻ പഠിപ്പിച്ചത്..പ്രായത്തിനനുസരി<wbr></wbr>ച്ച്
കഥകൾ പറഞ്ഞു
തന്നത്...അങ്ങിനെ എല്ലാം. വറ്റാത്ത കിണർ പോലെയായിരുന്നു മുത്തശ്ശിയുടെ
കഥകളുടെ
ശേഖരം.</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
വ്യത്യസ്ഥ
പ്രായങ്ങളിൽ ഒരോർമ്മപ്പെടുത്തൽ പോലെ ഒരു കഥ തന്നെ പലവട്ടം പറഞ്ഞു
തന്നിരുന്നത്
പെണ്ണുങ്ങളുടെ മാറു മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള
സമരത്തിന്റേതായിരുന്നു.
അതെന്നെ വളരെ പ്രയാസപ്പെടുത്തിയിരുന്നു പല സന്ദർഭങ്ങളിലും!</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
മുത്തശ്ശിയോടൊപ്പം
ചെറുപ്രായത്തിലേക്കു നടക്കുന്നതിനിടയിൽ രണ്ടുമൂന്നു സ്റ്റേഷൻ പിന്നിട്ടത്
അറിഞ്ഞില്ല. സാമാന്യം വലിയൊരു സ്റ്റേഷനിലാണ് ട്രെയിനിപ്പോൾ.
ട്രെയിനിനകത്തെ
ശേഷിച്ച തിരക്കുകൂടി പുറത്തേക്കൊഴുകി. സീറ്റുകൾ പലതും കാലിയായി.</div>
<div style="font-size: 12pt;">
<br /></div>
<div style="font-size: 12pt;">
ഞാനിരിക്കുന്ന
സീറ്റിൽ എന്നെക്കൂടാതെ ഇപ്പോഴുള്ളത് അൻപതിനു മുകളിൽ പ്രായം തോന്നിക്കുന്ന
ഭാര്യയും
ഭര്‍ത്താവുമാണ്. എതിർവശത്തെ മൂന്നു സീറ്റും ഒഴിഞ്ഞു കിടക്കുന്നു.
ഇവിടെനിന്ന് ആ
സീറ്റുകളിലേക്കും ആളെത്തുമായിരിക്കും.</div>
<div style="font-size: 12pt;">
<br /></div>
<div>
എറണാക്കുളത്തേക്കാണ് അവർ പോകുന്നതെന്നു പറഞ്ഞ് പരിചയപ്പെടുമ്പോഴും
കോറം
തികയാൻ എത്തേണ്ടവർ ആരൊക്കെയെന്ന തിരച്ചിലിലായിരുന്നു എന്റെ കണ്ണുകൾ.
കൂടെക്കിട്ടിയിരിക്കുന്നത് പാവങ്ങളാണ്, വിശ്വസിക്കാം എന്നു മനസ്സിൽ കണക്കു
കൂട്ടിയപ്പോൾ ഒരു ബാഗും തൂക്കിപ്പിടിച്ച് വിദ്യർത്ഥിയെപ്പോലെ തോന്നിക്കുന്ന
ഒരുവൻ
എന്റെ മുൻവശത്തെ സീറ്റിൽ വന്നിരുന്നു. ബാഗ് സീറ്റിനടിയിൽ തള്ളി ചെറിയൊരു
വെപ്രാളത്തോടെ എന്നെ ആകെയൊന്നു നോക്കി സീറ്റിലിരുന്നു. ഒന്നുമറിയാത്തതു
പോലെ
ഞാനവന്റെ പെരുമാറ്റങ്ങൾ നോക്കിക്കണ്ടു.</div>
<div>
<br /></div>
<div>
കുറേ സമയം മുഖത്തോടുമുഖം നോക്കിയിരിക്കേണ്ടി വരുമ്പോഴത്തെ
അങ്കലാപ്പൊന്നും
അവനിൽ കണ്ടില്ല. ശ്രദ്ധിക്കപ്പെടേണ്ട ഒരു രൂപം കണ്ട ജിജ്ഞാസ
അവനിലുണ്ടായിരുന്നു.
പിന്നീടതൊരു മന്ദഹാസമായ് വിരിഞ്ഞ് ട്രെയിൻ യാത്രയിലെ സൗഹൃദമായി
പരുവപ്പെടുകയായിരുന്നു. </div>
<div>
<br /></div>
<div>
മുടിയല്പം നീട്ടി വളർത്തി റബർ ബാന്റിട്ട മറ്റൊരു ചെറുപ്പക്കാരൻ
വിദ്യാർത്ഥിക്കരുകിൽ വന്നിരുന്ന് തടിച്ചൊരു ഇംഗ്ലീഷ് പുസ്തകമെടുത്ത്
നിവർത്തി വായന
തുടങ്ങി. ഒറ്റക്കാതിൽ കമ്മലിട്ട ആ താടിക്കാരൻ വേറൊന്നും
ശ്രദ്ധിക്കുന്നില്ലെന്ന
ഭാവം അല്പം ജാട തോന്നിപ്പിക്കുന്നതായിരുന്നു. തലയുയർത്താതെ ഒളികണ്ണാലുള്ള
നോട്ടം
ഞാൻ അറിയുന്നില്ലെന്നായിരുന്നു താടിക്കാരന്റെ ധാരണ. നേരെ നോക്കിയാലുള്ള
നോട്ടപ്പിശകിനൊരു മറ മാത്രമായിരിക്കുമോ പുസ്തകം വായന? അതോ മറ സൃഷ്ടിച്ചുള്ള
ഓളിഞ്ഞു
നോട്ടത്തിനു വേണ്ടിയോ?</div>
<div>
<br /></div>
<div>
ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോഴായിരുന്നു മൂന്നാമത്തെ സീറ്റിൽ ഒരു
മദ്ധ്യവയസ്ക്കൻ വന്നിരുന്നത്. ചുമ്മാ ചെറിയൊരു നിരീക്ഷണത്തിനു ശേഷം
സീറ്റിന്റെ
അങ്ങേ തലയ്ക്കൽ നേരെ എതിർ ദിശയിലേക്കു നോക്കിയിരുന്നു, അയാളുടെ സ്വന്തം
ചിന്തകളുമായി. ട്രെയിനിന് സ്പീഡ് വർദ്ധിക്കുന്തോറും എല്ലാവരും പെട്ടികളും
ബാഗുകളും
ഒതുക്കി അവനവന്റെ മനോരാജ്യങ്ങളിൽ മുഴുകിയും പരസ്പരം പരിചയപ്പെട്ടവർ തമ്മിൽ
ഇഷ്ടമുള്ള വിഷയങ്ങള്‍ പങ്കിട്ടും നേരം കളഞ്ഞുകൊണ്ടിരുന്നു.</div>
<div>
<br /></div>
<div>
ഇപ്പോൾ നേരെ മുന്നിലിരിക്കുന്ന വിദ്യാർത്ഥി എന്നോട് കൂടുതൽ
ചിരിക്കാനും തമാശ
പറയാനും തുടങ്ങിയിരിക്കുന്നു ചിരപരിചിതരെപ്പോലെ. അവന്റെ തമാശകളും
പഠിപ്പിന്റെ
വിശേഷങ്ങളും കേൾക്കാൻ ഞാനും താല്പര്യം പ്രകടിപ്പിച്ചു. താടിക്കാരന്
ഇതൊന്നും അത്ര
രസിക്കുന്നില്ലെന്ന് ഇടയ്ക്കിടയ്ക്ക് അയാൾ തലയുയർത്തി വിദ്യാർത്ഥിയെ
നോക്കുന്നതു
കാണുമ്പോൾ എനിക്കു തോന്നി. വിദ്യാർത്ഥി അതൊന്നും ഗൗനിക്കാതെ സംസാരത്തിലെ
ആഹ്ളാദത്തിൽ അലിഞ്ഞു കഴിഞ്ഞിരുന്നു. എങ്കിലും താടിക്കാരൻ തലയുയർത്താതെ
എന്നേയും
തലയുയർത്തി വിദ്യാർത്ഥിയേയും നോക്കിക്കൊണ്ടേയിരുന്നു. ഇവിടെയിരിക്കുന്ന
അഞ്ചു
പേരുമായി ബന്ധമില്ലെന്ന ഭാവേന മദ്ധ്യവയസ്ക്കൻ പുറത്തേയ്ക്കു തന്നെ
നോക്കിയിരിപ്പാണ്. </div>
<div>
<br /></div>
<div>
“ഒച്ചയും ബഹളവുമുണ്ടാക്കാതെ അടങ്ങിയൊതുങ്ങി ഇരുന്നൂടെ തനിക്ക്?”
താടിക്കാരൻ
പുസ്തകം അടച്ചുകൊണ്ട് വിദ്യാർത്ഥിക്കു താക്കീതു നൽകി. </div>
<div>
<br /></div>
<div>
“ഞാനെന്ത് ബഹളം ഉണ്ടാക്കീന്നാ ഇയ്യാള് പറയണ്?” വിദ്യാർത്ഥി തിരിച്ചു
ചോദിച്ചു.</div>
<div>
<br /></div>
<div>
“വണ്ടിയിൽ കേറീതു മുതൽ തുടങ്ങീതാ പെണ്ണുങ്ങളെ കാണാത്തതു പോലെ ഒരു
നോട്ടവും
വാചകമടിയും...” താടിക്കാരനു കൈവന്ന സദാചാരപോലീസിന്റെ നിറം അവിടെയിരുന്ന
ആർക്കും
ദഹിച്ചില്ല. എല്ലാവരും അയാളെ ശ്രദ്ധിച്ചു. മറ്റുള്ളവരുടെ ശ്രദ്ധ
അയാളിലേക്കു
തിരിഞ്ഞത് വിദ്യാർത്ഥിയെ കൂടുതൽ കുറ്റപ്പെടുത്താൻ അയാളെ പ്രേരിപ്പിച്ചു.</div>
<div>
<br /></div>
<div>
“ഇത്തരം വായ്നോക്കികളാണ് ആണുങ്ങളുടെ വെല ഇല്ലാതാക്കുന്നത്.”</div>
<div>
<br /></div>
<div>
ആരും ഒന്നും പറയാതിരുന്നപ്പോൾ എനിക്കെന്തോ വല്ലായ്ക തോന്നി. അപ്പുറവും
ഇപ്പുറവും ഉള്ളവർ എത്തിനോക്കാനും തടിച്ചുകൂടാനും തുടങ്ങി. ആ വിദ്യാർത്ഥി
എന്തെങ്കിലും തെറ്റു ചെയ്തെങ്കിൽ പോട്ടേന്നു വെക്കാം. ഒരു പെണ്ണിനെ
കളിയാക്കിയെന്ന്
ആരെങ്കിലും വെറുതെ ഒന്നു വിളിച്ചു പറഞ്ഞാൽ മതി കാര്യമറിയാതെ മറ്റുള്ളവർക്കു
പ്രതിയെന്നു തോന്നുന്നവനെ എടുത്തിട്ടു പെരുമാറാൻ. സത്യമറിയാവുന്ന ഞാൻ
തന്നെയാണ്
ഇതിവിടെ അവസാനിപ്പിക്കേണ്ടത്.</div>
<div>
<br /></div>
<div>
“ആ കുട്ടി തെറ്റൊന്നും കാണിച്ചില്ലല്ലോ? അധികം ഒച്ചയിലുമല്ല
സംസാരിച്ചത്.
പിന്നെന്തിനാ വെറുതെ ബഹളം ഉണ്ടാക്കുന്നത്?” ഞാൻ പറഞ്ഞു.</div>
<div>
<br /></div>
<div>
എന്റെ മറുപടി കേട്ട് തടിച്ചുകൂടാൻ തുടങ്ങിയവർ ഒഴിഞ്ഞുപോയി.
താടിക്കാരന്റെ
പക്ഷം ചേരാത്ത വാക്കുകൾ അയാൾക്ക് പ്രകോപനത്തിനു കാരണമായേക്കാം എന്നു ഞാൻ
ഭയന്നു.
പക്ഷെ താടിക്കാരൻ ഒന്നും പറഞ്ഞില്ല. ശബ്ദം പുറത്തു വരാതെ എന്തൊക്കെയോ അയാൾ
പിറുപിറുത്തുകൊണ്ടിരുന്നു. എന്നിട്ടും പക്ഷം ചേരാൻ ആരെങ്കിലുമുണ്ടോ എന്നു
തിരയുന്നുണ്ടായിരുന്നു.</div>
<div>
<br /></div>
<div>
“ദേ..ചേട്ടനൊന്നു നോക്ക്യേ...അവന്റെ കൊക്കിനെപ്പോലെയുള്ള നോട്ടം?”
താടിക്കാരൻ
തൊട്ടരുകിലിരുന്ന മദ്ധ്യവയസ്ക്കനെ കൂട്ടുപിടിക്കാൻ ശ്രമിച്ചു.</div>
<div>
<br /></div>
<div>
“ഞാനതൊന്നും ശ്രദ്ധിക്കാതെ എന്റെ പാടുനോക്കി ഇവിടെയിരിക്കയാണ്. നോക്കിയാലും
കുഴപ്പം, നോക്കിയില്ലെങ്കിലും കുഴപ്പം. താനെന്തിനാ മറ്റൊരാളുടെ നോട്ടം
നോക്കാൻ
നടക്കുന്നേ? നോക്കനിയാ...ഇപ്പോ കാര്യങ്ങൾ വന്നുവന്ന് ആണും പെണ്ണും തമ്മിൽ
ശത്രുക്കളായിരിക്കയാണ്. നിങ്ങളൊക്കെക്കൂടി ഒള്ളേനും ഇല്ലാത്തേനും
ഒച്ചയുണ്ടാക്കുന്നതു കൊണ്ട് ആണുങ്ങളുടെ നോട്ടം പെണ്ണുങ്ങളെ
പീഡിപ്പിക്കാനാണെന്നും,
പെണ്ണുങ്ങളുടെ വായ തുറക്കുന്നത് ആണുങ്ങളെ വെറുതെ ചീത്ത
വിളിക്കുകയാണെന്നുമുള്ള ഒരു
ധാരണ ഈയിടെ വരുത്തിവെക്കാൻ കാരണമായിട്ടുണ്ട്. എന്തിനാ വെറുതെ ഇല്ലാത്ത
കോലാഹലം
ഉണ്ടാക്കുന്നത്?” മദ്ധ്യവയസ്ക്കന് എല്ലാത്തിനോടും ഒരു പുച്ഛഭാവം.</div>
<div>
<br /></div>
<div>
താടിക്കാരൻ അതോടെ വീണ്ടും പുസ്തകം തുറന്ന് വായന തുടങ്ങി.</div>
<div>
<br /></div>
<div>
നേരം വെളുപ്പിനേ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി നിന്നു. ഷിബർട്ട്
കാത്തു
നില്പുണ്ടായിരുന്നു. എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങുമ്പോൾ ഞാൻ
മുത്തശ്ശിയെക്കുറിച്ച് ചോദിച്ചു.</div>
<div>
<br /></div>
<div>
“അത് പേടിക്കാനൊന്നുമില്ല ചേട്ടത്തി. ചേട്ടത്തിയെ കാണാൻ ഒരു
നമ്പറിട്ടതാ.
മുത്തശ്ശിക്ക് ഒരസുഖവുമില്ല.”</div>
<div>
<br /></div>
<div>
ഷിബർട്ടിനോട് അപ്പോൾ തോന്നിയ ദേഷ്യത്തിന് അതിരില്ലായിരുന്നു.
അവനാണല്ലോ നുണ
പറഞ്ഞ് ചെറുതായെങ്കിലും എന്നെ ഭയപ്പെടുത്തിയത്. മുത്തശ്ശി പറഞ്ഞാൽ
എന്നെപ്പോലെത്തന്നെ അവനും മറുത്തൊന്നും പറയാൻ കഴിയില്ല.</div>
<div>
<br /></div>
<div>
“പെട്ടന്നിങ്ങനെ കാണണംന്ന് തോന്നാൻ എന്താ?”</div>
<div>
<br /></div>
<div>
“ഡൽഹിയിലെ കുഴപ്പങ്ങളിൽ നിന്ന് ചേട്ടത്തിയെ അകറ്റാൻ കൂടി മുത്തശ്ശി
കണ്ടുപിടിച്ച വിദ്യയാ.”</div>
<div>
<br /></div>
<div>
"ഇതിത്തിരി കടന്ന കയ്യായിപ്പോയി ഷിബർട്ടേ.“</div>
<div>
<br /></div>
<div>
അസുഖമെന്നു കേട്ടപ്പോൾ ചെറിയൊരാശങ്ക തോന്നിയിരുന്നു. ഇന്നത്തെ കാലത്ത്
അസുഖം
എന്നു കേൾക്കാനേ സമയം കിട്ടൂ. അതിനിടയിൽ എല്ലാം കഴിഞ്ഞിരിക്കും. </div>
<div>
<br /></div>
<div>
ഗെയ്റ്റിൽ കാത്തു നിൽക്കുന്ന മുത്തശ്ശിയെ കണ്ടപ്പോൾ അമ്പരപ്പു തോന്നി.
മുത്തശ്ശിയിൽ ഇങ്ങനെയൊരു മാറ്റം തീരെ പ്രതീക്ഷിച്ചില്ല. ഉയരം കുറഞ്ഞ
മുത്തശ്ശി
ചുരിദാറിട്ടപ്പോൾ നല്ല ഉയരം! എന്തൊരു വേഷമാണ് മുത്തശ്ശിയുടേത്?
നാണമാകില്ലേ
മുത്തശ്ശിക്ക്? കുളിച്ച് കുറി തൊട്ട് പഴയ വേഷം ധരിച്ചാൽ കാണാറുള്ള ചന്തവും
തറവാടിത്തവും ഒന്നുമില്ലാതെ ഒരു കോമാളിയെപോലെ...ആദ്യം അതെല്ലാം
ഊരിക്കളയിപ്പിച്ചിട്ടേ ഉള്ളു കാര്യം. ദേഷ്യത്തോടെയാണ് കാറിൽ നിന്നിറങ്ങി
മുത്തശ്ശിക്കരുകിലേക്കു നടന്നത്.</div>
<div>
<br /></div>
<div>
“ഇപ്പ്ളെങ്കിലും ഒന്ന് വരാൻ തോന്നീലോ ന്റെ കാന്താരിക്ക്...ന്നോട്
ഒന്നും
മിണ്ടണ്ട നിയ്യ്.” വയസ്സായ പിണക്കം പരിഭവിച്ചു.</div>
<div>
<br /></div>
<div>
“ന്റെ മുത്തശ്ശി എന്താ ഈ കാട്ട്യേക്കണേ? വയസ്സായാ
നാണോല്യാണ്ടാവോ?അതൊക്കെ
ഒന്നൂരിക്കളഞ്ഞ് ആ മുണ്ടെട്ത്തുട്ത്തേ.” മുത്തശ്ശിയെ മറ്റാരെങ്കിലും
ശ്രദ്ധിക്കുന്നുണ്ടോ എന്ന ജാളൃം എനിക്കുണ്ടായിരുന്നു.</div>
<div>
<br /></div>
<div>
“ഞാനെന്താ ഇടണ്ടേന്ന് നിയ്യാണോ തീർച്ച്യാക്കണേ!? നിയ്യെന്തിനാ
ന്നങ്ങനെ
നോക്കാമ്പോയേ!”</div>
<div>
<br /></div>
<div>
അത്രയും പറഞ്ഞ് ശോഷിച്ച കൈകൾ കൊണ്ടെന്നെ വരിഞ്ഞുമുറുക്കി
വീടിനടുത്തേക്കു
നടന്നു, എന്റെ മുഖത്തുനിന്ന് കെണ്ണടുക്കാതെ.</div>
<div>
<br />
ഞാൻ ഞാനല്ലെന്ന് എനിക്ക് തോന്നാൻ തുടങ്ങി.</div>
<div>
ആ ലാളനയിലെ സ്നേഹം ആസ്വദിക്കാനാകാതെ ഞാനാരാണെന്ന
അന്വേഷണത്തിലായിരുന്നു എന്റെ
സർവ്വസ്വവും.</div>
</div>
</div>
<br /></div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com184tag:blogger.com,1999:blog-6441321627924911668.post-3428102565852722292013-01-02T18:13:00.000+03:002013-01-07T21:22:42.328+03:00അമ്മയുടെ കുഞ്ഞ്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
02/01/2013</div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-C2eTFlSoL4E/UORJiA-JasI/AAAAAAAAC5I/yvlDebrSz6E/s1600/ammayude+kunju+1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="http://3.bp.blogspot.com/-C2eTFlSoL4E/UORJiA-JasI/AAAAAAAAC5I/yvlDebrSz6E/s400/ammayude+kunju+1.jpg" width="400" /></a></div>
<br />
മതിലിനോടു ചേർത്തി നീളമുള്ള
ഏണി കിടത്തിവെച്ച് കണ്ടാരൻ വലിയ ഗയിറ്റ് തുറന്നു. ഗൾഫു പണത്തിന്റെ പൊലിമ
പൊലിപ്പിക്കുന്ന മുറ്റം പിന്നിട്ട് ഇരുനില വീടിന്റെ സിറ്റൗട്ടിലെ
ഗ്രാനൈറ്റു പതിച്ച തറയിൽ കണ്ടാരന്റെ സങ്കോചമില്ലാത്ത
നഗ്നപാദങ്ങൾ പതിഞ്ഞത് ചിരപരിചിതനെപ്പോലെ. ചെരുപ്പുപയോഗിക്കാത്ത കാലുകളിലെ
അഴുക്കിന്റെ ബാക്കികൾ ഗ്രാനൈറ്റ് മടി കൂടാതെ സ്വീകരിച്ചു. <br />
<br />
കണ്ടാരനല്ലാതെ
മറ്റൊരാളായിരുന്നെങ്കിൽ കണ്ണാടിപോലെ തിളങ്ങുന്ന വൃത്തിയുള്ള തറയിൽ
അഴുക്കുപുരണ്ട പാദങ്ങളെ തൊടുവിക്കാൻ ഒന്നു ശങ്കിക്കുകയെങ്കിലും ചെയ്തേനെ.
ശീലിച്ചു പോന്ന ശീലങ്ങളിൽ ഗ്രാനൈറ്റിനോളം ഉയർച്ച
ലഭിക്കാത്തതുകൊണ്ടോ, ലഭിക്കാനിടയില്ലാത്ത ഗ്രാനൈറ്റിന്റെ സുഖം
അനുഭവിക്കുന്നവരോടുള്ള പ്രധിഷേധം വൃത്തിയില്ലാത്ത കാലുകൾ
ചവുട്ടിത്തീർക്കുന്നതോ? രണ്ടിലേതായാലും കണ്ടാരൻ അങ്ങിനെയാണ്. ഒരു
ഹരിജനായതുകൊണ്ടോ ഹരിജൻ കോളനിയിൽ താമസിക്കുന്നതുകൊണ്ടോ തൊഴിൽ
തെങ്ങുകയറ്റമായതുകൊണ്ടോ അല്ല. ഉള്ളവനും ഇല്ലാത്തവനും എന്ന തരം തിരിവിന്റെ
വിദ്വേഷമാണത്.
<br />
<br />
തെങ്ങുമ്പൂവ്വിന്റെ തുണ്ടുകളും, കോഞ്ഞാട്ടയുടെ ഇറമ്പലും മൊരിയും
വിയർപ്പുണങ്ങിയപ്പോൾ പശവെച്ചൊട്ടിച്ചതുപോലെ കുറിയ കറുത്ത മനുഷ്യന്റെ
ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്നു. തെങ്ങുകയറ്റം കഴിഞ്ഞു വരുന്ന വരവായതിനാൽ
കയറുകൊണ്ടുള്ള തളപ്പ് തലേക്കെട്ടുപോലെ തലയിൽ ഇരിപ്പുണ്ട്. വിയർപ്പു
നാറ്റവും തെങ്ങിൽ ചൂരും കലർന്ന സമ്മിശ്ര ഗന്ധമാണ് കണ്ടാരന്. നടുവിനു വീതി
കൂടിയ
വെട്ടുകത്തി, തോളിൽ കാലൻകുട ഞാത്തിയിടുന്നതുപോലെ പുറത്ത് ഞാന്നു
കിടപ്പുണ്ട്. <br />
<br />
അല്പം പോലും ശങ്കയില്ലാതെ മുൻവാതിൽ തുറന്ന് കണ്ടാരൻ
അകത്തു കടന്നു. <br />
<br />
മുഴുവൻ ശ്രദ്ധയും കമ്പ്യൂട്ടറിലെ ഫെയ്സ്ബുക്കില്‍
കേന്ദ്രീകരിച്ചിരുന്നതിനാൽ അന്‍വര്‍ കണ്ടാരന്റെ അപ്രതീക്ഷിതമായ ആഗമനത്തിൽ
ഞെട്ടിപ്പോയി. തലേ ദിവസം കണ്ടാരന്റെ ഭാര്യ
കാർത്തുവുമായുണ്ടായ സംഭവങ്ങൾ ഓർത്തുകൊണ്ടായിരുന്നു സന്ദേഹത്തോടെ അന്‍വര്‍
സീറ്റിൽ നിന്നെഴുന്നേറ്റത്. വേണം എന്നു വിചാരിച്ചല്ല, അങ്ങിനെയൊക്കെ
സംഭവിക്കുകയായിരുന്നു.<br />
<br />
ഉമ്മയും ഉപ്പയും ഇല്ലാതിരുന്നതു
മാത്രമായിരുന്നില്ല, തനിക്കിന്നലെ കോളേജിൽ പോകാൻ തോന്നാതിരുന്നതും സാഹചര്യം
അനുകൂലമാക്കിയിരുന്നു. കാർത്തു എത്രയോ നാളായി ഈ വീട്ടിലെ മുഴുവൻ ജോലിയും
ചെയ്യുന്നു?
ചുരുക്കത്തിൽ ഒരു കുടുംബാംഗത്തെപ്പോലെ.
കറുത്തതാണെങ്കിലും അംഗവടിവൊത്ത ലാവണ്യം കാർത്തുവറിയാതെ ഏറെ
ആസ്വദിച്ചിരുന്നു. തന്നേയും ഉമ്മയേയും ഉപ്പയേയും പെരുത്തിഷ്ടമായിരുന്നു
ഇന്നലെവരെ. ഹരിജൻ കോളനിയിലെ സ്വഭാവദൂഷ്യങ്ങളേതുമില്ലാത്ത ഒരേയൊരു
പെണ്ണായിരുന്നു കാർത്തു.<br />
<br />
പിന്നെ എവിടെയാണ് പിഴച്ചത്? വിവാഹം
കഴിഞ്ഞ് പത്തുപതിനഞ്ചു വർഷം കഴിഞ്ഞിട്ടും അവർക്ക് കുട്ടികളുണ്ടായില്ലെന്ന
കുറവു നികത്താൻ ഏതു
വിട്ടുവീഴ്ചക്കും കാർത്തു തയ്യാറാകുമെന്നു കരുതിയിരുന്നുവോ? കണ്ടാരനിലും
കാർത്തുവിലും ആർക്കാണ് ശേഷിയില്ലാത്തതെന്ന് തനിക്കറിയാമായിരുന്നോ?
ഇല്ലല്ലോ...അപ്പോൾ അതല്ല കാര്യം. ചെയ്ത തെറ്റിനെ സ്വയം ന്യായീകരിക്കാൻ വഴി
തേടുന്നതാണ്. പൂച്ചയെപ്പോലെ ആരും കാണാതെ കാർത്തുവിന്റെ ശരീരസൗന്ദര്യം
ആവോളം കവര്ന്നെടുത്തപ്പോൾ അറിയാതെ മനസ്സിൽ പെരുത്ത ആഗ്രഹം അനുകൂല
സാഹചര്യത്തിൽ
മുതലെടുക്കുകയായിരുന്നില്ലേ? എന്തൊക്കെ ന്യായീകരണം കണ്ടെത്തിയാലും തെറ്റ്
തെറ്റ് തന്നെ.<br />
<br />
അകത്തു കയറിയ കണ്ടാരന്റെ മുഖത്ത് കോപം തിരയിളക്കം
നടത്തി. വാതിലടച്ച് തോളിനു പുറകിൽ തൂക്കിയിരുന്ന വെട്ടുകത്തിയെടുത്ത്
കണ്ടാരന് വിറച്ചു. കാർത്തുവിനെപ്പോലെത്തന്നെ ശാന്തസ്വഭാവക്കാരനായിരുന്ന
കണ്ടാരന്റെ പേശികൾ കോപംകൊണ്ടു വലിഞ്ഞു മുറുകുന്നത് ഇതാദ്യമാണ്.<br />
<br />
“എന്താ
ക..ണ്ടാ...രാ...?”പരിഭ്രമം അന്‍വറിന്റെ വാക്കുകളെ നന്നേ
ക്ഷയിപ്പിച്ചിരുന്നു. <br />
<br />
“നിനക്കൊന്നുമറീല്ലേടാ ചെള്ക്കേ?” കണ്ടാരൻ
വെട്ടുകത്തിയോങ്ങി അന്‍വറിനോടടുത്തു. അഴുക്ക് പുരണ്ട ഇടതു കൈകൊണ്ട് അവന്റെ
ഷർട്ടിനു കുത്തിപ്പിടിച്ച് കുലുക്കി. മുഴുവൻ ശക്തിയും വാർന്നു പോയ അന്‍വര്‍
മരണത്തെ മുന്നിൽ കണ്ടു. തടയാനോ ഒന്നെതിർക്കാനോ സാധിക്കാത്തത്ര ദുർബ്ബലനായി
തീർന്നിരുന്നു
അന്‍വറപ്പോൾ.<br />
<br />
“പെലയന്മാര്ടെ മേത്ത് എന്തും ആകാന്നാണോ നിന്റെയൊക്കെ
വിജാരം? ജീവിതത്തില്ന്ന്വരെ കണ്ടാരൻ ആര്ടിം മെക്കട്ട് കേറീറ്റ്ല്ല.
വേണ്ടാദീനം കാട്ട്യാ ഈ വെട്ടോത്തി ആ തലിട്ക്കും. നിന്നെ ഇണ്ടാക്ക്യോരെ
ഞാനൊന്ന് കാണട്ടെ” വെട്ടുകത്തി അന്‍വറിന്റെ കഴുത്തിനോടു ചേർത്തി വെച്ചാണ്
അത്രയും പറഞ്ഞത്. <br />
<br />
കണ്ടാരൻ പിൻതിരിഞ്ഞു. അന്‍വറിനു ശ്വാസം നേരെ
വീണു.
തിരിച്ചു കിട്ടിയ പുതിയ ജന്മത്തില് പൂണ്ടിറങ്ങുമ്പോഴും ഉമ്മയും ഉപ്പയും
അറിഞ്ഞാലുള്ള കുഴപ്പങ്ങളിൽ വേവലാതി പൂണ്ടു. <br />
<br />
കണ്ടാരനെപ്പോലെ
പറയുകയായിരിക്കുകയല്ല അവർ ചെയ്യുന്നത്. തല കണ്ടിച്ച് താഴെയിടും. ഓർത്തപ്പോൾ
ആധി കൂടി. എങ്ങിനേയും അവരെ അറിയിക്കുന്നതിൽ നിന്നും കണ്ടാരനെ തടയണം. <br />
<br />
“ഉമ്മ്യേം
ഉപ്പയേം അറീക്കര്ത്. ഞാൻ കണ്ടാരന്റെ കാല് പിടിക്ക്യാം.” പുറകിൽ
നിന്നുള്ള
തൊണ്ടയിടറിയ കേഴൽ കണ്ടാരനെ രൂക്ഷമായൊന്നു തിരിഞ്ഞു നോക്കാന്‍
പ്രേരിപ്പിച്ചു. <br />
<br />
അസാധാരണമായതൊന്നും സംഭവിക്കാത്തതുപോലെ കണ്ടാരൻ
പടിയിറങ്ങി. ഗെയ്റ്റു കടന്ന് ഏണിയെടുത്തു തോളിൽ വെച്ചതും
കാർത്തുവിനെക്കുറിച്ചോർത്തതും ഒരുമിച്ചായിരുന്നു.<br />
<br />
സാഹചര്യം
എന്തായിരുന്നാലും അന്യപുരുഷനോടൊത്ത് അല്പനേരമെങ്കിലും കഴിഞ്ഞവളാണ്
കാര്‍ത്തു. അതവള്‍ക്കു നേരിട്ടു
പറയേണ്ടിവന്നത് സഹിക്കാൻ
തനിക്കാകും. പിന്നെപ്പിന്നെ സംശയത്തിനു വഴിവെയ്ക്കും. എല്ലാം തുറന്നു
പറയുന്ന ശീലം, തന്നെ ദൈവതുല്യമായി കാണുന്ന വിശ്വാസം തന്നെ. ഇപ്പോഴിത്
അവളെന്നെ അറിച്ചില്ലെങ്കിൽ നാളെ താനിതു കേൾക്കേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന
തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയായിരിക്കുമോ?<br />
<br />
കഴിഞ്ഞ പതിനാലു വർഷവും
ഒരു കുഞ്ഞിക്കാലിനുവേണ്ടി മുട്ടാത്ത ദൈവങ്ങളോ ആശുപത്രികളോ
ബാക്കിയില്ല. നേർച്ചകളും വഴിപാടുകളും ടെസ്റ്റുകളും മരുന്നുകളുമൊക്കെയായി
ഇത്രയും വർഷങ്ങൾ. ഒടുവിൽ മാത്രമാണറിയുന്നത് തനിക്കൊരച്ഛനാകാൻ
കഴിയില്ലെന്ന്. കാർത്തുവിനു കുഴപ്പമൊന്നും ഇല്ലെന്ന്. ഈ വിവരം കാർത്തുവിനെ
അറിയിച്ചപ്പോൾ അവൾ പറഞ്ഞത് ‘നമുക്ക് നമ്മൾ മാത്രം മതിയെന്ന്’. സാമ്പത്തിക
പരാധീനതകൾ തുടർന്നുള്ള ആശുപത്രി പരീക്ഷണങ്ങളിൽ നിന്ന് വിലക്ക് കല്പിച്ചു.
എങ്കിലും ഒരു കുഞ്ഞിനുവേണ്ടി മനസ്സ് വല്ലാതെ കൊതിച്ചുകൊണ്ടിരുന്നു.<br />
<br />
തനിക്കച്ഛനാകാൻ
കഴിയില്ലെന്ന അവളുടെ അറിവായിരിക്കുമോ ഇനി ഇങ്ങിനെയൊരു സാഹസത്തിന് അവളെ
പ്രേരിപ്പിച്ചിരിക്കുക എന്നു കരുതുന്നതിലും തെറ്റ് കണ്ടെത്താനാകുമോ?<br />
<br />
കാടു
കയറുന്ന ചിന്തകൾക്കു വിരാമമിട്ട് കണ്ടാരൻ വീട്ടിലേക്കു നടന്നു.<br />
<br />
മൂന്നുനാലു
ദിവസങ്ങൾക്കു ശേഷമാണ് കാർത്തു അന്‍വറിന്റെ
വീട്ടിൽ വീണ്ടും പണിക്കു പോയിത്തുടങ്ങിയത്. മാതാപിതാക്കളെ വിവരം
അറിയിക്കാത്തതിലുള്ള ആശ്വാസം അന്‍വറിനു ലഭിച്ചു. എന്നിട്ടും കാർത്തുവിനെ
കാണുമ്പോഴുള്ള ഭയവും വേണ്ടായ്കയും വിടാതെ പിന്തുടര്ന്നുകൊണ്ടിരുന്നു.
നേരിട്ടുള്ള ദർശനം ഒഴിവാക്കാൻ പരമാവധി അന്‍വര്‍ ശ്രമിച്ചിരുന്നു. കാർത്തു
ആരും കാണാതെ അന്‍വറിനു നേരെ വെറുപ്പ് പ്രകടിപ്പിച്ചു. അപ്പോഴും
അറിയപ്പെടാത്ത കൊതിയുടെ
നാമ്പുകൾ മനസ്സിൽ
ഉയരുന്നത് കാർത്തു അപ്പപ്പോൾ നശിപ്പിച്ചുകൊണ്ടിരുന്നു. ഉത്തരമില്ലാത്ത
ചോദ്യങ്ങൾ കാർത്തുവിന്റെ മനസ്സിൽ പെരുമ്പറ മുഴക്കി.<br />
<br />
അടുത്തടുത്ത്
വീടുകൾ ഉണ്ടായിരുന്നിട്ടും അന്‍വറിന്റെ കീഴ്പ്പെടുത്തലിൽ ഒന്നൊച്ചയിടാൻ
തോന്നാതിരുന്നതെന്താണ്? നിലനിർത്തിപ്പോന്ന നല്ല പേരിനു മുകളിൽ കളങ്കം
പടർന്നെങ്കിലോ എന്ന ഭയമോ? കണ്ടാരനോടു പറഞ്ഞാൽ എല്ലാം മനസ്സിലാക്കാൻ
കഴിവുള്ള ആളെന്ന അമിതവിശ്വാസമോ? അപ്രതീക്ഷിതമായ ബലപ്രയോഗത്തിന്റെ പകപ്പ്
കെട്ടങ്ങുമ്പോഴേക്കും കണ്ടാരന് അച്ഛനാകാൻ കഴിയില്ലെന്ന സത്യം ഒരു
വിങ്ങലായി പതുങ്ങിക്കിടന്നിരുന്നതോ? ആഗ്രഹിക്കാത്ത ഒരാഗ്രഹത്തിന്റെ
സാദ്ധ്യതകൾ വീണുകിട്ടിയപ്പോൾ മുൻതൂക്കക്രമങ്ങളിൽ മാറ്റം വന്നതോ?
നിർവ്വചിക്കാനാവാത്ത പുതിയൊരു സമ്മിശ്രവികാരത്തിന്റെ ആകെത്തുകയായിരുന്നു ആ
സംഭവം. <br />
<br />
ആശുപത്രിചികിൽത്സ അവസാനിപ്പിച്ച് കണ്ടാരനും കാർത്തുവും
കുറച്ചുനാൾ തള്ളിനീക്കി. പിന്നീട് ഒരു കുഞ്ഞെന്ന ആഗ്രഹം രണ്ടുപേരിലും
ശക്തമായത് ദത്തെടുക്കുക എന്ന ആശയവുമായാണ്. ഇടയിൽ സംഭവിച്ച അരുതാത്ത സംഭവം
ദത്തെടുക്കലിനെ ഒന്നു തളർത്തിയിരുന്നു. കുട്ടിയെ നേടണമെന്ന മോഹം മനം
മടുപ്പിക്കുന്ന അലച്ചിലിനെ ഒരു തരത്തിലും ബാധിച്ചില്ല. നാളെയത്
നേടാനാകുമെന്ന വിശ്വാസം കൂടിക്കൊണ്ടിരുന്നു. നൂലാമാലക്കൾ പരിഹരിച്ച്
ദത്തെടുക്കുക എന്നത് ശ്രമകരമായ കാര്യമാണെന്ന ഉപദേശങ്ങൾ കണ്ടാരനും
കാർത്തുവും തള്ളിക്കളഞ്ഞു. പല സ്ഥാപനങ്ങളുടെ പടിയിറങ്ങിയിട്ടും ശ്രമം
ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല.<br />
<br />
ഒരു മാസം കഴിഞ്ഞു. രണ്ടു മാസം
കഴിഞ്ഞു..<br />
ദത്തെടുക്കൽ പരിപാടിയും ഉപേക്ഷിക്കേണ്ട നിലയിലായി. ജാതിയാണ്
വലിയ പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നത്. കുട്ടിയെ നൽകാൻ സന്നദ്ധരായ പല സ്ഥാപനങ്ങളും അവരുടെ
മുഖങ്ങളിൽ നിന്നു ജാതി ഗണിച്ചെടുത്ത് മറ്റു കാരണങ്ങള്‍ പറഞ്ഞ്
ഒഴിവാക്കിയപ്പോൾ ചിലർ ജാതി നേരിട്ടു ചോദിച്ച് ഉറപ്പുവരുത്തിയാണ്
തിരിച്ചയച്ചത്. <br />
<br />
മനുഷ്യനും സ്നേഹവും എന്ന പരിഗണനയ്ക്കപ്പുറത്തേക്ക്
ഒരു കുഞ്ഞു വളരേണ്ട അന്തരീക്ഷത്തിന് മേൽക്കോയ്മയുടെ അധികാര സ്വരം ഈ വക
സ്ഥാപനങ്ങളുടെ
എഴുതപ്പെടാത്ത വ്യവസ്ഥകളായിരുന്നു എന്നവര്‍ നേരിട്ടറിഞ്ഞു. എഴുതിവെക്കാൻ
സ്വത്തില്ലെന്ന ന്യായം നിരത്തുമ്പോൾ അതൊന്നുമല്ല കാര്യമെന്നു കണ്ടാരനും
കാർത്തുവും തീർച്ചപ്പെടുത്തിയത് കുറഞ്ഞ സമയത്തെ അനുഭവങ്ങളിലൂടെ ആയിരുന്നു. <br />
<br />
“ഇനിക്കൊര്
സംസ്യം?” കാർത്തു കണ്ടാരനോടായി പറഞ്ഞു.<br />
<br />
“ന്താ കാർത്തു?”<br />
<br />
“രണ്ട്
മാസായിറ്റ് ഞാൻ പൊറത്തായ്റ്റ്ല്ല....”<br />
<br />
“അപ്പൊ നിനക്ക്
വയ്റ്റ്ല്ണ്ടോ?”<br />
<br />
“ഒറപ്പല്ല.മ്മ്ക്ക് ആസ്പത്രില് ഒന്ന് പോയാലൊ?”
കാർത്തു സന്തോഷത്തോടെയല്ല അതു പറഞ്ഞത്.<br />
<br />
ആശുപത്രിയിൽ നിന്നുള്ള
സ്ഥിരീകരണം പുതിയ ചിന്തകൾക്കും തീർച്ചയില്ലാത്ത വിവിധ വികാരങ്ങൾക്കും
ഹേതുവായി.<br />
<br />
“നമ്ക്ക്തിനെ കള്യാം.”രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ
കണ്ടാരനെ ചേർത്തുപിടിച്ചുകൊണ്ട് കാർത്തു പറഞ്ഞു.<br />
<br />
എന്തു പറയണമെന്ന്
തീര്‍ച്ചയില്ലാതെ
കണ്ടാരന് ആശയക്കുഴപ്പത്തിലായി. ഒരറ്റവും പിടിയില്ലാതെ വ്യക്തമായ തീരുമാനം
കണ്ടത്താനാവാതെ ഇരുട്ടിന്റെ ആഴത്തില്‍ മുങ്ങാംകുഴിയിട്ടുകൊണ്ടിരുന്നു. <br />
<br />
“നിങ്ങളെന്താ
ന്നോട് ഒന്നും
മിണ്ടാത്തെ? ന്നോട് വെറ്പ്പായൊ കേട്ടപ്പൊ?"കാര്‍ത്തുവില്‍ സംശയം
പുളിച്ചുതേട്ടലായി.<br />
<br />
"നിന്നിനിയ്ക്ക് വെറ്ക്കാമ്പറ്റോടി ഈജമ്മം?
അങ്ങനൊക്കെണ്ടായത് നിന്റെ തോന്ന്യാസങ്കൊണ്ടല്ലല്ലൊ? അത്പ്പൊ
ഇങ്ങ്നൊക്കെണ്ടാവ്ന്ന് കര്തില്ലല്ലൊ. യിനി യെന്താ വേണ്ടേന്ന് മ്മ്ക്ക്
ആലോയിക്കാം“<br />
<br />
”ന്തായാലും ഒര് മേത്തന്റെ കുഞ്ഞിനെ മ്മ്ക്ക് വേണ്ട.
മ്മ്ക്കും നണോം മാനോംല്ലെ?“
ഒരു കുഞ്ഞിനു വേണ്ടിയുള്ള അലച്ചിലിൽ
കാർത്തു നേരിടേണ്ടിവന്ന പൊള്ളിക്കുന്ന വാക്കുകളോടുള്ള പ്രതിഷേധമായിരുന്നു
നിറഞ്ഞുനിന്നത്.<br />
<br />
ഒരമ്മയാവണമെന്ന് അടങ്ങാത്ത ആഗ്രഹമുണ്ട്. പക്ഷെ
വയറ്റിലുള്ള കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാൽ താനിത് കരുതിക്കൂട്ടി
ചെയ്തതാണെന്ന് അങ്ങോര് സംശയിക്കില്ലേ? എല്ലാ വഴിയും അടഞ്ഞപ്പോൾ ഭാഗ്യം
കൊണ്ടാണ് ഇതു സംഭവിച്ചത് എന്നും കരുതാം. എന്തു പറഞ്ഞാലും കുടുംബസമാധാനം
ഇല്ലാണ്ടായിട്ട് ഒരു കുഞ്ഞുണ്ടായിട്ടെന്തിനാ...വേണ്ട.<br />
<br />
“കാര്‍ത്തു
പറഞ്ഞതാ ശരി. ഇല്ലെങ്കി ഇല്ലാന്നല്ലൊള്ളു. വേറെ വെഷമൊന്നും ഇണ്ടാവ്ല്ലല്ലൊ.
നമ്മ്ക്കതിനെ ഒഴിവാക്കാം” കണ്ടാരനും കാർത്തുവിനെ അനുകൂലിച്ചു.<br />
<br />
കണ്ടാരന്റെ
തീരുമാനത്തില്‍ കാർത്തുവിന്റെ മനസ്സൊന്നു പിടഞ്ഞു. <br />
നശിപ്പിക്കണം എന്നു
പറഞ്ഞെങ്കിലും മനസ്സാഗ്രഹിച്ചിരുന്നത് അമ്മയാകാനുള്ള അടങ്ങാത്ത മോഹം
തന്നെയായിരുന്നു. കണ്ടാരന്റെ തീരുമാനം കേട്ടപ്പോൾ ശമിക്കാത്ത ദാഹം
വേദനയായി മാറി. നശിപ്പിക്കണം എന്ന് ചാടിക്കേറി പറയേണ്ടായിരുന്നു.<br />
<br />
പെട്ടെന്നുൾക്കൊള്ളാൻ
കണ്ടാരനും സാധിച്ചില്ല. തന്റേതല്ലാത്ത ഒരു കുഞ്ഞിനെ തന്റെ ഭാര്യ
പ്രസവിക്കുക...ഓർക്കുന്തോറും കാർത്തുവിനോട് വെറുപ്പനുഭവപ്പെടുന്നതായി
തോന്നി. അന്നവള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ അറിഞ്ഞെങ്കിലോ എന്നു
ഭയപ്പെട്ടിരിക്കാം. എന്നാലും അവള് എതിര്‍ക്കേണ്ടാതായിരുന്നില്ലേ.
അവളെതിര്‍ത്തില്ലെന്നു എങ്ങിനെ കരുതാമ്പറ്റും? നിവൃത്തിയില്ലാതെ
കീഴടങ്ങേണ്ടി വന്നുവെന്നതൊക്കെ ശരിയാണെങ്കിലും അന്‍വറിന്റെ ഒരു കുഞ്ഞിനെ
അവൾ
പ്രസവിക്കുന്നു എന്നോർക്കുമ്പോൾ അകല്‍ച്ച അടുത്തു വരുന്നതുപോലെ. എത്ര
ശ്രമിച്ചിട്ടും അംഗീകരിക്കാൻ കഴിയുന്നില്ല.<br />
<br />
ഒരു കുഞ്ഞെന്ന
ചിന്തയിലേക്ക് കണ്ടാരൻ എത്തിനോക്കി. മറ്റെല്ലാ വഴികളും അടഞ്ഞിരിക്കുന്നു.
നിരാശ്രയർക്ക് ദൈവം കാട്ടിത്തന്ന വഴിയായിരിക്കുമോ ഇത്? മൂന്നു പേർക്കല്ലാതെ
മറ്റാർക്കും ഈ സംഭവം അറിയില്ല. അതിൽതന്നെ അന്‍വറിന് ഇങ്ങിനെയൊരു ചിന്ത
ഉണ്ടാകാനും
വഴിയില്ല. താനൊരു ഷണ്ഡനാണെന്ന് അവനറിയില്ലല്ലൊ. കാർത്തുവിനു മാത്രമെ
അതറിയാവു. അപ്പോൾപ്പിന്നെ കുഞ്ഞിന്റെ പിതൃത്വം അറിയാവുന്നവർ താനും
കാർത്തുവും മാത്രം. മറ്റുള്ളവർക്കു മുന്നിൽ താനൊരു ഷണ്ഡനല്ലെന്നും
കാർത്തുവൊരു മച്ചിയല്ലെന്നും തെളിയിക്കാൻ കിട്ടിയ സന്ദർഭം. ഒരു കുഞ്ഞിനെ
ദത്തെടുത്താൽ അത് വളരുമ്പോൾ ഹരിജനാക്കി മാറ്റിയതിന് ആ കുഞ്ഞ് പിന്നീട്
വളര്‍ത്തിയവരെ കുറ്റപ്പെടുത്തിയേക്കാം. ആദ്യം മുതലേ ദത്തുസന്തതിയാണെന്നു
പറഞ്ഞ് നാട്ടുകാരുടെ പരിഹാസം കേൾക്കേണ്ടി വരും.<br />
<br />
മറിച്ചാകുമ്പോൾ
പരിഹാസത്തിനു വഴിയില്ല. പരിഹാസത്തിനപ്പുറം കാർത്തുവിന്റെ കുഞ്ഞല്ലെന്നു
തനിക്കും പറയാന്‍ കഴിയില്ലല്ലൊ? ദത്തെടുത്താൽ വളർത്തച്ഛനും
വളർത്തമ്മയുമാണ്. കാർത്തുപോലും യഥാർത്ഥ അമ്മയാകുന്നില്ല. ഇവിടെയിപ്പോൾ
കുഞ്ഞിന്റെ
അമ്മ
കാർത്തുവാണെന്ന നിഷേധിക്കാനാവാത്ത സത്യം സംശയാതീതവുമാക്കുന്നു,
നാട്ടുകാർക്കു മുന്നിൽ തന്റെ കുഞ്ഞെന്ന ധാരണയും. ഇതല്ലെ കൂടുതൽ നല്ലത്?
അന്‍വറാണെങ്കിൽ തൽക്കാലം ഇത്തരം ചൂഴ്ന്നു കിടക്കുന്ന ചിന്തകളിലേക്ക് കടന്നു
വരില്ലെന്നു വ്യക്തം. അവനിനി തന്റേയോ കാർത്തുവിന്റേയോ മുഖത്തു നോക്കാൻ
ധൈര്യപ്പെടില്ല. പ്രായത്തിന്റെ കാട്ടിക്കൂട്ടലുകളിൽ പൊങ്ങുതടി പോലെ
ഒഴുകാനല്ലാതെ
മറ്റെന്തറിയാൻ?<br />
<br />
“കാർത്തു ഒറങ്ങ്യൊ?”<br />
<br />
‘ഇല്ല’<br />
<br />
“യെന്തിനാങ്ങ്നെ
ആലോയിച്ച് കൂട്ട്ണേ? അതൊക്കെ വിട്ട്കള. കെടന്നൊറങ്ങാൻ നോക്ക്.”<br />
<br />
"യെത്ര
കൂട്ടിട്ടും കൂട്ണ്ല്ല ഒറങ്ങാൻ. കൊല്ലല്ലേന്നും പറഞ്ഞ് ഒര് കുഞ്ഞിന്റെ
നെറോളി ചെവ്ട്ടിലിങ്ങ്നെ മൂളാ." കാർത്തു കണ്ടാരനെ വരിഞ്ഞുമുറുക്കി
ചേർത്തുപിടിച്ചു. <br />
<br />
”എല്ലാത്തിനും ഒര് വഴീണ്ടാവും. നീ സമാദാനായി
ഒറങ്ങ്.
സമയംണ്ടല്ലൊ. നാളെ നേരം വെള്ക്കട്ടെ. അന്ന്ട്ട് ഇന്തൂട്ടെങ്കിലും
ചെയ്യാ.“<br />
<br />
കൂരിരുട്ടിൽ അലിഞ്ഞിറങ്ങി അവരുറങ്ങി നാളത്തെ
പുതുപ്രഭാതത്തിനു വേണ്ടി.<br />
<br /></div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com179tag:blogger.com,1999:blog-6441321627924911668.post-5715460851631033692012-09-27T09:24:00.000+03:002016-08-25T19:20:07.787+03:00പരിണാമത്തിലെ പിഴവുകള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
<span style="text-align: justify;"> </span><span style="text-align: justify;"> 270912</span></div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3KTcVtaO4vjW7QndpV77S5tcdQva4Sb3WZRTZNITg_8XGuC5PpQ7viHDlRG1uReJ1yDFGeoBbySyv32dHm3PoyV9RlVcf2gaD857a0i7NVz9C96q2IIaa94jevteQuw3KlJh8tsZfDUg/s1600/RJ+(1)5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3KTcVtaO4vjW7QndpV77S5tcdQva4Sb3WZRTZNITg_8XGuC5PpQ7viHDlRG1uReJ1yDFGeoBbySyv32dHm3PoyV9RlVcf2gaD857a0i7NVz9C96q2IIaa94jevteQuw3KlJh8tsZfDUg/s640/RJ+(1)5.jpg" width="372" /></a></div>
<div id="yiv427091556yui_3_2_0_24_1348676595226113">
<div style="margin-bottom: .0001pt; margin: 0in;">
<div style="margin-bottom: .0001pt; margin: 0in;">
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px;">
<br /></div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
നട്ടുച്ചനേരത്ത് പുലിയിറങ്ങിയെന്ന വാർത്ത മലയുടെ താഴ്വരയിൽ കത്തുന്ന വെയിലുപോലെ പരന്നു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
കേട്ടവർ കേട്ടവർ മലയടിവാരത്ത് ഒത്തുകൂടി. പലയിടങ്ങളിലും പുലിയിറങ്ങിയെന്ന വിവരങ്ങള്‍ കേൾക്കാറുണ്ടെങ്കിലും ഇവിടെയിത് ആദ്യമായാണ്. പല വീടുകളിലേയും വളർത്തുമൃഗങ്ങളെ കാണാതായതിനും നാട്ടിലെ മൂന്നാലാളുകൾ അപ്രത്യക്ഷമായതിനും കാരണം ഈ പുലിയായിരിക്കുമോ എന്ന സംശയം ചിലർ പ്രകടിപ്പിച്ചു. പിന്നെ വാർത്തയ്ക്ക് നീളം കൂടി. പുലിയെ ഓടിച്ചിട്ടു പിടിക്കുന്നത് റ്റീവികളിലൂടെ കണ്ടിരുന്നതിനാൽ ഇനി എന്തു ചെയ്യണമെന്ന ചിന്ത നാട്ടുകാർക്കുണ്ടായിരുന്നില്ല. ഒത്തുകൂടിയവർ കമ്പിയും വടിയും ശേഖരിച്ച് യുദ്ധത്തിനു തയ്യാറായി. നീളം കൂടിക്കൊണ്ടിരുന്ന വാർത്ത പുലിയോടുള്ള പ്രതികാരത്തിന്റെ തോത് ഇരട്ടിപ്പിച്ചു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
വെടിമേരിയുടെ പറമ്പിനപ്പുറം മുതലാണ് ചെറിയ കുറ്റിക്കാടുകളോടുകൂടി മലയുടെ തുടക്കം. തുടർന്നങ്ങോട്ട് നരച്ച മൊട്ടക്കുന്നുപോലെ മല. നേരെയുള്ളവ നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവൃത്തികൾ നേരെ വളർന്ന മരങ്ങളുടെ കടയ്ക്കൽ ആദ്യം കോടാലി താഴ്ത്തി. അവശേഷിക്കുന്ന കുറ്റിക്കാടുകളിൽ മൃഗങ്ങളുടെ സുരക്ഷ, ഭീഷണി നേരിട്ടത് കൂടാതെ അന്നം തേടി നാട്ടിലിറങ്ങേണ്ട അവസ്ഥയ്ക്ക് കാരണമായി.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ഒറ്റപ്പെട്ട വീടാണ് മേരിയുടേത്. താഴെനിന്നു അല്പം മുകളിലായി മലയിലേക്കു കയറി നില്ക്കുന്ന വീടായതിനാല്‍ താഴ്വാരക്കാഴ്ചകള്‍ ഒരു ചിത്രമെന്നപോലെ അവിടെനിന്നു കാണാനാകും. മണ്ണൊലിപ്പും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഭയന്ന് മലയടിവാരത്തോടുചേർന്നു താമസിക്കാൻ പലരും ഭയപ്പെട്ടിരുന്നു. ദൂരക്കഴ്ചകൾ മറയ്ക്കുന്ന വീടിനുമുന്നിലെ ചെറിയ പച്ചപ്പുകൾ മേരിയുടെ തൊഴിലിനും കുടിലിനും അനുഗ്രഹമാണ്.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
അന്ന്, മലയിറങ്ങിയ പുലി ആദ്യം കാണുന്ന മനുഷ്യത്തിയായിരുന്നു മേരി. ആദ്യമായി പുലിയെക്കണ്ട മേരി ഭയന്നുവിറച്ച് കുടിലിനകത്തേക്ക് ഓടിക്കയറി. അന്നും ഒരുച്ച സമയമായിരുന്നു. മുറ്റത്തുനിന്ന് പരിസരവീക്ഷണം നടത്തുന്ന പുലിയെ കുടിലനകത്തുനിന്ന് മേരി ഒളിഞ്ഞുനോക്കി. അല്പസമയത്തെ നിരീക്ഷണത്തിനുശേഷം പുലി കുടിലിന്റെ വാതിലിനോടഭിമുഖമായി കാലുകൾ നീട്ടിവെച്ച് മുറ്റത്ത് കിടന്നു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
മേരിയുടെ ചങ്കിടിപ്പ് വർദ്ധിച്ചു. ശ്വാസഗതിയുടെ ശബ്ദം പുറത്തു വരാതിരിക്കാൻ ആവത് ശ്രമിച്ചു. നിശ്ശബ്ദമായ അന്തരീക്ഷം ഭയത്തിന്റെ താവളമായപ്പോഴും ശ്രദ്ധ കൈവിടാതെ, കണ്ണെടുക്കാതെ, പുലി കാണാതെ, അകത്തുനിന്നുള്ള നോട്ടത്തിൽ കണ്ണൊന്ന് ചിമ്മാതിരിക്കാൻ പാടുപെട്ടു. ഒരനക്കം മതി, നോട്ടമൊന്ന് പിഴച്ചാൽ മതി പുലിക്ക് ചാടിവീഴാൻ.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
എത്ര സമയം അതേ നില്പ് തുടർന്നുവെന്നറിയില്ല. ആദ്യഭയം കുറഞ്ഞു വന്നുവെന്നത് നേര്. ചെങ്കല്ലിന്റെ ചുവപ്പുനിറത്തിൽ കറുത്ത പുള്ളികളോടുകൂടിയ ഒത്തൊരു പുലി. ക്രമേണ അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങിയത് ഭയത്തിന്റ ഭാരം കുറച്ചുകൊണ്ടിരുന്നു. രക്ഷപ്പെടാനാകില്ലെന്ന പൂർണ്ണവിശ്വാസം നിർവ്വികാരാവസ്ഥയിലെത്തിച്ചു. പുലിയെ പാട്ടിലാക്കാതെയുള്ള മറ്റു വഴികളെല്ലാം ശൂന്യം.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ഇത്രസമയം അതവിടെ കാത്ത് കിടന്നതിനാൽ ഇനി എഴുന്നേറ്റു പോകുമെന്ന് കരുതാനും വയ്യ. അധികം വൈകാതെ ഇരുട്ട് വ്യാപിക്കും. അതിനുമുൻപ് പുലിയെ ഓടിച്ചില്ലെങ്കിൽ മരണം ഉറപ്പ്.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
രണ്ടും കല്പിച്ചാണ് മേരി വാതിൽ തുറന്നത്. ശബ്ദം കേട്ടപ്പോൾ പുലി തലയുയർത്തി നോക്കി. പിന്നെ പഴയപടി നീട്ടിവെച്ച കാലിൽ തല ചരിച്ചുവെച്ച് മേരിയെ നോക്കിക്കിടന്നു. ചങ്കിടിപ്പ് വർദ്ധിച്ചു. ധൈര്യം സംഭരിച്ച് പുലിയുടെ കണ്ണുകളിലേക്കു നോക്കി വാതില്പടിയിൽ ഇരുന്നു. പറയുന്നത്ര ക്രൂരതയൊന്നും അതിന്റെ കണ്ണുകളില്‍ മേരിക്ക് കണ്ടെത്താനായില്ല. ശോകമൂകമായ ഒരു ദയനീയഭാവമായിരുന്നു അതിന്, മേരിയോടെന്തോ ആവശ്യപ്പെടുന്നതു പോലെ.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ഇരയെ പിടിക്കാനുള്ള ഒരടവായിരിക്കാം അത്. ഇനി ക്ഷീണംകൊണ്ടാവുമോ ഇങ്ങിനെ കിടക്കുന്നത്? ചിലപ്പോൾ പെൺപുലിയായിരിക്കും. ഗർഭിണി ആകാനും മതി. അപ്പോഴും ഒരു വയ്യായ്ക ഉണ്ടാവാമല്ലോ. വേറെ മൃഗങ്ങൾ കൂട്ടത്തോടെ ആക്രമിച്ചതായിരിക്കുമൊ? ഏയ്...അതാവാൻ വഴിയില്ല. അത്ര നിസ്സാരക്കാരനല്ലല്ലൊ പുലി. ഇരയുടെ ചലനം നോക്കി ചാടിവീഴാനായിരിക്കും ഈ കാത്തിരിപ്പ്. വിശന്നിട്ടാണെങ്കിലോ.....</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
പുലി നോട്ടം പിൻവലിച്ച് തളർന്നുകിടക്കുകയാണ്. ഇതുതന്നെ അവസരമെന്ന് മേരി മനസ്സിൽ കരുതി.അനക്കമുണ്ടാക്കാതെ കട്ടിളപ്പടിയിൽനിന്നെഴുന്നേറ്റു. പുലി പിടഞ്ഞെണീറ്റ് മേരിയെ നോക്കി. മേരി ഭയന്നുവിറച്ച് ഇളകാതെനിന്നു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
തൊണ്ട വരളുന്നു. ഉമിനീര് വറ്റി. ശ്വാസമെടുക്കാൻപോലും പേടിതോന്നി. വീഴാൻ പോയതിനാൽ ഒരു കാലെടുത്ത് മുന്നോട്ടു വെച്ചു. പുലി പിന്തിരിഞ്ഞ് പതിയെ നടന്നു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
അല്പദൂരം നീങ്ങിയിട്ട് പുലി തലതിരിച്ച് മേരിയെ നോക്കി, അതേ ദയനിയ ഭാവത്തോടെ. പിന്നീട് വളരെ സാവധാനം കുറ്റിക്കാട്ടിലേക്ക് നടന്നുപോയി.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
മേരിയുടെ കുടിലും കഴിഞ്ഞ് പത്തമ്പത് മീറ്റർ മാത്രം ദൂരെയുള്ള കുറ്റിക്കാട് പുലിക്കൊളിക്കാൻ സുരക്ഷിതമാണ്.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ശ്വാസം നേരെവീണ മേരി പുലിയുടെ പോക്കു നോക്കി മുറ്റത്തിറങ്ങിനിന്നു. ശരീരത്തിന്റെ വിറയൽ അവസാനിക്കുന്നില്ല. പുലി എന്നു കേൾക്കുമ്പോഴൊക്കെ മേരിയുടെ മനസ്സിൽ ഒരു രൂപമുണ്ടായിരുന്നു. കനാലുകളുള്ളിടത്തെ പച്ചപ്പ് നിറഞ്ഞ പറമ്പിൽ തടിച്ചുകൊഴുത്തു വളരുന്ന ഒരു മൂരിക്കുട്ടനെപ്പോലുള്ള രൂപം. ഇത് വെറുമൊരു പുലിക്കോലം. അതെഴുന്നേറ്റപ്പോഴാണ് അതിനെ കൂടുതൽ ശ്രദ്ധിച്ചത്. വയറൊട്ടി തൊലിയെല്ലാം ഞാന്ന് തലമാത്രം വലുതായ ഒരു ജീവി. ഇതിന് ഗർഭവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
പുലി കുറ്റിക്കാട്ടിലൊളിച്ചിട്ടും മേരിയുടെ ചിന്തകൾ അവസാനിച്ചിരുന്നില്ല. ഇതാരെയെങ്കിലും ഉടനെ അറിയിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന് വിട്ടുമാറാത്ത അത്ഭുതത്തിനിടയിലും മേരിക്ക് തീർച്ചയായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
അങ്ങിനെയാണ് മേരിയുടെ പറ്റുകാരിൽ മാന്യനായ ലാസറിനോട് കാര്യങ്ങൾ പറയാൻ തീരുമാനിച്ചത്.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
"ഞാനൊരു കാര്യം പറഞ്ഞാ ലാസറേട്ടൻ വിശ്വസിക്ക്യോ?" ലാസർ, മേരിയുടെ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചുതുടങ്ങിയപ്പോൾ ചോദിച്ചു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
"ആദ്യം കാര്യം കേക്കട്ടെ. എന്ന്ട്ടല്ലെ വിശ്വസിക്കണൊ വേണ്ടേന്ന് തീരുമാനിക്കാൻ?"</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
"എന്റെ മിറ്റത്ത് ഇന്നൊരു പുലി വന്നു. കൊറേ നേരം ഉമ്മറത്ത് കെടന്നു. പിന്നെ എഴ്ന്നെറ്റ് പോയി."</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
"ഹ.ഹ.ഹ. നിന്നെ വെറ്തെയല്ല ആളോള് വെടിമേരീന്ന് വിളിക്ക്ണ്. നൊണ പറയണോരേം വെടീന്ന് തന്ന്യ പറയാ. നിനക്ക് എല്ലാങ്കൊണ്ടും യോജിച്ച പേരു തന്നെ. നിന്റെ മോന്ത കണ്ട് അത് മയങ്ങീട്ട്ണ്ടാവും...എന്നെ പേടിപ്പിച്ച് നിർത്താനല്ലെ നിന്റെ ഈ പുതിയ അടവ്. അത് എന്റട്ത്ത് ചെലവാവുല്യടി മോളേ..."</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ഇനി ഇക്കാര്യം ആരോടും പറയേണ്ടെന്ന് മേരി തീരുമാനിച്ചു. മരണത്തിൽനിന്ന് രക്ഷപ്പെട്ട സന്തോഷത്തോടെ അന്നുറങ്ങി.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
നേരം വെളുത്തിട്ടും പുലിയുടെ വിചിത്രസ്വഭാവംതന്നെയായിരുന്നു മേരിയുടെ ചിന്ത. മുറ്റത്തിറങ്ങി കുറ്റിക്കാട്ടിലേക്ക് നോക്കി. ഫലമുണ്ടായില്ല. അതിനെ ഇനിയും കാണണമെന്ന് ഒരു കൊതി. ഇന്നലെത്തന്നെ അത് മലകയറി അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും. ചെറിയ നിരാശയോടെ പല്ലു തേക്കുമ്പോൾ തൊട്ടുമുന്നിൽ പത്തുപതിനഞ്ചടി ദൂരെ പുലി നില്ക്കുന്നു. ഒന്ന് ഞെട്ടിയെങ്കിലും തീരെ ഭയം തോന്നിയില്ല. കുറച്ചുനേരം നോക്കിനിന്ന അത് വീണ്ടും തിരിച്ചുപോയി.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
അധികം വൈകാതെ പുലിയും മേരിയും തമ്മിൽ ഭയമില്ലാത്ത ഒരടുപ്പം സംഭവിച്ചു. അതിനെ ഒന്നു തൊടണമെന്ന് മേരിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. വളർത്തുനായയെപ്പോലെ മുറ്റത്ത് ചടഞ്ഞുകൂടികിടന്നാലും മേരി അടുക്കുമ്പോൾ അതെഴുന്നേറ്റു പോകും. കുടിലിനകത്തേക്കൊന്നും കയറില്ല.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ഇതിനെവിടെനിന്നാണാവോ ഭക്ഷണം കിട്ടുന്നതെന്ന് പലപ്പോഴും മേരി ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഇറച്ചി വാങ്ങിക്കൊടുക്കും. അതെല്ലാം മടികൂടാതെ അകത്താക്കും. താഴ്വാരത്തിലെ ചില വീടുകളിൽ ആടുകളേയും പശുക്കുട്ടികളേയും കാണാതായെന്ന് കേട്ടപ്പോൾ കള്ളന്റെ കള്ളത്തരം ബോദ്ധ്യപ്പെട്ടു. ചില രാത്രികളിലെ നിറുത്താതെയുള്ള പട്ടികുരയും മേരി ഓർത്തെടുത്തു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ഒരു ദിവസം സുമുഖനായൊരു ചെറുപ്പക്കാരൻ മേരിയെ തേടിയെത്തി. ആദ്യത്തെ സന്ദര്‍ശനമാണ്. മുഖം മാത്രമെ സുന്ദരമായുള്ളു. അവനൊരു പരാക്രമിയായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
തിടുക്കത്തിൽ ഷർട്ടെടുത്തു തോളത്തിട്ട് പാന്റിന്റെ സിബ് വലിച്ചുകയറ്റിക്കൊണ്ട് അകത്തുനിന്ന് ധൃതിയിലവൻ പുറത്തേക്കു കടന്നു. വസ്ത്രം ധരിക്കുന്നതിനുപോലും സമയം തരാതെയുള്ള അവന്റെ തിടുക്കത്തിൽ സംശയം തോന്നിയ മേരി അവനു പുറകെ വിവസ്ത്രയായി മുറ്റത്തേക്കിറങ്ങി. പാന്റടക്കം ബെൽറ്റിനു കുത്തിപ്പിടിച്ച് അവനെ പിടിച്ചുനിർത്തി.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
"കാശെവിടെ?"</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
"ആദ്യത്തേത് സാമ്പിളല്ലെ ചേച്ചി."</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
"അത് നിന്റെ അമ്മേടെ അടുത്ത്. എടുക്കട പട്ടി കാശ്." അതിലവൻ മേരിയെ തള്ളിമാറ്റി കവിളത്ത് ആഞ്ഞടിച്ചു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
മേരിക്ക് കണ്ണു മഞ്ഞളിച്ച് തല കറങ്ങുന്നതുപോലെ തോന്നി. മഞ്ഞളിച്ച കാഴ്ചയിൽ ആകാശം ഇടിഞ്ഞു വീഴുന്നതു പോലെ എന്തോ ഒന്ന് അവനു മേലേയ്ക്ക് പതിക്കുന്നത് മേരി അവ്യക്തമായി കണ്ടു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
താഴെക്കിടന്ന് പിടയുന്ന അവന്റെ കഴുത്തിൽ പുലി കടിച്ചുപിടിച്ച് കുടഞ്ഞു. ഒന്നുരണ്ടു കുടച്ചിലോടെ അവന്റെ ചലനമറ്റു. മേരി പരിഭ്രമത്തോടെ ഒന്നും ചെയ്യാനാകാതെ മിണ്ടാട്ടംമുട്ടി ഭയന്നുവിറച്ചു. നഗ്നയാണെന്ന ബോധമൊന്നും അപ്പോൾ മേരിക്കില്ലായിരുന്നു. താഴെപ്പരന്ന ചോര കണ്ട് മേരിക്ക് ശരീരം തളരുന്നതുപോലെ തോന്നി.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ചത്തെന്ന് ഉറപ്പു വരുത്തി, പുലി അവന്റെ കഴുത്തിൽ നിന്നു കടിവിട്ട് തലയുയർത്തി മേരിയെ നോക്കി. വായിൽ നിന്നിറ്റുവീഴുന്ന ചോരയോടെ പുലി മേരിയുടെ അടുക്കലേക്കു വന്നു. ശ്വാസമടക്കി കണ്ണടച്ച് അനങ്ങാതെ നിന്നു. ചോര വാർന്നുവീണുകൊണ്ടിരുന്ന നാവു നീട്ടി മേരിയുടെ അകത്തുടയിൽ പുലി നക്കി. വിറയ്ക്കുന്ന കാലുകൾ അനക്കാതെ മേരി കണ്ണു തുറന്നു. കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് നെഞ്ചോടുചേർത്ത് ഈശോയെ മനസ്സിൽ വിളിച്ചു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
പിൻതിരിഞ്ഞ പുലി അവനെ കടിച്ചുവലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ഭീകരദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്ന മേരി വിറയൽ വിട്ടുമാറാതെ അകത്തുകയറി വസ്ത്രം ധരിച്ചു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ഒരാഴ്ചയെടുത്തു മനസ്സൊന്നു നേരേയാവാൻ. ദിവസവും പുലിയെ കാണാറുണ്ടെങ്കിലും അത് പഴയതു പോലെ അകലം പാലിച്ച് നിന്നതേയുള്ളു. ഇങ്ങിനെയൊരു സംഭവം നടന്നതായ എന്തെങ്കിലും ഭാവഭേദം അതിന്റെ മുഖത്ത് കാണാനില്ലായിരുന്നു. അങ്ങിനെയൊരു കഴിവ് കിട്ടിയിരുന്നെങ്കിലാശിച്ചു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
നാലഞ്ചു മാസത്തിനുള്ളിൽ ഇതുപോലെ മൂന്നു സംഭവം കൂടി ആവർത്തിച്ചു. മേരിയെ ഉപദ്രവിക്കുന്നതു കണ്ടാൽ പുലി അവന്റെ പണി കഴിച്ചിരിക്കും. മേരിയല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല. ആദ്യ സംഭവം മനസ്സിലുണ്ടാക്കിയ ഭയപ്പാടുകൾ പിന്നീടുള്ള ഓരോന്നിലും കുറഞ്ഞുകൊണ്ടിരുന്നു. ആരെങ്കിലും കയർത്ത് സംസാരിക്കാനോ കൈയ്യേറ്റത്തിനൊ ശ്രമിച്ചാൽ അവരെ മയപ്പെടുത്താൻ നഷ്ടങ്ങൾ സഹിച്ചും മേരി പ്രത്യേകം ശ്രദ്ധിച്ചു. പുലിയോടു പറഞ്ഞാൽ അതിനു മനസ്സിലാകില്ലല്ലൊ. അത് മൃഗമല്ലേ....?</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
അന്ന്, തുടയില്‍ നക്കിയതുപോലെ അതിനിയും നക്കുമെന്നും കൂടുതൽ അടുക്കുമെന്നും മേരി ആശിച്ചത് വെറുതെയായി. കോക്രി കാട്ടിയും, പല്ലിളിച്ചും, കണ്ണ് തുറുപ്പിച്ചും, ഡാൻസു കളിച്ചും, ഉടുതുണി പൊക്കിക്കാട്ടിയും അതിനെ അനുനയിപ്പിക്കാൻ നോക്കി. ഫലമൊന്നും ലഭിച്ചില്ല. പഴയതുപോലെ അടുത്തു ചെല്ലുമ്പോൾ അതൊഴിഞ്ഞുപോകും.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ഈയിടെയായി പുലിയുടെ ക്ഷീണമെല്ലാം മാറി ഒന്നു നന്നായിട്ടുണ്ട്. എങ്ങിനെ നന്നാവാതിരിക്കും? നല്ല തീറ്റയല്ലേ. മുറ്റത്ത് കിടക്കുന്ന പുലിയെ നോക്കി മേരി ചിന്തിച്ചുകൊണ്ടിരുന്നു. ഇതിനെ ഒന്നടുപ്പിക്കാൻ ഇനി എന്താണൊരു വഴി? തുടയില്‍ നക്കിയത് ഒരു കുളിര് പോലെ മനസ്സിൽ തെളിഞ്ഞു. പെട്ടെന്ന് മേരിക്ക് ബുദ്ധി തെളിഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
മുറ്റത്തേക്കിറങ്ങിനിന്ന് ബ്ലൗസഴിച്ച് ഇറയത്തേക്കിട്ടു. ബലൂണിൽ വെള്ളം നിറച്ചത് പോലെ മുലകൾ ഞാന്നു. പിന്നീട് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെടുത്ത് ഇറയത്തേക്ക് വീക്കി.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
പുലി പതിയെ എഴുന്നേറ്റ് അടിവെച്ച് മുന്നോട്ടുവന്നു. മേരിയുടെ കാൽവിരലുകൾ മണപ്പിച്ച് തുടയോടു മുട്ടിയുരുമി നിന്നു. വർദ്ധിച്ച സന്തോഷത്തോടെ മേരി പുലിയെ തൊട്ടു. പിന്നീട് അതിനെ പിടിച്ച് ഇറയത്ത് ചെന്നിരുന്നു. കാല് നീട്ടിയിരുന്ന മേരിയുടെ മടിയിൽ കൊച്ചു കുട്ടികളെപ്പോലെ പുലി തലവെച്ചുകിടന്നു. അതിന്റെ കീഴ്ഭാഗത്തെ വെളുത്തുനുനുത്ത രോമങ്ങളിലൂടെ മേരിയുടെ വിരലുകൾ ഇഴഞ്ഞു നീങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത നിവൃതിയിൽ മേരിയുടെ കണ്ണുകൾ കൂമ്പിവന്നു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
പുലിയുടെ നാറ്റം കൂടിവരുന്നതായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ മേരി എഴുന്നേറ്റു, കൂടെ പുലിയും.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
നല്ലതുപോലെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചു. സോപ്പ് പതപ്പിച്ച് രോമങ്ങൾക്കിടയിൽ കയ്യിട്ട് തേച്ചുകഴുകി. പുലി അനങ്ങാതെ നിന്നുകൊടുത്തു. കുളി കഴിഞ്ഞപ്പോൾ പുലി ശരീരം വിറപ്പിച്ചൊന്നു കുടഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ചെറുതായൊന്ന് അറച്ചെങ്കിലും മേരിയോടൊപ്പം പുലി അകത്തുകയറി. കതകടച്ച മേരി പുലിയെ പിടിച്ച് അരുകിലിരുത്തി. രണ്ടു കൈകൊണ്ടും അതിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് സ്വന്തം ദേഹത്തോടു ചേർത്തി നിറുകയിൽ ഉമ്മ വെച്ചു. പിന്നെ ചെവിയിൽ 'പുലിക്കുട്ടാ' എന്നു വിളിച്ചു. അപ്പോൾ മേരിക്ക് ലോകം പിടിച്ചടക്കിയ ഭാവമായിരുന്നു. പൂച്ചക്കുട്ടികൾ കളിക്കുന്നതുപോലെ രണ്ടും കൂടി തറയിൽക്കിടന്ന് കുത്തിമറിഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
രാത്രിയായപ്പോൾ 'പോ' എന്നു പറഞ്ഞ് മേരി പുറത്തേക്ക് കൈ ചൂണ്ടി. കൈ ചൂണ്ടിയ ഭാഗത്തേക്ക് പോയ പുലി അതേപോലെ തിരിച്ചുവന്നു. എന്തൊക്കെ ചെയ്തിട്ടും അത് പുറത്തു പോകുന്നില്ല. ഓടിക്കുമ്പോൾ വട്ടം കറങ്ങി താഴെക്കിടന്ന് ഉരുണ്ടുമറിയും. എന്തുപറഞ്ഞ് പുറത്താക്കും എന്നറിയാതെ മേരി കുഴങ്ങി.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ഇനിയും ഇവനോടൊത്ത് കളിച്ചിരുന്നാൽ ശരിയാവില്ലെന്നു കരുതി മേരി ഉടുപ്പെടുത്തിട്ടു. ആശ്ചര്യം... പുലിയിറങ്ങി പുറത്തേക്കു പോയി.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
പുലിയും മേരിയും തമ്മിലുള്ള ചങ്ങാത്തം ആഴത്തിലുറച്ചു. മേരിയുടെ ആംഗ്യങ്ങൾ പുലി മനസ്സിലാക്കി. ‘പുലിക്കുട്ടാ’ എന്ന വിളി കേട്ടാൽ എവിടെയായിരുന്നാലും ഓടിയെത്താന്‍ പഠിച്ചു. പുലിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക എന്നത് മേരിയുടെ പതിവായി.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ഈ പുലിയെയാണ് നാട്ടുകാരിപ്പോൾ ഓടിച്ചിട്ടു പിടിയ്ക്കാൻ തെരച്ചിൽ തുടങ്ങിയിരിക്കുന്നത്.<br />
<br />
മേരി മുറ്റത്തുള്ള ഒരു മരത്തിനു പിന്നിൽ ഒളിഞ്ഞുനിന്ന് താഴേക്കു നോക്കി. ധാരാളം ജനങ്ങളുണ്ട് കമ്പിയും വടിയുമായി. ചങ്ക് പൊട്ടുന്നതുപോലെ തോന്നി. വളരെ സൂക്ഷിച്ച് ഓരോരുത്തരും വടികൊണ്ട് പുല്ലിലും ചെറിയ പൊന്തക്കാട്ടിലുമൊക്കെ തട്ടിനോക്കി സാവധാനം മുന്നോട്ടു വരികയാണ്. തട്ടിനോക്കുന്നെങ്കിലും എല്ലാരിലും ഭയമാണ്. ലാസറേട്ടനും പരിചയക്കാരുമാണ് നേതൃത്വം കൊടുക്കുന്നത്. ‘പുലിക്കുട്ടാ’ എന്ന് ശബ്ദം താഴ്ത്തി വിളിച്ചുനോക്കി. അടുത്തുണ്ടെങ്കിൽ വരേണ്ടതായിരുന്നു. ഇനി അവർക്കിടയിൽ പെട്ടിരിക്കുമോ ഈശോയേ...</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
തിരയുന്നവരുടെ മുന്നിലെ കുറ്റിക്കാട്ടിൽനിന്നു പുലി പെട്ടെന്നുയർന്നുചാടി. വടിയുപേക്ഷിച്ച് ജനങ്ങൾ പിറകോട്ടു തിരിഞ്ഞോടി. ഓടിയവർ തിരിഞ്ഞുനോക്കിയപ്പോൾ പുലി ചാടിയിടത്ത് ഒരനക്കം പോലുമില്ല. വീണ്ടും ആദ്യം മുതൽ തിരച്ചിലാരംഭിച്ചു. മൂന്നുനാലു മണിക്കൂർ കഴിഞ്ഞിട്ടും പിന്നീട് പുലിയെ കാണാൻ ആർക്കും സാധിച്ചില്ല. വെയിലിനു കനം കുറഞ്ഞുകൊണ്ടിരുന്നു. മേരിക്കാശ്വാസം തോന്നിയെങ്കിലും പുലിയെ പിടിച്ചേ ഇരിക്കു എന്ന വാശി അവർക്കുള്ളതുപോലെ.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
ഒരു മുരളൽ കേട്ട് മേരി തിരിഞ്ഞുനോക്കി. കുടിലിനോടു ചേർന്ന് പുലി നില്ക്കുന്നു. നന്നായി കിതയ്ക്കുന്നുണ്ട്. ആരുടേയും കണ്ണിൽ പെടാത്ത ഭാഗത്താണ് അതിന്റെ നില്പ്. മേരി അടുത്തു ചെന്നപ്പോൾ അത് പുറകോട്ടു മാറി. അകത്തേക്കു പോകാൻ കൈ ചൂണ്ടി മേരി ആംഗ്യം കാണിച്ചു. പുലി അങ്ങോട്ടുമിങ്ങോട്ടും നടന്നതേയുള്ളു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
മേരി അകത്തുപോയി ഉടുപ്പൂരി പുറത്തു കടന്നപ്പോൾ പുലി പമ്മിപ്പമ്മി അകത്തേക്കോടിക്കേറി. പുറകെ മേരിയും അകത്തുകടന്ന് അതിന്റെ തലയിൽ തടവി. പുലിയെ ആശ്വസിപ്പിച്ചുകിടത്തിയ മേരി പുറത്തുകടന്ന് കതകടച്ചു. താഴെയുള്ളവര്‍ കാണത്തക്ക വിധത്തിൽ നിന്നുകൊണ്ട് മേരി വിളിച്ചു കൂവി. “പുലി മല കയറിപ്പോയി”</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
അലർച്ച പോലെ മുഴങ്ങിയ വാക്കുകൾ മലയടിവാരത്തിൽ പ്രതിദ്ധ്വനിച്ചു. നൂൽബന്ധമില്ലാതെ നില്ക്കുന്ന മേരിയെ കണ്ട ജനം സ്തബ്ധരായി. ലാസറിൽ ഊറിക്കൂടിയ സംശയം അന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ കല്പിക്കുകയായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
പുലിയുടെ കാലിനു ചെറിയൊരു തട്ടു കിട്ടിയിട്ടുണ്ട്. അവിടെ തടവിക്കൊടുത്തു. പുലി മേരിയുടെ കയ്യിൽ നക്കി. തളർന്നു കിടക്കുന്ന പുലിയുടെ കഴുത്തിൽ തലവെച്ച് ചേർന്നുകിടന്നു. നേരം ഇരുട്ടിയപ്പോൾ മേരി എഴുന്നേറ്റ് തീപ്പെട്ടി തപ്പിയെടുത്ത് പുലിയേയും കൊണ്ട് പുറത്തുകടന്നു. അല്പം ദൂരേക്കു മാറിനിന്ന് തീപ്പെട്ടിക്കൊള്ളിയുരച്ച് കുടിലിനു മുകളിലേക്കിട്ടു. കത്തിയുയരുന്ന തീ കണ്ട് പുലി അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു. ചിലപ്പോഴൊക്കെ തിയ്യിലേക്ക് ചാടാൻ പോകുന്നതുപോലെ വെപ്രാളപ്പെട്ടു. മേരിയുടെ അരികെ ചെന്ന് മുഖത്തേക്കുനോക്കി, ദയനീയമായ അതേ നോട്ടം. പിന്നേയും കുടിലിനടുത്തേക്ക് ഓടിച്ചെന്നു...</div>
<div style="background-color: white; color: #1d2129; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<br />
കുടിലിനെ വിഴുങ്ങുന്ന അഗ്നിയുടെ പ്രകാശത്തിൽ പുലിയെ വിളിച്ച് കുറ്റിക്കാടുകൾക്കിടയിലൂടെ മേരി മല കയറാൻ തുടങ്ങി. തിരിഞ്ഞു നോക്കിക്കൊണ്ടാണെങ്കിലും പുലി അറച്ചറച്ച് മേരിയോടൊപ്പം നടന്നു.<br />
തുണിയുടുക്കാത്ത ആദിവാസിപ്പെണ്ണിനെപ്പോലെ ഒരു നിഴൽരൂപമായ് മലകയറുന്ന മേരി ശൂന്യമായ മനസ്സോടെ എന്തോ നഷ്ടപ്പെട്ടതുപോലെ തിരിഞ്ഞു നോക്കി.“പുലിക്കുട്ടാ...പുലിക്കുട്ടാ...”മേരി ഹൃദയം തകരുന്നതുപോലെ വിളിച്ചു കൊണ്ടിരുന്നു.</div>
<div style="background-color: white; color: #1d2129; display: inline; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-top: 6px;">
<br />
മലയടിവാരം ലക്ഷ്യമാക്കി പുലി സാവധാനം തിരിച്ചുനടക്കുകയായിരുന്നു, തിരിഞ്ഞു പോലും നോക്കാതെ.....</div>
</div>
</div>
<div class="MsoNormal">
<i><b><br /></b></i>
<i><b><span style="color: blue;"><a href="http://pattepadamramji.blogspot.com/2012/08/blog-post_6.html?showComment=1356363518526#c597825003626852399" target="_blank">(ഇനിയുള്ള അഭിപ്രായങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് എഴുതുക.)</a></span></b></i></div>
<div id="yiv427091556yui_3_2_0_4_134838505207358">
<br /></div>
</div>
</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com222tag:blogger.com,1999:blog-6441321627924911668.post-2861210586445449552012-09-26T13:39:00.000+03:002014-07-27T21:05:05.084+03:00പരിണാമത്തിലെ പിഴവുകള്‍ b <div dir="ltr" style="text-align: left;" trbidi="on"><div dir="ltr" style="text-align: left;" trbidi="on"><div dir="ltr" style="text-align: left;" trbidi="on"><div dir="ltr" style="text-align: left;" trbidi="on"><div dir="ltr" style="text-align: left;" trbidi="on"><div dir="ltr" style="text-align: left;" trbidi="on"><b><span style="color: blue; font-size: large;"><a href="http://pattepadamramji.blogspot.com/2012/09/blog-post.html" target="_blank"><span style="background-color: white;"target="_blank">(കഥ വായിക്കാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി</span><span style="background-color: white; font-family: Arial, Tahoma, Helvetica, FreeSans, sans-serif; line-height: 22px;">.)</span></a></span></b><br />
<b><br />
</b> <b><br />
</b> <b><span style="color: red;">(ഇവിടെ കഥ കേള്‍ക്കാം)</span></b><br />
<span style="color: #cc0000;"><b><embed allowfullscreen="true" allowscriptaccess="always" height="400" src="https://www.box.com/embed/k3fn91lrzvcp7m6.swf" type="application/x-shockwave-flash" width="466" wmode="opaque"></embed></b></span><br />
<span style="white-space: pre;"> </span><span style="white-space: pre;"> </span></div></div></div></div><div><b style="color: red; font-size: x-large;"><b><b style="color: blue;"><a href="http://pattepadamramji.blogspot.com/2012/09/blog-post.html?showComment=1348728423654#c6387125366805091383" target="_blank">(200 വരേയുള്ള അഭിപ്രായങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി)</a></b></b></b></div><a href="http://www.podbean.com/" style="border-bottom: none; color: #2da274; font-family: arial, helvetica, sans-serif; font-size: 11px; font-weight: normal; padding-left: 60px; text-decoration: none;"></a></div></div>പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com70tag:blogger.com,1999:blog-6441321627924911668.post-59861130230180691082012-09-25T16:30:00.000+03:002015-02-01T22:04:39.032+03:00കവര്‍ന്നെടുക്കുന്ന നഗ്നത<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<b><i><span style="color: red;">(ഒളിക്യാമറ ഒരു പ്രശ്നമായി കയറിവന്ന മൂന്നുകൊല്ലം മുൻപ് ബ്ലോഗിലിട്ട പോസ്റ്റാണ്. ഇപ്പൊഴത്തെ ഇതിന്റെ പ്രസക്തിയേക്കാൾ ഒരോർമ്മപ്പെടുത്തലും, കാണാത്തവർക്ക് കാണുകയും ആവാമല്ലോ.)</span></i></b><br />
03-04-2010<br />
<br />
വിശ്വാസം നഷ്ടപ്പെടുമ്പോള്‍ മനസ്സിന്റെ കടിഞ്ഞാണ്‍ സ്വന്തം കയ്യില്‍ നിന്ന് ഏതൊക്കെയോ ലോകത്തേക്ക് പറന്നകലുന്നു. ആ ലോകം നിയന്ത്രണമില്ലാത്ത പ്രവൃത്തികള്‍ക്ക് നമ്മെ പ്രാപ്തരാക്കുന്നു എന്ന് തോന്നാറുണ്ട്.<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-neT-8xEXHWo/ThC_m7tsIDI/AAAAAAAAAzY/vlFDIccs2Jk/s1600/yy18.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://4.bp.blogspot.com/-neT-8xEXHWo/ThC_m7tsIDI/AAAAAAAAAzY/vlFDIccs2Jk/s320/yy18.jpg" height="320" i="i" true="true" width="262" /></a></div>
അനില അത്തരം ഒരവസ്ഥയിലാണ്. വികാരം വിവേകത്തിനു മുകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കൗമാരനാളുകളില് പോലും സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറം ചാര്‍ത്തി പറന്നു നടക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നിട്ടും ഇന്നിപ്പോള്‍ സഹിക്കാനാവാത്ത വേദനയും വിങ്ങലും മാത്രം ബാക്കി.<br />
<br />
അനിലയ്ക്ക് സ്വന്തം നാട്ടിലെ ഉയര്‍ന്ന ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തരപ്പെട്ടപ്പോള്‍ വൈശാഖിന് അതൊരിക്കലും ഉള്‍ക്കൊള്ളാനായില്ല. നല്ല ശമ്പളത്തോടെ ലഭിച്ച ആ ജോലി അന്നുകാലത്ത് കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള് ചെയ്യുന്നതായിരുന്നില്ല എന്നാണ് വാദം. <br />
വൈശാഖിന്റെ ആശങ്കകള്‍ അംഗീകരിച്ച് കൊടുത്തെങ്കിലും തന്നിലെ ബാഹ്യ സൗന്ദര്യം അദേഹത്തിന്റെ മനസ്സിലുണ്ടാക്കിയിരുന്ന ഭയം തന്നെയാണ് മറ്റു കാരണങ്ങളായി പുറത്ത് വരുന്നതെന്ന് കഴിഞ്ഞ കുറേ വര്‍ഷത്തെ ഒരുമിച്ചുള്ള സഹവാസത്തിനിടയില്‍ വ്യക്തമായതാണ്. കലാലയജീവിതത്തിന്റെ നല്ല നാളുകളില്‍ പ്രണയത്തിന്റെ ഒരു നേരിയ ചലനം പോലും മനസ്സിനെ തൊട്ടുതീണ്ടിയിട്ടില്ലെന്നതില്‍ ഇപ്പോള്‍ അതിശയമെങ്കിലും വൈശാഖിന് അതൊന്നും വിശ്വസിക്കാനേ കഴിയുന്നില്ല. അതിലദ്ദേഹത്തെ കുറ്റം പറയുന്നതില്‍ ന്യായീകരണമില്ലാത്തതിനാലാണ് കൂടെ കൂടെ പറഞ്ഞ് തന്റെ ഭാഗം ന്യായമാണെന്ന് സമര്‍ത്ഥിക്കാന്‍ മെനക്കെടാതിരുന്നത്. അതൊരുപക്ഷെ ആ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കാനെ ഉപകരിക്കു എന്ന് അനില ഭയപ്പെട്ടിരുന്നു.<br />
<br />
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ വര്‍ഷത്തില്‍ ഈരണ്ട് മാസം മാത്രമാണ് ജീവിക്കാനായത്. സ്വന്തം നാടിന്റെ മനോഹാരിത കൈവിട്ട് മണലാര്യണ്യത്തിലേക്ക് ചേക്കേറാന്‍ അദേഹം നിര്‍ബന്ധിച്ചപ്പോഴൊക്കെ ദാമ്പത്യ ജീവിതത്തിന്റെ മധുരങ്ങള്‍ നുണയുന്നതിനേക്കാള്‍ പിറന്ന നാടിന്റെ ആത്മാവില്‍ മനസ്സ് കുരുങ്ങിക്കിടന്നു. വൈശാഖ് ഓരോ തവണ ലീവു കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും വേദനയുടെ വിമ്മിട്ടം നെഞ്ചിനകത്ത് നെരിപ്പോടായി വിങ്ങിനിന്നു. വരാനിരിക്കുന്ന ലീവിനെ സ്വപ്നം കണ്ട് ബാക്കിയുള്ള ദിനങ്ങള്‍ തള്ളി നീക്കുമ്പോള്‍ ഹോട്ടലിലെ തിരക്ക് വിരസതയ്ക്ക് അയവ് വരുത്തിയിരുന്നു. <br />
<br />
"അനില....ഞാന്‍ കുറച്ച് ചിത്രങ്ങള്‍ എടുത്തോട്ടെ.." ഒരു കറുത്ത രാത്രിയില്‍ തെങ്ങിന് പട്ട ചീഞ്ഞ ചൂര് നിറഞ്ഞു നിന്ന കിടക്കറയില്‍ വെച്ച് ഒരു ശീല്ക്കാരം പോലെ, അരുതാത്തത് ആവശ്യപ്പെടുന്ന പകപ്പ് നിറഞ്ഞ വാക്കുകള്‍ ചിതറി വീണു. <br />
<br />
"പതിനഞ്ച് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും ഏട്ടനിനിയും എന്നെ മനസ്സിലായില്ലെന്നോ.. ഏട്ടനധികാരമില്ലാത്ത എന്തുണ്ടെന്നില്‍.?" <br />
<br />
കൈവിരല്‍ തുമ്പില്‍ കാലഗതി നിര്‍ണ്ണയിച്ച് കുത്തിയൊഴുകുന്ന തിരക്കില്‍ പഴമയുടെ പവിത്രമായ മൂല്യങ്ങള്‍ വലിച്ചെറിയുന്ന ഈ യുഗത്തില്‍ എത്രമാത്രം മനസ്സിലാക്കി എന്നവകാശപ്പെടുന്നവരോടുപോലും എന്തെങ്കിലും ചോദിക്കണമെങ്കില്‍ ഒരു ഭയം പിടികൂടുക എന്നത് സ്വാഭാവികമായിരിക്കുന്നു. മനസ്സിലാക്കലുകളിലെ അര്‍ത്ഥമില്ലായ്മ വൈശാഖിനേയും ബാധിച്ചു കഴിഞ്ഞു. പരസ്പരമുള്ള വിശ്വാസത്തില്‍ പോലും അവിശ്വസനീയത നിഴല്‍ പോലെ പിന്തുടരുന്നു. <br />
<br />
രാത്രിയുടെ ഇരുട്ടില്‍ മുഖഭാവങ്ങള്‍ കാണാനാകുന്നില്ലെങ്കിലും വാക്കുകളുടെ താളക്രമം എല്ലാം വിളിച്ചു പറയുന്നു. <br />
<br />
"ഞാനാലോചിക്കുകയാണ് അനില...രണ്ട് മാസം കഴിഞ്ഞ് വീണ്ടും പത്ത് മാസം....ഒന്നിക്കുന്ന സുഖം ലഭിക്കുന്നില്ലെങ്കിലും ഒരു നിഴല്‍ ചിത്രത്തിലൂടെയെങ്കിലും ഓര്‍മ്മകളെ താലോലിക്കാന്‍ ഞാനാഗ്രഹിക്കുന്നു അനില.. "<br />
<br />
"എന്തിനീ സാഹിത്യഭാഷ. കാര്യങ്ങള്‍ നേരെ പറഞ്ഞാപ്പോരെ."<br />
<br />
"മൊബൈലില്‍ നമ്മുടെ കുറച്ച് ചിത്രങ്ങള്‍ എടുത്ത് കയ്യില്‍ വെച്ചാലൊ എന്ന് ചിന്തിക്കുകയാണ്"<br />
<br />
അനില മറുത്തൊന്നും പറഞ്ഞില്ല. പരസ്പരം അകന്ന് കഴിയാന്‍ വിധിക്കപ്പെട്ട മനസ്സുകള്‍ക്ക് അതൊരാശ്വാസമാകുമെങ്കില്‍ എതിര്‍പ്പിന് പ്രസക്തി ഇല്ലല്ലൊ...വിവരസാങ്കേതികവിദ്യ മുന്നേറുന്നതിന് സമാന്തരമായി മനുഷ്യന്റെ ആഗ്രഹങ്ങളും അതിനോടൊത്തുചേര്‍ന്ന് പോകുന്നതില്‍ തെറ്റ് കണ്ടെത്താനായില്ല. ഒരു കൈപ്പിഴ ജീവിതത്തിന്റെ താളം തെറ്റിക്കും എന്ന ധാരണ ചെറുതായി അലട്ടിയെങ്കിലും വൈശാഖ് എന്ന വ്യക്തിയെ അവിശ്വസിക്കേണ്ടതായ സന്ദര്‍ഭങ്ങളൊന്നും ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.<br />
<br />
ഭര്‍ത്താവിന്റെ ഇംഗിതം സാധിച്ചു കൊടുക്കുന്ന ഉത്തമയായ ഭാര്യ അല്പം ജാളൃതയോടെയെങ്കിലും കിടപ്പറ രംഗങ്ങള്‍ പകര്‍ത്താന്‍ സമ്മതം മൂളി. പകര്ത്തിയവ ഒരുമിച്ചിരുന്ന് കണ്ടാസ്വദിച്ചപ്പോള്‍ ജാളൃതയ്ക്ക് പകരം നാണവും സ്വന്തം ശരീരത്തിന്റെ ഭംഗിയും ഇട കലര്‍ന്ന വികാരം മനസ്സിലോടിയെത്തി എന്നത് നേരാണ്.<br />
<br />
പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അനില അഭിമുഖീകരിച്ചുകൊണ്ടിരുന്നത്. ദാമ്പത്യത്തിലെ പുതിയൊരു ഘട്ടമായിരുന്നു. പുത്തന്‍ രീതികളെ മനസ്സിലേക്ക് ആവാഹിച്ച് കുടിയിരുത്തുമ്പോള്‍ അതുമായി ഇഴുകിച്ചേരാനും അതില്‍ ലയിക്കാനും സാധിച്ച മനസികാവസ്ഥ, അനുഭവിക്കാത്ത ഒരു തരം അനുഭൂതികളിലേക്കുള്ള പ്രയാണമായി. അത്തരം ഒരവസ്ഥയിലാണ് താന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന മോഹം ഉടലെടുത്തത്. കള്ളത്തരവും വഞ്ചനയും ഏതു സാഹചര്യത്തിലും കണ്ടെത്താനാകുമെന്ന അമിതവിശ്വാസം അനിലയില്‍ അന്തര്‍ലീനമായിരുന്നു.<br />
<br />
ലീവവസാനിക്കാറായ സന്ദര്‍ഭത്തില്‍ ഒരു ദിവസം ഹോട്ടലില്‍ മുറിയെടുത്ത് അനിലയുടെ മോഹം വൈശാഖ് നിറവേറ്റി. <br />
<br />
ഒരു സ്വര്‍ഗ്ഗത്തിലേക്ക് കയറിച്ചെന്ന പ്രതീതി. കണ്ണിനേയും കാതിനേയും ഒപ്പം മനസിനേയും ആഹ്ളാദത്തിന്റെ ഉന്നതങ്ങളിലെത്തിക്കുന്ന സംവിധാനം തെല്ലൊന്നുമല്ല ആശ്ളേഷിപ്പിച്ചത്. ചുറ്റും കണ്ണാടി പതിപ്പിച്ച് മനോഹരമാക്കിയ വിശാലമായ ബാത്ത് റൂം. മുന്‍പൊന്നും ഇതിനകം കാണണമെന്നോ അകത്ത് കയറണമെന്നോ നേരിയ ചിന്ത പോലും അനിലക്കില്ലായിരുന്നു. <br />
<br />
വൈശാഖ് പോയി ഒരു മാസം കഴിഞ്ഞപ്പോഴാണ് സ്റ്റെയ്റ്റ്സിലുള്ള കൂട്ടുകാരിയായ ശാലിനിയുടെ മെയില്‍ അനിലക്ക് ലഭിക്കുന്നത്. ഏറെ പ്രയാസത്തോടെയാണ് ഞാനിത്തവണ അനിലക്ക് മെയില്‍ ചെയ്യുന്നത്. സമചിത്തതയോടെ ശാന്തമായി വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് വിഷയം. ഞാനറിഞ്ഞിരുന്ന അനിലയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം..! അധികം വര്‍ണ്ണിക്കുന്നില്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി നോക്കുക. <br />
<br />
ആകാംക്ഷയും ഭയവും പടര്‍ന്നിറങ്ങിയ കൈവിരലുകള്‍ മൌസില്‍ പതിഞ്ഞു. യൂട്യൂബില്‍ ഒരു വീഡിയോ ഫയല്‍ തുറന്നു വന്നു.<br />
<br />
കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. മരവിച്ച മസ്തിഷ്ക്കത്തില്‍ കടന്നലുകള്‍ ആഞ്ഞാഞ്ഞ് കുത്തുന്നു. കാലിന്റെ പെരുവിരലില്‍ നിന്ന് അരിച്ചുകയറിയ പെരുപ്പ് ശരീരമാകെ കെട്ടിവരിഞ്ഞ് തലയ്ക്കകത്ത് കയറി താണ്ഡവമാടിയപ്പോള്‍ താങ്ങാനാവാത്ത ഭാരം മൂലം തല താഴ്ന്നു. ബുദ്ധിഭ്രമത്തിന്റെ സ്തായീഭാവം ഹൃദയചലനത്തെ ത്വരിതപ്പെടുത്തിയപ്പോള്‍ ഇടിമുഴക്കം താങ്ങാനാവാതെ മദയാന കൊലക്കളമാക്കിയ പൂരപ്പറമ്പുപോലെ മനസ്സ് വികൃതമായി. ഇറുക്കിയടച്ച കണ്ണുകള്‍ക്കുള്ളിലേക്ക് ശരം പോലെ തുളഞ്ഞു കയറുന്ന ചിത്രങ്ങൾ. സഹിക്കാനാകാതെ തൊണ്ട കിടുകിടുത്തു. പൊട്ടിക്കരച്ചിലിനെ നിയന്ത്രിക്കാന്‍ വായ പൊത്തിയപ്പോള് മൂക്കിലൂടെ ചാടിയ വികൃത സ്വരം പരിചയമില്ലാത്തവയായിരുന്നു. നിറഞ്ഞ കണ്ണുകളില്‍ മഞ്ഞപ്പ് പടര്‍ന്നു. താന്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന സ്വകാര്യതകള്‍ ഇതാ സ്വന്തം കണ്മുന്നില് കിടന്ന് കൊഞ്ഞനം കുത്തുന്നു. ലോകമാകെ തന്റെ സ്വകാര്യതകള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നു. മൂടിവെച്ചിരുന്നതെല്ലാം ഒറ്റ നിമിഷംകൊണ്ട് പുറം ലോകം ആഘോഷിക്കുന്നു. ഇനി ഞാനെന്ന അനിലക്കെന്ത് പ്രസക്തി?<br />
<br />
വിശ്വാസം ചിറകൊടിഞ്ഞ് വീഴുമ്പോള്‍ അതിരുകടന്ന ആത്മവിശ്വാസത്തിന്റെ അഹങ്കാരം മനസില്‍ തീക്കനലായി പടര്‍ന്നു.<br />
<br />
" ഈ അമ്മയ്ക്കിതെന്ത് പറ്റി..?" കപടലോകത്തിന്റെ കാപട്യങ്ങള്‍ തിരിച്ചറിയാനാകാത്ത നിഷ്ക്കളങ്കയായ പതിമൂന്ന് വയസുകാരി മകള്‍ അമ്മയെ തട്ടിവിളിച്ചപ്പോഴാണ് കണ്ണീരുണങ്ങിയ കവിള്‍ത്തടങ്ങള്‍ ഉയര്‍ത്തി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റത്. <br />
<br />
"മോള് പോയി പഠിക്ക്. അച്ഛന്റെ ഫോണ്‍ വന്നില്ലല്ലൊ എന്നാലോചിച്ചിരുന്നതാ..."ഒഴിഞ്ഞ് മാറാന്‍ ഒന്നുരണ്ട് വാക്ക്. അവള് അകത്തേക്കു പോയി. <br />
<br />
സംഭവിക്കാന്‍ പാടില്ലാത്ത കൈപ്പിഴയൊ അറിഞ്ഞുകൊണ്ട് ചെയ്ത മണ്ടത്തരമൊ എന്നേ ഇനി അറിയേണ്ടതുള്ളു. ഒരു ദിവസം പോലും ഒഴിവാക്കാതെ ഫോണ്‍ ചെയ്യാറുള്ള വൈശാഖ് സ്വന്തം ഭാര്യയൊന്നിച്ചുള്ള രതിക്രീഡകള്‍ കൂട്ടുകാരൊത്ത് ആഘോഷിക്കുമ്പോഴും ഒരിക്കലെങ്കിലും ഒരു വാക്കെങ്കിലും സൂചിപ്പിച്ചിരുന്നില്ലല്ലൊ എന്ന വേദന അനിലയെ തളര്‍ത്തി. സ്വന്തം ജീവനേക്കാളുപരി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത മനുഷ്യനെ ഇനിയും വെറുക്കാന്‍ കഴിയാത്ത മനസ്സിന്റെ മായാജാലം പിടി കിട്ടുന്നില്ല. വിശ്വാസം മുതലെടുത്ത് കൂട്ടുകാര്‍ വഞ്ചിച്ചതായിരിക്കണെ എന്ന് സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴും കണ്മുന്നില് തെളിയുന്നത് സ്വന്തം നഗ്നത. <br />
<br />
മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അതില്‍ കണ്ട വൈശാഖിന്റെ ചിത്രത്തിന് ചതിയന്റെ മുഖം. ക്രൂരന്റെ ചേഷ്ടകളടങ്ങിയ മനോരോഗിയുടെ ഭാവം. അനിലയുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. <br />
സങ്കടവും കരച്ചിലും പകയും വെറുപ്പും അറപ്പും ഇടകലര്‍ന്ന ക്ഷോഭത്തോടെ മൊബൈല്‍ ചെവിയോട് ചേര്‍ത്ത് വെച്ചപ്പോള്‍ ശക്തിയോടെയുള്ള പൊട്ടിക്കരച്ചില്‍ കാതിലലച്ചു. സകല വികാരങ്ങളും വേരറ്റു വീഴുമ്പോള്‍ പറയാന്‍ വാക്കുകള്‍ക്കായി അനില തപ്പിത്തടഞ്ഞു. <br />
<br />
ഞാന്‍ പറഞ്ഞു കഴിഞ്ഞതിനു ശേഷം ഇങ്ങോട്ട് പറഞ്ഞാല്‍ മതി എന്ന മുഖവുരയോടെ തുടങ്ങിയ കരഞ്ഞുണങ്ങിയ വാക്കുകള്‍ അര മണിക്കൂറിന് ശേഷമാണ് നിലച്ചത്. <br />
<br />
മൊബൈല്‍ ഓഫായപ്പോള്‍ അഗ്നിസ്പുലിംഗങ്ങള്‍ സമന്വയിച്ച ഭദ്രകാളിയായി അനില. കിടക്കറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആ ഒരൊറ്റ സംഭവം മാത്രമായിരുന്നു കൂട്ടിവായിക്കാന്‍ അനിലക്കുണ്ടായിരുന്നത്. മറിച്ചൊന്ന് ചിന്തിക്കാനോ നെറ്റില്‍ കണ്ട ചിത്രങ്ങള്‍ വേര്‍തിരിച്ചെടുക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോൾ. ഒരു പ്രൊഫഷണല്‍ ജോലിക്കാരന്റെ തന്മയത്വത്തോടെ എഡിറ്റു ചെയ്ത് വൃത്തിയാക്കിയ ചിത്രവും ഹോട്ടല്‍മുറിയുടെ ഉള്‍ഭാഗവും അനില ശ്രദ്ധിച്ചില്ലെ എന്ന വൈശാഖിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു എല്ലാം മനസ്സിലാക്കിയവള്‍ എന്ന അഹന്തയുടെ മുനയൊടിച്ചത്. വെറുതെ സംശയിച്ചു എന്ന കുറ്റബോധത്തേക്കാളേറെ നിര്ദോഷമായൊരു പുതുമ പുല്കാന് കൊതിച്ച തന്റെ കാഴ്ചപ്പാട് തന്നെ എല്ലാത്തിനും വിനയായി.<br />
<br />
വര്‍ഷങ്ങളായി ജോലി നോക്കുന്ന ഹോട്ടലില്‍ നിന്നും അനുഭവിക്കേണ്ടിവന്ന നീറ്റല്‍ സ്വന്തം നാടിന്റെ മനോഹാരിതയുടെ ആത്മാവില്‍ കത്തിപ്പടര്‍ന്നു. <br />
<br />
സദാചാര മൂല്യങ്ങള്‍ക്ക് വില കല്പിക്കാത്ത ഏതെങ്കിലും നാട്ടിലേക്ക് ഓടി മറയാന്‍ അനിലയുടെ മനസ്സ് തിടുക്കം കൂട്ടി.<br />
<br />
<b><i><span style="color: red;">(ആവശ്യമില്ലാത്ത അവസാന വാചകം ചേര്‍ത്തതിനാല്‍ മറ്റൊരു കഥ തുടര്‍ക്കഥ പോലെ </span></i></b><br />
<b><i><span style="color: red;"> എഴുതേണ്ടി വന്നത് </span><span style="color: blue;"><a href="http://pattepadamramji.blogspot.com/2010/04/blog-post_18.html" target="_blank"><span style="font-size: large;">ഇവിടെ</span> </a></span><span style="color: red;">വായിക്കാം)</span></i></b><br />
<br />
<div class="separator" style="clear: both; text-align: center;">
<img border="0" src="http://4.bp.blogspot.com/_LNcquEazv3E/S7TBZ9G8QUI/AAAAAAAAAVs/fH4uVIeQbM0/s640/camera.jpg" height="208" nt="true" width="640" /></div>
<div class="separator" style="clear: both; text-align: center;">
(സൂക്ഷമായി നിരീക്ഷിച്ചാല്‍ പോലും കണ്ടത്താനാകാത്ത ചില ക്യമറക്കണ്ണുകള്‍...)</div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
ഈ ചിതങ്ങളൊട് കടപ്പെട്ടിരിക്കുന്നത് ഒളി കാമറകൾ: നാം അറിയേണ്ട ചില കാര്യങ്ങൾ</div>
എന്ന പോസ്റ്റ് പ്രസിദ്ധീകരിച്ച <em><strong><a href="http://maruppacha.ning.com/profiles/blogs/3597476:BlogPost:13656?xg_source=msg_mes_network">മരുപ്പച്ച</a> </strong></em>എന്ന ബ്ളോഗിനൊട്.</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com144tag:blogger.com,1999:blog-6441321627924911668.post-72107439303721544962012-08-02T17:04:00.001+03:002013-02-21T12:32:43.470+03:00ശിക്ഷയില്ലാത്ത കൊലപാതകികള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-URA2LUO_B5E/UBpgGNqfGYI/AAAAAAAABeI/VsU2UWM7j5E/s1600/kola1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="http://2.bp.blogspot.com/-URA2LUO_B5E/UBpgGNqfGYI/AAAAAAAABeI/VsU2UWM7j5E/s400/kola1.jpg" width="240" /></a></div>
<div class="yiv1654639843yui_3_2_0_19_134375677372252 yui_3_2_0_18_134390463671960" id="yiv1654639843yui_3_2_0_19_134355681405856" style="font-family: sans-serif; font-size: 16px;">
<br /></div>
<div class="yiv1654639843yui_3_2_0_19_134375677372252 yui_3_2_0_18_134390463671960" id="yiv1654639843yui_3_2_0_19_134355681405856" style="font-family: sans-serif; font-size: 16px;">
മരിച്ചു കഴിഞ്ഞപ്പോഴാണ് മരിക്കേണ്ടായിരുന്നുവെന്ന് തോന്നുന്നത്. അനാവശ്യമായ ഒരു തീരുമാനം എത്ര പേരെയാണ് വിഷമിപ്പിക്കുന്നത്. വിവേകശൂന്യമായ പ്രവൃത്തിയെന്ന് പൊതുവിൽ. ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ച് സമൂഹം മുഴുവനായും ചിന്തിക്കുന്നത് മറിച്ചാകാൻ തരമില്ലല്ലൊ. എന്റെ കാര്യത്തിൽ അക്കാര്യം ഒന്നുകൂടി തറപ്പിച്ച് ഉറപ്പിക്കാൻ കഴിയുന്നത് എന്നെ നേരിട്ടറിയുന്നവർക്ക് മാത്രമല്ല കേട്ടറിയുന്ന പുതിയ ആളുകൾക്കു കൂടിയാണ് എന്നത് വാസ്തവമാണ്. കാരണം ഞാനൊരു അസ്സൽ കർഷകൻ എന്നത് തന്നെ.<br />
<br />
വലിയ കർഷകനൊന്നുമല്ല, ഒരിടത്തരം. ബങ്കിൽ നിന്ന് ലോണൊന്നും എടുക്കാതെ കൊക്കിലൊതുങ്ങാവുന്ന രൂപത്തിൽ തുടങ്ങിയതാണ്. വിഷമയം ഇല്ലാത്ത പച്ചക്കറി കഴിക്കാനും മിച്ചം വരുന്നത് സ്വന്തം ഗ്രാമവാസികൾക്ക് വിറ്റഴിച്ച് ജീവിക്കാനും മാത്രമായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. പിന്നീടത് വികസിച്ചു വളർന്നത് കൃഷിയിൽ നിന്നുള്ള ആദായം കൊണ്ടു തന്നെ.<br />
<br />
ശവമടക്കിൽ പങ്കെടുക്കാനെത്തിയവരിൽ കഠിനമായ ദു:ഖമാണ് കാണാനാകുന്നത്. വെളുപ്പിനു തന്നെ പോസ്റ്റ്മാർട്ടം നടത്തിക്കിട്ടി എന്നതും കാലത്തെ പത്രത്തിൽ വളരെ പ്രാധാന്യത്തോടെ വാർത്ത വന്നുവെന്നതും എനിക്ക് നേടിത്തന്ന ‘കർഷകശ്രീപ്പട്ടം’ എന്ന ലേബൽ തന്നെ കാരണം.<br />
<br />
‘സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല കർഷകനുള്ള സംസ്ഥാന ഗവണ്മെന്റിന്റെ ബഹുമതിയായ കർഷകശ്രീപ്പട്ടം കരസ്ഥമാക്കിയ അൻപത് വയസ്സ് പ്രായമുള്ള വേലായുധൻനായർ ഭാരിച്ച കടക്കെണി മൂലം സ്വന്തം കൃഷിസ്ഥലത്തെ മാവിൽ കൊമ്പിൽ തൂങ്ങി മരിച്ചു‘<br />
<br />
എന്റെ ജീവിതവും കഠിനപ്രയത്നവും അടങ്ങിയ വലിയ വാർത്തയാണ് ആദ്യപേജിൽ തന്നെ നല്‍കിയിരിക്കുന്നത്. കൂടിനിൽക്കുന്നവർക്ക് ഈ വാർത്തയെ അംഗീകരിക്കാൻ പ്രയാസമാണെന്ന് അവരുടെ മുഖഭാവങ്ങൾ വിളിച്ചു പറയുന്നു. എന്തിനാണ് ഞാൻ ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഗ്രാമവാസികൾക്കിടയിലേക്ക് വ്യക്തമായ ഉത്തരവുമായി കാലത്തേത്തന്നെ പത്രങ്ങൾ പ്രത്യക്ഷപ്പെട്ടു.<br />
<br />
പത്രങ്ങൾ നിരത്തിയ കാരണങ്ങൾ എന്റെ ഗ്രാമവാസികൾ ആദ്യം വിശ്വസിച്ചില്ല. അത്തരം സാദ്ധ്യതകൾ ഒന്നുമില്ലാത്ത വ്യക്തിയാണെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലാത്ത വ്യക്തിത്വമാണെന്നും വളരെ നന്നായറിയാവുന്ന നാട്ടുകാർ പക്ഷെ കൂടുതൽ കൂടുതൽ വായിക്കുന്തോറും എന്നെ സംശയിക്കാൻ തുടങ്ങിയിരിക്കുന്നു. ആവർത്തിച്ച് വായിക്കുന്ന വാർത്തകളും രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ഉരുത്തിരിയുന്ന തീരുമാനവും ഒന്നായിത്തീരാൻ തുടങ്ങിയതോടെ എന്നെ മനസ്സിലാക്കിയിരുന്ന എന്റെ നാട്ടുകാർ ഞാൻ കടക്കെണിയിൽ അകപ്പെട്ടതാണെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം ധരിച്ചു. അവരറിയാതെ ഞാൻ കടം വാങ്ങിയിരുന്നെന്നും അവരുടെ മുന്നിൽ നല്ല പിള്ള ചമഞ്ഞതാണെന്നും നാളെ തുടർക്കഥ പടരുമ്പോൾ എന്നെ കൂടുതൽ വെറുക്കും എന്നതും പരമാർത്ഥമാണ്.<br />
<br />
മരിച്ചില്ലായിരുന്നുവെങ്കിൽ കൂടിനിൽക്കുന്നവരോടെങ്കിലും പറയാമായിരുന്നു വേലായുധൻനായർക്ക് കടക്കെണി ഇല്ലായിരുന്നുവെന്നും ജീവിതത്തിലിന്നുവരെ പണം കടം വാങ്ങിയിട്ടില്ലെന്നും. അപ്പോള്‍ ഇത്തരം ഒരു വാർത്ത വന്നാലും എന്റെ ഗ്രാമവാസികൾ ഞാൻ പറയുന്നത് വിശ്വസിക്കുകയും ഈ വാർത്തയെ തിരസ്ക്കരിക്കുകയും ചെയ്യുമായിരുന്നു. കാരണം എന്റെ ജീവിതവും സ്വഭാവവും അവർക്ക് നേരിട്ടറിയാം എന്നത് തന്നെ. പക്ഷെ ഇതിപ്പോൾ അവരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. നമ്മളറിയാതെ വേലായുധൻനായർക്ക് കടമുണ്ടായിരുന്നോ എന്ന ആശയക്കുഴപ്പം. ഈ പത്രങ്ങൾ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന സംശയവും.<br />
<br />
ഇതെന്റെ നാട്ടുകാരുടെ ആശയക്കുഴപ്പമെങ്കിൽ ബാക്കി വരുന്ന മുഴുവൻ വായനക്കാർക്കും ആശയക്കുഴപ്പമേ ഉണ്ടാകില്ല. അവർക്ക്; പത്രങ്ങളിലൂടെ അറിഞ്ഞ വേലായുധൻനായർ, കടം തിരിച്ചടക്കാത്തതോ തിരിച്ചടക്കാൻ കഴിയാത്തതോ ആയ കൃഷിക്കാരൻ മാത്രം.<br />
<br />
ചത്ത് കിടന്നാലും ചിന്തകൾക്കൊരു പഞ്ഞവുമില്ല. എന്നെക്കുറിച്ച വാർത്തയിലെ വികൃതി വായനക്കാരെക്കൊണ്ട് വായിപ്പിച്ച് എന്റെ വ്യക്തിത്വം തന്നെ അവർക്കു മുന്നിൽ വികൃതമാക്കും എന്നോർത്തപ്പോൾ ശവമാണെങ്കിലും ചിരിച്ചു പോകില്ലേ എന്ന് തോന്നി. <span style="background-color: white;">നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ കോമാളിയായും തെമ്മാടിയായും ഗുണ്ടയായും ധാർഷ്ട്യക്കാരനായും നല്ലവനായും ഒക്കെ ഞാൻ കരുതിയിരുന്നത് ടീവികളും പത്രങ്ങളും കൂടി പടച്ചുണ്ടാക്കിയ ഇത്തരം അടിച്ചേല്പിക്കലുകളെ വിശ്വസിച്ചായിരുന്നല്ലോ....ഓരോരുത്തരും അവരവർ കടന്നുവന്ന വഴികളിലെ നേരിട്ട യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് സംസാരിക്കുന്നതിലെ ഒരു വാക്കിനെ മാത്രം പൊക്കിയെടുത്ത് അത് ആ വ്യക്തിയുടെ പൊതു സ്വഭാവമായി ചിത്രീകരിക്കുന്നത് ഞാനും വിശ്വസിച്ചിരുന്നല്ലോ എന്നത് തെറ്റായിരുന്നെന്ന് മനസിലാക്കാൻ സ്വന്തം അനുഭവത്തിലൂടെ അറിയേണ്ടി വന്നതിൽ ഖേദം തോന്നി.</span></div>
<div class="yiv1654639843yui_3_2_0_19_134375677372254 yui_3_2_0_18_134390463671962" id="yiv1654639843yui_3_2_0_19_134355681405856" style="font-family: sans-serif; font-size: 16px;">
<div id="yiv1654639843yui_3_2_0_19_134355681405856" style="background-color: white;">
<br />
സംശയങ്ങൾക്ക് സ്ഥാനമില്ലാതെ, അടിച്ചേല്പിക്കപ്പെടുന്ന നുണകളെ ചേർത്തുവെക്കുമ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്റെ വ്യക്തിത്വം തന്നെയായിരുന്നു. മുൻപ് നടന്ന എത്ര നുണകൾ പിന്നീട് തൊലിയുരിക്കപ്പെട്ട് പുറത്ത് വന്നാലും വർത്തമാന കാലത്തിലെ പുതിയ നുണകൾക്ക് നൽകുന്ന വിശ്വസനിയമെന്ന് തോന്നിപ്പിക്കാവുന്ന തെളിവുകളിൽ എന്റെ മനസ്സും കുരുങ്ങിപ്പോകാറുണ്ട്. കഴിഞ്ഞ മുപ്പത് വർഷം കൊണ്ട് എന്റെ ശ്വാസഗതി പോലും മനപ്പാഠമായ ഭാര്യയുടെ മുഖത്തിപ്പോൾ കാണുന്നത് സങ്കടത്തേക്കാളേറെ സംശയം തന്നെ. ഇത്രയും തെറ്റിദ്ധരിപ്പിക്കൽ നടത്താൻ കഴിയുന്ന മാധ്യമ ശക്തിയെ തിരിച്ചറിയാൻ ഇത്ര കാലവും എനിക്ക് കഴിയാതിരുന്നത് പഴതെല്ലാം പെട്ടെന്ന് മറന്നു പോകുന്ന എന്റെ സ്വഭാവത്തിന്റെ കുഴപ്പമായിരുന്നു. ഇപ്പോൾ നടക്കുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വൈകൃതം. പരോക്ഷമായെങ്കിലും എനിക്കെന്തെങ്കിലും നഷ്ടപ്പെടുന്നോ എന്ന് ചിന്തിക്കാത്ത വികാരപ്രകടനം.<br />
<br />
മരണാനന്തര ക്രിയകൾ പെട്ടെന്ന് നടത്തി സ്ഥലം വിടാനാണ് പലരും ആഗ്രഹിക്കുന്നത്. ആരും അത് പ്രകടമാക്കുന്നില്ലെന്നേ ഉള്ളു. മരിച്ചു കിടക്കുന്നത് എത്ര വേണ്ടപ്പെട്ടവനായാലും ശവത്തെ നോക്കിയിരുന്ന് സമയം കളയാൻ ഇന്നെവിടെ സമയം?<br />
<br />
എന്റെ ഉറ്റ ചങ്ങാതിയാണ് പ്രാഞ്ചീസ്. ഹിന്ദുക്കളുടെ മരണാനന്തര ചടങ്ങുകൾ അവൻ ധാരാളം കണ്ടിട്ടുണ്ട്. ആധികാരികമായി ഒന്നും അറിയില്ല. എന്ത് കാര്യവും ‘ചടപടാന്ന്’ നടത്തുന്നവനാണ്. ഇക്കാര്യത്തിൽ അതിനാവില്ലല്ലോ? അല്പം മാറിയിരിക്കുന്ന മൂനാലാളുകള്‍ക്കിടയിൽ അവനും ഇരിപ്പുണ്ട്. വേദനയും മൗനവുമാണ് സ്വതവേ വാചാലനായ അവന്റെ ഭാവമിപ്പോൾ.<br />
<br />
ഇടക്കിടയ്ക്ക് ജീവനില്ലാത്ത എന്റെ മുഖത്തേക്ക് നോക്കി നെടുവീർപ്പിടുന്നുണ്ട്. നനവ് പടർന്ന കണ്ണുകളിൽ അവിശ്വസനിയത. അവൻ പത്രമെടുത്ത് ഞാൻ മരത്തിൽ തൂങ്ങിക്കിടക്കുന്ന ചിത്രം നോക്കുകയാണ്. അത് കാണാനാവാതെ അവൻ കണ്ണ് വെട്ടിക്കുന്നു.<br />
<br />
ശരിയാണ്.....വേണ്ടപ്പെട്ടവരുടെ മനസ്സിൽ മായാത്ത ഒരോർമ്മയായി തൂങ്ങിക്കിടക്കുന്ന ഈ ചിത്രമെങ്കിലും ഞാൻ ഒഴിവാക്കേണ്ടതായിരുന്നു. വേറെ എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു? ആ സമയത്ത് അങ്ങിനെയൊന്നും ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ. മരിക്കുക എന്ന ഒറ്റ ചിന്ത മാത്രമല്ലെ ഉണ്ടായിരുന്നുള്ളു.<br />
<br />
കർഷകശ്രീപ്പട്ടം കിട്ടിയപ്പോഴാണ് ആദ്യമായി എന്റെ മുഖം ടീവിയിൽ വന്നത്. അന്ന് എന്തൊരു സന്തോഷമായിരുന്നു. ടീവിയിൽ മുഖം വരുത്താനുള്ള എന്തെങ്കിലും കഴിവുകൾ എനിക്കുണ്ടായിരുന്നില്ല. തീരെ പ്രതീക്ഷിക്കാതെ ലഭിച്ച അറിയപ്പെടൽ കൂടുതൽ ശ്രദ്ധേയനാക്കി. അധികം വൈകാതെ അറിയപ്പെടൽ തല്ലിക്കെടുത്തിയതും അറിയപ്പെടൽ പരസ്യമാക്കിയ അതേ വഴികൾ. ആ വഴികളിലൂടെ ഞാൻ രണ്ടാമതായി പ്രത്യക്ഷപ്പെട്ടത് കുപ്രസിദ്ധി എന്ന നിലയ്ക്കായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു വളരെ നിസ്സാരമായ ആ സംഭവം അരങ്ങേറിയത്.<br />
<br />
‘കർഷകശ്രീപ്പട്ടം കരസ്ഥമാക്കിയ വേലായുധൻ നായർ വർഷങ്ങളായി തൊട്ടടുത്ത സഹകരണ ബാങ്കിനെ വഞ്ചിച്ചു കൊണ്ടിരിക്കയാണ്. കടമെടുത്ത തുക തിരിച്ചടക്കാതെ മുതലും പലിശയും ചേർന്ന് ഇരട്ടിയോളമായിരിക്കുന്നു.’ വാർത്ത പ്രത്യക്ഷപ്പെട്ടത് ടീവിയിലായിരുന്നു. കേട്ടപ്പോൾ അത്ഭുതം തോന്നി.<br />
<br />
ജീവിതത്തിൽ ഇന്നുവരെ ലോണെടുക്കുകയോ കടം വാങ്ങുകയോ ചെയ്യാത്ത എന്നെ പ്രതിയാക്കിയ വാർത്ത. തുകയോ ബാങ്കിന്റെ പേരോ പരാമർശിക്കാത്ത ആരോപണം കണ്ട ഉടനെ തൊട്ടടുത്ത ബങ്കിൽ പോയി തിരക്കി. ഒന്നും ഇല്ലെന്നറിയാമായിരുന്നിട്ടും വെറുതെ ഒരന്വേഷണം. ബഹുമാനത്തോടെ ബാങ്ക് ജീവനക്കാർ എന്നെ തിരിച്ചയക്കുമ്പോൾ അവർ പറഞ്ഞത് ഒർത്തെടുത്തു. <span style="background-color: white;">കടമെടുത്ത് തിരിച്ചടക്കാത്തവരെക്കുറിച്ച അന്വേഷണവുമായി ടീവിക്കാർ വന്നെന്നും പറയത്തക്ക സംഖ്യ ആരും തരാനില്ലെന്നും പറഞ്ഞപ്പോൾ സിമ്പിൾ ലോണിനെക്കുറിച്ചു ചോദിച്ചെന്നും പറഞ്ഞു. കൂട്ടത്തിൽ ഞാന്‍ ജാമ്യം നിന്നു വാങ്ങിക്കൊടുത്ത ലോൺ അബ്ദുള്ള തിരിച്ചടയ്ക്കാതെ ഇരട്ടിയായെന്നും സൂചിപ്പിച്ചിരുന്നു.</span></div>
<div id="yiv1654639843yui_3_2_0_19_134355681405856" style="background-color: white;">
<br />
അബ്ദുള്ളയെപ്പോലെ പലർക്കും ഞാൻ ജാമ്യം നിന്നിട്ടുണ്ട്. ആരും മുടക്ക് വരുത്തിയതായി അറിയില്ല. ആൾ ജാമ്യത്തിൽ പെട്ടെന്ന് ലഭിക്കാവുന്ന അയ്യായിരം രൂപയുടെ ലോൺ സാധാരണക്കാർക്ക് എളുപ്പം ലഭ്യമാകുന്ന ഒന്നാണ്. അവർക്കത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ തന്നെ തിരിച്ചടച്ച് തീർക്കും എന്ന തീരുമാനത്തോടെയാണ് ജാമ്യമായി നിൽക്കാറുള്ളത്. എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും അബ്ദുള്ള പറയാതിരുന്നത്. എന്നാലും ഇതത്ര വലിയ പ്രശ്നമാണോ? വാർത്ത കൊടുത്തതിൽ അവർക്കെന്തെങ്കിലും പിഴവ് സംഭവിച്ചതാകാം എന്ന് കരുതി സമാധാനിച്ചു.<br />
<br />
അവിടം കൊണ്ടവസാനിക്കാതെ വലിയൊരു ചർച്ചയായി ടീവിക്കാർ ആഘോഷം തുടങ്ങി. ഞാനൊരു തട്ടിപ്പുകാരനെന്ന് ജീവിതത്തിലാദ്യമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ ഞാനാകെ തകർന്നു. സത്യം അതല്ലെന്ന് ബോധ്യപ്പെടുത്താൻ ആകുമെങ്കിലും 'എത്ര പേരെ' എന്ന ചിന്ത ആധി വർദ്ധിപ്പിച്ചു. തെറ്റായാലും ശരിയായാലും ആദ്യം കേൾക്കുന്ന വാർത്ത എല്ലാവരുടെ മനസ്സിലും ഉറച്ചു പോകും. പിന്നീടൊരു തിരുത്ത് വെറും പ്രഹസനമാണ്.<br />
<br />
പ്രാഞ്ചീസുമായി എന്റെ പ്രയാസങ്ങൾ പങ്കിട്ടു. അവന്റെ ആശ്വസിപ്പിക്കൽ എനിക്കാശ്വാസം നല്‍കിയില്ല. എത്രയൊക്കെ പറഞ്ഞിട്ടും നാട്ടുകാരിൽ ചിലർ എന്നെ സംശയിക്കുന്നു എന്നുകൂടി പ്രാഞ്ചി കൂട്ടിച്ചേർത്തപ്പോൾ കൂടുതൽ വേദനക്ക് കാരണമായി. എന്തിന്, സ്വന്തം ഭാര്യ പോലും ഇപ്പോൾ വിശ്വസിക്കുന്നത് ഞാനൊരു തട്ടിപ്പുകാരനെന്നാ<span style="background-color: white;">ണ്.</span><br />
<br />
മറ്റു വഴികളൊന്നും എന്റെ മുന്നിൽ തുറന്നു കണ്ടില്ല. കാണുന്നവർക്ക് പറയാം ഞാൻ മണ്ടത്തരമാണ് കാണിച്ചതെന്ന്. ചങ്കൂറ്റത്തോടെ എന്തും നേരിടാനുള്ള നിങ്ങളുടെ കഴിവാണ് അങ്ങിനെ തോന്നാൻ കാരണം. അല്ലെങ്കിൽ സത്യവും നീതിയും നിയമവും വെറും പറച്ചിൽ മാത്രമാകുന്നതുകൊണ്ട്.<br />
<br />
ഒരനക്കം സംഭവിക്കുന്നുണ്ട്. മറവു ചെയ്യാനുള്ള സമയം ആയിരിക്കും. അല്ലല്ലോ...ഒരു കാറ് വന്നു നിന്നതിന്റെ ആകാംക്ഷയാണ്. നാലഞ്ചുപേർ ക്യാമറയുമായി ഇറങ്ങി. എന്നെ നാറ്റിച്ചവളും ഉണ്ടല്ലോ കൂട്ടത്തിൽ. ഇവൾക്കൊന്നും മന:സ്സാക്ഷി എന്നൊന്നില്ലേ? എന്റെ ശവത്തിൽ ചവുട്ടിനിന്ന് പുതിയ കഥ മെനയാൻ എത്തിയതായിരിക്കും.<br />
<br />
പ്രാഞ്ചിയുടെ മുഖം ചുവന്നു തുടുത്തു. ചുഴലി കയറിയവനെപ്പോലെ വിറച്ചുകൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു. കൊടുങ്കാറ്റുപോലെ പാഞ്ഞുചെന്ന് അവൾക്കു മുന്നിൽ വിലങ്ങനെ നിന്നു.<br />
<br />
ഇവനെന്താണീ കാണിക്കുന്നത്? നാളെ, മാധ്യമ പ്രവർത്തകരെ ആക്രമിച്ചു എന്ന വാർത്തയുണ്ടാക്കാനാണോ വെറുതേ...<br />
<br />
"നിങ്ങൾ ചർച്ച നടത്തി വേലായുധനെ കൊന്നത് പോരാഞ്ഞ് ഇനി അവന്റെ ശവം കാണിച്ച് അധിക്ഷേപിക്കാനാണോടീ പരിപാടി?" പ്രാഞ്ചിയുടെ രോഷം എടീ എന്ന വിളിയിൽ ഒതുക്കി.<br />
<br />
"കൃഷി ചെയ്താൽ ചിലപ്പോ നഷ്ടവും സംഭവിക്കാം. കടം വാങ്ങിയത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വരാം." അമ്പടീ...അവളുടെ തൊലിക്കട്ടി സമ്മതിക്കണം. അത് തന്നെയാണ് അവളുടെ കഴിവും. അസത്യങ്ങളും അർദ്ധസത്യങ്ങളും തങ്കപ്പെട്ട സത്യങ്ങളായി കാഴ്ചക്കാരനിൽ സന്നിവേശിപ്പിക്കാനുള്ള അവളുടെ കഴിവ്. നടന്ന, നടക്കുന്ന സംഭവം പോലെ അവതരിപ്പിക്കുന്ന സംസാരത്തിലെ ആധികാരിക ഭാവവും ദൃഢതയും.<br />
<br />
"കൃഷി ചെയ്യാനുള്ള പണം കടം വാങ്ങിയല്ലെടീ അവൻ ചത്ത് കിടക്കുന്നത്. നീ കാണിച്ച അയ്യായിരം ഉലുവേടെ നൊണയിലാടി." <br />
<br />
"അല്പം മര്യാദയ്ക്ക് സംസാരിക്കണം. എടീ പോടീന്നൊക്കെ വിളിച്ചാൽ താൻ വിവരം അറിയും. വേലായുധൻനായരെക്കുറിച്ച് നിങ്ങൾക്ക് എന്ത് വേണമെങ്കിലും കരുതാം. അത് ഞങ്ങളുടെ വിഷയമല്ല." അവളും വിടുന്ന ലക്ഷണമില്ല.<br />
<br />
"എല്ലാം ഞങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്ക്യ. ഒന്നുരണ്ട് പേര് കുത്തിയിര്ന്ന് ഏഴ്തിയിണ്ടാക്കണ നിങ്ങടെ പൂതികള്, സ്വന്തം എജമാനന് വേണ്ടി ഒര് പൊത്കാര്യാണെന്ന നെലയ്ക്ക് ഏഴ്ന്ന്‍ള്ളിക്കണത്...അതൊര് രാജ്യത്തെയാകെ വിശ്വസിപ്പിക്ക്യ. നിങ്ങള്‍ പറയണത് നൊണയാണെന്ന് ഇപ്പൊ ഞങ്ങക്ക് ബോദ്ധ്യായിത്തൊടങ്ങി. നേരിട്ട് അനുഭവിക്കണോരാ കമ്പ്യൂട്ടറിക്കൂടെ ഇപ്പോ കാര്യങ്ങള്‍ പറഞ്ഞു തരണേ. ഇനി നിങ്ങടെ നൊണ വിശ്വസിക്കാന്‍ ആരേം കിട്ടില്ല കൊറച്ച് നാളുംകൂടി കഴിഞ്ഞാ....കഴിഞ്ഞ ദെവസം നിങ്ങള്‍ കണ്ടത് അതാ."<br />
<br />
"ഞങ്ങളെന്തു കണ്ടെന്ന്...?"<br />
<br />
"ഞങ്ങളെപ്പോലുള്ളോര് സര്‍ക്കാരിന് കൊട്ക്കണ നികുതിപ്പണം താമസിക്കാനൊള്ള വീടെന്ന വ്യാജേന നിങ്ങ കൊള്ളയടിച്ചത്...പന്ത്രണ്ട് വർഷായി ഒരൊറ്റ അടവ് പോലും തിരിച്ചടക്കാതിര്ന്നത്...നിങ്ങളീ പലരും ആ വായ്പ എട്ത്തോരല്ലേ? അതെന്താ സത്യല്ലേ? ജീവിക്കാൻ വേണ്ടിട്ട് അയ്യായിരം ഉലുവ എടുത്തേന് മറ്റൊരാള്ടെ പേരില്‍ കള്ളക്കഥ പ്രചരിപ്പിക്കണ നിങ്ങള്‍ ഓരോര്ത്തരും ലക്ഷങ്ങൾ കടം വാങ്ങി തട്ടിച്ചെട്ത്ത വീടുകള്‍ വാടകയ്ക്ക് കൊട്ത്ത് വഞ്ചിച്ച കഥ എത്ര ആൾക്കാര്‍ക്കറിയാം?"<br />
<br />
"അതെല്ലാം ഞങ്ങൾ തിരിച്ചടയ്ക്കാൻ തീരുമാനിച്ചത് അറിഞ്ഞില്ലേ?"<br />
<br />
"ത്ഫൂ....തീരുമാനിച്ചു! അധികഭാഗോം എഴുതിത്തള്ളി. രണ്ടു കൂട്ടരും കൂടി ഒത്ത് കളിച്ച് വീണ്ടും ഞങ്ങളെ പറ്റിച്ചു. നിങ്ങള്‍ മൂടിവെയ്ക്കണതും നൊണ പ്രചരിപ്പിക്കണതും ഞങ്ങള്‍ കണ്ട്പിടിക്കാന്‍ തൊടങ്ങി. പലരും പല രൂപത്തില്‍ പ്രതികരിച്ചെന്ന് വരും സഹികെടുമ്പോ. നിങ്ങളെ കൊറേ വിശ്വസിച്ചതാ ഞങ്ങക്കു പറ്റിയ തെറ്റ്. ഇനി അതാവർത്തിക്കുന്ന് കര്തണ്ട."<br />
<br />
"ഞങ്ങള്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം എടുത്തിട്ട് പോയ്ക്കൊള്ളാം."<br />
<br />
"ഏതദ്ദേഹത്തിന്റെ...? അയാളിനി ടീവീ സ്വന്തം പടം കണ്ട് കോൾമയിർക്കൊള്ളാവ്വേണ്ടി ജീവിച്ചിരിപ്പില്യല്ലോ. ഞങ്ങക്കും നിങ്ങടെ അത്തരം ഔദാര്യം ആവശ്യല്യ. പോകുന്നതാ നിങ്ങക്കു നല്ലത്." മരണ വീട്ടിലെ ജനങ്ങൾ ഒത്തു കൂടിയപ്പോൾ അവർ പിന്തിരിഞ്ഞ് നടന്നു.<br />
<br />
ശബ്ദമില്ലാത്ത വീഡിയോയിൽ കയർത്ത് സംസാരിക്കുന്ന പ്രാഞ്ചീസിനേയും, കൂട്ടം കൂടിയ മരണ വീട്ടിലെ ജനങ്ങളേയും മാറിമാറി കാണിക്കുന്നതിനിടയിൽ ടീവിയിൽ വാർത്ത വായിക്കുകയാണ്. ‘വേലായുധൻനായരുടെ മരണ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അവിടെ തടിച്ചു കൂടിയ ഒരു കൂട്ടം ആളുകൾ തെറി പറഞ്ഞും ചീത്ത വിളിച്ചും അടിച്ചോടിച്ചു. കേട്ടാലറക്കുന്ന...."<br />
<br />
-മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റ ശ്രമം- എന്ന ഫ്ലാഷ് ന്യൂസ് ടീവികളിൽ മിന്നിക്കൊണ്ടിരിക്കുമ്പോൾ വേലായുധൻ നായരുടെ ശവശരീരത്തിൽ അഗ്നി ആളിപ്പടരുകയായിരുന്നു.</div>
</div>
</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com174tag:blogger.com,1999:blog-6441321627924911668.post-74829917321831921062012-07-13T09:51:00.000+03:002012-10-15T18:40:26.962+03:00ഇഷ്ടമില്ലാത്തിഷ്ടം<div dir="ltr" style="text-align: left;" trbidi="on">
<br />
<span class="Apple-tab-span" style="white-space: pre;"> </span><br />
<div>
</div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="yiv414764794yui_3_2_0_18_134132096032660 yiv414764794yui_3_2_0_18_134140698481454 yui_3_2_0_18_134212191944760" id="yiv414764794yui_3_2_0_19_134115332709948" style="font-family: verdana, helvetica, sans-serif; font-size: 12pt; text-align: -webkit-auto;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtL4qU9ZSQoE1E3JPA9YMLjiAD8EtdcRVML5DxtNg9_FaJiLSmbJ6oNk4LVWjKmwvdThoy9umLqMyU-AObq1e1TIiRM2pMGnAFZcOME-cJvsdQS6jS7mEcjpMt7NmMfBJx_S6yoVGt3Pk/s1600/Scan+Ramji+(1)3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="264" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtL4qU9ZSQoE1E3JPA9YMLjiAD8EtdcRVML5DxtNg9_FaJiLSmbJ6oNk4LVWjKmwvdThoy9umLqMyU-AObq1e1TIiRM2pMGnAFZcOME-cJvsdQS6jS7mEcjpMt7NmMfBJx_S6yoVGt3Pk/s320/Scan+Ramji+(1)3.jpg" width="320" /></a></div>
<br /></div>
<div class="yiv414764794yui_3_2_0_18_134132096032660 yiv414764794yui_3_2_0_18_134140698481454 yui_3_2_0_18_134212191944760" id="yiv414764794yui_3_2_0_19_134115332709948" style="font-family: verdana, helvetica, sans-serif; font-size: 12pt; text-align: left;">
<br />
<div class="yiv414764794yui_3_2_0_18_134132096032660 yiv414764794yui_3_2_0_18_134140698481454 yui_3_2_0_18_134212191944760" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<div id="yui_3_2_0_15_134217118949287">
<span id="yui_3_2_0_15_1342171189492103" style="font-size: medium;">ഫെയ്സ്ബുക്കിലിടാൻ
പഴയ ചില ചിത്രങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സെൽഫൊൺ പാടാൻ തുടങ്ങിയത്.
പരിചയമില്ലാത്ത നമ്പറാണ്. രണ്ടുമാസത്തെ ലീവിനുവേണ്ടി പുതിയ
സിമ്മെടുത്തതിനാൽ അധികം ആർക്കും നമ്പർ കൊടുത്തിരുന്നില്ല. ലാന്റ് ഫോണിന്റെ
നമ്പറും വീട്ടിലെ മൊബൈലിന്റെ നമ്പറും എല്ലാവർക്കുമറിയാം. ഇതൊന്നും അറിയാത്ത
വ്യക്തിയാണ് വിളിക്കുന്നത്. തിരിച്ചുപോകാൻ ഒരാഴ്ച ബാക്കിയുള്ള ഈ സമയത്ത്
ആരായിരിക്കും വിളിക്കുന്നതെന്ന് ചിന്തിച്ചാണ് ഫോണെടുത്തത്. </span></div>
</div>
<div class="yiv414764794yui_3_2_0_18_134132096032662 yiv414764794yui_3_2_0_18_134140698481456 yui_3_2_0_18_134212191944762" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br id="yiv414764794yui_3_2_0_18_1341406984814428" />
</span></div>
<div class="yiv414764794yui_3_2_0_18_134132096032664
yiv414764794yui_3_2_0_18_134140698481458 yui_3_2_0_18_134212191944764" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;">"എടാ..ഭുവനാടാ ഇത്.." </span></div>
<div class="yiv414764794yui_3_2_0_18_134132096032666 yiv414764794yui_3_2_0_18_134140698481460 yui_3_2_0_18_134212191944766" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_134132096032668 yiv414764794yui_3_2_0_18_134140698481462 yui_3_2_0_18_134212191944768" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;">പെട്ടെന്ന്
കേട്ടപ്പോള്‍ അത്ഭുതം തോന്നി. പഴയ സ്വഭാവത്തിന് ഒട്ടും മാറ്റമില്ല.
അല്ലെങ്കിൽ ഇരുപത് വർഷം കഴിഞ്ഞിട്ടും പഴക്കമുള്ള പരിചയ ശബ്ദത്തിന് നേരിയ
വ്യതിയാനമെങ്കിലും സംഭവിക്കേണ്ടതായിരുന്നു. </span></div>
<div class="yiv414764794yui_3_2_0_18_134132096032670 yiv414764794yui_3_2_0_18_134140698481464 yui_3_2_0_18_134212191944770" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_134132096032672 yiv414764794yui_3_2_0_18_134140698481466 yui_3_2_0_18_134212191944772" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;">"ടാ..നിയ്യായിരുന്നോടാ..?
ഇതിപ്പൊ എവടെ നിന്നാ? ഇപ്പൊ നാട്ടിലാണൊ? എന്താ പരിപാടി?" അറിയപ്പെടാത്ത
നിരവധി വികാരങ്ങൾ ഇഴപിരിഞ്ഞ് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം കൊണ്ട്
തിക്കുമുട്ടി. തുടക്കത്തിൽത്തന്നെ ഭുവനാണ് എന്ന്
പറഞ്ഞില്ലായിരുന്നുവെങ്കിൽ പെട്ടെന്ന് തിരിച്ചറിയാൻ അല്പം പാടുപെട്ടേനെ
എന്നതായിരുന്നു വാസ്തവം. കാരണം ബോംബെ സൗഹൃദം പോലുള്ള പുറത്തെ സൗഹൃദങ്ങൾ
അവിടം വിടുന്നതോടെ, പുതിയ മേച്ചില്പുറങ്ങളിൽ രൂപപ്പെടുന്ന സൗഹൃദങ്ങളിൽ
നിഷ്പ്രഭമായിത്തീരാറുണ്ട്. എന്നാലുമൊരു സൂചനയിലൂടെ പെട്ടെന്നോർക്കാൻ
കഴിയുന്നത് അന്നത്തെ അതിന്റെ വ്യാപ്തി തന്നെ. </span></div>
<div class="yiv414764794yui_3_2_0_18_134132096032674 yiv414764794yui_3_2_0_18_134140698481468 yui_3_2_0_18_134212191944774" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_134132096032676 yiv414764794yui_3_2_0_18_134140698481470 yui_3_2_0_18_134212191944776" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;">ഇടവേളക്കൊരവസാനം,
ഒരു തമാശക്കെങ്കിലും ഇത്തരം പുതുക്കലുകളിൽ പരസ്പരം ഓർക്കുന്നുണ്ടോ എന്ന
പരീക്ഷണം നടത്താൻ ആദ്യ സംഭാഷണങ്ങളിൽ ശ്രദ്ധിക്കാറുള്ളതല്ലെ? അതാണ് ഭുവന്റെ
പഴയ സ്വഭാവത്തിൽ മാറ്റമില്ലെന്ന് പറഞ്ഞത്. പരീക്ഷിക്കാതേയും
വളച്ചുകെട്ടാതേയും നേരേ പറയുക. </span></div>
<div class="yiv414764794yui_3_2_0_18_134132096032678 yiv414764794yui_3_2_0_18_134140698481472 yui_3_2_0_18_134212191944778" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_134132096032680 yiv414764794yui_3_2_0_18_134140698481474 yui_3_2_0_18_134212191944780" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;">"എടോ..തന്റെ രവിച്ചേട്ടനാ നിന്റെ നമ്പർ ഇനിയ്ക്ക് തന്നത്. ഞങ്ങളെടയ്ക്ക് കാണാറ്ണ്ട്. രവി നിന്നോടൊന്നും പറഞ്ഞില്ലെ"?</span></div>
<div class="yiv414764794yui_3_2_0_18_134132096032682 yiv414764794yui_3_2_0_18_134140698481476 yui_3_2_0_18_134212191944782" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_134132096032684 yiv414764794yui_3_2_0_18_134140698481478 yui_3_2_0_18_134212191944784" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"> പ..റഞ്ഞിരുന്നു.
നിന്റെ നമ്പറില്ലാത്തോണ്ടാ വിളിക്കാൻ പറ്റാഞ്ഞേ. പിന്നെ നിന്റെ
വീടെവടാന്നും അറിയില്ലല്ലോ?" രവിച്ചേട്ടൻ ഒന്നും പറഞ്ഞിരുന്നില്ല.
രവിച്ചേട്ടനത് ഓർത്തിണ്ടാകില്ല. ഭുവനോട് അങ്ങിനെ പറയേണ്ടെന്ന് തോന്നി. </span></div>
<div class="yiv414764794yui_3_2_0_18_134132096032686 yiv414764794yui_3_2_0_18_134140698481480 yui_3_2_0_18_134212191944786" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_134132096032688 yiv414764794yui_3_2_0_18_134140698481482 yui_3_2_0_18_134212191944788" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;">"ഞാൻ
പലവഴിക്കും പലതവണ നിന്നേക്കുറിച്ച് അന്വേഷിച്ചിരുന്നു. ഒന്നുകിൽ നീ
ഗൾഫിലാണ് അല്ലെങ്കില്‍ കഴിഞ്ഞ ആഴ്ച തിരിച്ചുപോയി എന്നാ അറിഞ്ഞിരുന്നത്.
ഇത്തവണ എന്തായാലും കാണണമെന്നു തോന്നി. നീയെന്നാ തിരിച്ച് പോകുന്നത്?
അതിനുമുൻപ് നിന്നെ ഒന്നു കണ്ടാമതി എനിക്ക്..." </span></div>
<div class="yiv414764794yui_3_2_0_18_134132096032690 yiv414764794yui_3_2_0_18_134140698481484 yui_3_2_0_18_134212191944790" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_134132096032692
yiv414764794yui_3_2_0_18_134140698481486 yui_3_2_0_18_134212191944792" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;">നിന്റെ
വീടോ ഫോൺ നമ്പറോ നേരത്തേ അറിഞ്ഞിട്ടാണോ നിന്നെ ഞാനിപ്പോൾ
വിളിക്കുന്നതെന്നാണ് സാധാരണ നിലയിൽ തിരിച്ച് ചോദിക്കേണ്ടത്. അവനതിനുപകരം
കേൾക്കാത്തത് പോലെ തിരസ്ക്കരിച്ചു. ഓരോ പ്രവൃത്തിയിലും അവന്റെ പ്രത്യേകതകൾ
ഇത്തരത്തിലായിരുന്നു. മറ്റുള്ളവരെപ്പോലെ പകരത്തിനുപകരം എന്ന് ചിന്തിക്കാതെ
മനസ്സിൽ നിന്ന് നല്ലത് മാത്രം തെരഞ്ഞെടുത്ത് പ്രവൃത്തിക്കുക. അധികം ആരിലും
കാണാത്ത ഈ സ്വഭാവ വിശേഷങ്ങളാണ് ഭുവനെ വ്യക്തതയോടെ ഓർമ്മപ്പെടുത്തുന്ന ഒരു
ഘടകം. </span></div>
<div class="yiv414764794yui_3_2_0_18_134132096032694 yiv414764794yui_3_2_0_18_134140698481488 yui_3_2_0_18_134212191944794" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_134132096032696 yiv414764794yui_3_2_0_18_134140698481490 yui_3_2_0_18_134212191944796" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;">"അടുത്താഴ്ച
പോകും. അതിനുമുൻപ് കാണാം. ഇനിയ്ക്കും തെരക്കായി നിന്നെ കാണാൻ. നിന്റെ
പെണ്ണും മോളും എന്ത് പറയുന്നു? അവരും കൂടെ ഇല്ലേ?" ഒറ്റയടിക്ക് എല്ലാം
അറിയാനായിരുന്നു തിടുക്കം.</span></div>
<div class="yiv414764794yui_3_2_0_18_134132096032698 yiv414764794yui_3_2_0_18_134140698481492 yui_3_2_0_18_134212191944798" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326100 yiv414764794yui_3_2_0_18_134140698481494 yui_3_2_0_18_1342121919447100" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;">"അതൊക്കെ വെല്യ കഥയാ..നമ്ക്ക് നേരിട്ട് പറയാം. ഇത് വേറൊരാൾടെ ഫോണാ. കുറച്ച് കഴിഞ്ഞ് ഞാൻ വിളിക്കാം." ഫോൺ കട്ടായി. </span></div>
<div class="yiv414764794yui_3_2_0_18_1341320960326102 yiv414764794yui_3_2_0_18_134140698481496 yui_3_2_0_18_1342121919447102" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326104 yiv414764794yui_3_2_0_18_134140698481498 yui_3_2_0_18_1342121919447104" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;">തിരിച്ചു
വിളിച്ചാലോ. വേണ്ട. അവൻ തിരിച്ച് വിളിക്കാം എന്നല്ലെ പറഞ്ഞത്. ആകാംക്ഷ
പെരുകി. അപ്രതീക്ഷിതമായി വന്നെത്തിയ പഴയ സൗഹൃദത്തിന്റെ ഓർമ്മയില്‍
കഴിഞ്ഞുപോയ യുവത്വത്തിന്റെ നാളുകൾ തെളിമയോടെ ഉദിച്ചുവന്നു. മൂടപ്പെട്ടു
കിടന്നിരുന്ന ആ നല്ല നാളുകൾ ഇനിയും തിരിച്ചു കിട്ടില്ലല്ലോ എന്ന വേദന
മനസ്സിലൂടെ മിന്നിമറിഞ്ഞു. </span></div>
<div class="yiv414764794yui_3_2_0_18_1341320960326106 yiv414764794yui_3_2_0_18_1341406984814100 yui_3_2_0_18_1342121919447106" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326108 yiv414764794yui_3_2_0_18_1341406984814102 yui_3_2_0_18_1342121919447108" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt;">
<span style="font-size: medium;">ഭുവൻ വിളിക്കുന്നതിനുമുൻപ് രവിച്ചേട്ടനെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കണം.</span></div>
<div id="yiv414764794yui_3_2_0_19_134115332709948" style="text-align: -webkit-auto;">
<div class="yiv414764794yui_3_2_0_18_1341320960326112 yiv414764794yui_3_2_0_18_1341406984814106 yui_3_2_0_18_1342121919447112" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326114 yiv414764794yui_3_2_0_18_1341406984814108 yui_3_2_0_18_1342121919447114" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span id="yiv414764794yui_3_2_0_19_134132096032697" style="font-size: medium;">"ഹലോ..രവിച്ചേട്ടാ.."</span></div>
<div class="yiv414764794yui_3_2_0_18_1341320960326116 yiv414764794yui_3_2_0_18_1341406984814110 yui_3_2_0_18_1342121919447116" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326118 yiv414764794yui_3_2_0_18_1341406984814112 yui_3_2_0_18_1342121919447118" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ഹലോ...എന്താടാ അത്യാവശ്യായ വിളി പോലെ..."</span></div>
<div class="yiv414764794yui_3_2_0_18_1341320960326120 yiv414764794yui_3_2_0_18_1341406984814114 yui_3_2_0_18_1342121919447120" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326122 yiv414764794yui_3_2_0_18_1341406984814116 yui_3_2_0_18_1342121919447122" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ചുമ്മാ വിളിച്ചതാ..നമ്മ്ടെ ആ ഭുവന്റെ വിവരം അറിയാനാ." </span></div>
<div class="yiv414764794yui_3_2_0_18_1341320960326124 yiv414764794yui_3_2_0_18_1341406984814118 yui_3_2_0_18_1342121919447124" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326126 yiv414764794yui_3_2_0_18_1341406984814120 yui_3_2_0_18_1342121919447126" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ഓ...ഞാനത്
പറയാൻ വിട്ട്പോയി. പല തവണ ഭുവൻ പറഞ്ഞിരുന്നതാ. നിന്നോട് സംസാരിക്കുമ്പോ
ഞാനത് വിട്ട്പോകും. എന്തേ..അവൻ നിന്നെ വിളിച്ചിരുന്നോ?" </span></div>
<div class="yiv414764794yui_3_2_0_18_1341320960326128 yiv414764794yui_3_2_0_18_1341406984814122 yui_3_2_0_18_1342121919447128" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326130" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; text-align: left;">
<span id="yiv414764794yui_3_2_0_19_1341320960326633" style="font-size: medium;">"അതെ.
ഇപ്പൊത്തന്നെ വിള്‍ച്ചിരുന്നു. കൊറച്ച്കഴിഞ്ഞ് വീണ്ടും വിളിക്കാന്ന്
പറഞ്ഞിട്ട്ണ്ട്. രവിച്ചേട്ടൻ എന്നോട് ഭുവനെപ്പറ്റി പറഞ്ഞിരുന്നൂന്ന് ഞാൻ </span><span style="font-size: medium;">നൊണ്യും </span><span id="yiv414764794yui_3_2_0_19_1341320960326132" style="font-size: medium;">പറഞ്ഞുപോയി അവനോട്. ഇനി വിളിക്കുമ്പോ എന്തെങ്കിലും പറയണല്ലോന്നു </span><span style="font-size: medium;">കര്ദ്യാ</span><span id="yiv414764794yui_3_2_0_19_1341320960326153" style="font-size: medium;"> ഞാനൊടനെ രവിച്ചേട്ടനെ വിളിച്ചത്." </span></div>
<div class="yiv414764794yui_3_2_0_18_1341320960326132 yiv414764794yui_3_2_0_18_1341406984814126 yui_3_2_0_18_1342121919447132" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326134 yiv414764794yui_3_2_0_18_1341406984814128 yui_3_2_0_18_1342121919447134" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ചെലപ്പഴൊക്കെ
അവന് എന്റട്ത്ത് വരും. വളരെ ദയനീയമാണ് ഇപ്പഴവന്റെ സ്ഥിതി."
രവിച്ചേട്ടന്റെ സംസാരത്തില്‍നിന്ന് കാര്യങ്ങള്‍ മോശമാണെന്ന്
മനസ്സിലാവുന്നു.</span></div>
<div class="yiv414764794yui_3_2_0_18_1341320960326136 yiv414764794yui_3_2_0_18_1341406984814130 yui_3_2_0_18_1342121919447136" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326138 yiv414764794yui_3_2_0_18_1341406984814132 yui_3_2_0_18_1342121919447138" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ബോംബെയിലെ ജോലിയൊക്കെ വിട്ടോ? നല്ല ജോലിയായിരുന്നല്ലോ." </span></div>
<div class="yiv414764794yui_3_2_0_18_1341320960326140 yiv414764794yui_3_2_0_18_1341406984814134 yui_3_2_0_18_1342121919447140" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326142" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; text-align: left;">
<span style="font-size: medium;">"വിട്ടതല്ല,
ആ കമ്പനി അവനെ ഒഴിവാക്കി. മറാത്തിയും ഹിന്ദിയും നന്നായി സംസാരിക്കാനറിയാം
എന്നല്ലാതെ അവനെന്താ വേറൊരു യോഗ്യത? അങ്ങിനെയൊള്ള ഒരാക്ക് ഇത്രേം നല്ല ജോലി
കിട്ടിത് കളയാണ്ട് നോക്കണ്ടത് അവനവൻ തന്ന്യ</span><span id="yiv414764794yui_3_2_0_19_1341320960326181" style="font-size: medium;">ല്ലേ? നാളേയ്ക്ക് വേണ്ടി ഒന്നും ക</span><span style="font-size: medium;">ര്‍</span><span id="yiv414764794yui_3_2_0_19_1341320960326189" style="font-size: medium;">താതെ ഇന്നാഘോഷായി നടന്നി</span><span style="font-size: medium;">ര്‍</span><span id="yiv414764794yui_3_2_0_19_1341320960326202" style="font-size: medium;">ന്ന
അവന് മോന്ത്യായാ വെള്ളടിക്കണംന്നല്ലാതെ വെല്ല ചിന്തയും ഇണ്ടായിര്ന്നോ?
അവന്റെ ഭാര്യും അവനെപ്പോലെ ബോംബെ സ്റ്റൈലീ അല്പം ‘മിനുങ്ങി’ ജീവിക്കാൻ
തൊടങ്ങിതോടെ അവര്ടെ ജീവിതം തന്നെ നിയന്ത്രണം വിട്ടിര്ന്നില്ലെ?"</span></div>
<div class="yiv414764794yui_3_2_0_18_1341320960326144
yiv414764794yui_3_2_0_18_1341406984814138 yui_3_2_0_18_1342121919447144" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326146" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; text-align: left;">
<span id="yiv414764794yui_3_2_0_19_1341320960326227" style="font-size: medium;">"ഞാൻ ഗൾഫീന്ന് ആദ്യത്തെ ലീവിന് വന്നപ്പോ ബോംബെലിറങ്ങി അവന്റെ വീട്ടീ പോയിരുന്നു. പിന്നീ</span><span style="font-size: medium;">ടൊ</span><span id="yiv414764794yui_3_2_0_19_1341320960326222" style="font-size: medium;">ള്ള ഒരു വിവരോം ഇനിയ്ക്കറിയില്ല."</span></div>
<div class="yiv414764794yui_3_2_0_18_1341320960326148 yiv414764794yui_3_2_0_18_1341406984814142 yui_3_2_0_18_1342121919447148" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326150" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; text-align: left;">
<span id="yiv414764794yui_3_2_0_18_1341406984814412" style="font-size: medium;">"അച്ചനുമമ്മേം ഇങ്ങിന്യായോണ്ട് മോളും മോൾടെ വഴിക്ക് പോയി. അതിനെടേലാ ഭുവന്റെ ജോലീം നഷ്ടായേ. ജോലി ഇല്യാണ്ടായ ഭുവനെ അമ്മേം മോളു</span><span style="font-size: medium;">ങ്കൂടി</span><span id="yiv414764794yui_3_2_0_19_1341320960326247" style="font-size: medium;"> അടിച്ചിറക്കീന്നാ കേട്ടേ. ഗത്യന്തരല്യാതെ </span><span style="font-size: medium;">ആറ്</span><span id="yiv414764794yui_3_2_0_19_1341320960326266" style="font-size: medium;"> കൊല്ലം മുമ്പ് അവൻ നാട്ട്ലെത്തി. അമ്മ്യേം മോളും സുഖായി ബോംബേല് കഴിയണ്ണ്ട്ന്നാ അറിഞ്ഞെ." </span></div>
<div class="yiv414764794yui_3_2_0_18_1341320960326152 yiv414764794yui_3_2_0_18_1341406984814146 yui_3_2_0_18_1342121919447152" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326154 yiv414764794yui_3_2_0_18_1341406984814148 yui_3_2_0_18_1342121919447154" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"അവര്‍</span><span id="yiv414764794yui_3_2_0_19_1341320960326284" style="font-size: medium;">ടെ ജീവിതം കണ്ട് അസൂയ തോന്നിട്ട്ണ്ട്. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഒരിക്കലും കരുതിയില്ല. ഭുവനിവിടെ എന്താ ചെയ്യണേ?"</span></div>
<div class="yiv414764794yui_3_2_0_18_1341320960326156 yiv414764794yui_3_2_0_18_1341406984814150 yui_3_2_0_18_1342121919447156" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326158" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; text-align: left;">
<span id="yiv414764794yui_3_2_0_19_1341320960326646" style="font-size: medium;">"ഭുവനല്ല,
ഭുവനേന്ദ്രൻ നമ്പൂരി. പേരിനൊരു നമ്പൂരി കൂടി ഇണ്ടായത് ഇപ്പോ ഭാഗ്യായി.
പണ്ട് പരിചയൊള്ള ഒരു നമ്പൂരി ഇപ്പൊ കല്യാണങ്ങക്കും അടിയന്തിരങ്ങക്കും ഒക്കെ
സദ്യ നടത്തിക്കൊടുക്ക്ന്ന്‍ണ്ട്. അവര്‍</span><span class="yiv414764794yui_3_2_0_18_1341406984814352 yui_3_2_0_18_1342121919447358" id="yiv414764794yui_3_2_0_19_1341320960326297" style="font-size: medium;">ടെ കൂട്ടത്തിലാ. ഒരിയ്ക്കലിവ്ടെ അട്ത്തൊരു കല്യാണത്തിനെ</span><span style="font-size: medium;">ടേ</span><span id="yiv414764794yui_3_2_0_19_1341320960326323" style="font-size: medium;">ലാ ഞങ്ങ കണ്ടുമുട്ടിത്." </span></div>
<div class="yiv414764794yui_3_2_0_18_1341320960326160 yiv414764794yui_3_2_0_18_1341406984814154 yui_3_2_0_18_1342121919447160" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326162 yiv414764794yui_3_2_0_18_1341406984814156 yui_3_2_0_18_1342121919447162" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ആ പണി എന്നും ഇണ്ടാവില്ലല്ലോ?" </span></div>
<div class="yiv414764794yui_3_2_0_18_1341320960326164 yiv414764794yui_3_2_0_18_1341406984814158 yui_3_2_0_18_1342121919447164" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326166" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; text-align: left;">
<span id="yiv414764794yui_3_2_0_19_1341320960326350" style="font-size: medium;">"എന്തിനാ
എന്നും പണി? അവനിപ്പഴും മൊന്ത്യായാ വെള്ളടിക്കണംന്ന് മാത്രേ ഒള്ളു. ഒരു
കുടുംബണ്ടായിരുന്നൂന്നൊള്ള അങ്കലാപ്പോ വെഷമോ ഒന്നും ഇപ്പഴവനില്ല.
കാശില്ലെങ്കി ആരോട് കൈനീട്ടാനും ഒരു മടിയൂല്യ ഇപ്പഴും. പഴയ അതേ സ്വഭാവം.
എന്റടുത്തവന്‍ </span><span style="font-size: medium;">വര്</span><span id="yiv414764794yui_3_2_0_19_1341320960326369" style="font-size: medium;">ന്നന്ന്
ഒരു ഷർട്ടും മുണ്ടും ഞാനവന് കൊടുക്കണം, പോകുമ്പോ വണ്ടിക്കൂലിക്കുള്ള
പൈസയും. അവനെ അറിയാവുന്നതോണ്ട് എത്ര സഹായിക്ക്യാനും ഇനിക്ക് മടിയില്ലട്ടോ,
വിഷമവും. പക്ഷെ മറ്റൊരാള്‍ അവനെക്കുറിച്ച് എന്ത് വിജാരിയ്ക്കുംന്ന പ്രയാസം </span><span style="font-size: medium;">തോന്നാറ്</span><span id="yiv414764794yui_3_2_0_19_1341320960326394" style="font-size: medium;">ണ്ട്." </span></div>
<div class="yiv414764794yui_3_2_0_18_1341320960326168 yiv414764794yui_3_2_0_18_1341406984814162 yui_3_2_0_18_1342121919447168" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326170 yiv414764794yui_3_2_0_18_1341406984814164 yui_3_2_0_18_1342121919447170" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"രവിയേട്ടാ..സത്യത്തിൽ ഈയവസ്ഥ അറിഞ്ഞപ്പോ പ്രയാസം തോന്നുന്നു." </span></div>
<div class="yiv414764794yui_3_2_0_18_1341320960326172 yiv414764794yui_3_2_0_18_1341406984814166 yui_3_2_0_18_1342121919447172" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326174" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; text-align: left;">
<span style="font-size: medium;">"ആദ്യം മുതലേ നിന്നെയവൻ ചോദിക്കാറ്</span><span class="yiv414764794yui_3_2_0_18_1341406984814360 yui_3_2_0_18_1342121919447366" id="yiv414764794yui_3_2_0_19_1341320960326401" style="font-size: medium;">ണ്ടായിര്ന്നു. നിന്റെ നമ്പ</span><span style="font-size: medium;">റ്</span><span class="yiv414764794yui_3_2_0_18_1341406984814362 yui_3_2_0_18_1342121919447368" id="yiv414764794yui_3_2_0_19_1341320960326410" style="font-size: medium;"> ഞാൻ മന:പ്പൂർവ്വം കൊട്ക്കാതി</span><span id="yiv414764794yui_3_2_0_19_1341320960326462" style="font-size: medium;">ര്‍</span><span class="yiv414764794yui_3_2_0_18_1341406984814364 yui_3_2_0_18_1342121919447370" id="yiv414764794yui_3_2_0_19_1341320960326421" style="font-size: medium;">ന്നതാ. അവസാനം കൊടുക്കാതിരിക്കാൻ പറ്റാതായപ്പഴാണ് കൊടുക്കേണ്ടി വന്നത്. നീ ഇവി</span><span style="font-size: medium;">ട്യി</span><span id="yiv414764794yui_3_2_0_19_1341320960326438" style="font-size: medium;">ല്ലെങ്കിലും നിന്റെ വീടന്വേഷിച്ച് അവൻ എത്തുന്നറിയാം. നമ്മേപ്പോലെ </span><span style="font-size: medium;">ആവുല്യല്ലൊ</span><span id="yiv414764794yui_3_2_0_19_1341320960326455" style="font-size: medium;"> നമ്മ്ടെ ഭാര്യമാര്‍. പണ്ട് കൂത്താടി നടന്ന ഒരു കൂട്ടുകാരൻന്ന് പറഞ്ഞാ അവ</span><span style="font-size: medium;">ര്‍</span><span id="yiv414764794yui_3_2_0_19_1341320960326467" style="font-size: medium;">ക്ക് പുച്ചായിരിക്കും, പ്രത്യേകിച്ചും എല്ലാം അറിയാവ്ന്ന നെലയ്ക്ക്." </span></div>
<div class="yiv414764794yui_3_2_0_18_1341320960326176 yiv414764794yui_3_2_0_18_1341406984814170 yui_3_2_0_18_1342121919447176" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326178 yiv414764794yui_3_2_0_18_1341406984814172 yui_3_2_0_18_1342121919447178" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">രവിയേട്ടൻ പറയുന്നത് സത്യമാണ്. പക്ഷെ അതങ്ങിനെ സമ്മതിക്കാൻ മനസ്സ് അനുവദിച്ചില്ല. </span></div>
<div class="yiv414764794yui_3_2_0_18_1341320960326180 yiv414764794yui_3_2_0_18_1341406984814174 yui_3_2_0_18_1342121919447180" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326182 yiv414764794yui_3_2_0_18_1341406984814176 yui_3_2_0_18_1342121919447182" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"നീയും
ഭുവനും ഒന്നായിരുന്നല്ലോ. എന്നേക്കാൾ കൂടുതല്‍ അവനാ നിനക്ക് വേണ്ടി എല്ലാം
ചെയ്തു തന്നത്. ആ അടുപ്പം വെച്ചോണ്ട് നീയവന് എന്തെങ്കിലും
ചെയ്തുകൊടുക്കേണ്ടിവരും എന്നെനിയ്ക്ക് തോന്നി. ഇപ്പഴത്തെ നിന്റെ
ചുറ്റുപാടില്‍ ആ പഴയ ബന്ധം പുതുക്കുന്നത് യോജിക്കില്ലെന്നെനിയ്ക്ക് തോന്നി.
ശരി...ഞാൻ പിന്നെ വിളിക്കാടാ."</span></div>
<div class="yiv414764794yui_3_2_0_18_1341320960326184 yiv414764794yui_3_2_0_18_1341406984814178 yui_3_2_0_18_1342121919447184" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326186 yiv414764794yui_3_2_0_18_1341406984814180 yui_3_2_0_18_1342121919447186" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">ഫോൺ
കട്ടായപ്പോൾ ഉത്തരമില്ലാത്ത ഒരുപാട് ശരികളും തെറ്റുകളും കലമ്പൽ കൂട്ടി.
രവിയേട്ടനോട് സംസാരിക്കുന്നതുവരെ ഭുവനെ എങ്ങിനെയെങ്കിലും കാണണം, അവനെ
കെട്ടിപ്പിടിച്ച് പഴയ സൗഹൃദം പുതുക്കണം എന്ന് മാത്രമായിരുന്നു ചിന്ത. പക്ഷെ
രവിയേട്ടൻ സൂചിപ്പിച്ചതുപോലുള്ള വസ്തുതകൾ പരിഗണിക്കുന്നതാണ് തുടർന്നുള്ള
ജീവിതത്തിനു ഗുണകരം എന്ന ഒരു വിങ്ങൽ അനുഭവപ്പെടാൻ തുടങ്ങി. </span></div>
<div class="yiv414764794yui_3_2_0_18_1341320960326190 yiv414764794yui_3_2_0_18_1341406984814182 yui_3_2_0_18_1342121919447188" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326192 yiv414764794yui_3_2_0_18_1341406984814184 yui_3_2_0_18_1342121919447190" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">കൃത്യസമയത്തു തന്നെ ഭുവൻ തിരിച്ചു വിളിച്ചു. ഫോൺ എടുക്കേണ്ടെന്നുവരെ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല. </span></div>
<div class="yiv414764794yui_3_2_0_18_1341320960326194 yiv414764794yui_3_2_0_18_1341406984814186 yui_3_2_0_18_1342121919447192" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326196 yiv414764794yui_3_2_0_18_1341406984814188 yui_3_2_0_18_1342121919447194" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ഭുവനല്ലെ?" </span></div>
<div class="yiv414764794yui_3_2_0_18_1341320960326198 yiv414764794yui_3_2_0_18_1341406984814190 yui_3_2_0_18_1342121919447196" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326200 yiv414764794yui_3_2_0_18_1341406984814192 yui_3_2_0_18_1342121919447198" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"പിന്നാരാടാ
നിന്നെ വിളിക്കാൻ?" ഒരു തരി ചോരാത്ത അവന്റെ സ്നേഹം പഴയപടി
അനുഭവിക്കുന്നതായി തോന്നി. കാലത്തിനനുസരിച്ച് സ്വഭാവം മാറുമെന്ന് പറയുന്നത്
വെറുതെ. ആഗ്രഹവും സ്വാർത്ഥതയുമാണ് പെരുകുന്നത്! അവൻ തുടർന്നു. </span></div>
<div class="yiv414764794yui_3_2_0_18_1341320960326202 yiv414764794yui_3_2_0_18_1341406984814194 yui_3_2_0_18_1342121919447200" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326204 yiv414764794yui_3_2_0_18_1341406984814196 yui_3_2_0_18_1342121919447202" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ഇന്നത്തെ
ജോലി കഴിഞ്ഞെടോ. പോകുവാന്‍ നിക്കാ. ഒരു വാനിലാ എല്ലാരും കൂടി പോക്വാ.
ഇവ്ടന്ന് ഏതാണ്ട് അഞ്ചു കിലോമീറ്ററല്ലെ ഒള്ളു നിന്റെ വീട്ടിലേയ്ക്ക്...
അതുകൊണ്ട് ഞാനവരുടെ കൂടെ പോകണ്ടാന്നു വെച്ചു. യിപ്പൊത്തന്നെ ഞാനങ്ങോട്ട്
വരാം." </span></div>
<div class="yiv414764794yui_3_2_0_18_1341320960326206 yiv414764794yui_3_2_0_18_1341406984814198 yui_3_2_0_18_1342121919447204" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326208 yiv414764794yui_3_2_0_18_1341406984814200 yui_3_2_0_18_1342121919447206" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"അയ്യോ..ഇപ്പൊ വേണ്ട....ഭാര്യയും മക്കളുമൊത്ത് ഞാൻ ഭാര്യവീട്ടിലേയ്ക്ക് പോകാനെറങ്ങി. നാളെയൊ മറ്റന്നളോ ഞാൻ വിളിക്കാം."</span></div>
<div class="yiv414764794yui_3_2_0_18_1341320960326210 yiv414764794yui_3_2_0_18_1341406984814202 yui_3_2_0_18_1342121919447208" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326212 yiv414764794yui_3_2_0_18_1341406984814204 yui_3_2_0_18_1342121919447210" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"കഷ്ടായിടാ..വിളിക്കണം.
മറക്കരുത്. നിന്നെ കാണാത്തോണ്ട് ചങ്കിനകത്ത് ഒരു പ്രയാസം. എത്ര കൊല്ലായിടാ
നമ്മള് കണ്ടിട്ട്..? എന്നാ ഞാനവരുടെ കൂടെ പോട്ടെടാ." </span></div>
<div class="yiv414764794yui_3_2_0_18_1341320960326214 yiv414764794yui_3_2_0_18_1341406984814206 yui_3_2_0_18_1342121919447212" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341320960326216
yiv414764794yui_3_2_0_18_1341406984814208 yui_3_2_0_18_1342121919447214" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">തൊണ്ട
കിടുകിടുത്ത് കരച്ചിൽ വന്നെങ്കിലും ഒരു നെടുവീർപ്പിൽ എല്ലാം ഒതുക്കി. നുണ
പറഞ്ഞതാണെന്ന് ഭുവന് മനസ്സിലായി കാണുമോ? അവനെ ഒഴിവാക്കുകയാണെന്ന്
തോന്നിയിരിക്കുമോ? ഇല്ല.. അവനങ്ങനെ ചിന്തിക്കാനാവില്ല.</span></div>
<div class="yiv414764794yui_3_2_0_18_1341406984814210 yui_3_2_0_18_1342121919447216" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814212 yui_3_2_0_18_1342121919447218" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">മറ്റന്നാളാണ്
തിരിച്ചു പോകേണ്ടത്. ഇതിനിടയിൽ ഭുവനെ വിളിച്ചില്ല എന്ന കുറ്റബോധത്തേക്കാൾ
കൂടുതൽ അവൻ വിളിച്ച കോളുകൾ അറ്റന്റു ചെയ്തില്ലെന്ന മനോവേദനയോടെ രാത്രി
ഉറങ്ങാൻ കിടക്കുമ്പോഴാണ് രവിയേട്ടന്റെ ഫോൺ. </span></div>
<div class="yiv414764794yui_3_2_0_18_1341406984814214 yui_3_2_0_18_1342121919447220" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814216 yui_3_2_0_18_1342121919447222" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"എന്താ രവിയേട്ടാ..?" </span></div>
<div class="yiv414764794yui_3_2_0_18_1341406984814218 yui_3_2_0_18_1342121919447224" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814220 yui_3_2_0_18_1342121919447226" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ഇത്ര വേഗം ഉറക്കായോ?" </span></div>
<div class="yiv414764794yui_3_2_0_18_1341406984814222 yui_3_2_0_18_1342121919447228" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814224 yui_3_2_0_18_1342121919447230" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ഇത്ര വേഗോ..?മണി പതിനൊന്ന് കഴിഞ്ഞു. എന്തേ വിശേഷിച്ച്?" </span></div>
<div class="yiv414764794yui_3_2_0_18_1341406984814226 yui_3_2_0_18_1342121919447232" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814228 yui_3_2_0_18_1342121919447234" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"മറ്റന്നാ നീ പോകല്ലേ എന്ന് പെട്ടെന്നോർത്തപ്പോ ഒടനെത്തന്നെ വിളിച്ചതാ. എങ്കി ഒറങ്ങിക്കോ. നാളെ കാണാം." </span></div>
<div class="yiv414764794yui_3_2_0_18_1341406984814230 yui_3_2_0_18_1342121919447236" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814232 yui_3_2_0_18_1342121919447238" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">പോകുന്നതോർത്ത്
വിളിച്ചതാകാൻ വഴിയില്ല. എന്തിനായിരിക്കും ഈ നേരത്ത് വിളിച്ചിരിക്കുക? ഇനി
ഭുവനെങ്ങാനും വിളിച്ച് പരാതി പറഞ്ഞു കാണുമോ? അങ്ങിനെ ഉണ്ടെങ്കിൽ പറഞ്ഞേനെ. </span></div>
<div class="yiv414764794yui_3_2_0_18_1341406984814234 yui_3_2_0_18_1342121919447240" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814236 yui_3_2_0_18_1342121919447242" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">നാളെ പോകണമല്ലൊ എന്ന ചിന്ത കാരണം നേരത്തേ ഉണർന്നു. ചായകുടി കഴിഞ്ഞില്ല, അതിനുമുൻപേ രവിയേട്ടന്റെ വിളി വന്നു. </span></div>
<div class="yiv414764794yui_3_2_0_18_1341406984814238 yui_3_2_0_18_1342121919447244" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814240 yui_3_2_0_18_1342121919447246" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"പറയ് രവിയേട്ടാ." </span></div>
<div class="yiv414764794yui_3_2_0_18_1341406984814242 yui_3_2_0_18_1342121919447248" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814244 yui_3_2_0_18_1342121919447250" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ഒരു
ദു:ഖ വാർത്തയിണ്ട്. ഇന്നലെ അത് പറയാനാ വിളിച്ചേ. പിന്നെ നിന്റെ ഒറക്കം
കളയണ്ടാന്ന് കര്‍ദി. നമ്മ്ടെ ഭുവൻ ഇന്നലെ രാത്രി മരിച്ചു." </span></div>
<div class="yiv414764794yui_3_2_0_18_1341406984814246 yui_3_2_0_18_1342121919447252" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814248 yui_3_2_0_18_1342121919447254" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">സ്തബ്ധനായിപ്പോയി. ഉമിനീര് വറ്റി. തലച്ചോറിനകത്ത് കടന്നലുകൾ കുത്തിക്കയറുന്നു. ചങ്ക് പൊട്ടിപ്പോകുമോ എന്ന് ഭയന്നു. </span></div>
<div class="yiv414764794yui_3_2_0_18_1341406984814250 yui_3_2_0_18_1342121919447256" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814252 yui_3_2_0_18_1342121919447258" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"എ..ങ്ങ..നെ...?" മർമ്മരം പോലെ വാക്കുകൾ കെട്ടുപിണഞ്ഞു. </span></div>
<div class="yiv414764794yui_3_2_0_18_1341406984814254 yui_3_2_0_18_1342121919447260" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; text-align: left;">
<span style="font-size: medium;">"ഇന്നലെ രാത്രി എല്ലാരുംങ്കൂടെ വര്‍ത്താനം പറഞ്ഞിര്</span><span id="yiv414764794yui_3_2_0_19_1341320960326524" style="font-size: medium;">ന്നപ്പോ
നെഞ്ച് പൊത്തിപ്പിടിച്ച് താഴെ വീണു. പിന്നെ അനങ്ങില്യ. ഇന്ന് പത്ത്
മണിയ്ക്കും ഒരു മണിയ്ക്കും എടേല് ശവം മറവ് ചെയ്യും. നിന്നെ
അറിയിക്കണ്ടാന്ന് </span><span style="font-size: medium;">കര്ദീതാ </span><span id="yiv414764794yui_3_2_0_19_1341320960326580" style="font-size: medium;">ആദ്യം. അത് ശര്യല്ലല്ലൊ." </span></div>
<div class="yiv414764794yui_3_2_0_18_1341406984814258 yui_3_2_0_18_1342121919447264" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814260 yui_3_2_0_18_1342121919447266" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"നിങ്ങൾ കാരണമാണ് എനിക്കവനെ കാണാൻ പറ്റാഞ്ഞത്..."താക്കീതും ഭീഷണിയും പോലുള്ള സ്വരം അല്പം ഉയര്‍ന്നു പോയി. </span></div>
<div class="yiv414764794yui_3_2_0_18_1341406984814262 yui_3_2_0_18_1342121919447268" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814264 yui_3_2_0_18_1342121919447270" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"കുറ്റപ്പെട്ത്തലൊക്കെ
പിന്നെ. ഞാനിപ്പൊ ബൈക്കുമായി അവ്ടെ വരാം. നീ തയ്യറാവ്. ഇപ്പൊ പോയാ
പതിനൊന്നു മണിക്കുമുമ്പ് അവ്ടെ എത്താം. ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരും
അവ്ടെ എത്താൻ. ഞാനിതാ പൊറപ്പെടുന്നു." </span></div>
<div class="yiv414764794yui_3_2_0_18_1341406984814266 yui_3_2_0_18_1342121919447272" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814268 yui_3_2_0_18_1342121919447274" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">എന്ത്
ചെയ്യണമെന്ന് ഒരു രൂപവുമില്ല. നെറികേടും കുറ്റബോധവും ആകെ ഉലച്ചു. ഒന്നും
സംസാരിക്കാതെ രവിയേട്ടന്റെ ബൈക്കിനു പുറകിലിരിക്കുമ്പോൾ കലുഷിതമായ മനസ്സ്
വ്യക്തമല്ലാത്ത കാഴ്ചകളിലൂടെ പാഞ്ഞു. </span></div>
<div class="yiv414764794yui_3_2_0_18_1341406984814270 yui_3_2_0_18_1342121919447276" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814272 yui_3_2_0_18_1342121919447278" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">മൗനമായി
നിൽക്കുന്ന കുറച്ചാളുകൾക്കു പുറകെ ചെറിയൊരു വീട്ടുമുറ്റം നിശ്ശബ്ദമായ
ദു:ഖത്തിലാഴ്ന്നു കിടക്കുന്നു. ആരേയോ പ്രതീക്ഷിക്കുന്നതുപോലെ ചിലരെല്ലാം
ബൈക്കിൽ നിന്നിറങ്ങുന്ന ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. </span></div>
<div class="yiv414764794yui_3_2_0_18_1341406984814274 yui_3_2_0_18_1342121919447280" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814276 yui_3_2_0_18_1342121919447282" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"രവി എത്ത്യോ? കൂടെള്ളത് ആരാ?" പ്രായമുള്ള തിരുമേനിക്ക് രവിച്ചേട്ടനെ അറിയാമെന്ന് തോന്നുന്നു. </span></div>
<div class="yiv414764794yui_3_2_0_18_1341406984814278 yui_3_2_0_18_1342121919447284" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814280 yui_3_2_0_18_1342121919447286" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ഇവനെന്റെ ബന്ധുവാ."</span></div>
<div class="yiv414764794yui_3_2_0_18_1341406984814282 yui_3_2_0_18_1342121919447288" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814284 yui_3_2_0_18_1342121919447290" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"നിങ്ങള്‍ പോയി കണ്ടിട്ട് വാ. അത് കഴിഞ്ഞുവേണം ചടങ്ങ്കള് തീർക്കാൻ." </span></div>
<div class="yiv414764794yui_3_2_0_18_1341406984814286 yui_3_2_0_18_1342121919447292" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814288 yui_3_2_0_18_1342121919447294" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">രവിച്ചേട്ടനൊത്ത്
മൃതദേഹത്തിനടുക്കലേക്ക് നീങ്ങുമ്പോൾ കുറ്റബോധം പെരുകിക്കൊണ്ടിരുന്നു.
നീണ്ടുനിവർന്ന തടി കുറഞ്ഞ ശരീരം. ഒറ്റ മുടി പോലും നരക്കാത്തതാണ് ഇത്രയും
വർഷം കഴിഞ്ഞിട്ടും കാര്യമായ വ്യത്യാസം തോന്നാതിരിക്കാൻ കാരണം. </span></div>
<div class="yiv414764794yui_3_2_0_18_1341406984814290 yui_3_2_0_18_1342121919447296" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814292 yui_3_2_0_18_1342121919447298" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">തിരിച്ച്
നടക്കുമ്പോൾ ബോംബെ ജീവിതം കൂടുതൽ തെളിഞ്ഞു വന്നു. ഒപ്പം നന്ദികേടിന്റെ
ഭാരം പരിസരബോധം നഷ്ടപ്പെടുത്തുന്നതായി അനുഭവപ്പെടാന്‍ തുടങ്ങി.
തിരുമേനിയോട് രവിച്ചേട്ടൻ കാര്യങ്ങൾ തിരക്കുകയാണ്. </span></div>
<div class="yiv414764794yui_3_2_0_18_1341406984814294 yui_3_2_0_18_1342121919447300" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814296 yui_3_2_0_18_1342121919447302" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ഭാര്യയും മോളും വന്നില്ലെ തിരുമേനി?" </span></div>
<div class="yiv414764794yui_3_2_0_18_1341406984814298 yui_3_2_0_18_1342121919447304" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814300 yui_3_2_0_18_1342121919447306" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"ന്ന്ലെ രാത്ര്യന്നെ അറീച്ചു. ഞങ്ങ്ളെ പ്രതീക്ഷിക്ക്ണ്ടാന്നും അയാളായി ബന്ധല്യാന്നും പറഞ്ഞു. പിന്നാരും വാരാല്യാലൊ." </span></div>
<div class="yiv414764794yui_3_2_0_18_1341406984814302 yui_3_2_0_18_1342121919447308" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814304 yui_3_2_0_18_1342121919447310" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"പിന്നെന്തേ ഇത്രേം വൈകിച്ചേ? വെളുപ്പിനേ എല്ലാം കഴിക്കായിരുന്നില്യെ?" </span></div>
<div class="yiv414764794yui_3_2_0_18_1341406984814306 yui_3_2_0_18_1342121919447312" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814308 yui_3_2_0_18_1342121919447314" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">"അങ്ങ്ന്യാ
ഞങ്ങ്ള് കര്ദ്യേ. ന്ന്ലെ രവ്യേ വിളിച്ച് പറയണേന് മുന്നെ മരിച്ച്
കെട്ക്ക്ണ ഭുവന്റെ ഷർട്ടിന്റെ പോക്കറ്റ്ലൊരു പഴേ ഫോട്ടോ കാണെണ്ടായി.
ഫോട്ടോയില്ള്ള ആളെ ആർക്കും പരിച്യം ഇല്യാത്തോണ്ട് ഒര് മണ്യരെ കാക്കാന്ന്
എല്ലാരുങ്കൂടീ തീര്മാനിക്കണ്ടായേ." </span></div>
<div class="yiv414764794yui_3_2_0_18_1341406984814310 yui_3_2_0_18_1342121919447316" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<div id="yui_3_2_0_15_134217118949278">
<span style="font-size: medium;"><br />
</span></div>
</div>
<div class="yiv414764794yui_3_2_0_18_1341406984814312 yui_3_2_0_18_1342121919447318" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;">ഒരു
ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോവെടുത്ത് തിരുമേനി രവിയേട്ടനു നേരെ നീട്ടി.
അതു വാങ്ങി നോക്കിയ രവിയേട്ടൻ പരിഭ്രമവും സഹതാപവും കലർന്ന കണ്ണുനീരോടെ
എന്നെ ദയനീയമായി നോക്കുമ്പോൾ എന്റെ ശരീരം വിറക്കുന്നതായി തോന്നി.
തിടുക്കപ്പെട്ട് രവിയേട്ടനിൽനിന്ന് ഫോട്ടോ പിടിച്ചുവാങ്ങി. </span></div>
<div class="yiv414764794yui_3_2_0_18_1341406984814314 yui_3_2_0_18_1342121919447320" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<span style="font-size: medium;"><br />
</span></div>
<div class="yiv414764794yui_3_2_0_18_1341406984814316 yui_3_2_0_18_1342121919447322" id="yiv414764794yui_3_2_0_19_134115332709948" style="font-family: 'lucida console', sans-serif; font-size: 12pt; text-align: left;">
<div id="yui_3_2_0_15_134217118949292">
<span style="font-size: medium;">ഞെട്ടിപ്പോയി! </span></div>
</div>
</div>
</div>
</div>
പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com130tag:blogger.com,1999:blog-6441321627924911668.post-49925476282207332372012-05-09T18:15:00.000+03:002012-06-08T11:47:18.387+03:00പതിവ് പതിയാത്ത കുഞ്ഞുമനസ്സ്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-ugRTR4LYg5w/T9G7nhQsHtI/AAAAAAAABZw/Vg353ItW79Q/s1600/iuy5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="http://4.bp.blogspot.com/-ugRTR4LYg5w/T9G7nhQsHtI/AAAAAAAABZw/Vg353ItW79Q/s400/iuy5.jpg" width="388" /></a></div>
<div id="yiv46563535yui_3_2_0_20_133596404866948">
<span id="yiv46563535yui_3_2_0_20_133596404866968">ബസ്സിനകത്ത് </span><span id="yiv46563535yui_3_2_0_20_133596404866968">നല്ല
തിരക്കുണ്ടാകുമെന്നാണ്
കരുതിയിരുന്നത്. കയറിയപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടുമെന്നുവരെ തോന്നി.
അതുണ്ടായില്ല. കാലിയായി കിടക്കുന്ന സീറ്റുണ്ടായിട്ടും മൂന്നാല്
പെങ്കുട്ടികൾ ഡ്രൈവർക്ക് പുറകെ നിൽക്കുന്നുണ്ട്. കോളേജ് കുട്ടികൾ
ഇരിക്കുന്നത് കണ്ടാൽ ചില കണ്ടക്ടർമാരുടെ
നാവ് ചൊറിഞ്ഞുവരും. അത് കേൾക്കേണ്ടെന്നു വെച്ചാണ് അവർ നിൽക്കുന്നത്. <br /><br />കുട്ടിബസ്സുകളാണ്
ഈ ഗ്രാമപ്രദേശത്തുകൂടെ അധികവും. മുഴുവൻ വളവും തിരിവും ആയതോണ്ട് ചെറിയ
ബസ്സുകളേ പറ്റൂ. സാധാരണയായി ആളുകളെ കുത്തിനിറച്ചാണ് പോകാറുള്ളത്.
ഇന്നെന്തുപറ്റി എന്നറിയില്ല. <br /><br />കയറിയപാടേ പരിചയക്കാർ ആരെങ്കിലും
ഉണ്ടോ എന്നാണ് നോക്കിയത്. ആരുമില്ല. ഉണ്ടായിരുന്നെങ്കിൽ അവരെ
എഴുന്നേല്പിച്ച് അവിടെ ഇരിക്കാമെന്നാണ് കരുതിയത്. പത്തമ്പത്തഞ്ചു വയസ്സു
കഴിഞ്ഞാല്‍ ബസ്സില്‍ യാത്ര ചെയ്യുന്നത് പ്രയാസമായി തീര്‍ന്നിരിക്കുന്നു.
കാലിന്റെ മുട്ട് നന്നായി വേദനിക്കുന്നുണ്ട്. ഒരുതരം കഴപ്പാണ്.
നിൽക്കുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ബസ്സിനുള്ളിലെ കുത്തനേയുള്ള
കമ്പിയോട് ചേർന്ന് നിന്നു. വലതു വശത്തെ സീറ്റിന്റെ ഓരത്ത് ചന്തികൂടി
ചാരിയപ്പോൾ അല്പം ആശ്വാസം. <br /><br />ആ
സീറ്റിൽ ഒരു സ്ത്രീയും എട്ടൊമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന
ഒരാങ്കുട്ടിയും ഇരിപ്പുണ്ട്. കുട്ടി ഈ അറ്റത്തേക്ക് നീങ്ങിയാണ്
ഇരിക്കുന്നത്. മറ്റാരും ഇടയ്ക്ക് കയറിയിരിക്കാതിരിക്കാൻ കാലൊക്കെ
അകത്തിവെച്ച് വിസ്തരിച്ചാണ് രണ്ടുപേരുടേയും ഇരിപ്പ്. സ്ത്രീകളുടെ സീറ്റ്
ഒഴിഞ്ഞു കിടന്നിട്ടും അവരിവിടെ വന്നിരുന്നതാണ് വിനയായത്. ഇതാണ് എന്റെ
കുഴപ്പം. അവരെവിടെയെങ്കിലും ഇരുന്നോട്ടെ. ഈ തരം തിരിവ് പാടില്ലെന്ന് എത്ര
തീരുമാനിച്ചാലും മനസ്സിൽ ആദ്യം കടന്നുവരുന്നത് അങ്ങിനെ തന്നെ. എന്റെയീ
സ്വഭാവം കൊണ്ട് ഞാൻ തോറ്റു. <br /><br />എന്റെ മാത്രം തോന്നലാണ് ഇത്തരം
സ്വഭാവരൂപീകരണത്തിന് ഹേതു എന്നു പറയുന്നതും ശരിയല്ല. സ്ത്രീകൾ, വികലാംഗർ,
വൃദ്ധർ എന്നിങ്ങനെ സംവരണം ചെയ്തുവെച്ചിരിക്കുന്നതുകൊണ്ടാകാം ഞാനങ്ങനെ
ആലോചിക്കുന്നത്. നിയമം മൂലം പരിഹാരം വേണ്ടിവരുന്നിടങ്ങളിൽ അത് എല്ലാവർക്കും
ഒരുപോലെ ബാധകമാണല്ലൊ.<br /><br id="yiv46563535yui_3_2_0_20_133602682834169" />എന്നാലും
അവർ ഒന്നൊതുങ്ങിയിരുന്നാൽ എനിക്കും ആ അറ്റത്ത് ഇരിക്കാമായിരുന്നു.
കാലിന്റെ കഴപ്പ് കൂടി വരികയാണ്. ഇനി അത് കൂടാനാണ് സാദ്ധ്യത. വേറെ ആരും
എഴുന്നേൽക്കുന്ന മട്ടൊന്നും കാണാനില്ല. എന്തായാലും സഹിച്ചേ പറ്റൂ. ഇനി ഒരു
നിമിഷംപോലും നിൽക്കാൻ വയ്യെന്നായി. ആരോടെങ്കിലും പറയാതെ
പറ്റില്ല. ആ
കുട്ടിയോട്
ഒന്നൊതുങ്ങിയിരിക്കാൻ പറയാം. ആ കൊച്ചുമുഖത്ത് എന്നോടൊരു ദയയുള്ളത് പോലെ
തോന്നി. ഞാൻ നോക്കിയിട്ട് അതേ വഴിയുള്ളു. ആ സ്ത്രീയെക്കണ്ടാലും അത്ര
ഗൗരവക്കാരിയാണെന്ന് തോന്നുന്നില്ല. ചിലപ്പൊ ഇരിക്കാൻ പറ്റിയേക്കാം. <br /><br />"മോനെ...ഒന്നൊതുങ്ങി ഇരുന്നാ എനിക്കും കൂടി അവിടെ ഇരിക്കാം. കാല് കഴച്ച് നല്ല വേദന." <br /><br />അവൻ ഒതുങ്ങിയതും അവന്റെ അമ്മ അവനെപ്പിടിച്ച് തള്ളി അറ്റത്താക്കിയതും
ഒരുമിച്ചായിരുന്നു. അവന് അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. സഹതാപത്തോടെ നിസ്സഹായനെപ്പോലെ അവന് എന്നെ നോക്കി. <br /><br />"അവനും
ഫുൾ ടിക്കറ്റെടുത്താ
യാത്ര
ചെയ്യണേ. തനിക്ക് സ്ത്രീകൾ ഇരിക്കുന്നിടത്ത് തന്നെ ഇരുന്നാലെ സുഖം
കിട്ടൂ...." അവന്റെ അമ്മയുടെ മുഖം വക്രിച്ചു. കള്ളത്തരമില്ലാത്ത
കുഞ്ഞുമനസ്സ് അമ്മയെ സംശയത്തോടെ നോക്കി. <br /><br id="yiv46563535yui_3_2_0_20_133602682834178" />ഞെട്ടിപ്പോയി
ഞാൻ. ആ സ്ത്രീയിൽ നിന്നും ഇങ്ങിനെ ഒന്നു പ്രതീക്ഷിക്കാത്തതിനാലാണ്
അത്ഭുതം തോന്നിയത്. മനസ്സിൽ പോലും ചിന്തിക്കാത്തത് ഉറക്കെ വിളിച്ചു
പറഞ്ഞപ്പോൾ ജാളൃത തോന്നി.
ബസ്സിലുള്ളവരൊക്കെ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി, ഒരു
കുറ്റവാളിയെപ്പോലെ. കാലിന്റെ
കഴപ്പും വേദനയും ഇപ്പോൾ അറിയുന്നില്ല. അഭിമാനത്തിനുമേൽ നിഴൽ
വീണിരിക്കുന്നു. മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി.</span><span id="yiv46563535yui_3_2_0_20_133596404866968"><br /><br />അവർ
പറഞ്ഞത് ശരിയാണ്. രണ്ടാൾക്ക് ഇരിക്കാവുന്ന ചെറിയ സീറ്റ്. രണ്ടുപേരും
ടിക്കറ്റെടുത്തവർ. അതിനിടയിൽ മൂന്നമതൊരാൾക്കിരിക്കാൻ വകുപ്പില്ല.
സ്ത്രീയിരിക്കുന്ന സീറ്റിൽ
പുരുഷനിരിക്കുന്നത്
നമ്മുടെ നാട്ടിൽ
പതിവില്ലല്ലൊ. പതിവ് തെറ്റിക്കുമ്പോഴാണ് പരാതിയും പ്രശ്നങ്ങളും
ഉടലെടുക്കുന്നത്. തെറ്റിക്കുന്ന പതിവിന്റെ ശരി ഉള്‍ക്കൊള്ളാന്‍
സമയമെടുക്കും. അതിനുള്ളില്‍ തെറ്റുകാരാകുന്നവര്‍ തൃപ്തി നേടുന്നത് ശരി
കണ്ടെത്തിയതിനു ശേഷമായിരിക്കും. വേദനയ്ക്കിടയിൽ ഞാൻ അങ്ങിനെയൊന്നും ഓർത്തില്ല.
അതായിരുന്നു എന്റെ തെറ്റ്. എവിടെയെങ്കിലും ഒന്നിരുന്നാൽ മതി എന്നു
മാത്രമായിരുന്നു മനസ്സിൽ. <br /><br />ആരോടെങ്കിലും പറഞ്ഞാലേ എനിക്കിങ്ങിനെയൊരു
പ്രയാസമുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാനാവു. പറഞ്ഞാലും,
എനിക്കിരിക്കാൻ വേണ്ടി നുണ
പറയുന്നതാണെന്നേ
അവർക്ക് തോന്നു. യാതൊരു അംഗവൈകല്യങ്ങളുമില്ലാത്ത ഒത്ത ശരീരമാണ് എന്റേത്.
അതുകൊണ്ട് അങ്ങിനെ ഒരു ശ്രമം നടത്തിയിരുന്നാലും ഫലമില്ലാതായേനെ. <br /><br />ആ
സ്ത്രീയുടെ രണ്ടാമത്തെ വാചകം ചിലരൊക്കെ കേട്ടിരുന്നു. കേട്ടവർ എന്നെ
‘ഒരുജാതി’ നോട്ടമാണ് നോക്കിയത്. എന്തെങ്കിലും മിണ്ടാൻ പറ്റോ?
മനസ്സിലൊതുക്കി സഹിച്ചു. അതുകേട്ട് സദാചാരപൊലീസുകാരായ ആദർശധീരർ ചാടിക്കയറി
ചീത്തവിളി
തുടങ്ങിയില്ലല്ലൊ എന്ന് സമാധാനിച്ചു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ
കാര്യമറിയാതെ ഒരുവനെ ചീത്ത വിളിക്കാൻ കിട്ടുന്ന അവസരം
ഉപയോഗപ്പെടുത്തുകയാണ് പതിവ്. ഈ ബസ്സിൽ അങ്ങിനെ ആരും ഇല്ലെന്നത് എന്റെ
ഭാഗ്യം. <br />
<br />
ആ കുഞ്ഞുമാത്രം ഇടയ്ക്കിടെ എന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അമ്മയുടെ
പ്രവൃത്തി അവന് ഇഷ്ടപ്പെട്ടില്ല എന്ന് വ്യക്തം. എനിക്കാ സീറ്റില്‍
ചാരിനില്ക്കാന്
അമ്മയറിയാതെ അവന് ഒതുങ്ങുന്നുണ്ട്. <br /><br />"ഇത്രേം പറഞ്ഞിട്ടും തനിക്ക് മനസ്സിലായില്ലെ? പിന്നേം ഇവിടെത്തന്നെ ചാരി നിക്കണോ....?" <br /><br />ആദ്യത്തേതിന്
പ്രതികരണമൊന്നും ഉണ്ടാവത്തതിനാൽ സംഭവത്തിന് അല്പം കൊഴുപ്പ്
കൂട്ടുകയാണെന്ന് എനിക്ക് തോന്നി. ഇത്തവണ പുരുഷകേസരികൾ ഉണർന്നു. ഒന്നും
കാണാതെ മുൻവശത്ത് ഇരുന്ന ഒരുവനാണ് തുടങ്ങിയത്. പിന്നീടത് ബസ്സ് മുഴുവൻ
വ്യാപിച്ചു. <br /><br />-നാണമില്ലേട കെളവാ- തലേം കറപ്പിച്ച് നടക്കണ കോഴി-
ആണുങ്ങടെ വെല കളയാൻ കാലത്തേ കുളിച്ചൊരുങ്ങി കേറിക്കോളും- പെണ്ണങ്ങളെ തൊട്ടാ
ഇവനൊക്കെ എന്ത് സുഖം കിട്ടാനാ- അമ്മേം പെങ്ങമ്മാരേം തിരിച്ചറിയാൻ പറ്റാത്ത
ഇവനെയൊക്കെ
തല്ലിക്കൊല്ലണം- <br /><br />ഇതൊന്നുമല്ല, കേൾക്കാത്ത എത്രയോ
തെറികൾ....ഞാനൊരക്ഷരം മിണ്ടിയില്ല. എന്റെ വായ തുറന്നാൽ തല്ല് വീഴും
എന്നുറപ്പാണ്. ഒന്നും കേൾക്കാത്തവനെപ്പോലെ നിർവ്വികാരനായി തുടരാം.
എന്തായാലും ഞാനൊരു സ്ത്രീപീഢനക്കാരനായി, വൃത്തികെട്ടവൻ, പെണ്ണ്പിടിയൻ.
തെറ്റായ ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞ് ന്യായികരിക്കാൻ ശ്രമിച്ചാൽ
സംഭവം കൂടുതൽ വഷളാകുകയേ
ഉള്ളു.<br /><br />ആ കുഞ്ഞ് മാത്രമേ തന്റെ ഭാഗത്തുള്ളു എന്നൊക്കെ തോന്നാന്‍
തുടങ്ങി. അവന്റെ ചേഷ്ടകള്‍ അത്തരത്തിലുള്ളവയായിരുന്നു. ഓരോന്ന് പറയുന്നവരെ
അവന് ദേഷ്യത്തോടെ നോക്കാന്‍ തുടങ്ങി, ഇടയ്ക്ക് അമ്മയേയും. <br /><br />നല്ലതും
ചീത്തയും ഒന്നും മിണ്ടാനിനി എനിക്കവകാശമില്ല. എന്ത് പറഞ്ഞാലും അതിനെതിരെ
കൊരച്ച്തുള്ളാൻ കാത്തിരിക്കുന്നവരാണ് അധികവും. അടുത്തിരിക്കുന്ന
ചിലർക്കെങ്കിലും സംഭവത്തിന്റെ സത്യാവസ്ഥ അറിയാമെങ്കിലും ഒരു പെൺവിഷയം
എന്നതിനാൽ തീക്കൊള്ളിയിൽ തൊടാൻ അവരും അറച്ചു. എന്റെ മുഖഭാവങ്ങളെവരെ തെറ്റ്
ചെയ്തവന്റെ അഹങ്കാരമായി ചിത്രീകരിക്കുന്നു. <br /><br />ബസ്സിൽനിന്ന്
ഇറങ്ങിപ്പോകുക മാത്രമേ ഇനി പോംവഴിയുള്ളു. അടുത്ത ബസ്സ് കിട്ടണമെങ്കിൽ
ഇനിയും ഒരു മണിക്കൂർ കാത്ത് നില്ക്കേണ്ടിവരും. നേരം വൈകിയാൽ ഡോക്ടറേയും
കാണാൻ കഴിയില്ല. വരുന്നത് വരട്ടെ. അവിടെത്തന്നെ നിന്നു. <br /><br />ഒന്നൊതുങ്ങിയ കാലിന്റെ വേദന വീണ്ടും കൂടി. കാല് വെട്ടിപ്പൊളിക്കുന്നത് പോലെ. അതിനിടയിൽ ശകാരങ്ങളൊന്നും എന്നെ പ്രകോപിപ്പിച്ചില്ല. <br /><br />ഇപ്പോൾ
സൈഡ് സീറ്റുകളിലൊന്നും
തൊടാതെ
കുത്തനെയുള്ള കമ്പിയിൽ മാത്രം ചാരി നിന്ന്, രണ്ടു കൈകൊണ്ടും മുകളിൽ
പിടിച്ചാണ് നില്പ്. വേദനയുടെ കാഠിന്യം സഹിക്കാനാകാതെ ചാരി നില്ക്കുന്ന
കമ്പിയിലാക്കി പിടുത്തം. തലയ്ക്ക് മുകളിലൂടെ കൈകൾ പിന്നിലേയ്ക്കാക്കി
കമ്പിയിൽ കോർത്ത് പിടിച്ചു. സഹിക്കാനാവുന്നില്ല. കാല് തളരുന്നത് പോലെ
അനുഭവപ്പെടുന്നു. കമ്പിയിലൂടെ ഇഴുകി താഴെ ഇരുന്നു. ഇരുന്നതാണോ കമ്പിയിലൂടെ
ഇഴുകി
താഴെ
വീണതാണോ എന്ന് നിശ്ചയമില്ല.</span><span id="yiv46563535yui_3_2_0_20_133596404866968"><br /><br />എന്താണ് സംഭവിക്കുന്നതെന്നറിയാതെ ചിലരെല്ലാം ചാടിയെഴുന്നേറ്റ് എന്നെ പിടിക്കാനായി ആഞ്ഞു. <br /><br />"തൊട്ടുപൊകരുത്..."അരുകിലിരുന്ന ഒമ്പതു വയസ്സുകാരന്റെ ശബ്ദം ദൃഢമായിരുന്നു. <br /><br />ആദ്യം എല്ലാവരും ഒന്നു സ്തംഭിച്ചെങ്കിലും അവന്റെ വാക്കുകൾ കാര്യമാക്കാതെ രണ്ടുപേർ എന്നെ പിടിച്ചെഴുന്നേല്പിക്കാൻ മുന്നോട്ട് വന്നു. <br /><br />"ആ
കുഞ്ഞ് പറഞ്ഞത്
നിങ്ങള്‍ കേട്ടില്ലെ...തൊടരുതെന്നെ."
<br /><br />എന്റെ മുഴുവൻ വികാരങ്ങൾക്കും ആശ്വാസം ലഭിച്ചത് അങ്ങിനെ ഒരു
വാക്കെങ്കിലും പറയാൻ സാധിച്ചപ്പോഴാണ്. ആദ്യമേ പറയണമെന്നുണ്ടായിരുന്നു.
പരാശ്രയം കൂടാതെ ഇരുന്നിടത്തു നിന്ന് എഴുന്നേല്ക്കാനാവില്ലെന്ന അറിവ് എന്നെ
വാശിക്ക് വശംവദനാക്കിയില്ല. പക്ഷെ, ഇപ്പോൾ ആ കുഞ്ഞിന്റെ നിഷ്ക്കളങ്കമായ
ആത്മാർത്ഥതയെ അംഗീകരിക്കാതിരിക്കാനാവില്ല. <br /><br />എന്റെ ശബ്ദം കേട്ടതും,
അവൻ സീറ്റിൽ
നിന്നും എഴുന്നേറ്റു. ഒരു കൈ സീറ്റിൽ പിടിച്ച് മറുകൈകൊണ്ട് എന്നെ
എഴുന്നേല്പിക്കാൻ ശ്രമിച്ചു. ഇത്രയും ഭാരമുള്ള എന്നെ ഒന്നനക്കാൻപോലും ആ
കുഞ്ഞിനായില്ല. സീറ്റിൽനിന്നും പിടിവിട്ട് രണ്ടു കൈകൊണ്ടും ശ്രമം തുടർന്നു.
ബാലൻസ് തെറ്റി അവൻ വേച്ചുവേച്ച് പോയി. പിന്നീട് കണ്ടക്ടർ വന്ന്
സഹായിച്ചാണ് എന്നെ
എഴുന്നേല്പിച്ചത്.
<br /><br />അതില്പിന്നെ ബസ്സിലെ പല സീറ്റുകളും എനിക്കിരിക്കാൻ പാകത്തിൽ
സന്നദ്ധമായിരിക്കുന്നത് ആ സീറ്റുകളിലെ മുഖഭാവങ്ങളിൽ നിന്ന് ഞാൻ
വായിച്ചെടുത്തു. <br /><br />അവനെന്റെ കൈ പിടിച്ച് അവന്റെ സീറ്റിലിരുത്തി. എതിർപ്പൊന്നുമില്ലാതെ ഞാനത് അനുസരിച്ചു. അവന്റെ അമ്മ
അറ്റത്തേക്കൊതുങ്ങിയിരുന്ന് സഹകരിച്ചു. നടുവിലായി അവനും ഇരുന്നു. <br /><br />"അമ്മ പാവാ..അച്ചനുമമ്മേം
വഴക്കിട്ടോണ്ട്
ഞങ്ങള്‍ അമ്മേടെ വീട്ടീ നിക്കാമ്പോവാ. അതോണ്ടാ..." അവനെന്നെ നോക്കി നിഷ്ക്കളങ്കമായി പുഞ്ചിരിച്ചു. <br /><br />ഞാനവനെ ചേർത്ത് പിടിക്കുമ്പോൾ എന്റെ തൊണ്ട വരണ്ടതും രണ്ടു തുള്ളി കണ്ണീര് അവന്റെ തലയിൽ പതിച്ചതും എന്തിനെന്നറിയില്ല. </span></div>
</div>പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com191tag:blogger.com,1999:blog-6441321627924911668.post-72746227670858743172012-04-11T16:43:00.003+03:002012-04-11T22:37:20.265+03:00പടക്കപ്പരമു<div dir="ltr" style="text-align: left;" trbidi="on">
<div id="yiv409257028yui_3_2_0_17_133380426086048">
<span id="yiv409257028yui_3_2_0_17_133380426086070">11-04-2012<br id="yui_3_2_0_18_1333977040786393" />
</span></div>
<div id="yui_3_2_0_18_133397704078679">
<span id="yiv409257028yui_3_2_0_17_133380426086070">കാലം
തെറ്റി കടന്നെത്തുന്ന കാലാവസ്ഥ കണിക്കൊന്നയുടെ കണക്കുകളും തെറ്റിക്കുന്നു.
പലതും നേരത്തെ പൂത്തുകൊഴിഞ്ഞു. ചിലതിൽ മാത്രം പേരിനുണ്ട് പൂക്കൾ.
വിഷുവാണ് വരുന്നത്, പരമുവിന് സന്തോഷത്തിന്റെ നാളുകളാണ്. <br id="yiv409257028yui_3_2_0_19_133380426086075" />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860155">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860156">
<span id="yiv409257028yui_3_2_0_17_133380426086070">പടക്കപ്പണിക്കാരനാണ്
പരമു. കറുത്ത എല്ലിച്ച മനുഷ്യൻ. എത്ര സമയം പണിയെടുത്താലും
മുഷിവില്ലാത്തവൻ. എല്ലാവരേയും വിശ്വസിക്കുന്ന മനസ്സ്. എവിടെ, ആർക്കെന്തു
സഹായത്തിനും ഉടനെ ഓടിയെത്തുന്ന പ്രകൃതം. സ്വന്തം ശരീരത്തെക്കാൾ
മറ്റുള്ളവരുടെ ശരീരം നോവുന്നത് കാണുമ്പോള്‍ പ്രയാസപ്പെടുന്ന പരോപകാരി. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860157">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860158">
<a href="http://4.bp.blogspot.com/-94i-zQiVjak/T4Re_RqTK1I/AAAAAAAABS0/R42QN0thW3g/s1600/pata1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="640" src="http://4.bp.blogspot.com/-94i-zQiVjak/T4Re_RqTK1I/AAAAAAAABS0/R42QN0thW3g/s640/pata1.jpg" width="232" /></a><span id="yiv409257028yui_3_2_0_17_133380426086070">ഒരു
കുഴപ്പമേയുള്ളു. വെള്ളത്തിനു പകരം പട്ടച്ചാരായമാണ് പഥ്യം എന്നു മാത്രം കൂടെ
കാജാ ബീഡിയും. ഇവ രണ്ടും വീട്ടിൽ സ്റ്റോക്കുണ്ടാകും. രണ്ടു പൊതി കാജാ
ബീഡിയും ഒരു തീപ്പെട്ടിയും എപ്പോഴും ഇടതു കയ്യിൽ
ചുരുട്ടിപ്പിടിച്ചിരിക്കും. പോക്കറ്റിലോ മടിയിലോ ഒന്നും വെയ്ക്കില്ല,
വിയർപ്പിന്റെ നനവ് ബീഡിയിൽ പടർന്നിരിക്കും. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860159">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860191">
<span id="yiv409257028yui_3_2_0_17_133380426086070">ഗന്ധകം
കലർന്ന വെടിമരുന്നിന്റെ മണവും, വാറ്റ് ചാരായം കുടിച്ച്
വിയർക്കുമ്പോഴുണ്ടാകുന്ന നാറ്റവും കൂടിക്കുഴഞ്ഞ ഒരു വല്ലാത്ത
ദുർഗ്ഗന്ധമാണ് പരമുവിനെപ്പോഴും. പീടികച്ചായ കുടിക്കൽ ഒരു ശീലമായതിനാൽ
നൂറ് മീറ്റർ ദൂരെയുള്ള കവലയിലെ ചായക്കടയിലേയ്ക്ക് ഇടയ്ക്കിടെ
പോയ്ക്കൊണ്ടിരിക്കും. ചായ കുടിക്കണം എന്നു തോന്നിയാൽ ഉടനെ പണി നിർത്തി
എഴുന്നേല്ക്കും. നല്ല വേഗത്തിൽ ഒറ്റ നടത്തം. കറുത്ത ദേഹത്ത് പടക്കത്തിന്റെ
മരുന്ന് പറ്റിപ്പിടിച്ച് തിളങ്ങിക്കൊണ്ടിരിക്കുന്നത് കാണാം.
മരുന്നെടുക്കുന്ന കൈകൊണ്ട് ശരീരത്തിന്റെ എവിടെയെങ്കിലും ഒന്നു തൊട്ടാല്‍ അതവിടെ
മിനുസത്തോടെ വെളുത്ത പാണ്ടായി കിടക്കും. തുടച്ചു കളയാൻ ശ്രമിച്ചാൽ കൂടുതൽ
പരക്കും എന്നല്ലാതെ പ്രയോജനമുണ്ടാകില്ല. കഴുകിയാൽ മാത്രമെ പിന്നീടത് പോകു.
ചായകുടി കഴിഞ്ഞ് ഒരു ബീഡിയും വലിച്ച് തിരികെ പോരും. </span><span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860202">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860205">
<span id="yiv409257028yui_3_2_0_17_133380426086070">ഷർട്ടിടാതെ
മുണ്ട് മടക്കിക്കുത്തിയാണ് പണിക്കിരിക്കുക. മടക്കിക്കുത്തിയ
മുണ്ടിന്റെ മടക്ക് പിന്നെ വൈകീട്ടേ അഴിയൂ. വെടിമരുന്നും അഴുക്കും ചേർന്ന്
മുണ്ടും ഒരു കോലത്തിലാണ്. ആഴ്ചയിൽ ഒരിക്കലേ ആ തുണി കഴുകു എന്നതിനാൽ
പരമുവിനെക്കാൾ നാറ്റമാണ് ആ തുണിക്ക്. പണിക്കിറങ്ങിയാൽ ഭക്ഷണം കഴിക്കാൻ
മാത്രമേ കൈ കഴുകു. മറ്റ് സന്ദർഭങ്ങളിൽ ഉടുതുണിയിൽ കൈ തുടക്കുക എന്നതാണ്. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860206">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860207">
<span id="yiv409257028yui_3_2_0_17_133380426086070">അമിതലാഭവും മൂലധനക്കുറവും മാത്രമല്ല ഈ കുടിൽ വ്യവസായം സ്വീകരിക്കാൻ
പരമുവിനെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായി തുടർന്നുപോന്ന തൊഴിലിനെ ഒരു
കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച് വിശ്വസിച്ച് ജീവിതത്തിന്റെ ഒരു
ഭാഗമാക്കിത്തീര്‍ത്തിരിക്കുന്നു എന്നതാണ് മുഖ്യ കാരണം. വളരെ സൂക്ഷിച്ച്
കൈകാര്യം
ചെയ്യണമെന്നും, കൂടുതൽ ശ്രദ്ധ വേണ്ടതാണെന്നും മറ്റാരേക്കാളും പരമുവിന്
നല്ല ബോദ്ധ്യമുണ്ടായിരുന്നു. കർശനമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ
കർക്കശക്കാരനായിരുന്നു. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860215">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860218">
<span id="yiv409257028yui_3_2_0_17_133380426086070">അടുത്ത്
പനകളുള്ള വീടുകളിൽ നിന്ന് അവ കച്ചോടം ചെയ്ത് പനയോല വെട്ടി താഴെ</span><span id="yiv409257028yui_3_2_0_17_133380426086070">യിറക്കി</span><span id="yiv409257028yui_3_2_0_17_133380426086070"> വെയിലത്ത്
വിരിച്ചിടുന്നത് പരമു തന്നെ. ഉണങ്ങിയ പനയോലകൾ കെട്ടാക്കി തലച്ചുമടായി
വീട്ടിലെത്തിക്കുന്നത് പരമുവും ഭാര്യയും ചേർന്നാണ്. നാളത്തെ ആവശ്യത്തിനുള്ള
പനയോലകൾ ഇന്ന് രാത്രി തന്നെ മുറ്റത്ത് വീണ്ടും വിരിച്ചിടും. രാത്രിയിലെ
ചെറിയ മഞ്ഞിൽ ഓലയ്ക്ക് പശിമ കിട്ടും. നേരം നന്നായി വെളുക്കുന്നതിനു മുൻപേ ആ
ഓലയെല്ലാം ഓലപ്പടക്കം കെട്ടുന്നതിനു വേണ്ട സൈസിൽ ചെറുതായി വാർന്നു*
വെക്കും. വാർന്നു വെച്ച ഓലകൾ ചെറിയ കെട്ടുകളാക്കി വെള്ളം തളിച്ചോ, നനച്ച
ചാക്കിൽ പൊതിഞ്ഞു വെച്ചോ വൈകുന്നേരം വരെ അതിന്റെ പശിമ നിലനിർത്താം.
വെയിലുദിച്ചാൽ ഓല ഒടിയും എന്നതിനാലാണ് നേരത്തേ വാര്‍ന്നു വെക്കുന്നത്. ഓല
വാർന്നു വെക്കലും, പടക്കം പേണലും*, ചെങ്കല്ല് ഇടിച്ചുപൊടിച്ചത്
ഈർക്കിലിപ്പടക്കത്തിന്റെ കുറ്റിയുടെ ഒരറ്റത്ത് ഇടിച്ച് നിറയ്ക്കുന്നതും പരമു
തന്നെ. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860221">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860222">
<span id="yiv409257028yui_3_2_0_17_133380426086070">'തിരി'ക്കാവശ്യമായ
കരിമരുന്ന് ഇടിച്ചെടുക്കുന്നത് മരത്തിന്റെ ഉരലിലാണ്. അരമീറ്റർ നീളത്തിൽ
വേണ്ടത്ര വണ്ണത്തിൽ തരംതിരിച്ചെടുക്കുന്ന നൂലിൽ, കഞ്ഞിവെള്ളം ചേർത്ത്
കുഴമ്പ് പരുവത്തിലാക്കിയ കരിമരുന്ന് തേച്ചുപിടിപ്പിച്ച് വെയിലത്തുവെച്ച്
ഉണക്കിയെടുക്കുന്ന പണി പരമുവിന്റെ ഭാര്യക്കാണ്. പിന്നീടവ ചെറിയ
കഷ്ണങ്ങളായി മുറിച്ചെടുക്കും. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860225">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860227">
<span id="yiv409257028yui_3_2_0_17_133380426086070">മൂന്നാല്
കുട്ടികളും ഒന്നുരണ്ട് സ്ത്രീകളുമാണ് ഓലപ്പടക്കം കെട്ടാൻ വരുന്നത്.
ഗന്ധകവും(ഫോസ്ഫറസ്), പൊട്ടാസും(പൊട്ടാസ്യം ക്ലോറൈറ്റ്), അലുമിനിയം
പൗഡറും(അലിമിനിയം ഓക്സൈഡ്) കൂട്ടിയോജിപ്പിച്ച പൊടി വളരെ
സൂക്ഷിച്ചാണ് ഓരോരുത്തർക്കും നല്‍കുക. മണ്ണിന്റെ ചെറിയൊരംശംപോലും കയറാതെ
കടലാസ്സിലാണ് മരുന്ന് എടുക്കുക. മണ്ണിന്റെ തരി വീഴണമെന്നില്ല, ചെറിയൊരു
ഘര്‍ഷണം മതി അത് കത്തിപ്പിടിക്കാന്‍. ഏറ്റവും അപകടകാരിയാണ് പൊട്ടാസ് എന്ന്
വിളിക്കപ്പെടുന്ന പൊട്ടാസ്യം ക്ലോറൈറ്റ്. മരുന്ന് മിക്സ് ചെയ്യുമ്പോള്‍
വെറുതെ തിരിക്കുകയും മറിക്കുകയും മാത്രമെ ആകാവു എന്നാണ്. കൈകൊണ്ട് തിരുമ്മി
മിക്സ് ചെയ്താല്‍പോലും കത്തിപ്പിടിക്കാം. നിയമപ്രകാരം ഇത്
ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. പക്ഷെ നല്ല ശബ്ദത്തോടെ പൊട്ടുന്നതിനു
വേണ്ടി എല്ലാവരും ഇതു തന്നെയാണ് ഉപയോഗിക്കുക. പടക്കം കെട്ടുന്നതിനുള്ള
മരുന്ന്
കോരിയെടുക്കാൻ പനയോല കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൊച്ചു കോരിയും
ഉണ്ടാകും. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860228">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860229">
<span id="yiv409257028yui_3_2_0_17_133380426086070">വിഷു
കൂടാതെ കല്യാണങ്ങൾക്കും ചെറിയ അമ്പലപ്പരിപാടിക്കും ചെറിയ
പള്ളികളിലേക്കും ചന്ദനക്കുടത്തിനും ഒക്കെ പരമുവിന്റെ പടക്കം ഉപയോഗിച്ചു
വന്നിരുന്നു. കൂടുതലുണ്ടാക്കുന്ന പടക്കം 'ചന്തക്കുന്നിലെ കടയിൽ' കൊണ്ടുപോയി
കൊടുക്കും. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860238">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860137">
<span id="yiv409257028yui_3_2_0_17_133380426086070">പതിനഞ്ച്
കിലോമീറ്ററിനുള്ളിൽ ആകെയുള്ള ഒരേയൊരു പടക്കക്കടയാണ് ചന്തക്കുന്നിലേത്.
ശിവകാശിയിൽ നിന്നു കൊണ്ടുവരുന്ന എല്ലാത്തരം പടക്കങ്ങളും അവിടെ കിട്ടും.
പരമുവിനെപ്പോലെ ആ പ്രദേശങ്ങളിൽ ഉല്പാദിപ്പിക്കുന്ന പടക്കങ്ങൾ മുഴുവൻ ആ
കടയിലാണ്
കൊടുക്കുക. ചെറിയ തോതിൽ ഡൈനയും ഗുണ്ടും ഏറ്പടക്കവും ഉണ്ടാക്കാൻ
തുടങ്ങിയതോടെ പരമുവിനെ തേടി പൊലീസെത്തി. ലൈസൻസില്ലാതെയോ താമസിക്കുന്ന
വീട്ടിൽ വെച്ചോ ഇപ്പണി നടപ്പില്ലെന്ന് പൊലീസ് കർശനമായി താക്കീത് ചെയ്തു.<br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860256">
<br />
<span id="yiv409257028yui_3_2_0_17_133380426086070"></span></div>
<div id="yiv409257028yui_3_2_0_17_1333804260860258">
<span id="yiv409257028yui_3_2_0_17_133380426086070">നാട്ടുകാരുടെ
മദ്ധ്യസ്ഥതയിൽ പൊലീസുമായി ഒത്തുതീർപ്പുണ്ടാക്കി. ഒരു മാസത്തിനുള്ളിൽ
എല്ലാം അവസാനിപ്പിക്കണം. പരമുവിന്റെ
ജീവിതമാർഗ്ഗം എന്ന രീതിയിൽ നാട്ടുകാർ അലിവോടെ കാര്യങ്ങൾ ആലോചിച്ചു. മറ്റൊരു
സ്ഥലം കണ്ടെത്തുന്നതിനും ലൈസൻസ് സംഘടിപ്പിക്കുന്നതിനും നാട്ടുകാര്‍ ശ്രമം
തുടങ്ങി. നാട്ടുകാര്‍ക്ക് പരമുവിനോടുള്ള താല്പര്യമായിരുന്നു അതിനു
പിന്നില്‍. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860259">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860260">
<span id="yiv409257028yui_3_2_0_17_133380426086070">പ്രസാദ്
എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നത് ഈ സമയത്താണ്. പരമു പണിയും
മേൽനോട്ടവും നടത്തിയാൽ മതി. മറ്റെല്ലാം പ്രസാദ് ഏറ്റെടുത്തു.
ചെറുപ്പത്തിന്റെ ആവേശവും, പുതിയ ബിസ്സിനസ്സിന്റെ കണക്കുകൂട്ടലുകളും കൂടിച്ചേർന്നത്
പുതിയ പടക്കക്കമ്പനിയുടെ ഉദയത്തിനായിരുന്നു. പ്രസാദിന്റെ ഭാവനക്കനുസരിച്ച്
ഷെഡ്ഡ് തീർത്തപ്പോൾ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ
കൊടുക്കാതിരുന്നതിൽ പരമുവിന് എതിർപ്പുണ്ടായിരുന്നു. <br /><br />പരമുവിന്റെ എതിര്‍പ്പ് നോക്കിയിരുന്നാല്‍ </span><span id="yiv409257028yui_3_2_0_17_133380426086070">ഷെഡ്ഡ്</span><span id="yiv409257028yui_3_2_0_17_133380426086070"> പണിത് ലൈസെന്‍സെടുക്കുന്ന കാര്യം നടപ്പില്ലെന്ന് പ്രസാദിനറിയാമായിരുന്നു. കുറഞ്ഞത് നാല് </span><span id="yiv409257028yui_3_2_0_17_133380426086070">ഷെഡ്ഡു</span><span id="yiv409257028yui_3_2_0_17_133380426086070">കള്‍ വേണം. ഓരോ </span><span id="yiv409257028yui_3_2_0_17_133380426086070">ഷെഡ്ഡു</span><span id="yiv409257028yui_3_2_0_17_133380426086070">കള്‍</span><span id="yiv409257028yui_3_2_0_17_133380426086070">
തമ്മിലും നാല്പത് മീറ്റര്‍ അകലമെന്കിലും ഉണ്ടായിരിക്കണം. മരുന്ന്
തയ്യാറാക്കാനും ഉണക്കാനും പ്രത്യേകം തറ. പടക്കം നിര്‍മ്മിക്കുന്ന
സ്ഥലത്ത് വൈദ്യുതി ഉപയോഗിക്കാന്‍ പാടില്ല. പകല്‍ വെളിച്ചത്തിലേ
നിര്‍മ്മാണം നടത്താവു. പൊട്ടുന്നതും പൊട്ടാത്തതുമായവ വെവ്വേറെ സൂക്ഷിക്കണം.
ഷെഡ്ഡില്‍ നിന്നും നൂറ് മീറ്റര്‍ അകലെ മാത്രമേ വീടുകള്‍ ഉണ്ടാവാന്‍
പാടുള്ളൂ. അങ്ങിനെ പോകുന്നു നിബന്ധനകള്‍....<br /><br />പ്രസാദിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി സ്വന്തം പുരയിടത്തിന്റെ ഒരറ്റത്ത് ഒറ്റഷെ</span><span id="yiv409257028yui_3_2_0_17_133380426086070">ഡ്ഡി</span><span id="yiv409257028yui_3_2_0_17_133380426086070">ല്‍ ലൈസന്‍സ്
നേടിയെടുത്തു. വൈദ്യുതി കണക്ഷന് ലഭിച്ചില്ല. വീട്ടില്‍ നിന്ന് ഒളിവില്‍ വൈദ്യുതി തരപ്പെടുത്തി. <br /><br />പരിമിതമായ അധികാരത്തിൽ
പരമുവിന് വിഷമമില്ലായിരുന്നു. അത്യാവശ്യം വേണ്ടവ നിസ്സാരമാക്കുന്നതിൽ
പ്രയാസമുണ്ടായിരുന്നു. കുട്ടികളെ ഒഴിവാക്കി മുതിർന്നവരെ പണിക്ക് വെച്ചതിനു
പിന്നിൽ പ്രസാദിന്റെ ചിന്തകളായിരുന്നു. അത് നന്നെന്ന് പരമുവിനും തോന്നി. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860261">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860262">
<span id="yiv409257028yui_3_2_0_17_133380426086070">കേമന്മാരായ
പണിക്കാരെത്തിയപ്പോൾ കമ്പനിയിൽ 'നില'യമിട്ടുകൾ വിരിയാൻ തുടങ്ങി.<br /><br />ആകാശത്തിനു
കീഴെ തിളങ്ങുന്ന വര്‍ണ്ണങ്ങള്‍ വാരിവിതറി കാഴ്ചയില്‍ അസൂയ നിരത്തി.
നിരനിരയായി ഉയര്‍ന്നു പൊങ്ങി പൊട്ടിവിരിയുന്ന മനോഹരമായ കാഴ്ച. <br /><br />പൊട്ടി
വിരിയാന്‍ തയ്യാറെടുക്കുന്ന വര്‍ണ്ണങ്ങളുടെ നിര്‍മ്മിതിയില്‍ അറിയപ്പെടാതെ
പതിയിരിക്കുന്ന അപകട കാരണങ്ങള്‍ പല
തീപ്പിടുത്തത്തിലേയും ഒന്നാം പ്രതിയാണ്. വര്‍ണ്ണങ്ങള്‍ വിരിയിക്കാന്‍
തയ്യാറാക്കുന്ന മിശ്രിതം തറയില്‍ പരത്തിവെച്ച് ചെറിയ കഷ്ണങ്ങളാക്കി ഉണക്കി
സൂക്ഷിക്കും. വയലറ്റ് പോലുള്ള നിറങ്ങളുടെ ഉണക്കി സൂക്ഷിക്കുന്ന ചെറു
തുണ്ടുകള്‍ അന്തരീക്ഷത്തിന്റെ മാറുന്ന ഊഷ്മാവില്‍ തനിയെ കത്തുന്നു എന്നാണ്
കാണപ്പെടുന്നത്. ചില ശ്രദ്ധക്കുറവുകള്‍ മൂലം ഉപയോഗിച്ച് മിച്ചം
വരുന്ന കഷ്ണങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞ് പൊട്ടുന്ന പടക്കങ്ങള്‍ക്കരുകില്‍
തല്ക്കാലത്തേയ്ക്ക് എടുത്തു വെയ്ക്കാറുണ്ട്. പല പൊട്ടിത്തെറികള്‍ക്കും
കാരണമായിട്ടുള്ളത് ഈ ശ്രദ്ധക്കുറവ് തന്നെ.<br /><br />ഓർഡറുകൾ പിടിക്കുന്നതിനും
അവ കൈകാര്യം ചെയ്യുന്നതിനും പ്രസാദിന് പ്രത്യേക കഴിവായിരുന്നു. ഇടത്തരം
വെടിക്കെട്ടുകൾ നടത്തിക്കഴിയുമ്പോൾ എല്ലാവരുടേയും
ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരുന്നു. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860263">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860264">
<span id="yiv409257028yui_3_2_0_17_133380426086070">പണിക്കിടയിൽ
ചാരായം കുടിക്കാൻ പാടില്ലെന്ന പ്രസാദിന്റെ താക്കീത് മാത്രമായിരുന്നു
പ്രയാസം. അത് നന്നെന്ന് പരമുവിന് പിന്നീട് ബോദ്ധ്യമായി. കാലത്തിനനുസരിച്ച
ചില മാറ്റങ്ങൾ അംഗീകരിക്കേണ്ടതാണെന്ന് സ്വയം തീരുമാനിച്ചു. <br /><br />കുറച്ചു
നാളുകളിലെ പ്രവര്‍ത്തനം മൂലം കമ്പനിക്കുണ്ടായ പുരോഗതി വിലയിരുത്തിയാല്‍,
കര്‍ക്കശമായ തീരുമാനത്തേക്കാള്‍ നല്ലത് പ്രായോഗികമായ വേഗമാണ് ഉചിതമെന്ന്
പരമു മനസ്സിലാക്കി. പ്രസാദിന്റെ തീരുമാനങ്ങളാണ് കമ്പനിയുടെ വളര്‍ച്ചക്ക്
ഗുണം ചെയ്യുന്നത്. അല്ലെങ്കില്‍ ലൈസന്‍സ് പോലും തരപ്പെടുത്താന്‍
കഴിയുമായിരുന്നില്ല. ഒളിവില്‍ വൈദ്യുതി എടുക്കാതിരുന്നെന്കില്‍ തിരക്ക്
സമയങ്ങളില്‍ പണികള്‍ ബാക്കിവന്നേനെ. പകല്‍ വെളിച്ചത്തില്‍ മാത്രം
പണിയണമെന്ന നിയമം പാലിച്ചിരുന്നെങ്കില്‍ എത്ര വെടിക്കെട്ടുകള്‍
ഒഴിവാക്കേണ്ടി വരുമായിരുന്നു? <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860265">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860266">
<span id="yiv409257028yui_3_2_0_17_133380426086070">ഇരുട്ട്
വീണു തുടങ്ങിയിരിക്കുന്നു. നാളെയാണ് വിഷു. അങ്ങിങ്ങ് പടക്കങ്ങൾ പൊട്ടുന്ന
ശബ്ദം കേൾക്കാം. കവലയിൽ എല്ലാവരും സന്തോഷത്തിലാണ്. പരമുവിന്റെ ഇത്തവണത്തെ
വിൽപന ആ കവലയിലാണ്. നല്ലോണം ‘വീശി’
സന്തോഷത്തോടെയാണ് പുള്ളിക്കാരന്റെ നില്പ്. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860267">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860268">
<span id="yiv409257028yui_3_2_0_17_133380426086070">പെട്ടെന്നാണ്
കാതടപ്പിക്കുന്ന ശബ്ദവും കൂട്ടപ്പൊരിച്ചിലും കേട്ടത്. പരിഭ്രമത്തോടെ
പടക്കക്കമ്പനി ലക്ഷ്യമാക്കി ജനങ്ങള്‍ ഓടി. ഒരലർച്ചയോടെ വെളിവില്ലാതെയാണ്
പരമു പായുന്നത്. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860273">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860274">
<span id="yiv409257028yui_3_2_0_17_133380426086070">ചിതറിത്തെറിച്ച
പടക്കപ്പുരയുടെ അവശിഷ്ടങ്ങൾ ദൂരെക്കിടന്ന് കത്തുന്നുണ്ടായിരുന്നു.
ഒറ്റപ്പെട്ട ചില പൊട്ടലുകൾ മാത്രം കേൾക്കാം. </span><span id="yiv409257028yui_3_2_0_17_133380426086070">ഷെഡ്ഡി</span><span id="yiv409257028yui_3_2_0_17_133380426086070">ല്‍ ആരും ഉണ്ടായിരുന്നില്ലെന്ന്
പ്രസാദിന്റെ അമ്മ പറഞ്ഞു. വൈദ്യുതി കണക്ഷനെടുക്കാനുപയോഗിച്ച വയറെല്ലാം ഈ
സമയത്തിനിടക്ക് പ്രസാദ് മാറ്റിയിരുന്നു. തളർന്നു വീണ പരമുവിനെ പ്രസാദിന്റെ
വീട്ടിൽ കിടത്തി. "ഇനി ഞാനില്ല..ഇനി ഞാനില്ല" എന്ന് ശബ്ദം കുറച്ച് പരമു
മന്ത്രിക്കുന്നുണ്ടായിരുന്നു. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860289">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860290">
<span id="yiv409257028yui_3_2_0_17_133380426086070">അച്ഛനപ്പൂപ്പന്മാരുടെ
കാലം മുതൽ തുടങ്ങിയതാണ്. ഇതുവരെ ഒരപകടവും സംഭവിച്ചിട്ടില്ല.
പിന്നെന്താണ് ഇപ്പോഴിങ്ങനെ സംഭവിക്കാൻ? ലാഭം കൂട്ടാൻ വേണ്ടി
ശ്രദ്ധിക്കേണ്ട പലതും വിസ്മരിക്കുന്നതാണോ? മരുന്നുകളിലും മായം
കലർന്നിരിക്കുമോ? കൈക്കൂലിയുടെ കരുത്തില്‍ നിയമത്തിന്റെ താളം തെറ്റിക്കുന്നോ.... എന്തായാലും പരമു
പടക്കപ്പണി നിർത്തി. <br />
</span></div>
<div id="yiv409257028yui_3_2_0_17_1333804260860294">
<span id="yiv409257028yui_3_2_0_17_133380426086070"><br />
</span></div>
<span id="yiv409257028yui_3_2_0_17_133380426086070">ആരില്ലെങ്കിലും
ഇട്ട് പോകാൻ പ്രസാദ് തയ്യാറായില്ല. ഒരാഴ്ചക്കുള്ളിൽ പുതിയ ഷെഡ്ഡ് ഉയർന്നു.
തൊഴിലാളികളുടെ ജീവൻ കള്ളക്കണക്കായി ചേർത്ത് പുതിയ ലാഭക്കണക്കുകൾ മെനഞ്ഞ
പ്രസാദിനു തെറ്റിയത് ഗ്രാമീണര്‍ വിവരമില്ലാത്തവരെന്ന തോന്നലാണ്, വളരുന്ന ഗ്രാമത്തെക്കുറിച്ച ബോധമില്ലായ്മയാണ്. <br /><br />നേരം
വെളുക്കുന്നതിനു മുൻപേ നാട്ടുകാർ കത്തിച്ച പുതിയ ഷെ</span><span id="yiv409257028yui_3_2_0_17_133380426086070">ഡ്ഡ് </span><span id="yiv409257028yui_3_2_0_17_133380426086070">പിന്നീടുയർത്താൻ
പ്രസാദും ശ്രമിച്ചില്ല. <br />
<br />
എന്നാല്‍, അടുത്ത മാസത്തില്‍ത്തന്നെ തൊട്ടടുത്ത ഗ്രാമത്തില്‍
'ചന്തക്കുന്നിലെ' പടക്കക്കടക്കാരന്റെ പുതിയ പടക്കനിര്‍മ്മാണശാലയ്ക്കുള്ള ഷെ</span><span id="yiv409257028yui_3_2_0_17_133380426086070">ഡ്ഡ്</span><span id="yiv409257028yui_3_2_0_17_133380426086070"> ഉയര്‍ന്നുകഴിഞ്ഞിരുന്നു. <br /><br /><span id="yiv409257028yui_3_2_0_17_1333890570067297" style="color: blue; font-style: italic;">*വാര്‍ന്ന് എടുക്കുക= വാരല്‍ എന്നും പറയും. ഉണങ്ങിയ പനയോല പടക്കം കെട്ടേണ്ട രീതിയില്‍ മുറിച്ചെടുക്കുന്നതിനെയാണ് ഇങ്ങിനെ പറയുന്നത്.</span><span style="color: blue;"> </span><span style="color: blue; font-style: italic;">അല്പം പരിചയം ഉള്ളവര്‍ക്കേ അത് കഴിയു.</span><br style="color: blue; font-style: italic;" /><b><span id="yui_3_2_0_18_1333977040786394" style="font-style: italic; font-weight: bold;"><br />
</span></b><span id="yui_3_2_0_18_1333977040786394" style="color: blue; font-style: italic;">*പടക്കം പേണുക= കയറില്‍ ഓരോ പടക്കങ്ങളും ചേര്‍ത്ത് വെച്ച് മാല
കേട്ടുന്നതിനെയാണ് </span></span><span id="yiv409257028yui_3_2_0_17_133380426086070" style="color: blue; font-style: italic;">പടക്കം പേണുക എന്ന് പറയുന്നത്.</span></div>പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com162tag:blogger.com,1999:blog-6441321627924911668.post-25605081306659618812012-03-28T23:04:00.004+03:002012-06-08T11:53:31.476+03:00കുരങ്ങുകളി<div dir="ltr" style="text-align: left;" trbidi="on">
<div id="yiv1089802173yui_3_2_0_17_1332767467339188">
<span id="yiv1089802173yui_3_2_0_17_133276746733968">28-03-2012 </span></div>
<div id="yiv1089802173yui_3_2_0_17_1332767467339188">
</div>
<div id="yiv1089802173yui_3_2_0_17_1332767467339188">
<span id="yiv1089802173yui_3_2_0_17_133276746733968">ആട് രാമ, ചാട് രാമ..</span><span id="yiv1089802173yui_3_2_0_17_133285379555863"><br id="yui_3_2_0_17_1332941178421161" /></span><span id="yiv1089802173yui_3_2_0_17_133276746733968">ആടിക്കളിയെട കൊച്ചുരാമ...</span></div>
<div id="yiv1089802173yui_3_2_0_17_1332767467339189">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-MMhhGI1BBzc/T9G9LrjZ1LI/AAAAAAAABZ4/ZLf0LzUk9Dw/s1600/ll10.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="318" src="http://3.bp.blogspot.com/-MMhhGI1BBzc/T9G9LrjZ1LI/AAAAAAAABZ4/ZLf0LzUk9Dw/s320/ll10.jpg" width="320" /></a></div>
<span id="yiv1089802173yui_3_2_0_17_133276746733968">താളത്തിനനുസരിച്ചാണ്
അയാളത് വിളിച്ചു പറയുന്നത്. വട്ടത്തിലുള്ള ചെറിയ അലുമിനിയപ്പാത്രം തലയിൽ
വെച്ച് രണ്ടു കൈകൊണ്ടും അമർത്തിപ്പിടിച്ച്
കുട്ടിക്കുരങ്ങൻ കാണികൾക്കു മുന്നിലൂടെ നടന്നു. ചില്ലറകൾ പാത്രത്തിൽ
വീണുകൊണ്ടിരുന്നു. അരക്കിട്ട് കുടുക്കിയ കയറിന്റെ ഒരറ്റം അയാള്‍ കയ്യിൽ
പിടിച്ചിരുന്നു. വലതു കയ്യിൽ ചെറിയൊരു വടിയാണ്. ആ വടി കൊണ്ടാണ് കുരങ്ങനെ
നിയന്ത്രിച്ചിരുന്നത്. തലയിൽ പാത്രം വെച്ചുള്ള ചടുലമായ നടത്തം കാണാൻ ശേല്
തന്നെ. ചിലരൊക്കെ പോക്കറ്റിൽ കയ്യിടുമ്പോൾ കുരങ്ങൻ അവിടെ നിൽക്കും. സ്വയം
നില്‍ക്കുന്നതാണോ അയാളുടെ നിയന്ത്രണം അനുസരിക്കുന്നതാണോ എന്നറിയില്ല. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339199">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339204">
<span id="yiv1089802173yui_3_2_0_17_133276746733968">നട്ടുച്ചയാണ്.
നല്ല ചൂടാണ്. ബസ്റ്റാന്റിന് തൊട്ടടുത്തായതിനാൽ ജനങ്ങൾ ധാരാളം. ബസ്സ്
വരുന്നതിനിടയിലുള്ള സമയം ചിലവഴിക്കാൻ നല്ല നേരമ്പോക്ക്. കുട
നിവർത്തിപ്പിടിച്ചും തലയിൽ ടവലുകൊണ്ട് മറച്ചും ചൂടിനെ
പ്രതിരോധിച്ച്
ജനങ്ങൾ കാഴ്ച കണ്ടുനിന്നു. </span><span id="yiv1089802173yui_3_2_0_17_133276746733968">കണ്ടു തഴമ്പിച്ച കാഴ്ച എന്നിരുന്നാലും അപൂർവ്വമായിക്കൊണ്ടിരിക്കുന്നു എന്നത് ആകാംക്ഷ നിലനിർത്തി. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339211">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339212">
<span id="yiv1089802173yui_3_2_0_17_133276746733968">കൃഷ്ണവേണി സാരിത്തലപ്പെടുത്ത് തലവഴി മൂടി ആൾക്കൂട്ടത്തിലൊരുവളായി. ഇന്നലെക്കണ്ട സീരിയലിലെ നടി ഉടുത്തിരുന്ന അതേ സാരി
വാങ്ങാൻ ഇറങ്ങിയതാണ്.
സാരിയെന്നാൽ ഭ്രാന്താണ്. ഇങ്ങിനെയൊരു ഭ്രാന്ത് ആർക്കെങ്കിലും കാണ്വൊ എന്നു സംശയാ. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339213">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339214">
<span id="yiv1089802173yui_3_2_0_17_133276746733968">അയാൾ കുരങ്ങന്റെ അരയിൽ കെട്ടിയിരുന്ന കയറൊന്ന് ചെറുതായി വലിച്ചു. </span><br />
<br />
<span id="yiv1089802173yui_3_2_0_17_133276746733968">കൃഷ്ണവേണിയുടെ മനസ്സൊന്നു പിടഞ്ഞു. ചെറുപ്പത്തിന്റെ ചില മോഹങ്ങളും ചിന്തകളും നഷ്ടപ്രണയവും ഭര്‍ത്താവും മനസ്സില്‍ ഓടിയെത്തി.</span><span id="yiv1089802173yui_3_2_0_17_133276746733968"> </span><br />
<br />
<span id="yiv1089802173yui_3_2_0_17_133276746733968">അയാൾക്കെന്റെ ഭർത്താവിന്റെ
നിഴൽരൂപം. കയറിന്റെ വലിച്ചിലിൽ എന്റെ
ശരീരമാണോ ചെറുതായി വേദനിക്കുന്നത്? </span><span id="yiv1089802173yui_3_2_0_17_133276746733968">ചെറുതായല്ല, നന്നായി വേദനിക്കുന്നു. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339229">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339232">
<span id="yiv1089802173yui_3_2_0_17_133276746733968">ബന്ധങ്ങളോടുള്ള
കടപ്പാടുകൾക്ക് കണക്കു തീർക്കാൻ വിധിക്കപ്പെട്ടത് പ്രണയവർണ്ണങ്ങളുടെ നിറം
നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു. സങ്കല്പസ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം
തല്ലിട്ട്
നേടാൻ തന്റേടം
തയ്യാറാകാതിരുന്നത് അന്നത്തെ ബന്ധങ്ങളുടെ തീവ്രത. പെണ്ണായ് പിറന്നതിനെ
ശപിച്ച ദിനങ്ങൾ. വിവാഹത്തിന്റെ ആദ്യനാളുകൾ നിർവ്വികാരത ആശ്വാസം നൽകി.
അപ്പോഴൊക്കെ താനൊരു വഞ്ചകിയാണോയെന്ന സംശയം മനസ്സിൽ കലശലായിരുന്നു. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339237">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339238">
<span id="yiv1089802173yui_3_2_0_17_133276746733968">നഷ്ടബോധം-
നിരാശ- വെറുപ്പ്- മടുപ്പ്- ഇഷ്ടപ്പെടായ്ക- ദേഷ്യം-
നിസ്സംഗത എന്നിങ്ങനെ
മാറിമറിഞ്ഞ ഭാവങ്ങളിലൂടെ അവസാനത്തിലേക്ക് എത്തിനിൽക്കുന്നുവെന്ന
തോന്നൽ....അവസാനത്തോടടുക്കുമ്പോഴുണ്ടാകുന്ന ആശങ്കകളും അപൂര്‍ണ്ണതകളും
ആശയക്കുഴപ്പമായി തലപൊക്കുന്നു. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339257">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339260">
<span id="yiv1089802173yui_3_2_0_17_133276746733968">ജീവിതം
മടുത്തത് പോലെ. അതുകൊണ്ടായിരിക്കാം മരണത്തെക്കുറിച്ച് ആലോചിക്കുന്നത്.
കൂടെയുള്ളവരുടെ
ഇനിയുള്ള
ജീവിതത്തെക്കുറിച്ചോർക്കുമ്പോഴാണ് മരണഭയം ഉണ്ടാകേണ്ടത്. അത്തരം ഭയം
തീരെയില്ല. ജീവിച്ചു തീരുന്നുവെന്ന അറിവ്, സഫലമാകാത്ത ആശകളെ പുല്കാൻ
ഇനിയും മോഹിക്കുന്നതാവാം അതിന് കാരണം. നടക്കില്ലെന്നറിഞ്ഞുകൊണ്ട്
മോഹിച്ചുമോഹിച്ചൊരവസാനം. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339263">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339268">
<span id="yiv1089802173yui_3_2_0_17_133276746733968">വിവാഹത്തിനു
മുൻപു കണ്ട സ്വപ്നങ്ങൾ
ഓർക്കാതിരിക്കാൻ
പഠിച്ചു കഴിഞ്ഞു, പ്രണയത്തിന്റെ നല്ല ഓർമ്മകള്‍ അയവിറക്കാനും.
കാലപ്പഴക്കത്തിൽ സ്വപ്നങ്ങൾ വിസ്മരിക്കപ്പെട്ടെങ്കിലും
അസ്തമയത്തോടടുത്തപ്പോൾ പുതിയ സ്വപ്നങ്ങൾ കാണാൻ ആഗ്രഹിക്കുന്നു, കാണുന്നു.
ഒതുക്കിയ മോഹങ്ങൾ പൂർണ്ണതയ്ക്ക് വേണ്ടി കേഴുമ്പോലെ...</span></div>
<div id="yiv1089802173yui_3_2_0_17_1332767467339269">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339270">
<span id="yiv1089802173yui_3_2_0_17_133276746733968">മകളുടെ
വിവാഹാലോചനയെക്കുറിച്ച് ഭർത്താവ്
സൂചിപ്പിക്കുമ്പോഴൊക്കെ അലക്ഷ്യമായ മൂളൽ എന്നിൽ നിന്നും പുറത്ത്
വരുന്നതിനാലാണ് ‘ഈയിടെയായി കൃഷ്ണവേണി എന്തായിങ്ങനെ’ എന്നദ്ദേഹം പലപ്പോഴും
ചോദിച്ചിട്ടുള്ളത്. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339271">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339272">
<span id="yiv1089802173yui_3_2_0_17_133276746733968">‘എങ്ങിനെ’
എന്ന മറുചോദ്യം കൊണ്ട് തടയിടുമ്പോൾ, ചോദിച്ചത് വിഢ്ഢിത്തമായോ എന്നദ്ദേഹം
കരുതിയിരിക്കും.
ഒരിക്കലും പിടികൊടുക്കാതെ
കുതറിമാറുന്ന ഒരു കള്ളിയാണ് താനെന്ന് ഒരിക്കലും തോന്നിയിരിക്കില്ല.
അതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല. പിന്നെ മനസ്സ്...വെറുതെ പറയാം, എന്റെ
മനസ്സിൽ അങ്ങു മാത്രമേ ഉള്ളുവെന്ന്. അല്ലെന്നറിഞ്ഞുകൊണ്ട് തന്നെ ഒരുപാട്
തവണ പറയുകയും ചെയ്തിട്ടുണ്ട്. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339283">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339287">
<span id="yiv1089802173yui_3_2_0_17_133276746733968">പ്രായം മനസ്സിനെ
ബാധിക്കാത്തതിനാലാകണം ഇന്നലെ കണ്ട
സ്വപ്നത്തിന് പതിനേഴിന്റെ മികവ്. അല്ലെങ്കിൽ പ്രായത്തെ കീഴ്പ്പെടുത്തി പ്രണയം ജ്വലിക്കുന്നതാവാം.</span><span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339298">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-_4GrYh2bx0Q/T3NqJZMehBI/AAAAAAAABOY/jLVZgtPIUF8/s1600/ll13.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="http://3.bp.blogspot.com/-_4GrYh2bx0Q/T3NqJZMehBI/AAAAAAAABOY/jLVZgtPIUF8/s400/ll13.jpg" width="113" /></a></div>
<div id="yiv1089802173yui_3_2_0_17_1332767467339299">
<span id="yiv1089802173yui_3_2_0_17_133276746733968">വെളുത്ത ഷർട്ടും കറുത്ത പാന്റും സോമേട്ടന്റെ പ്രായം കുറച്ചിരിക്കുന്നു. ഇപ്പോഴും സുന്ദരൻ തന്നെ. എന്നേക്കാൾ പ്രായം കുറവേ തോന്നു. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339300">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339301">
<span id="yiv1089802173yui_3_2_0_17_133276746733968">കടല്ക്കരയിൽ
മറ്റാരും ഇല്ല. ഞങ്ങൾ രണ്ടുപേർ മാത്രം. ചിരിച്ച മുഖങ്ങളിൽ ശോകത്തിന്റെ
നിഴൽ തെളിഞ്ഞിരുന്നത് ഞങ്ങള്‍ പരസ്പരം തിരിച്ചറിയുന്നുണ്ടായിരുന്നു.
കുറ്റപ്പെടുത്തലുകളില്ലാതെ അടുത്തറിഞ്ഞ മനസ്സുകൾ വാചാലമാകാൻ തയ്യാറെടുക്കുന്നതായി എനിക്ക് തോന്നി.
</span></div>
<div id="yiv1089802173yui_3_2_0_17_1332767467339304">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339305">
<span id="yiv1089802173yui_3_2_0_17_133276746733968">"സുഖമല്ലേ കൃഷ്ണേ..?" സോമേട്ടനാണ്
തുടങ്ങിയത്. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339306">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339307">
<span id="yiv1089802173yui_3_2_0_17_133276746733968">"ഏട്ടനെന്നോട് വെറുപ്പ് തോന്നിയിട്ടുണ്ടൊ എപ്പോഴെങ്കിലും....ഞാൻ വഞ്ചിച്ചുവെന്നും...?" </span></div>
<div id="yiv1089802173yui_3_2_0_17_1332767467339308">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339309">
<span id="yiv1089802173yui_3_2_0_17_133276746733968">"എല്ലാമറിയുന്ന ഞാനെന്തിന് കൃഷ്ണയെ വെറുക്കണം? പക്ഷെ, മറ്റൊരു വിവാഹത്തിന്
നിനക്കെങ്ങനെ കഴിഞ്ഞുവെന്നോർത്ത് ആദ്യം
പലപ്പോഴും അറപ്പ് തോന്നിയിട്ടുണ്ട്." </span></div>
<div id="yiv1089802173yui_3_2_0_17_1332767467339312">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339313">
<span id="yiv1089802173yui_3_2_0_17_133276746733968">ആ
വാക്കുകൾ ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. സങ്കല്പങ്ങളിൽ
വേറൊരാൾക്ക് സ്ഥാനമില്ലായിരുന്നല്ലോ. പെട്ടെന്ന് മറ്റൊരാളെ
സ്വീകരിക്കുമ്പോൾ സോമേട്ടന് അറപ്പ് തോന്നുന്നത് സ്വാഭാവികം. എന്നാലും ആ
വാക്കുകൾ വല്ലാതെ നോവിച്ചു.
</span></div>
<div id="yiv1089802173yui_3_2_0_17_1332767467339314">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339315">
<span id="yiv1089802173yui_3_2_0_17_133276746733968">"കൃഷ്ണേ...പഴയത്
നമുക്ക് വിട്ടേക്കാം. നമ്മളും മനുഷ്യരാണ്. അസൂയ- കുശുമ്പ്- വാശി- ദേഷ്യം
എല്ലാമുള്ള മനുഷ്യർ. കൂടിയും കുറഞ്ഞും അത്തരം അവസ്ഥകളിലൂടെ നമ്മൾ
സഞ്ചരിക്കും. അതിലുപരി നമ്മിൽ രൂപപ്പെട്ടിരുന്ന സ്നേഹവും പരസ്പരവിശ്വാസവും
സ്ഥായിയായി നിലനിൽക്കും. അങ്ങിനെയാണിപ്പോൾ
നമ്മൾ.." </span></div>
<div id="yiv1089802173yui_3_2_0_17_1332767467339324">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339325">
<span id="yiv1089802173yui_3_2_0_17_133276746733968">"ഏട്ടൻ പറഞ്ഞത് ശരിയാണ്." </span></div>
<div id="yiv1089802173yui_3_2_0_17_1332767467339326">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339327">
<span id="yiv1089802173yui_3_2_0_17_133276746733968">"കൃഷ്ണക്കെത്രയാ കുട്ടികൾ?" </span></div>
<div id="yiv1089802173yui_3_2_0_17_1332767467339328">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339329">
<span id="yiv1089802173yui_3_2_0_17_133276746733968">"ഒരു പെൺകുട്ടി. വിവാഹം
ആലോചിക്കുന്നു." </span></div>
<div id="yiv1089802173yui_3_2_0_17_1332767467339330">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339331">
<span id="yiv1089802173yui_3_2_0_17_133276746733968">"അപ്പോൾ സുഖമാണ്...പിന്നേ..നമ്മളൊരുമിച്ചൊരു ചിത്രം ഞാൻ മൊബൈലിൽ എടുത്തോട്ടെ?" </span></div>
<div id="yiv1089802173yui_3_2_0_17_1332767467339332">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339333">
<span id="yiv1089802173yui_3_2_0_17_133276746733968">"അതിനെന്താ?"
സംശയങ്ങളില്ലാത്ത വിശ്വാസം. വിശ്വാസം മാത്രമല്ല, എന്റെ ആഗ്രഹം
സോമേട്ടനിലൂടെ പ്രകടമാകുന്നത് ഗൂഢമായ നിർവൃതി നല്കുന്നു. ആവശ്യപ്പെടാതെ,
ആഗ്രഹിച്ച ആനന്ദം അനുഭവിക്കാം. ശരിയല്ലെന്നോ മോശമെന്നോ
തോന്നാവുന്നവ ആവശ്യപ്പെട്ടില്ലെന്ന തൃപ്തിയും ലഭിക്കും. എല്ലാം ഞങ്ങളുടെ
മോഹങ്ങളായിരുന്നല്ലൊ...അതുകൊണ്ടായിരിക്കാം ഒരുമിച്ചൊരു
ഫോട്ടോ...ഒട്ടിച്ചേർന്നിരിക്കൽ...അത്തരം മോഹങ്ങൾ പെരുകുമ്പോലെ...</span></div>
<div id="yiv1089802173yui_3_2_0_17_1332767467339336">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339337">
<span id="yiv1089802173yui_3_2_0_17_133276746733968">സോമേട്ടൻ പോക്കറ്റിൽ നിന്ന് മൊബൈലെടുത്തു. ഫ്രണ്ട് ക്യാമറയാണ് ഓണാക്കിയത്.
</span></div>
<div id="yiv1089802173yui_3_2_0_17_1332767467339338">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339341">
<span id="yiv1089802173yui_3_2_0_17_133276746733968">എന്നോട്
ചേർന്ന് നിന്നു. വലതു കൈകൊണ്ട് മൊബൈൽ മുന്നിലേക്ക് അകത്തിപ്പിടിച്ചു.
സോമേട്ടന്റെ സംസാരത്തിനും കൈകൾക്കും ചെറിയ വിറയൽ. കൂടുതൽ ചേർന്ന്
നിൽക്കുന്തോറും വിറയൽ വർദ്ധിക്കുന്നു. ഞാൻ വെറുതെ നിൽക്കുന്നതിനാൽ എന്നിലെ
പ്രകടമായ ഭാവങ്ങൾ സോമേട്ടനറിയാൻ കഴിയുന്നില്ല. എന്റെ
മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയാൽ എല്ലാം
അറിയാം. അതിനുപോലും പറ്റുന്നില്ലായിരിക്കും. അങ്ങെത്തിയിട്ടും ചെറുതിലെ
വികാരം അതേപടി എന്നത് ശരിക്കും തിരിച്ചറിയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.
ഒരുപക്ഷെ പിരിയേണ്ടി വന്നപ്പോഴത്തെ സമയവും കാലവും കഴിഞ്ഞുള്ളത്
അംഗീകരിക്കാൻ കൂട്ടാക്കാത്ത മനസ്സിന്റെ പിടിവാശിയും ആകാം ഇത്തരം
വികാരങ്ങൾക്ക് നിദാനം. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339342">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339343">
<span id="yiv1089802173yui_3_2_0_17_133276746733968">ഞാനല്പംകൂടി
അടുത്ത് നിന്നു. സോമേട്ടന്റെ ഇടതു കൈമുട്ട് മാറിടത്തിൽ അമർന്നു.
ശരീരമാസകലം ഒരു പെരുപ്പ് കയറി. ഞാന്‍ ഒന്നുകൂടി മുന്നോട്ടാഞ്ഞുനിന്നു.
സോമേട്ടനിത് അനുഭവപ്പെടുന്നില്ലായിരിക്കും. അല്ലെങ്കിൽ എന്നെപ്പോലെത്തന്നെ
അറിയാത്തതുപോലെ കൈമുട്ട് അമർത്തുന്നുണ്ടായിരിക്കും. കുറെ നേരം
അങ്ങിനെത്തന്നെ
നിന്നിരുന്നെങ്കിലെന്ന് മോഹിച്ചുപോയി.
</span></div>
<div id="yiv1089802173yui_3_2_0_17_1332767467339348">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339349">
<span id="yiv1089802173yui_3_2_0_17_133276746733968">രണ്ടുമൂന്ന്
ഫോട്ടൊ എടുത്തു. സാധാരണപൊലെ സംസാരിച്ചു തുടങ്ങാൻ സോമേട്ടൻ പാടുപെടുന്നത്
മനസ്സിലായി. ഫോട്ടോകൾ ഒന്നും ശരിയായില്ല. എന്നെ കാണിച്ചു തന്നു. ഇതുമതി
എന്നും പറഞ്ഞ് മൊബൈൽ പോക്കറ്റിലാക്കി. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339358">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339361">
<span id="yiv1089802173yui_3_2_0_17_133276746733968">ആഗ്രഹപൂർത്തീകരണം
സ്വപ്നങ്ങളിലാകുമ്പോൾ പരിസരം മറക്കുന്നത് സംഭവിക്കുന്നതാണ്. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339362">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339363">
<span id="yiv1089802173yui_3_2_0_17_133276746733968">അയാൾ
കുരങ്ങന്റെ കയറിൽ പിടിച്ചും, വടികൊണ്ട് നിർദ്ദേശിച്ചും കളി
തുടരുന്നുണ്ടായിരുന്നു. വന്നുകൊണ്ടിരിക്കുകയും പോയ്ക്കൊണ്ടിരിക്കുകയും
ചെയ്യുന്ന യാത്രക്കാർ രസം പിടിച്ച് തലയാട്ടുന്നു. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339364">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339365">
<span id="yiv1089802173yui_3_2_0_17_133276746733968">കൃഷ്ണവേണിയുടെ മനസ്സ് വലിഞ്ഞുമുറുകി. ആകെ ഒരുതരം അസ്വസ്ഥത. ശരീരത്തിൽ കയറ് മുറുകുകയും അയയുകയും ചെയ്യുന്നുണ്ടായിരുന്നു. തല പെരുത്തു. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339366">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339367">
<span id="yiv1089802173yui_3_2_0_17_133276746733968">"നിറുത്തെടൊ...!" കൃഷ്ണവേണിയില്‍ നിന്ന് പുറത്തു വന്നത് പേടിപ്പിക്കുന്ന ഒരു
ശബ്ദമായിരുന്നു. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339368">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339369">
<span id="yiv1089802173yui_3_2_0_17_133276746733968">എല്ലാവരുടേയും
ശ്രദ്ധ കൃഷ്ണവേണിയിലേക്കായി. കാര്യം എന്തെന്നറിയാതെ അയാളും പകച്ചു.
കളിച്ചുകൊണ്ടിരുന്ന കുരങ്ങൻ കൈകൾ രണ്ടും മുഖത്തിനു മുകളിലൂടെ ഉയർത്തി തല
പൊത്തിപ്പിടിച്ച് അയാളുടെ കാലിനരുകിൽ കുമ്പിട്ടിരുന്നു. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339370">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339371">
<span id="yiv1089802173yui_3_2_0_17_133276746733968">"അരയിൽ നിന്നതിന്റെ കയറഴിക്കെടൊ.!"
അതൊരാജ്ഞയായിരുന്നു. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339372">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339375">
<span id="yiv1089802173yui_3_2_0_17_133276746733968">ആ മിണ്ടാപ്രാണിയെങ്കിലും അയാളിൽ നിന്ന് രക്ഷപ്പെട്ടോട്ടെ എന്ന് കരുതിക്കാണും. കുരുക്കഴിച്ചാൽ അതിന് ഓടിപ്പോകുകയെങ്കിലും ചെയ്യാമല്ലൊ? </span></div>
<div id="yiv1089802173yui_3_2_0_17_1332767467339376">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339377">
<span id="yiv1089802173yui_3_2_0_17_133276746733968">‘അത് ശരിയാ’ എന്ന് മുറുമുറുത്ത ജനം അതിനെ
സ്വതന്ത്രമാക്കണമെന്നും പറഞ്ഞു.
കുടുക്കില്ലാത്ത കുരങ്ങന്റെ കളി കാണാനാണ് രസം എന്നുള്ളവർ സമ്മതഭാവത്തിൽ ചിരിച്ചൊഴിഞ്ഞു. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339378">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339379">
<span id="yiv1089802173yui_3_2_0_17_133276746733968">കുടുക്കഴിച്ചാൽ കുരങ്ങൻ ഓടിപ്പോകുമോ എന്ന ഭയം അയാളെ നിശ്ശബ്ദനാക്കിയെങ്കിലും ഒന്നിച്ചുള്ള ആരവത്തിനിടയിൽ പിടിച്ചു നിൽക്കാനായില്ല. </span></div>
<div id="yiv1089802173yui_3_2_0_17_1332767467339380">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339381">
<span id="yiv1089802173yui_3_2_0_17_133276746733968">അയാൾ
കുരങ്ങിന്റെ അരയിലെ കുരുക്കഴിച്ചു. ജനങ്ങൾ സന്തോഷത്തോടെ ആർത്തുവിളിച്ചു.
കുരുക്കിൽ നിന്ന് വിമുക്തനായി കൂടുതൽ ഉന്മേഷത്തോടെ കളി തുടങ്ങി. വർദ്ധിച്ച
സന്തോഷത്തോടെ അയാൾ പ്രോത്സാഹിപ്പിച്ചു. അയാൾക്കരുകിൽ കൂടുതൽ
പറ്റിച്ചേർന്നാണ് കുരങ്ങനിപ്പോൾ കളിക്കുന്നത്. ഒരിക്കൽപ്പോലും ഓടിപ്പോകാൻ
ശ്രമിച്ചില്ല. അയാളുടെ ഭയം വെറുതെ... </span></div>
<div id="yiv1089802173yui_3_2_0_17_1332767467339384">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<div id="yiv1089802173yui_3_2_0_17_1332767467339385">
<span id="yiv1089802173yui_3_2_0_17_133276746733968">കൃഷ്ണവേണിയുടെ വേവലാതികളും വെറുതെയാണോ? അതിന് രക്ഷപ്പെടണ്ടെ? </span></div>
<div id="yiv1089802173yui_3_2_0_17_1332767467339386">
<span id="yiv1089802173yui_3_2_0_17_133276746733968"><br /></span></div>
<span id="yiv1089802173yui_3_2_0_17_133276746733968">എങ്ങോട്ട്..എന്തിന്...? </span></div>പട്ടേപ്പാടം റാംജിhttp://www.blogger.com/profile/08502087396145558510noreply@blogger.com138