10/12/10

കാണാക്കാഴ്ചകള്‍

10-12-2010

വളരെ നാളായി വൃദ്ധന്റെ മനസ്സില്‍ ഒരാഗ്രഹം. ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ പോകുന്ന മഹാബലിയെപ്പോലെ ഒരു യാത്ര.


നാട്ടിലെ മുഴുവന്‍ ജനങ്ങളേയും കാണുന്നത്‌ പോരാതെ, വര്‍ഷാവര്‍ഷം നടത്തുന്ന സന്ദര്‍ശനത്തില്‍ എത്ര രാജ്യങ്ങളിലാണ്‌ കയറി ഇറങ്ങുന്നത്. അല്പം കുടവയറും തടിയും ഉള്ളവരൊക്കെ ഓലക്കുടയും പിടിച്ച്‌ മാവേലിമാരാകുന്ന കാഴ്ചയും പലയിടത്തും കാണാം.

വൃദ്ധന്‌ അത്രയൊന്നും ആഗ്രഹമില്ല. ഒരിക്കല്‍ മാത്രം ഒന്ന്‌ പോണം. മക്കളുടെ മക്കളേയും പിന്നെ അല്പം ചില വീട്ടുകാരേയും ഒക്കെ ഒന്ന്‌ കാണണം. അത്ര ചെറിയ ആഗ്രഹമാണ്‌. മവേലിയെപ്പോലെ ആര്‍പ്പും കുരവയും ഒന്നും വേണ്ട. ആരുമറിയാതെ ഒന്ന്‌ കണ്ട്‌ തിരിച്ച്‌ പോരുക.

അങ്ങിനെയാണ്‌ നാല്പതാം ചരമവാര്‍ഷികത്തില്‍ വൃദ്ധന്‍ തന്റെ ഗ്രാമം വീണ്ടും കാണുന്നത്‌. മൊത്തം മാറിയിരിക്കുന്നു. ഒന്നും തിരിച്ചറിയാന്‍ തന്നെ പറ്റുന്നില്ല. താന്‍ താമസിച്ചിരുന്നത്‌ പോലുള്ള ഒരൊറ്റ വീടും ഇപ്പോള്‍ കാണാനില്ല. സൂക്ഷ്മമായി നോക്കിയിട്ടും വീടിരുന്ന സ്ഥലം പോലും കണ്ടുപിടിക്കാന്‍ ആവുന്നില്ല.

തൊട്ടുള്ള രണ്ടുനില വീട്ടിലേക്ക്‌ കയറാം. അകത്ത്‌ കടന്നപ്പോള്‍ എല്ലാം പുതിയ കാഴ്ചകള്‍. അത്ഭുതത്തോടെ ഓരോന്നും കണ്ട്‌ നടന്നു. അടുക്കളയില്‍ ഒരു പെണ്ണ്‌ പാത്രങ്ങള്‍ കഴുകുന്നു. ചുരിദാറാണ്‌ വേഷം. ഇറുകിയ ചുരിദാറിന്‌ മുകളില്‍ ശരീരവടിവുകള്‍ കൂടുതല്‍ മുഴച്ച്‌ നിന്നു. മകന്റെ മകന്റെ ഭാര്യയായിരിക്കണം. പ്രായം ഇരുപത്തഞ്ചേ തോന്നിക്കു എങ്കിലും അതിനെക്കാളൊക്കെ വളരെ കൂടുതലാണ്‌. കണ്ടാല്‍ തോന്നാതിരിക്കാന്‍ സര്‍വ്വ പണികളും നടത്തിയിട്ടുണ്ട്‌.

അടുക്കളയിലാണെങ്കിലും ശ്രദ്ധ മുഴുവന്‍ ടീവി ഇരിക്കുന്ന മുറിയിലേക്കാണ്‌. സൌന്ദര്യ സംരക്ഷണത്തിന്റെ ചര്‍ച്ചയാണ്‌ വിഷയം.

ഒന്ന്‌ ചുറ്റിനടന്ന്‌ പുരയൊക്കെ കണ്ടു. മൂന്ന്‌ മുറി, അടുക്കള, ഹാള്‍... എല്ലാം താഴെയുണ്ട്‌. മുകളിലും രണ്ട്‌ മുറിയുണ്ട്‌. പുറത്തിറങ്ങാതെ കാര്യം സാധിക്കാന്‍ അകത്ത്‌ തന്നെ കുളിമുറിയും കക്കൂസും.

തനിക്ക്‌ എന്തുണ്ടായിരുന്നു? മണ്ണു‍കൊണ്ട്‌ ഇഷ്ടിക ഉണ്ടാക്കി ചുവരുകള്‍ തീര്‍ത്ത ഓലമേഞ്ഞ ഒരു വീട്‌. നടുവിലകം കൂടാതെ ഒരു മുറിയും ചായ്പും. കിഴക്കും പടിഞ്ഞാറും വടക്കും വിശാലമായ ഇറയം. ചാച്ചിറക്കില്‍ അടുക്കളപ്പുര. ഒരുവിധം പ്രായമായപ്പോള്‍ ആങ്കുട്ട്യോള്‍ക്ക്‌ കിടക്കാന്‍ പടിഞ്ഞാറും കിഴക്കും ഉള്ള ഇറയം. മഴക്കാലത്ത്‌ കാറ്റടി തട്ടാതിരിക്കാന്‍ ചരിച്ചിറക്കിയ പുരയുടെ ഇറയില്‍ ഓല കൊണ്ടുണ്ടാക്കിയ തട്ടിക കെട്ടിയിടും. അന്ന് ഇറയത്തൊക്കെ കിടക്കുന്നത്‌ കൊണ്ട്‌ പേടി കുറവായിരുന്നു. മൂത്രമൊഴിക്കാനും തൂറാനുമൊക്കെ വിശാലമായ പറമ്പില്‍ നല്ല സുഖം.

വെറുത പറമ്പിലൊക്കെ ചുറ്റിക്കറങ്ങി. മറ്റ്‌ രണ്ടുമൂന്ന്‌ വീടുകളിലും പോയി. തിരിച്ച്‌ ആദ്യത്തെ വീട്ടില്‍ വന്നു. പണത്തിനനുസരിച്ച്‌ ഉണ്ടാകുന്ന മാറ്റങ്ങള്‍‍ മാത്രം എല്ലായിടത്തും.

സ്കൂള്‍ വിട്ട്‌ കുട്ടികള്‍ എത്തിയിരുന്നു. ഒരാണും ഒരു പെണ്ണും. പന്ത്രണ്ടിലും പതിനൊന്നിലുമാണ്‌ പഠിക്കുന്നത്‌. നല്ല ഭംഗിയുള്ള കുട്ടികള്‍. അമ്മയും മക്കളും സുഹൃത്തുക്കളെപ്പോലെ തമാശ പറഞ്ഞ്‌ ചിരിച്ച്‌ അങ്ങിനെ...നല്ല സന്തോഷം. കാണുന്നവര്‍ക്ക്‌ അസൂയ തോന്നും. ജീവിക്കണമെങ്കില്‍ ഇങ്ങിനെ ജീവിക്കണം. ആണെന്നൊ പെണ്ണെന്നൊ ചിന്തകളില്ലാതെ കെട്ടിമറിഞ്ഞ്‌ തല്ലുകൂടി ചിരിച്ച്‌ കളിച്ച്‌....

തനിക്കും ചെറുപ്പകാലം ഉണ്ടായിരുന്നു. അഞ്ച്‌ സഹോദരങ്ങളും മൂന്ന്‌ സഹോദരികളും അടങ്ങിയ ചെറുപ്പം. സഹോദരികള്‍ വയസ്സറിയിച്ചതിന്‌ ശേഷം അവരെ കാണാനും തൊടാനും അതിര്‍ വരമ്പുകള്‍ വന്നു. അതോടെയാണ്‌ ഞങ്ങള്‍ ആമ്പിള്ളേരെ ഇറയത്തേക്ക്‌ ചവുട്ടിത്തള്ളിയത്‌. തീണ്ടാരി ആയാപ്പിന്നെ ആങ്ങളമാരായാലും ഒരകലം സൂക്ഷിക്കണമെന്നാ അന്നച്ഛന്‍ അമ്മക്ക്‌ കൊടുത്തിരുന്ന നിര്‍ദേശം. ഓരോരോ കാലം.

-ദേ..ഇപ്പൊ ഇവിടെ കണ്ടില്ലെ..എല്ലാം മറന്ന്‌ ആര്‍മ്മാദിച്ച്‌ നടക്കണേ.അതോണ്ട്‌ എന്ത്‌ കൊഴപ്പാ വരണെ. പണ്ടത്തെ ആള്‍ക്കാരുടെ ഓരോരു നെയമങ്ങള്‌. ഇപ്പൊ ജനിച്ചാ മതിയാര്‍ന്നൂന്ന്‌ കൊതി തോന്നാ.-

"എടി പെണ്ണേ..മോന്ത്യായ നേരത്ത്‌ അവന്റടുത്ത്‌ കളിച്ച്‌ കളിച്ച്‌ കളി കാര്യാക്കല്ലെ. പറഞ്ഞേക്കാം." അമ്മ.

"അമ്മ അമ്മേടെ പണി നോക്ക്‌. പോയി വല്ല ക്രീമും പൊരട്ടി സുന്ദരി ആവാന്‍ നോക്ക്‌. ഇപ്പഴും മധുരപതിനേഴാന്നാ വിചാരം. പാവം അച്ഛന്‍. അതാ ഗള്‍ഫില്‍ കെടന്ന്‌ വെയില്‌ കൊള്ള്അ. മോത്ത്‌ ചന്തം വരു‍ത്തി നാളെ ആരെക്കാണിക്കാനാ?"

"പെണ്ണേ, നിന്റെ നാക്ക്‌ ഇത്തിരി കൂട്ണ്ണ്ട്..പറഞ്ഞേക്കാം"

അവള്‍ എഴുന്നേറ്റ്‌ ചെന്ന്‌ അമ്മയെ കെട്ടിപ്പിടിച്ച്‌ കവിളില്‍ ഉമ്മ വെച്ചു. "എന്റെ പഞ്ചാരക്കുട്ടിയല്ലേടി അമ്മെ നീ"

ഒന്നു കൊഞ്ചാതെ പോയിരുന്ന്‌ പഠിക്കെടി എന്ന്‌ പറഞ്ഞ്‌ അമ്മ അവളുടെ തോളത്ത്‌ തട്ടി. പരിഭവത്തോടെ അവള്‍ എഴുന്നേറ്റ്‌ പഠിച്ചുകൊണ്ടിരുന്ന മകന്റെ അരികിലെത്തി സങ്കടം ഉണര്‍ത്തിച്ചു.

"നോക്ക്യേടാ നിന്റെ അമ്മക്കുട്ടി എന്നെ അടിച്ചത്"

അവന്‍ അവളുടെ കൈപ്പല പിടിച്ച്‌ തിരിച്ച്‌ നോക്കി. "അത്‌ സാരല്യടി കോതേ. പിന്നിലല്ലെ അടിച്ചത്‌. മുന്നിലായിരുന്നെങ്കിലൊ"

"അയ്യട പഠിപ്പിസ്റ്റേ..ചെക്കന്റെ പൂതി കൊള്ളാലൊ" അവന്റെ മൂക്കിനുപിടിച്ച്‌ വലിച്ച്‌ അവളോടി.

ഓടിച്ചിട്ട്‌ പിടിച്ചപ്പോള്‍ രണ്ടൂപേരും കെട്ട്പിണഞ്ഞ്‌ താഴെ വീണു. കെട്ടിമറിഞ്ഞ്‌ താഴെക്കിടന്ന്‌ കാലുകള്‍ കൊണ്ട്‌ ചവിട്ട്‌ കൂടി.

"മതി മതി. രണ്ടുപേരും എഴുന്നേറ്റ്‌ പോ" അമ്മ ഇടപ്പെട്ടു.

കിതപ്പോടെ രണ്ടാളും എഴുന്നേറ്റ്‌ പുസ്തകമെടുത്ത്‌ കസേരയില്‍ ചെന്നിരുന്നു. പരസ്പരം അടുത്തിരുന്ന്‌ പഠിക്കുന്നതിനിടയില്‍ പുസ്തകത്തില്‍ നോക്കിക്കൊണ്ട്‌ അവള്‍ വളരെ പതുക്കെ പറഞ്ഞു

"ഇതിന് പകരം നാളെ നിന്നെ ഞാന്‍ കാണിച്ച്‌ തരാം. നാളെ ഞായറാഴ്ചയല്ലെ. അമ്മ കാലത്ത്‌ കല്യാണത്തിന്‌ പോകും. നീ എന്നെ ഒരു ചവിട്ട്‌ കൂടുതല്‍ ചവിട്ടി. അതിന്‌ ഞാന്‍ പകരം വീട്ടും"

"നോക്ക്യേ അമ്മേ ഇവ്‌ള്‌ പിന്നേം തല്ല്‌ പിടിക്കാന്‍ ഓരോന്ന്‌ പറയണ്‌"

"ഇല്ലമ്മെ. അവന്‍ വെറുതെ പറയാ"

"രണ്ടെണ്ണവും മിണ്ടാണ്ടിരുന്നൊ..അല്ലെങ്കില്‍ എന്റെ കയ്യീന്ന്‌ വേടിക്കും"

സ്വയം അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇതെല്ലാം കണ്ട്‌ തിരിച്ച്‌ പോകണം എന്നേ തോന്നുന്നില്ല. ചെറുപ്പകാലം ഇത്രയും സുന്ദരമെന്ന്‌ അന്നൊന്നും തോന്നിയതേ ഇല്ല. വീട്ടുപണിയും, പഠിപ്പും, സ്വാതന്ത്ര്യം കുറഞ്ഞ വീട്ടന്തരീക്ഷവും കുഴഞ്ഞുമറിഞ്ഞ ഒരു വകയായിരുന്നു...എന്തായാലും വന്നതല്ലെ. നാളത്തെ ഒരു ദിവസവും കൂടി കഴിഞ്ഞിട്ട്‌ തിരിക്കാം.

സംഗതിയൊക്കെ ശരിയാ. എന്നാലും ഞായറാഴ്ചയാന്നും പറഞ്ഞ്‌ ഉച്ചയാകുന്നത്‌ വരെ കിടന്നുറങ്ങുന്നത്‌ പഠിക്കുന്ന കുട്ട്യോള്‍ക്ക്‌ നല്ലതല്ല. അമ്മക്ക്‌ അതൊന്നും പ്രശ്നമല്ല. ഉടുത്തൊരുങ്ങി കല്യാണത്തിന്‌ പോകാനുള്ള തിരക്കിലാണ്‌. രണ്ടെണ്ണത്തിനേയും തട്ടിവിളിച്ച്‌ എഴുന്നേല്‍പിച്ച്‌ അമ്മ കണ്ണാടിക്ക്‌ മുന്നില്‍ എത്തി. വേഗം‍ എഴുന്നേറ്റ്‌ തിരക്ക്‌ പിടിച്ച്‌ പല്ല്‌ തേച്ചെന്ന്‌ വരുത്തി ഉടനെ പുസ്തകമെടുത്ത്‌ പഠിക്കാനിരുന്നു.

വൃദ്ധന്‍ വാപൊളിച്ച്‌ നിന്നു. ചായപോലും കുടിക്കാതെ പഠിപ്പ്‌ തന്നെ. പഠിപ്പും ഉറക്കവും അല്ലാതെ വേറെ പണിയൊന്നും ഈ പീള്ളേര്‍ക്കില്ലെ? ഇന്നലെ സ്ക്കൂള്‍ വിട്ട്‌ വന്നതിന്‌ ശേഷം മുറ്റത്തേക്കൊന്ന്‌ ഇറങ്ങുക പോലും ചെയ്തിട്ടില്ല രണ്ടും.

"ദോശേം ചായേം അട്ക്കളേല്ണ്ട്‌. ഇട്ത്ത്‌ കഴിച്ചൊ..ഞാന്‍ പുവ്വാ."

"അതൊക്കെ ഞങ്ങള്‌ കഴിച്ചോളാം. അമ്മ പൊക്കൊ" അവള്‍ക്കാണ്‌ അല്‍പം നാവ്‌ കൂടുതല്‍.

അമ്മ പടിയിറങ്ങിയപ്പോള്‍ അവള്‍ മുറ്റത്തിറങ്ങി നോക്കി. കണ്ണില്‍ നിന്ന്‌ മറയുന്നത്‌ വരെ അമ്മയെ നോക്കിനിന്ന അവള്‍ പെട്ടെന്ന്‌ ഓടി അകത്ത്‌ കയറി. ഓടിച്ചെന്ന്‌ അവന്റെ കാലില്‍ ഒരു ചവിട്ട്‌ കൊടുത്ത്‌ അവള്‍ മുകളിലേക്ക്‌ ഓടിപ്പോയി.

തലേദിവസത്തെ പകരം വീട്ടലാണെന്ന്‌ മനസ്സിലാക്കിയ അവനും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അവനും പിന്നലെ ഓടിക്കയറി.

മുറിയിലൊളിച്ച അവളെ പിടികൂടി. പിടിവലിയില്‍ താഴെക്കിടന്ന്‌ കാലുകള്‍ കൊണ്ടുള്ള അങ്കം തുടര്‍ന്നു. രണ്ടുപേരും ചരിഞ്ഞ്‌ കിടന്ന്‌ ചവിട്ട്‌ കൂടുന്നതിന്‌ ശക്തി പോരാന്ന്‌ തോന്നിയതിനാല്‍ പരസ്പരം പിന്‍കഴുത്തില്‍ ഓരോ കൈകള്‍ കൊണ്ട്‌ പിടിച്ച്‌ ചെമ്മീന്‍ പോലെ വളഞ്ഞാണ്‌ അഭ്യാസം. ഇടക്ക്‌ കഴുത്തില്‍ നിന്ന്‌ കൈ വിടുവിക്കാന്‍ തല വെട്ടിക്കുകയും കഴുത്തിന്‌ ബലം നല്‍കി പുറകിലേക്ക്‌ തള്ളി നോക്കുകയും ചെയ്യുന്നുണ്ട്‌.

രണ്ടാളും വാശിയിലാണ്‌. കളി കാര്യമാകുമൊ എന്നാണ്‌ വൃദ്ധന്‌ പേടി. പിടിച്ച്‌ മാറ്റാനുള്ള കഴിവില്ലല്ലൊ. എല്ലാം കണ്ട്‌ നില്‍ക്കാം എന്ന്‌ മാത്രം.

പെട്ടെന്നുള്ള കുതറിച്ചയില്‍ അവന്റെ കൈ അവളുടെ പിന്‍കഴുത്തില്‍ നിന്ന്‌ പിടി വിട്ടു. പിടി വിട്ടതും അവളുടെ തല പുറകോട്ട്‌ നീങ്ങിയതും ക്ഷണനേരം കൊണ്ടാണ്‌. അവന്റെ കൈ ബ്ലൌസില്‍ കുരുങ്ങിയതും, മാറിടത്തില്‍ നഖക്ഷതങ്ങള്‍ പരന്നതും, ബ്ലൌസ്‌ കീറി മാറിടം നഗ്നമായതും എല്ലാം ഒറ്റ നിമിഷം കൊണ്ട്‌.

പ്രതീക്ഷിക്കാതെ, അറിയാതെ സംഭവിച്ച്‌ പോയത്‌....

അതേ നിമിഷം അവന്റെ കൈകളിലൂടെ വൈദ്യുതി തരംഗം പൊലെ എന്തോ ഒന്ന്‌ ശരീരം മുഴുവന്‍ നിറഞ്ഞത്‌ പോലെ, അവളിലും അവളറിയാത്ത എന്തോ ഒരു ഉണര്‍വ്വ്‌ തല പെരുപ്പിച്ചു. എല്ലാം മറന്ന്‌ അതേ കിടപ്പിലുള്ള രണ്ടുപേരുടെയും നോട്ടത്തിന്‌ തീഷ്ണതയേറി.

ബന്ധങ്ങളെ ആട്ടിയോടിച്ച് കൗമാരവികാരങ്ങള്‍ അവരില്‍ ആധിപത്യം നേടിയപ്പോള്‍ വൃദ്ധന്‍ തലകുനിച്ച്‌ സ്റ്റെയര്‍കെയ്സിറങ്ങി.

കൈമുട്ടുകള്‍ മേശയില്‍ ഊന്നി കസേരയിലിരുന്ന വൃദ്ധന്‍ കൈപ്പത്തികളില്‍ മുഖം താങ്ങി അല്‍പനേരം... ഒന്നും സംഭവിക്കാത്തത്‌ പോലെ ചിരി മായാതെ അവര്‍ പടികളിറങ്ങി വന്നു. നേരെ അടുക്കളയില്‍ പോയി ചായയും ദോശയും എടുത്ത്‌ കൊണ്ടുവന്ന്‌ രണ്ടാളും കഴിച്ചുകൊണ്ടിരുന്നു.

കാണാത്ത കാഴ്ചകളിലെ നല്ലതും ചീത്തയും തിരിച്ചറിയാനാകാതെ വൃദ്ധന്‍ പടിയിറങ്ങി നടന്നു.